ശാന്തി

Views:

ആറ്റുകാലമ്മയല്ലാതെയില്ലാരുമെന്‍
നോവും മനസ്സിന്നുശാന്തിയേകാന്‍.
ആറ്റുകാലമ്മേ,യെന്നാറ്റുകാലമ്മേ,യെ-
ന്നാറ്റുകാലമ്മേ,യെന്‍ദേവിയമ്മേ.

സങ്കടച്ചോറു തിളച്ചുതൂവുന്നൊരു
മണ്‍കലമാണെന്റെ ജന്മമമ്മേ.
നിന്മുഖപ്പുഞ്ചിരിത്തേന്‍നിലാത്തുള്ളിയാ-
ലെന്മനസ്സില്‍ വീഴ്ത്തു തീര്‍ത്ഥമമ്മേ.

ചുറ്റും കൊടുംചൂടിതുള്ളിലും വാനിലോ-
കത്തുന്നു പൊങ്കാല സൂര്യനമ്മേ
നീള്‍മിഴിക്കോണിലെ പൊന്നൊളിപ്പൂക്കളാല്‍
തീമഴച്ചൂടൊന്നടക്കുകമ്മേ.



No comments: