ഭക്തിതരംഗിണി


 ഭക്തിതരംഗിണി

ഭക്തിതരംഗിണി മാത്രാലോപ-
    ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു.
മുക്തി തരും നവ ഗീതികളില്‍ തവ-
    ശക്തിയുമിഴുകിച്ചേരുന്നു.

ഗണഗണ ഗണഗണ ഗണപതിയെന്നൊരു
    ഗമകം കരളിലുമുയരുന്നു.
ഗുണഗണപതിയും ധനഗണപതിയും
    പ്രണവപ്പൊരുളെന്നറിയുന്നു.

ജീവിതമെഴുതുമെഴുത്താണിത്തല-
    യെന്നുടെ തലയിലുമമരുന്നു.
കാവ്യാനന്ദതരംഗാവലികളി-
    ലരുണിമയമലം പുലരുന്നു.

തുമ്പിക്കരമതിലന്‍പിന്‍ കുംഭം
    കുംഭോദര നീയേന്തുന്നു.
തുമ്പപ്പൂമൃദുവരമായറിവി-
    ന്നിതളുകളെങ്ങും ചൊരിയുന്നു.





Read in Amazone Kindle

No comments: