ഭക്തിതരംഗിണി
ഭക്തിതരംഗിണി മാത്രാലോപ-
ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു.
മുക്തി തരും നവ ഗീതികളില്‍ തവ-
ശക്തിയുമിഴുകിച്ചേരുന്നു.
ഗണഗണ ഗണഗണ ഗണപതിയെന്നൊരു
ഗമകം കരളിലുമുയരുന്നു.
ഗുണഗണപതിയും ധനഗണപതിയും
പ്രണവപ്പൊരുളെന്നറിയുന്നു.
ജീവിതമെഴുതുമെഴുത്താണിത്തല-
യെന്നുടെ തലയിലുമമരുന്നു.
കാവ്യാനന്ദതരംഗാവലികളി-
ലരുണിമയമലം പുലരുന്നു.
തുമ്പിക്കരമതിലന്‍പിന്‍ കുംഭം
കുംഭോദര നീയേന്തുന്നു.
തുമ്പപ്പൂമൃദുവരമായറിവി-
ന്നിതളുകളെങ്ങും ചൊരിയുന്നു.
![]() |
Read in Amazone Kindle |
No comments:
Post a Comment