Smitha R Nair :: സ്‌നേഹസ്മിതം

Views:

 

'കാറ്റും മലയും തമ്മിൽ'എന്ന പ്രണയാർദ്ര വരികളുടെ ക്ഷണം സ്വീകരിച്ച എഴുത്തുകാരുടെ ചേർത്തെഴുത്തുകളാണിവ.

ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ പ്രണയമെന്ന വികാരം നമ്മിൽ നിന്നും ചോർന്നു പോകുന്നുണ്ടോ? ചിന്തിക്കേണ്ടിയിരിക്കുന്നു

കാലാതീതമായ ആ മധുര വികാരം വായനക്കാരന് ഈ വരികളിൽ ദർശിക്കാനാകും. കൗമാരവും, തീക്ഷ്ണസുരഭിലമായ യൗവനവും കടന്ന് വാർദ്ധക്യത്തിലും, പ്രണയം കൈവിടാതെ സൂക്ഷിക്കണം എന്നാണ് കവി പറയുന്നത്. ദുർമേദസ്സാർന്ന ശരീരമുള്ളവളാണെങ്കിലും ചാരത്തിരിക്കുന്ന പ്രണയിനിയെ ചേർത്തണച്ച് അവളുടെ കാതിൽ പ്രണയം മൊഴിയാനും, പാറിപ്പറക്കുന്ന ആ മുടിയിഴകൾ മാടിയൊതുക്കി ആ കവിളിൽ ഒരു ചുംബനമേകാനും കൊതിക്കുന്ന കവി മനസ്സ് ഇവിടെ കാണാം.

ഈ ചേർത്തെഴുത്തുകളിലൂടെ കടന്നു പോകുമ്പോൾ പ്രണയത്തിന്‍റെ മാസ്മരിക തലങ്ങൾ നമുക്ക് അനുഭവവേദ്യമാകുന്നു. മാംസ നിബദ്ധമായ അനുരാഗത്തിലൂടെ തികച്ചും പക്വതയാർന്ന പ്രണയത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന അവസ്ഥ. ഞാൻ നിന്നിലും, നീയെന്നിലും നിറഞ്ഞു നിൽക്കുമ്പോൾ ഈ പ്രണയത്തെക്കുറിച്ചു പറയാൻ വാക്കുകൾ പോലും അപ്രസക്തമാകുന്നു. ഏതു കഠിന ഹൃദയത്തിനുള്ളിലും, പ്രണയത്തിന്‍റെ തെളിനീരുറവകളുണ്ടാവും. സുഗന്ധവാഹിയായ മന്ദമാരുതനെ കാത്ത് പ്രണയമെന്ന ലോലവികാരവുമായി അചഞ്ചലയായി നിൽക്കുകയാണ് 'മല'. പ്രണയം ആത്മാവിനെ തൊട്ടുണർത്തുമ്പോൾ പ്രണയികൾ ആനന്ദത്തിന്‍റെ പാരമ്യത്തിലെത്തുന്നു. അനശ്വര പ്രണയമായി അത് നില കൊള്ളുന്നു

പ്രണയത്തിനില്ല ജരാ നരകൾ,

പ്രണയിക്ക ജീവൻ തുടിയ്ക്കുവോളം.




No comments: