Views:
ക്രിക്കറ്റു ലോകത്തില്‍ ദൈവമായ് തീര്‍ന്നൊരു
‘സച്ചിന്‍മയാ'യിന്നു നീയെത്ര ധന്യന്‍.ആരാധകരുടെ കണ്ണും കരളും നീ-യാദിമുതലെ കവര്‍ന്നെടുത്തു.
ക്രിക്കറ്റില്‍ നിന്നു നീയിന്നു പിരിയുമ്പോള്ആരാധകരെല്ലാമാധിയിലായിടും.നീയേകും ശൂന്യത മഹാമേരുവായിടുംആ നഷ്ടം നിത്യമാം നഷ്ടവുമായിടും.
ക്രിക്കറ്റു മേലിലും മുന്നോട്ടു പോകിലുംസച്ചിനില്ലാത്തതാം ക്രിക്കറ്റായ്ത്തീരിലുംക്രിക്കറ്റിലെന്നുമാ പേരു മുഴങ്ങീടുംആ പേരു തങ്കലിപിയാലെഴുതിടും
റണ്ണുകളൊത്തിരി നീ വാരിക്കൂട്ടുമ്പോള്ഒത്തിരി വിക്കറ്റു നീയെടുത്തീടുമ്പോള്വിനയാന്വിതനായി നീയണഞ്ഞീടുമ്പോള്നിന്നിലെ നിന്നെയറിയുന്നു കാണികൾ.
നീണ്ടയിരുപത്തിനാലുകൊല്ലത്തില്‍ നീ-യിരുനൂറു ടെസ്റ്റു കളിച്ചു കഴിഞ്ഞിട്ടുംസച്ചിനില്ലാത്തൊരു ക്രിക്കറ്റിനേയാരു-മംഗീകരിക്കില്ല സത്വരം നിര്‍ണയം.
കത്തിജ്ജ്വലിച്ചു കളിക്കുമ്പോള്‍ നീയൊരുകത്തുന്ന സൂര്യനാണെന്നു തോന്നുംപ്രകടമാം ശാന്തതയ്ക്കുടമയാം നീയൊരുകുളിരൊളി തൂകുന്ന ചന്ദ്രനാകും.
വിനീത വിധേയനായീടുമ്പോളോമനകണ്മണിയായി നീ മാറുമല്ലോ.വാത്സല്യ വാരിധിയായിടും കാണികള്ആവോളം വാത്സല്യം കോരി നല്‍കും.
ഈ ചെറുപ്രായത്തില്‍ സച്ചിന്‍ നീയിപ്പോള്ഭാരതരത്നജേതാവുമായി.കീര്‍ത്തിമാനായി നീയുന്നതനാകവേനിന്നാമമീലോകമാകേ നിറഞ്ഞീടും.
സച്ചിന്റെ ജയത്താല്‍ ധന്യമായീ രാജ്യംസച്ചിന്മയമായിത്തീര്ന്നിതു ക്രിക്കറ്റും.നിന്നുടെ മാഹാത്മ്യമോതുവാനായിന്ന്പുത്തന് പദാവലി തേടിയലയണം.
ക്രിക്കറ്റിനായീ സമര്‍പ്പിതമായ നിന്മുന്നിലെ ദീര്‍ഘമാം ഭാവികാലംസ്വച്ഛന്ദസുന്ദരമായീഭവിക്കട്ടെ-യേകട്ടേയായുരാരോഗ്യവുമീശ്വരന്‍.
ശ്രീകൃഷ്‌ണവിഹാര്‍
റ്റി. സി. 4/1956,
T C W A
E 6, പണ്ഡിറ്റ്
കോളനി,
കവടിയാര്‍ പി ഒ
തിരുവനന്തപുരം695003
![]() |
ബി ശാരദാമ്മ |