" മാവേലി വന്നപ്പോൾ " :: ഹരിലാൽ, നന്ദിയോട്

Views:


(എന്റെ ആദ്യ കവിത - 1985)

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം...

കാലം കഴിഞ്ഞു മാവേലി വന്നു,
കാലത്തിൻ മാറ്റം കണ്ടമ്പരന്നു...!
മാലോകർ മാവേലി നാൾ മറന്നു,
മാവേലി നാടിന്നു പാടേ മാറി!
സ്തബ്ധനായ് നിന്നു മാവേലിനൊന്തു,
തൻ നാടിന്നെന്തേ ദരിദ്രമായി?

ഓണത്തിൻ മാറ്റുകുറഞ്ഞു വന്നു,
ഓണക്കളികള ദൃശ്യമായി
പൂവിളിപ്പാട്ടുകൾ കേൾക്കാനില്ല,
പൂക്കളം പോലും വിരളമായി!
ഊഞ്ഞാലിലാടുന്ന പൈതലില്ലാ,
ഊഞ്ഞാല് കൺകൊണ്ടു കാൺമാനില്ല...!

വീണ്ടും വരുന്നു മാവേലി ഇന്നും
ദുഃഖവും ദുരിതമേറ്റുവാങ്ങാൻ!
തൻ തിരുമാനസം നൊന്തു നൊന്ത്
മാവേലി പോലും ക്ഷയിച്ചു പോയി!
മാവേലി നാടിന്നു സങ്കൽപ്പമായ്
ഓണമെന്നുള്ളതും സങ്കൽപ്പമായ്...!




No comments: