Views:
![]() |
ബി. കെ. രവികുമാർ |
![]() |
ആൻറണി പക്ഷക്കാരനായതോടെ മുരളിയെ ഇല്ലാതാക്കാൻ കോൺഗ്രസ് കില്ലാടികൾ ശ്രമിച്ചു. അവരുടെ തന്ത്രങ്ങൾ ഫലിച്ചു. പുറത്തായ മുരളി മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്നു. കേഡർപാർട്ടിയുടെ തന്ത്രങ്ങളിൽ വീണിട്ടും യാതൊരു പരുക്കും പറ്റാതെ മുരളീധരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചു വന്നത് എ ഗ്രൂപ്പ് സഹായിച്ചതുകൊണ്ടു മാത്രമാണ്. കെ.പി.സി.സി കസേരയിൽ നിന്നും മുരളിയെ മാറ്റിയത്, മുഖ്യമന്ത്രിക്കസേര നൽകാനാണെന്ന് കേരളത്തിലെ ജനം അന്ന് വിശ്വസിച്ചു. ഈ അപകടം എ. ഗ്രൂപ്പ് തിരിച്ചറിഞ്ഞതിൻറെ ഫലമായി അദ്ദേഹത്തെ അവർ താറടിക്കുകയായിരുന്നു.

ഈ ചരിത്രം മുന്നിൽ കണ്ടു
വേണം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവിവാദത്തെ വിലയിരുത്താൻ. മറ്റൊരു കെ.പി.സി.സി
പ്രസിഡൻറിനെ കെട്ടുകെട്ടിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയാണിതെന്ന്
കാലം നമുക്ക് തെളിവു നൽകും. ഘടക കക്ഷികളെ കയ്യിലെടുത്തുതന്നെയാണ് മുരളിക്കെതിരേയും
കരുക്കൾ നീക്കിയത്. അതേ കളിതന്നെയാണ് ഇപ്പോഴും കോൺഗ്രസ്സിലെ വക്രബുദ്ധികൾ
ചെയ്യുന്നത്. പൊതുജനമദ്ധ്യത്തിൽ അധികാര മോഹിയായി ചിത്രികരിച്ച് ഇല്ലാതാക്കാനാണ് സ്നേഹം ഭാവിച്ച്
യാതൊരുപാധിയുമില്ലാതെ മന്ത്രിസഭയിലേയ്ക്ക് രമേശ് ചെന്നിത്തലയേയും ക്ഷണിച്ചത്. പിന്നീട് കരുതിക്കൂട്ടി വാക്ക് ലംഘിച്ചു.

ഉമ്മൻ ചാണ്ടി കേരളത്തിലെ
ഏറ്റവും ജനപ്രിയ കോൺഗ്രസ് മുഖ്യമന്ത്രിയാണ് എന്നതിൽ തർക്കമില്ല. അദ്ദേഹം കാലാവധി
പൂർത്തിയാക്കണമെന്നുതന്നെയാണ് ജനത്തിൻറെ ആഗ്രഹം. എന്നാൽ അദ്ദേഹത്തിനു ശേഷം
മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നി കാത്തിരിക്കുന്നവരെക്കാൾ എത്രയോ യോഗ്യനാണ്
രമേശ് ചെന്നിത്തല. ഒന്നുമില്ലെങ്കിലും
കെ.എസ്.യു വിലൂടെ, എൻ.എസ്.ഐ യിലൂടെ, യൂത്ത് കോൺഗ്രസ്സിലൂടെ കോൺഗ്രസ്സിൽ എത്തി
സ്വന്തം കഴിവുകൊണ്ട് കെ.പി.സി.സി പ്രസിഡൻറായ ആളാണ് അദ്ദേഹം. ജനത്തിൻറെ മനസ്സ്
നല്ലപോലെ പഠിച്ചിട്ടുമുണ്ട്.
നാളത്തെ മുഖ്യമന്ത്രി ആകേണ്ടുന്ന രമേശ് ചെന്നിത്തല മുന്നിലുള്ള വാരിക്കുഴികളിൽ
വീഴാതിരുന്നാൽ മാത്രം മതി.