പഴംപാട്ട്

Views:
ഏതൊരപൂര്‍വസ്വര മധുരിമയെന്നുമെന്‍ ഹൃത്തടം ധന്യമാക്കുന്നു,
ഏതു പഴംപാട്ടിന്നീണമെന്നില്‍ മധു മാരിയായ് പൊഴിയുന്നുവെന്നും,
ആ ദീപ്ത സ്മരണയെന്‍ മുത്തശ്ശിയേകയായ് തൊടിയിലെ മലര്‍വാകച്ചോട്ടില്‍
ഏതോ കിനാവിന്‍റെ ലോകത്ത് മൂകം ഉറങ്ങിക്കിടപ്പൂ.


(വീക്ഷണം വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല