Jyothiraj Thekkuttu. മറന്നിട്ടുപോന്ന പ്രണയം
Jyothiraj Thekkuttu
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ
Arya Sumesh. കാത്തിരിപ്പിന്റെ നെടുനീളൻ അധ്യായങ്ങൾ...
Risha Sheikh :: മാനസീകാരോഗ്യം വ്യക്തികളിൽ
Cherukavi Ami :: ഓർമ്മയായ പുഴ
ഓർമ്മയായ പുഴ
ചെറുകവി ആമി
ഓർമ്മയുണ്ടോ,
ഇവിടെയൊരു പുഴ ഒഴുകിയിരുന്നു
മീൻമുട്ടിയിൽ തലകുത്തി,
കുന്നിന്നരയിലൊരു അരമണിയായി
ചിരിച്ചൊഴുകിയിരുന്നു
വെള്ളികൊലുസണിഞ്ഞാ-
നന്ദനൃത്തമാടി
എന്‍റെ പാദങ്ങളെ ചുംബിച്ചവൾ
പൊട്ടിച്ചിരിച്ചിരുന്നു
വേനലിലും നേർത്തുപോകാ-
തൊരുറവയായി പൂഴി നനച്ചിരുന്നു
മഴവെട്ടിയ വഴിയല്ലൊരു പുഴ!
ജീവനുള്ളൊരരുവിയായി
തീരം തഴുകിയിരുന്നു
മണലൂറ്റിയൂർന്നുപോയൊരു
പാവം ജലനിധി!
അവളൊഴുകിയ വഴിയാണതിന്നു
മണൽകുഴികൾ മാത്രം...
ഇന്നവൾ,
വർഷകാലത്ത് വഴിതെറ്റി-
യെത്തുന്നൊരതിഥി മാത്രം,
തറവാട്ടിലതിഥിയായെത്തിയ
പെണ്ണിനെ പോലെ,
എന്നെപോലെ-
യൊരഥിതി മാത്രം...
ചിറ്റാറേ, നീ ഓർക്കുമോ എന്നെ
ഞാനും നിന്‍റെ കൂട്ടുകാരി,
എന്‍റെ ബാല്യവും
നിന്‍റെ ബാല്യവും
ഒന്നുപോലെ...
--- Cherukaviaami
Cherukavi Ami :: ഹൃദയഗീതങ്ങള്‍
ഹൃദയഗീതങ്ങൾ
യുവർക്വോട്ടിലൂടെയാണ്
രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും
സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും
പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും
വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും
അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം
വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.
അദ്ദേഹത്തിന്റെ
36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ
എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ അനുചരണങ്ങളായി ഏതാനും വരികൾ കൂടി കുറിക്കട്ടെ.
അനുഭവിക്കുന്നവനും
എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ
ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു
വായനാനുഭവമാണ് തനിച്ചു പാടാൻ
എനിക്ക് സമ്മാനിച്ചത്, കവിതകളോടുള്ള ഇഷ്ടവും ഒരു കാരണമാകാം.
പ്രണയം മൊട്ടിട്ടു വിടർന്ന് പരിലസിച്ച്, മോഹിപ്പിച്ച്, പലഭാവങ്ങളിലൂടെ വളർന്നു പടരുകയാണ് ഓരോ ഗീതങ്ങളിലായ്.
പുന്നാരപൂങ്കിളിയെ,
ഒരു മന്ദഹാസമെറിഞ്ഞ് തന്റെ പ്രണയരാഗവാനത്തിലേക്ക് ഇന്നും എന്നും തുണയായ്, പ്രണയിനിയായ്
ആഗ്നേയവീണയായ് ക്ഷണിക്കുകയാണ് കാമുകഹൃദയം. മരിച്ചാലും മരിക്കാത്ത രാഗങ്ങൾ വയൽക്കാറ്റേറ്റ്
കൊടുങ്കാറ്റായ് വളരുകയാണ്. താളാത്മകവും പ്രാസനിബദ്ധവുമായി വാക്കുകൾ അടുക്കി, ആശയചോർച്ചയില്ലാതെ
മനോഹരമായ ബിംബങ്ങളിലൂടെ പ്രണയത്തിന്റെ ആത്മാവിലേക്ക് വായനക്കാരനെ കവി എത്തിക്കുന്നു.
കാണുന്ന കടലും നനയുന്ന മഴയും പൊള്ളുന്ന വെയിലുമെല്ലാം തടം തല്ലിയൊഴുകുന്ന പ്രണയഗംഗയായ്
മാറുന്ന വായനാനുഭവം.
കാമിനിയുടെ
ഒരു മന്ദഹാസത്തിൽ, ഒരുനോട്ടത്തിൽ, ഒരു കളിവാക്കിൽ തന്നെ നിഴൽമൂടിയ, ദുഖിതനായ കാമുകഹൃദയത്തിൽ
സന്തോഷം കളിയാടുമെന്ന് കവി
ഓർക്കുന്നു.
ഇരുൾ നിറഞ്ഞ മനസിൽ അവളുടെ പുഞ്ചിരി പ്രതീക്ഷകളാവുകയാണ്.
സ്നേഹവും
കരുതലും മാത്രമല്ല, പരിഭവവും പിണക്കവും വാക് യുദ്ധങ്ങളും മത്സരങ്ങൾ പോലും ഉള്ളിലെ പ്രണയത്തിന്റെ
പ്രതിഫലനങ്ങളായിരുന്നു, അതേ സത്യമായ ശക്തിയാണ് വീണപ്പോൾ താങ്ങായും വഴിതെറ്റുമ്പോൾ വഴികാട്ടിയായും
തനിക്കൊപ്പമുള്ളതെന്ന് തിമിർക്കുകെന്നിൽ,
രൗദ്രമാടാം,
തുണ
എന്നീ ഗീതങ്ങൾ പറയുന്നു.
കരയ്ക്കെത്തുമോയെന്ന് ശങ്കിച്ചു തുഴയെറിയുമ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോട് തന്നെയാണ് പ്രണയമെന്ന് വയൽക്കാറ്റ് കൊള്ളാം എന്ന ഗീതവും മരണം മണിത്താലി ചാർത്തിയാലും അണയുന്നില്ല പ്രണയജ്യോതിയെന്ന്, ആനന്ദജ്യോതിയും ആവർത്തിക്കുന്നു.
മണമുള്ള
വാക്കും ഉള്ളിൽ അലയടിക്കുന്ന രാഗക്കടലും നമ്മുടെ പ്രണയമാണ്. നമ്മൾ പ്രണയമാണ്. ഒരു വാക്കിനാൽ
പോലും പങ്കുവയ്ക്കപ്പെടാതെ, ഒരു നോട്ടത്തിന്റെ ഓർമ്മയിൽ ജീവിതം തനിയെ തുഴയാനുള്ള, തനിച്ചു
പാടാനുള്ള ശക്തിയേകുന്ന വികാരം,
പ്രായവും
കാലവും കടന്നു പോയ്, ഇനിയെന്തു
പ്രണയമെന്നോ, ഇനിയും പ്രണയം അവശേഷിക്കുന്നുണ്ട്.
ജരാനരകളില്ലാത്ത
ചമയങ്ങളില്ലാത്ത പ്രണയമെന്ന സത്യത്തെ പ്രപഞ്ചനാദമായി ആസ്വദിച്ച് മാഷിന്റെ ഗീതങ്ങളെ
താളം പിടിച്ച് ചൊല്ലിത്തുടങ്ങാമിനി. മാഷിനും പുസ്തകത്തിനും ആശംസകളോടെ.
Aparna Radhika
അപർണ രാധിക
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Sheeja Varghese
Sheeja Varghese
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Jayasree C K
Jayasree C K
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Sreejith P
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Rose
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.
ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.
ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.
തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.
കാവ്യം താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക, ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Rose :: മിന്നൽ പിണർ പോലെ വരികളെന്നിൽ!
മിന്നൽ പിണർ പോലെ വരികളെന്നിൽ!
പ്രണയം
ഏതൊരു ജീവിയിലും കുടികൊള്ളുന്ന ഉദാത്തമായ ഭാവം. വർണ്ണനകൾക്കതീതമായ സ്ഥായീഭാവം അതിനുണ്ട്.
താളത്തിനൊത്തു ചൊല്ലുവാനുതകും വിധം നിരത്തിയ വാക്കുകൾ! ശ്രീ രജിമാഷിന്റെ വരികൾ, മരണം
വരെ പ്രണയിക്കണം എന്ന ചിന്തയാണ് എന്നിൽ നിറച്ചിരിക്കുന്നത്.
ആസ്വാദനത്തിന്റ
അങ്ങേയറ്റത്തു എത്തിക്കാൻ കഴിയുന്ന മാഷിന്റെ രചനകളെ കുറിച്ചെഴുതുവാൻ, എനിക്ക് യോഗ്യത
ഇല്ലെന്നു വിനീതമായി നിങ്ങളോട് പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ.
പ്രണയം
അതിന്റെ പാരമ്യതയിൽ എത്തണമെങ്കിൽ, മനസ്സുകൾ ഒന്നാകണം, അതിൽ നമ്മുടെ മാഷിന്റെ വരികൾ
കൂടി ഉണ്ടെങ്കിൽ, പ്രണയം ഇല്ലാത്തവർ കൂടി പ്രണയിക്കുവാൻ ഇഷ്ടപ്പെടും എന്നതാണ് വാസ്തവം.
ഓരോ വരികളിലും രോമങ്ങളെ തൊട്ടുണർത്തുവാൻ മാത്രം ആഴത്തിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു.
എന്നെന്നുമെന്നരികിൽ,
ഇരുന്നു നീ
കിന്നാരം
ചൊല്ലീടേണം,
എന്നുടെ
ആരാമത്തിൽ, കൂടു കൂട്ടി
പുന്നാര
പൂങ്കിളിയേ.....
ഇത് എന്റെ മനസ്സാണ്.
ഞാൻ ആഗ്രഹിക്കുന്നത്, എന്റെ കാമുകനും ഇത് പോലെ വേണമെന്നാണ്.
അതേ...
കവി ആരായുകയാണ് എന്താണ് നിൻ പുഞ്ചിരിക്ക് അർത്ഥമെന്ന്?
എന്നുമീയേകനാം
പാന്ഥനു കൂട്ടിനാ-
യെത്തീടും
പുഞ്ചിരിക്കർത്ഥമെന്തെ?
കവി കാണുന്ന
പുഞ്ചിരികളിൽ എന്നും തിളങ്ങുന്നൊരു മിന്നൽ പിണരായി ഉണ്ട്, അവൾ. ആരാദ്യം മിണ്ടും എന്ന
ചോദ്യത്തിന് നാണമാർന്നൊരു വിളിയിൽ അവൾ മറുപടി നൽകി കഴിഞ്ഞു.
എന്നുമുരുകി
ജ്വാലിക്കുമെൻ സ്വപ്നമേ.... ഈ വരികളിൽ തിളങ്ങി നിൽക്കുന്നു, ഓരോ പ്രണയിതാവിന്റെ മനതാരിൽ
തെളിയുന്ന ഭാവം! കാതരമാം പ്രണയ ഭാവം.
പ്രണയം
അതിന്റെ ഉത്തുംഗശ്രുംഗത്തിലെത്തി നിൽക്കുന്ന, രഹസ്യാത്മകത്തിന്റെ രാഗസർപ്പങ്ങളായി അഹസ്സന്തിരാവായി
തിമിർത്തു വാഴാം നാം എന്ന വരികളിൽ ഒളിഞ്ഞു കിടക്കുന്നു കവിയുടെ ഗൂഡപ്രേമം.
തുണയായി
എത്തും വരെ, കാത്തിരിക്കുന്ന കവിയുടെ അക്ഷമ ഭാവങ്ങളെ നമ്മിലേക്ക് എത്തിക്കുന്നു എന്നു നീ
വന്നു ചേരും എന്ന കവിതയിലെ വരികൾ!
നമ്മൾ പ്രണയമാണ് എന്ന വരികളിലൂടെ
വെളിപ്പെടുത്തുന്നത് കവിക്കു എന്തൊക്ക കാണാൻ കഴിയുമോ അതിലൊക്കെയും തന്റെ പ്രണയത്തെ
കാണാൻ കഴിയുന്നു എന്നതാണ്. ഏതൊരു കാമിനിയാണ് അങ്ങനൊരു കാമുകനെ ആഗ്രഹിക്കാത്തത്? സർവ്വതിലും
തന്നെ കാണുന്നവനെ!!!
പരമശിവനെ
പോലെ തന്റെ പാതിയായി കാണുന്ന ഒരുവനെ ആഗ്രഹിക്കാത്തവൾ ആരുണ്ട്? ഏതൊരു പെണ്ണിന്റെയും
ഇഷ്ട ദൈവം ശിവനായതും അത് കൊണ്ട് തന്നെയാകും. രൗദ്രമാടുവാൻ
നീ ശിവനായി തന്നെ കൂടെ വേണം എന്നു ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഒരുപാടിഷ്ടമായ വരികളാണിത്.
പിന്നോട്ട് പോകേണ്ട, നോക്കേണ്ട, നിന്നെ ഞാനെന്നുമെൻ നെഞ്ചോടു ചേർക്കാം. അതേ എന്നും
ആ നെഞ്ചിലുറങ്ങുവാൻ ഏതൊരു പ്രണയിനിയും ആഗ്രഹിക്കും.
ചുട്ടുപൊള്ളുന്ന
സൂര്യനാകുമ്പോൾ, ചുണ്ടിലൂറും തേൻ കണങ്ങളാലാകെ മൂടുവാനാണല്ലൊ, ഈ വരികൾ വായിക്കുന്ന പ്രണയിനി
കാത്തിരിക്കുക.
മറ്റൊരാൾ എന്ന കവിതയിൽ
എനിക്ക് ഓർമ വന്നൊരു കാര്യമുണ്ട്. ഛായാമുഖിയുടെ കഥ... ആ കണ്ണാടിയുടെ കഥ... എവിടെയെങ്കിലും
അത് കിട്ടുവാണെങ്കിൽ നമ്മൾ സ്നേഹിക്കുന്നവർക്ക് കൊടുത്തു നോക്കണം. അവരും നമ്മെ സ്നേഹിക്കുന്നുണ്ടോ
എന്ന്!
എല്ലാ
കവിതകളും ഒന്നിനൊന്നു മെച്ചം... ശീർഷകം തന്നെ കവിതയായതോ.... തനിച്ചു
പാടാൻ... എത്ര മനോഹരമാണത്! തനിച്ചാകുന്നതിന്റെ മനോവ്യഥയുണ്ടതിൽ.....
എന്റെ
പ്രണയം കൊടുങ്കാറ്റു
പോലെ എന്ന് വ്യക്തമാക്കും വരികളാണ്.... ഈ കവിതളിലെല്ലാം.
കണ്ണിമ ചിമ്മാതെ
കാവലായ്, പ്രാണന്റെ കണ്ണല്ലേ, സൗഭാഗ്യധാരയല്ലേ?
അതേ
കണ്ണിമ ചിമ്മാതെ തന്നെ വായിക്കപ്പെടട്ടെ അങ്ങയുടെ കവിതകളും...
ചിരകാലം നില നിൽക്കട്ടെ ഈ പ്രണയ ഗീതികൾ,
എല്ലാവരുടെയും
മനസ്സുകളിൽ!
എല്ലാ
വിധ ഭാവുകങ്ങളും!!
Sreejith P സാഗരത്തിലൂടെ ഒരു പ്രയാണം
സാഗരത്തിലൂടെ ഒരു പ്രയാണം
അന്നൊരു ഞായറാഴ്ച പുറത്ത് തകർത്തു
പെയ്യുന്ന മഴ. വീട്ടിൽ ഒറ്റക്കിരിക്കുന്ന നേരം. സമയം പോകാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോൾ
ഒടുവിൽ അവളെ തന്നെ അഭയം പ്രാപിച്ചു. എന്റെ പ്രിയപ്പെട്ടവളെ. എന്റെ റെഡ്മി കുട്ടിയെ.
അവളെ കൈയിലെടുത്തൊന്ന് തലോടിയപ്പോൾ അവൾ തെളിച്ചം വരുത്തി പുഞ്ചിരിച്ചു. പിന്നെ അവളുടെ
മേനിയിൽ പതുക്കെ സ്പർശിച്ചപ്പോൾ എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാൻ അവൾ അനുവാദം നൽകി.
അവളുടെ സമ്മതത്തോടെ യുവർ കോട്ടിലേക്ക് കയറി. ഓരോ പ്രൊഫൈലുകൾ മറിച്ചു നോക്കുമ്പോൾ അതാ വരുന്നു
നമ്മുടെ രജി മാഷിന്റെ അക്കൗണ്ടിൽ ഒരു തട്ടുപൊളിപ്പൻ പോസ്റ്റ്.
മാഷിന്റെ പ്രണയ കവിതകളുടെ ആദ്യ ഭാഗമായ മുപ്പത്താറ് കവിതകൾ ചേർന്ന തനിച്ചു പാടാൻ
എന്ന കവിതാ പുസ്തകം. അതു കണ്ടപ്പോഴാണ് അതിനൊരു ആസ്വാദന കുറിപ്പ് എഴുതാം എന്ന് കരുതിയത്.
ഈ
ആസ്വാദന കുറിപ്പ് എന്നുപറയുന്നത് കടിച്ചാൽ പൊട്ടാത്ത മലയാള പദങ്ങൾ കുത്തി നിറച്ചുള്ള
സാഹിത്യ രചനയല്ല, നാട്ടുമ്പുറത്ത് ലുങ്കിയുടുത്ത് തെക്കോട്ടും വടക്കോട്ടും നടക്കുന്ന
ഒരു സാധാരണക്കാരൻ ആ കവിതകൾ വായിച്ചപ്പോൾ, അവന്റെ മനസ്സിൽ തോന്നിയ വികാരങ്ങൾ കലർപ്പോ
അതിശയോക്തിയോ ചേർക്കാതെ 916 ആയി പകർത്തിയതാണ്.
പ്രണയത്തിന്റെ സാഗരമായ രജി മാഷിന്റെ
തൂലികയിൽ പിറവി എടുത്ത തനിച്ചു പാടാൻ
എന്ന പ്രണയ കവിതാസാഗരത്തിലൂടെ ഒരു പ്രയാണം...
പുന്നാര പൂങ്കിളിയെ കവിതയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്
നാളുകൾ എണ്ണിയെണ്ണി എൻ കരളേ
നീ വരും നാളണയെ
എന്ന വരികളായിരുന്നു. ഈ വരികൾ എന്നെ ഒരു പാട് കാലം
പുറകിലേക്ക് നടത്തി. പ്രണയകാലത്ത് ഓണത്തിൻ കുടുംബവീട്ടിൽ പോയ പ്രണയിനിയെ കാത്തിരുന്ന
ആ പഴയ പതിനേഴുകാരനായ എന്നെത്തന്നെ ആ കവിതയിൽ ഞാൻ കണ്ടു. ആ കവിത വായിച്ചതോടെ എന്നുള്ളിൽ
മുളക്കാതെ ബാക്കിയായ പ്രണയത്തിന്റെ വിത്തുകൾ വീണ്ടും മുളപൊട്ടി. പിന്നീട് മാഷിന്റെ
കവിതകൾക്കായി എന്നും കാത്തിരിപ്പ്.
ഈറൻ നിലാവിന്റെ പൂവാടയാലെന്റെ
നീറും ഹൃദന്തരം വീശി വീശി
എന്ന വരികളിൽ തുടങ്ങുന്ന പുഞ്ചിരിക്കർത്ഥമെന്തേ
എന്ന കവിത നീറുന്ന ഹൃദയത്തിന്റെ വേദനകൾ മറക്കാൻ എന്നെ സഹായിച്ചു.
ഇലയിട്ടു സ്വപ്നം വിളമ്പി വയ്‌ക്കും
പലവട്ടം വഴിയിലേക്കെത്തി നോക്കും
എന്ന വരികൾ ഉൾകൊള്ളുന്ന ഇന്നും
എന്ന കവിത എന്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചതായിരുന്നു.
ഒരു മന്ദഹാസം കൊണ്ട് ഇരുൾവീണ മനസ്സിൽ
നിറദീപങ്ങൾ തെളിയിച്ച ഒരു മന്ദഹാസം
എന്ന കവിത, പ്രണയം കൊണ്ട് ഇരുളടഞ്ഞ എന്റെ മനസ്സിലേക്ക് അല്പം പ്രകാശം പരത്തുന്നതായിരുന്നു.
താരകളിനിയും
പ്രണയച്ചിരിമിഴി ചിമ്മിയുണർത്തുവതെന്നോ
എന്ന വരികളിൽ തുടങ്ങിയ എന്നോ...
എന്ന കവിത പഴയകാല ഓർമ്മകളുടെ നനവ് കണ്ണുകളിൽ പടർത്തി.
എന്നും കിനാക്കളിൽ പൊന്നിൻ ചിറകുമായി
കിന്നാരം മൂളി നീ വന്നീടുമ്പോൾ
എന്ന വരികൾ ഉൾക്കൊള്ളുന്ന സ്വപ്നമേ
എന്ന കവിത വായിച്ചപ്പോൾ ഒരിക്കലെങ്കിലും നീ സ്വപ്നങ്ങളിൽ പൊന്നിൻ ചിറകുമായി വന്നെങ്കിലെന്ന്
ആശിച്ചു പോയി.
രണ്ടു കൈയ്യിലും തുമ്പമലരുമായി
പണ്ടു നീ വന്നു നിന്നതോർക്കുന്നുവോ
എന്ന ഹൃദയസ്പർശിയായ വരികളിൽ ആരംഭിക്കുന്ന താളം
എന്ന കവിത അതിമനോഹരം എന്ന് വിശേഷിപ്പിച്ചാൽ പോലും കുറഞ്ഞുപോകും.
അനുരാഗമൂർച്ചകൊണ്ടണുവണുവായി നീ
കുനുകുനെ കുത്തി മുറിക്കുകെന്നെ
എന്ന വരികളിൽ ആരംഭിക്കുന്ന രഹസ്യാമ്മകം
എന്ന കവിത രണ്ടുവട്ടം മനസ്സിരുത്തി വായിച്ചപ്പോഴാണ് ഓർത്തത്, ഇതുപോലെ ഒന്ന് വായിച്ചിരുനെങ്കിൽ
പണ്ട് മലയാളം പരീക്ഷയെങ്കിലും പാസ്സായേനെ.
പ്രണയത്തിൻ വിഭ്രമാന്തം നാവിൻതുമ്പിലിറ്റുന്നൊരു
നിണരസത്തുള്ളിയായി മാറട്ടെ ഞാനും
എന്ന വരികളിൽ അവസാനിക്കുന്ന തിമിർക്കുകെന്നിൽ,
വായനക്കാരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.
മണലാഴി മൂടാത്ത കുഞ്ഞോളമേളം
തണലേകി നീയെന്നുമെൻ ജീവതാളം
ഈ വരികളിൽ ആരംഭിക്കുന്നു തുണ.
‘സിന്ദൂര സന്ധ്യക്ക് പൊന്നാട ചാർത്തുവാൻ എന്നു നീ
വന്നു ചേരും’ എന്ന വരികളിൽ ആരംഭിച്ചു, മാറിൽ ചേർന്നുറങ്ങാൻ എന്നു
നീ വന്നു ചേരും എന്ന വരികളിലൂടെ കടന്നു പോകുമ്പോൾ (എന്നു നീ
വന്നുചേരും) ഇതുവരെ പ്രണയിക്കാത്തവർവരെ പ്രണയിച്ചുപോകും.
തീവ്ര അനുരാഗത്തെ നമുക്കുള്ളിലെ കടലായിക്കാണുന്ന
നമ്മൾപ്രണയമാണ്
എന്നെ ഏറെ മോഹിപ്പിച്ച ഒരു കവിതയാണ്. അല്ലേലും ഞമ്മക്ക് പണ്ടേ പ്രണയത്തോട് വല്ലാത്തൊരു
ഇതാണ്. ഇത് എന്ന് പറഞ്ഞാൽ അതെന്നെ...
ധന്യജന്മം കവിതയുടെ തലക്കെട്ടും ഞമ്മളെ ജീവിതവുമായി യാതൊരു
ബന്ധവും ഇല്ലാത്തത് കൊണ്ട് ഇതിലെ ജീവൻ തുടിക്കുന്ന രണ്ട് വരികളാണ് എന്റെ മനസ്സിൽ തുളഞ്ഞു
കയറിയത്
പ്രണയമാണെപ്പോഴും നെഞ്ചേറ്റു വാഴുവാൻ
തുണയുണ്ട് ശ്രീ മയം ധന്യജന്മം
പ്രണയവും ഞമ്മളും തമ്മിൽ വൈകാരികമായ ബന്ധം ഉണ്ട്. അത് കവിക്ക് അറിയാം.....
പട്ടുപാവാട തെല്ലൊന്നൊതുക്കി നീ
ഒട്ടുവേഗത്തിലേറുന്നു ഗോവണി.
പട്ടുപാവാട എന്നുപറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം
കടന്നുവരുന്നത് പ്രണയം തന്നെ ആയിരിക്കും. അത് പതിനേഴുകാരനായാലും എഴുപതുകാരനായാലും...
ജടവിടർത്തി ഞാനിവിടെയുണ്ടു, നീ ഇടതടവില്ലാതൊഴുകിയാഴുവാൻ...
ശിവഗംഗയുടെ കഥയൂറുന്ന കവിത, രൗദ്രമാടാം.
‘നിന്നെ ഞാനെന്നുമെൻ നെഞ്ചോട് ചേർത്തുറക്കാം’ എന്ന മനോഹരമായ വരിയിൽ അവസാനിക്കുന്നു. പരമശിവന്റെ പ്രണയം കാണുമ്പോൾ
ചിലപ്പോഴൊക്കോ അസൂയ തോന്നിപ്പോകാറുണ്ട്. ഞാനൊരു ശിവഭക്തനായതും അതുകൊണ്ട് തന്നെ ആണ്.
തേന്മഴക്കൂട്ടു
കൂടാം, സിന്ദൂരകാന്തിയാം സന്ധ്യയാകാം,
സിന്ധുവിൻ വെള്ളിക്കൊലുസ്സുചാർത്താം... മനോഹരമായ
വരികൾ കോർത്തിണക്കിയ മറ്റൊരു രചന.
ചുട്ടുപൊള്ളിടും
സൂര്യനായി ഞാൻ
നിന്നു
കത്തീടുമ്പോൾ
എന്റെയുള്ളിലെ
തീ കെടുത്തുവാൻ ഓടിയെത്തുമെന്നോ
നിന്നിലിന്നു
ഞാൻ എന്ന കവിതയിലെ വരികൾ.
പ്രണയം കൊണ്ട് ഉള്ളു നീറുന്ന കാമുകമനസ്സിന്റെ പൊള്ളൽ തീർക്കാൻ ഓടിയെത്തുന്ന കാമുകിയുടെ
ദർശനം കൊണ്ട് സാധിക്കുമെന്ന് മനസ്സിലാക്കിത്തരുന്നു.
ദേഷ്യപ്പെടല്ലേ. നീ ഭാഗ്യമാണെൻ
സ്നേഹഭാഷ്യമാണെൻ, കാവ്യഭാവമാണ്
മാപ്പൊന്നു നൽകു നീ....
ദേഷ്യപ്പെടല്ലേ-യിലെ മനോഹരമായ ഈ വരികൾ പ്രണയത്തിലെ കൊച്ചു കൊച്ചു
പിണക്കങ്ങളെ നമുക്ക് വരച്ചു നൽകുന്നു.
എൻ കരൾ ചില്ലയിൽ കൂടുകൾ കൂട്ടുമെൻ...
സാന്ദ്രം
എന്ന കവിതയിലെ വരികളിൽ ഒന്നാണിത്. കരളിൽ കൂടു കൂട്ടിയ പ്രണയിനിയുടെ ഓർമ്മകൾ മനസ്സിലേക്ക്
ഓടിയെത്തുകയായിരുന്നു ആ കവിത വായിച്ചപ്പോൾ.
പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ വരച്ചുകാട്ടുന്ന
കണ്ടു
എന്ന കവിതയിലെ
തെന്നിയകന്നൊരു വിരഹം കണ്ടു
വന്നണയുന്നൊരു പ്രണയം കണ്ടു
ഈ വരികൾ ഒന്നുകൂടി പ്രണയിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
മറ്റൊരാൾക്കും പകരമായെല്ലാതെ
മറ്റൊരാൾ നിന്റെയുള്ളു തൊടുന്നവൻ
അർത്ഥസമ്പുഷ്ടമായ വരികൾ കൊണ്ട് അനുഗൃഹീതമായ മറ്റൊരാൾ
എന്ന കവിത.
പനിക്കൊണ്ട് വിറയാർന്ന ചുണ്ടിലെ മധുരമാം
കനിയുണ്ടു വീണ്ടും നമുക്കുറങ്ങാം
ക്ഷമിക്കു
പെണ്ണേ എന്ന കവിതയിലെ ഈ വരികൾ
ഒരു പനിരാത്രിയിൽ അവളുടെ ചുണ്ടിൽ നിന്നും കവർന്നെടുത്ത ചുംബനത്തിന്റെ മധുരം വീണ്ടും
ചുണ്ടുകളിലേക്ക് പകർന്നു തന്നു.
പണമില്ല, പണിയില്ലയെങ്കിലുമിന്നെന്റെ
പ്രണയവും കവിതയും ബാക്കിയുണ്ട്.
ഈ വരികൾ ദിവ്യ യജ്ഞമല്ലേ
എന്ന കവിതയിലേതാണ്. പണവും പണിയും നോക്കി പ്രണയിക്കുന്ന ഒരു തലമുറ അറിയണം, കവിതയോടുള്ള
പ്രണയം കവിയോടായി മാറിയിരുന്ന ഒരു നല്ല പ്രണയം എന്നുമുണ്ടായിരുന്നു.
എനിക്കൊരു
ഫ്രണ്ടുണ്ട് എന്ന കവിത പൂർണമായും
ഭാവനകളാൽ സമ്പുഷ്ടമാണ്.
വെറുക്കല്ലെ, നിന്റെ ഖൽബിൽ ഇരിപ്പില്ലെ
ഞാൻ
എന്ന വരികളിൽ ആരംഭിക്കുന്ന പ്രണയമേ നീ
എന്ന കവിത പ്രണയത്തെക്കുറിച്ചുള്ള നിറവർണ്ണനകളാണ്.
ഇവിടെ നാമെഴുതുന്ന വാക്കുകൾ കരളിലെ
കവിയുന്ന കയ്യൊപ്പ് ചേർന്ന സത്യം.
ആനന്ദജ്യോതി എന്ന മനോഹരമായ കവിതയിലെ വരികളാണിത്.
ഇഴതോർന്നു
പേക്കാറു പെയ്‌തൊഴിഞ്ഞെൻ രാഗ- മഴമേലെ മരം പെയ്യുമെന്നു തോഴി?
സുന്ദരമായ വരികളിൽ ആരംഭിക്കുന്ന ജന്മകവിത,
തനിച്ചു പാടാൻ
എന്ന കവിതാസാഗരത്തിലെ മനോഹരമായ കവിതകളിൽ ഒന്നാണ്.
വെറുതെ
മിഴികോർത്തു നിന്നിടാമൊന്നുമേ പറയാതെയെന്തോ പറഞ്ഞുപോകാം.
ഇനി നമ്മൾ കാണുമോ... (തനിച്ചു പാടാൻ)
ഈ കവിത വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞുവന്നത്. സ്കൂളിലെ
അവസാനദിനം. തമ്മിൽ വിടപറയുമ്പോൾ മനസ്സിലെ ഒളിപ്പിച്ചുവച്ച പ്രണയം തുറന്നു പറയാൻ ആകാതെ,
മനസ്സ് നീറിക്കൊണ്ട്, ഇനിയൊരിക്കലും കാണില്ലെന്നറിഞ്ഞിട്ടും മനസ്സിലെ വേദന മറച്ചുപിടിച്ചു
വിട പറയുന്ന കൗമാരക്കാരെ ആണ്. മനോഹരം എന്നല്ലാതെ
മറ്റൊരു വാക്കില്ല.
പറയുവാനേറെയുണ്ടെങ്കിൽ നീയിന്നു നിൻ
നിറമൗന പൊയ്മുഖം കീറിമാററൂ.
പറയുവാനേറെയുണ്ടാകണം
എന്ന കവിതയില വരിയാണിത്.
പറയുവാനുണ്ടെങ്കിൽ മൗനം കൊണ്ട് തീർത്ത പൊയ്മുഖം എടുത്തുമാറ്റാനാണ് കവി പറയുന്നത്.
സുന്ദരം.
‘തേടിവന്നെന്നാലിടഞ്ഞു മാറും’ എന്നാരംഭിക്കുന്ന കവിത കാലവും സ്വന്തമാക്കൂ, റോസാദളക്കൂട്ടു വർണ്ണത്തിൽ വാസന്ത മാസങ്ങൾ ചാലിച്ച നേർത്ത രാഗം ആഗ്നേയവീണ, കൊടുങ്കാറ്റു പോലെ, ‘കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാ’ൻ ക്ഷണിക്കുന്ന വയൽക്കാറ്റുകൊള്ളാം, ‘എഴുതണം വായിച്ചുരുകുന്ന വരികളിലൊഴുകണം പ്രണയത്തിൻ സെൽഫിയായി’ എന്നാഹ്വാനം ചെയ്യുന്ന കവിത പ്രണയത്തിൻ സെൽഫിയായി, ‘ഞാനുണ്ട്, നിയുണ്ട്, തോൽക്കാത്ത വാശിയും കാമവും കത്തും കയങ്ങളുണ്ട്’ എന്നോർമ്മപ്പെടുത്തുന്ന ഇനിയെന്തു പ്രണയമെന്നോ, പരാതികൾ കേട്ടു സഹികെട്ടു കാളിയെത്തേടുന്ന എനിക്കു നീയും എന്നിവപോലെയുള്ള മുത്തും പവിഴവുമാണ് ഇതിലെ മുപ്പത്തിയാറു കവിതകളും. ആ കവിതാസാഗരത്തിൽ നിന്നും കോരിയെടുത്ത ഒരു കുമ്പിൾ ജലം മാത്രമാണ് എന്റെ ഈ കുറിപ്പ്. ഇനിയും കാമ്പുള്ള കവിതകളുമായി നമുക്ക് മുന്നിലേക്കെത്താൻ മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്, തനിച്ചു പാടാൻ എന്ന കവിതാപുസ്തകത്തിൻ ആശംസകൾ നേർന്നുകൊണ്ട്, ഈ കവിതാസാഗരത്തിലൂടെയുള്ള കൊച്ചു പ്രയാണം അവസാനിപ്പിക്കുന്നു. സ്നേഹത്തോടെ...