കവിതയുടെ പാലാഴി :: പകൽക്കുറി വിശ്വൻ

Views:

പകൽക്കുറി വിശ്വൻ
പകൽക്കുറി വിശ്വൻ
കവിതക്ക് രൂപ പരിണാമം സംഭവിക്കുന്ന ഈ കാലത്ത് മഴ നടന്ന വഴിയിലൂടെ കുളിരണിഞ്ഞ്, ചെളിമണത്ത്, പുളകം വിതറി കവിതയുടെ പാലാഴി തീർത്ത് നടക്കുകയാണ് മഴ നടന്ന വഴികൾഎന്ന കവിതാ സമാഹാരത്തിലൂടെ വിജയൻ പാലാഴി.
            
മൗനം ഉടയുന്നു, മഴ പെയ്യുന്നു, മൂടില്ലാത്താളി, കനോപ്പികളുടെ തീരം, തണൽ, പ്റണയകാലങ്ങൾ, സംഘത്തിൽ ഒരുവൻ, ദുരിതകാണ്ഡം, പകിടകളി, കാലം അട്ടഹസിക്കുന്നു, ഉഷ്ണദിനം, സാഗരചിന്തകളിൽ ചരിത്റം കയ്ക്കുന്നു, വർത്തമാന കാല നോവുകൾ, ഉൾവിളി, കടലോളത്തിനപ്പുറം, യാനപർവം, കുളിർകാറ്റ്, സെലീന, പത്മവ്യൂഹം, കലണ്ടർ, പുതുമുറ, മുഗ്ധ പ്റരോഹം, ചിരിതൂകും കാലം, യുയുത്സു, അമരഗീതം, മുടന്തൻ ന്യായം, അശാന്തിപർവം, വർഷജാലകം, മഴനടന്ന വഴികൾ എന്നിങ്ങനെ 29 കവിതകളുടെ സമാഹാരമാണ് അനിയാവ സാഹിത്യ സംഘം പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരം.


വിജയൻ പാലാഴി
വിഷയസ്വീകരണത്തിലും ആവിഷ്ക്കരണത്തിലും പുതുമയും ഭാവപ്പൊലിമയും നിലനിർത്താൻ വിജയൻ പാലാഴിക്ക് കഴിഞ്ഞിട്ടുണ്ടന്നത് സമ്മതിക്കാതെ തരമില്ല. വായിച്ച് രസിക്കാനുള്ളതല്ല വായിച്ച് അനുഭവിക്കാനുള്ളതാണ് ഇതിലെ മിക്ക കവിതകളും. ഗ്രാമീണ ബിംബങ്ങളുടെ നല്ലൊരു സമ്പാദ്യം വിജയൻ നേടിയിട്ടുണ്ടെന്ന് ഓരോ കവിതയും തെളിവു നൽകുന്നു.
          
പത്രപ്രവർത്തകനും സിനിമാ തിരക്കഥാകൃത്തും വിജയൻറെ ഗുരുനാഥനുമായ എസ്. ഭാസുരചന്ദ്രനാണ് ഇതിൽ ആമുഖം എഴുതിയിട്ടുള്ളത്. കൂടാതെ വിജൻറെ പ്രിയ ശിഷ്യനും കഥാകൃത്തുമായ ടി. ഉണ്ണികൃഷ്ണനും ഇതിൽ സ്നേഹമൊഴി എഴുതിയിട്ടുണ്ട്.


---000---