മുത്ത്


ചാരത്തായഴകിന്‍ സുമങ്ങള്‍ വിരിയി-
        ച്ചേണാക്ഷിയെത്തീടവെ,
ആരീ ഞാന്‍, സുരപുഷ്പമേ, മധു നുകര്‍-
        ന്നുന്മുക്തനായീടുവാന്‍ !
മാരിക്കാറണിപോലെ ശത്രു നികരം
        നേര്‍ത്തെങ്കില്‍ നേരിട്ടിടാം,
പോരാ ശേഷിയെനിക്കു നിന്മിഴികളില്‍-
        ത്തങ്ങുന്ന മുത്താകുവാന്‍.

No comments: