Jyothiraj Thekkuttu. മറന്നിട്ടുപോന്ന പ്രണയം


കവിത
മറന്നിട്ടുപോന്ന പ്രണയം

വര അമൃത് പ്രസാദ്

അക്ഷരമുറ്റത്തായ് ഒറ്റയ്ക്കു നിൽക്കുന്നൊരെൻ,
കൊച്ചുബാല്യത്തെ തൊട്ടു വിളിച്ചതാര്?

ഓർമ്മതൻത്തുമ്പിൽ കളിമുറ്റത്തൊരു 
കോണിൽ കത്തും ഉൾപ്പൂവ് കാത്തതാര്?

ചിലതൊക്കെ ഉള്ളം മറക്കുമെന്നാലും,
ചങ്കുപൊട്ടുന്നോരു ഓർമ്മയിൽ പടരുന്ന,
ചിലതുണ്ട് ഉള്ളിൽ കനലുകൾ ബാക്കി.

നിദ്രകവരാത്ത ഇരുൾക്കാട്ടിലന്നേരം,
പുസ്തക താളുകൾ മറഞ്ഞിടുമ്പോൾ,
പോയ്പോയ കാലത്തിൻ മറവികൾക്കിട-
യിലൊരു കളിവഞ്ചി മെല്ലെ തുഴഞ്ഞു പോകും.

മറന്നിട്ടുപോന്ന ആ മയിൽപ്പീലി കണ്ണിൽ,
ആത്മരാഗത്തിൻ നോവുണ്ട് ,വേവുണ്ട് കനവുണ്ട്,
പറഞ്ഞുതീരാത്തൊരെൻ പ്രണയമുണ്ട്.

വെയിൽ തൊട്ടുപ്പൊളിച്ച നാട്ടുവഴിയോരത്ത്, 
ഗന്ധം പടർത്തി നീ വിടർന്ന നാളിൽ,
കരിവണ്ടുപോലെ നിൻ മൃദുമേനി,
ചുറ്റി പറന്നുനടന്ന കാലം.

കതിരവൻ തന്നോരു കരുത്തിൻ്റെ ചില്ലയിൽ,
കവിത ചൊല്ലി നടന്നു ഞാനേകയായ്.

കാലം കടന്നുപോയ് ഒരു വാക്കും ചൊല്ലാതെ,
പാതിയടഞ്ഞ കൺകോണുകളിൽ -
നിന്നിറ്റിറ്റു വീഴുന്ന നീർതുള്ളി പോലെ...

കണ്ടു മറക്കുവാൻ കാണാതിരിക്കുവാൻ,
ഇനിയുമൊരു പാഠം പഠിച്ചിടേണം നമ്മൾ,
ഇനിയുമൊരു പാഠം പഠിയ്ക്കവേണം.



Jyothiraj Thekkuttu






ജ്യോതിരാജ് തെക്കൂട്ട്
C/O ഞാറ്റുവെട്ടി ഹൗസ്
പി.ഒ അയ്യന്തോൾ
തൃശൂർ. 
പിൻ - 680003
Mob - 9633 139249


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. 
അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകള്‍


Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ


കഥ
സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ


 ഇരുവശത്തും ഈരണ്ട് അറകളോട് കൂടിയ ഇരുമ്പ് മേശമേലിരുന്ന സാംസംഗിന്‍റെ  മൊബൈൽ സ്ക്രീൻ മുറിയിലാകെ നിലാവ് പരത്തി അലറിക്കരയുന്നത് കേട്ടാണ് മീര ടീച്ചർ ഉണർന്നത്. ഇളംപച്ചയിൽ ചുവന്ന പൂക്കൾ പ്രിന്‍റ് ചെയ്ത ജനൽ കർട്ടനുകൾ പങ്കായകാറ്റേറ്റ് ഓളംവെട്ടുന്നു. കിടക്കയുടെ വലത് ഭാഗത്തായി കൈയെത്താവുന്ന അകലത്തിലായിരുന്നു മേശ ഇട്ടിരുന്നത്. കിടന്ന കിടപ്പിൽ മീര കൈയെത്തി മൊബൈലെടുത്ത് അലാറം ഓഫാക്കി. 

തലേന്ന് രാത്രി തന്നെ തന്‍റെ മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നു. ഒരുപക്ഷേ രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പണി പാളുമെന്ന് മീര ടീച്ചർക്ക് നല്ലബോധ്യമായിരുന്നു. പുറത്ത് മഴ പെയ്യുന്നു. ബെഡ് റൂമിനോട് ചേർന്ന് ചായ്ച്ചിറക്കിയ കാർപോർച്ചിലെ ചുവന്ന ചായം പൂശിയ തകരഷീറ്റിൽ മഴത്തുള്ളികൾ നൃത്തം ചവിട്ടുന്നതിന്‍റെ താളം  ലിംഗ്ഫാനിന്‍റെ  മുരൾച്ചയേയും കവച്ച് വെച്ച് കാതുകളിൽ ഈണം മീട്ടുന്നു. മേല്മൂടിയ പുതപ്പ് ഒന്നുകൂടി തലവഴി പുതച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങാൻ വല്ലാതെ കൊതിപ്പിക്കുന്ന നനുനനുത്ത പ്രഭാതം. 

മൊബൈൽ വീണ്ടും ചിലക്കാൻ തുടങ്ങിയ നേരം കിടക്കയിൽ നിന്നും മീര മടിയോടെ എഴുന്നേറ്റു. പതിവിൽ നിന്ന് വ്യത്യസ്തമായി വീട്ടിൽ നിന്ന് നേരത്തേ ഇറങ്ങണം. സാധാരണഗതിയിൽ സ്കൂളിലേക്കാണെങ്കിൽ ഇത്ര വെളുപ്പാൻ കാലത്തേ എഴുന്നേൽക്കേണ്ട കാര്യമില്ല. ഇന്നും നാളെയും സിറ്റിയിലെ സെൻട്രൽ സ്കൂളിലേക്കാണല്ലോ പോകേണ്ടത്. അധ്യാപകർക്കുള്ള ശാക്തീകരണ പരിശീലന ക്ലാസ് നടക്കുകയാണവിടെ. കൃത്യമായി പങ്കെടുക്കണമെന്നു മാത്രമല്ല കൃത്യസമയത്തു തന്നെ എത്തിച്ചേരേണ്ടതുമുണ്ട്. പത്ത് മണിക്കുമുമ്പ് തന്നെ എത്തണമെങ്കിൽ എട്ട് മണിക്കേ വീട്ടിൽ നിന്ന് ഇറങ്ങണം. സിറ്റിയിലേക്കുള്ള യാത്രയാവുമ്പോൾ രണ്ട് ബസ് മാറിക്കയറണം. ട്രാഫിക് ജാം ... പോരാത്തതിന് രാവിലെയുള്ള തിരക്കേറിയ സമയം. എല്ലാം പരിഗണിക്കണമല്ലോ.

തുറന്നിട്ട അടുക്കള ജാലകജാളിയിലൂടെ പുറത്തേക്ക് ശരവേഗത്തിൽ പാഞ്ഞ ട്യൂബ് വെളിച്ചത്തിൽ മഴത്തുള്ളികൾ വെട്ടിത്തിളങ്ങി. കദളി വാഴയും കറിവേപ്പിലച്ചെടിയും കലപില കൂട്ടി തിമിർക്കുന്ന മഴയിൽ നനഞ്ഞൊട്ടി വിറകൊള്ളുന്നു. ഇനിയുള്ള മൂന്ന് മണിക്കൂർ വിലപ്പെട്ടതാണ്. ജയേട്ടനും അനന്തുവും അശ്വതിയും എഴുന്നേറ്റ് വരുമ്പോഴേക്ക് ആറര കഴിയും. അതിനിടയിൽ ബ്രേക്ക്ഫാസ്റ്റ്,  ഉച്ചക്കുള്ള ഭക്ഷണക്കൂട്ടുകൾ എല്ലാം ഒരുക്കണം. എണ്ണയിട്ട യന്ത്രം കണക്കെ മീര അടുക്കളയിൽ നിന്ന് വർക്ക് ഏരിയയിലേക്കും വർക്ക് ഏരിയയിൽ നിന്ന് സ്റ്റോർ റൂമിലേക്കും കരയിലകപ്പെട്ട മീനിനെപ്പോലെ പിടച്ചോടിക്കൊണ്ടിരുന്നു.

കണക്കുകൂട്ടലൊന്നും പിഴക്കാതെ എട്ടുമണിക്ക് തന്നെ വീട്ടിൽ നിന്നും പുറപ്പെടാൻ സാധിച്ചതിൽ മീര ടീച്ചർക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഗേറ്റ് ചാരി റോഡിലേക്കിറങ്ങിയ നേരം ഗേറ്റിനോട് ചേർന്നുള്ള മതിൽ തൂൺകട്ടിക്ക് മുകളിലേക്ക് കുടപോലെ പടർത്തിയിട്ടിരുന്ന മുല്ലവള്ളിയിൽ നിന്ന് നാലഞ്ച് പൂക്കൾ ഇറുത്തെടുത്ത് തന്‍റെ ലതർ ബാഗിനു പുറത്തെ അറയിലിട്ടു. 

ചെറുപ്പം മുതലേ മുല്ലപ്പൂവിനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നല്ലോ മീരക്ക്. മീര ടീച്ചർ ബസ് സ്റ്റോപ്പിലേക്ക് ഒരു ദീർഘനിശ്വാസത്തോടെ നടന്നു. മക്കളെ രണ്ടുപേരെയും സ്കൂൾ വണ്ടിയിൽ കയറ്റി വിടാമെന്ന് ജയേട്ടൻ ഏറ്റിട്ടുണ്ട്. അല്ലേലും പുള്ളിക്കാരൻ അങ്ങനെയാണ്. സാഹചര്യങ്ങളും സന്ദർഭങ്ങളും കണ്ടറിഞ്ഞ് കാര്യങ്ങൾ നിർവ്വഹിക്കാനും സഹായിക്കാനും ഒപ്പമുണ്ടാവാറുണ്ട്.

ഹൈസ്കൂൾ അധ്യാപികയായി ജോലി കിട്ടിയപ്പോൾ തന്നെ വീട്ടുജോലിക്ക് ഒരാളെ തരപ്പെടുത്തുന്നതിനെക്കുറിച്ച് ജയൻ മീരയോട് ആലോചിച്ചതാണ്. മീരയായിട്ടാണല്ലോ അത് വേണ്ടെന്ന് വെച്ചത്. വേണ്ടപ്പെട്ടവർക്ക് സ്വന്തം കൈകൊണ്ട് വച്ചുവിളമ്പി കൊടുക്കുന്നതിന്‍റെ ഒരു തൃപ്തി വേറൊന്നിന്നും കിട്ടില്ലല്ലോ ... മീര ടീച്ചറിന്‍റെ ഫിലോസഫി വേറെ ലെവലായിരുന്നു.

ബി.എഡ് പരീക്ഷയുടെ റിസൾട്ട് വന്ന് അടുത്ത കോഴ്സിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിലാണ് മീരയും ജയകുമാറുമായുള്ള വിവാഹം നടന്നത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം. ജയകുമാറാകട്ടെ നാട്ടിൽ അറിയപ്പെടുന്ന കുടുംബത്തിലെ ഏക ആൺതരി, എന്നു മാത്രമല്ല പഞ്ചായത്ത് ഡയറക്ടറേറ്റിൽ ഗുമസ്ഥന്‍റെ പണിയും. മനപ്പൊരുത്തവും ജാതകവും ജാതിയും കുലവുമെല്ലാം ഒത്തിണങ്ങിയത് മാത്രമല്ല, ജയകുമാറിന്‍റെ സർക്കാർ ഉദ്യോഗം കൂടിയായിരുന്നു മീരയുടെ അഛനെ സന്തോഷിപ്പിച്ചത്. മകളെ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നത് അച്ഛൻ്റെ ആഗ്രഹമായിരുന്നല്ലോ.

സത്യത്തിൽ സ്വഛന്ദമായ ഒരു പുഴപോലെ ഒഴുകി കൊണ്ടിരുന്നു മീര ടീച്ചറിന്‍റെ കുടുംബജീവിതം. അല്ലലും അലട്ടലുമില്ലാത്ത ജീവിതയാത്രയിൽ മീര-ജയകുമാർ ദമ്പതികൾക്ക് കൂട്ടായി എൽകെജിയിലും രണ്ടിലും പഠിക്കുന്ന രണ്ട് മക്കളായി. സ്വന്തമെന്ന് പറയാൻ സാമാന്യം തെറ്റില്ലാത്ത വീടായി. മീരയെ സംബന്ധിച്ച് ഏറെ മോഹിച്ച അധ്യാപകജോലിയും നേടാനായി. അതും നാട്ടിലെ സർക്കാർ സ്കൂളിൽ തന്നെ. ആനന്ദലബ്ധിക്കിനിയെന്തുവേണം?

ബസിറങ്ങി സ്റ്റേഷന്‍റെ മുന്നിലെ സ്റ്റേഡിയം റോഡിലെ വലത് വശത്തെ രണ്ടാമത്തെ മുടുക്ക് റോഡിലൂടെ നടന്ന് മീര ടീച്ചർ സെൻട്രൽ സ്കൂളിന്‍റെ മുന്നിലെത്തി. കവാടത്തിൽ അധ്യാപക പരിശീലനത്തിന്‍റെ ബഹുവർണബാനർ കെട്ടിയിരിക്കുന്നു. സ്കൂൾ മുറ്റം കടന്ന് വലത് വശത്തെ മെയിൻ ബിൽഡിംഗിന്‍റെ മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപത്തെ നോട്ടീസ് ബോർഡിനടുത്തേക്ക് നടന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാനെത്തിയ ടീച്ചർമാരുടെ ഒരുകൂട്ടം അവിടെയുണ്ട്. മീരയും അവരിൽ ഒരാളായി കൂട്ടത്തിൽ ലയിച്ചു.

മെയിൻ ബിൽഡിംഗിന്‍റെ പിന്നിലുള്ള മിനി ആഡിറ്റോറിയത്തിലായിരുന്നു ട്രെയിനിംഗ് പരിപാടി. ഉദ്ഘാടനവും പരിചയപ്പെടലുമൊക്കെയായി ഉച്ചവരെയുള്ള ശാക്തീകരണം ഇഴഞ്ഞ് നീങ്ങി. കാന്‍റീനിലെ കപ്പയും മീൻ വറുത്തതും കൂടിയുള്ള ഉച്ചയൂണിന് ശേഷമുള്ള സെഷൻ രണ്ട് മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ട്രെയിനിംഗ് ഹാളിന്‍റെ ഇടതുവശത്തായി ഫാനിന്‍റെ ചുവട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചതിനു പിന്നിൽ മീര ടീച്ചർക്ക് തക്കതായ കാരണമുണ്ടായിരുന്നു. പറ്റുമെങ്കിൽ ഒന്നു ഉറങ്ങാമെന്നുള്ള ചിന്തയായിരുന്നു മനസ്സിൽ. ഡയസിൽ ക്ലാസെടുക്കാനായി കടന്നുവന്ന കണ്ണട വെച്ച താടിക്കാരനാണ് മീര ടീച്ചറുടെ ചിന്തക്ക് ഭംഗം വരുത്തിയത്. നല്ല പരിചയമുള്ള മുഖം. ശബ്ദവും അതേ. വർഷങ്ങൾക്കു മുമ്പ് ബി.എഡിനു കൂടെ പഠിച്ച സണ്ണിയാണ്. സണ്ണി തോമസ് അന്നേ മിടുക്കനായിരുന്നല്ലോ. കോളേജിലെ മാഗസിൻ എഡിറ്റർ. വേദികളിൽ വാക്കുകൾ കൊണ്ട് പെരുമഴ പെയ്യിക്കുന്ന പ്രാസംഗികൻ. കവിത എഴുതുക മാത്രമല്ല ത്രസിപ്പിക്കുന്ന ശബ്ദത്തോടെ ചൊല്ലിയിരുന്ന കലാകാരൻ. ആരെയും ആകർഷിക്കുന്ന പെരുമാറ്റവും ഇടപെടലും. വശ്യമായ പുഞ്ചിരിയും വിനയവും കാത്തു സൂക്ഷിച്ച സഹപാഠി. സത്യത്തിൽ സണ്ണി കോളേജിൽ ഒരു ഹീറോ തന്നെയായിരുന്നു.

ചെറുപ്പത്തിൽ തന്നെ അപ്പനും അമ്മയും നഷ്ടമായ സണ്ണി വളർന്നതും പഠിച്ചതുമൊക്കെ പട്ടണത്തിലെ അനാഥാലയത്തിലായിരുന്നു. ബി.എഡിന്‍റെ ടീച്ചിംഗ് പ്രാക്ടീസ് വേളയിലാണ് സണ്ണിയുമായി മീര കൂടുതൽ അടുക്കുന്നത്. ഒരേ സ്കൂളായിരുന്നല്ലോ ഇരുവരും ടീച്ചിംഗ് പ്രാക്ടീസിന് സെന്‍ററായി തെരഞ്ഞെടുത്തത്. 

റെക്കോർഡുകൾ തയ്യാറാക്കാനും ടീച്ചിംഗ് പ്ലാൻ തയ്യാറാക്കാനും സഹായിയായി മീരക്കൊപ്പം സണ്ണിയും സണ്ണിക്കൊപ്പം മീരയുമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ സണ്ണി എഴുതിയ കവിതക്കായിരുന്നു മലയാളം കവിതാലാപനത്തിൽ ഒന്നാം സ്ഥാനം. അത് ചൊല്ലിയതാകട്ടെ മീരയും. സണ്ണിയുടെ വക ഒരു കൈക്കുടന്ന മുല്ലമൊട്ടുകളായിരുന്നു സ്നേഹസമ്മാനമായി മീരക്ക് കിട്ടിയത്. അന്ന് രാത്രി മുഴുവൻ സീറോ വാൾട്ട് ബൾബിന്‍റെ അരണ്ട
വെളിച്ചത്തിൽ മാദകഗന്ധം പരത്തി കിടപ്പുമുറിയിലെ ജനാലപ്പടിയിൽ സ്ഫടികത്തളികയിൽ നീരാടിയിരുന്ന ആ മുല്ലമൊട്ടുകൾ മീരയുടെ കണ്ണുകൾക്ക് കുളിര് പകർന്നുകൊണ്ടിരുന്നു. അവസാനമായി സണ്ണിയെ കണ്ട ദിവസം ഇന്നും മീര ടീച്ചറിന്‍റെ മനസ്സിൽ പച്ചപിടിച്ച് കിടപ്പുണ്ട്. 

ജയകുമാറുമായുള്ള വിവാഹം നിശ്ചയിച്ചതിൽ പിന്നെ വിവാഹ ക്ഷണകത്തു
മായാണ് സണ്ണിയെ കാണാൻ അഛനൊപ്പം കോൺവെന്‍റിൽ എത്തിയത്. ബഹുവർണ ചെമ്പരത്തിച്ചെടികളും റോസാച്ചെടികളും അലങ്കരിക്കുന്ന വിശാലമായ മുറ്റത്തിന്‍റെ തെക്കേ മൂലയോട് ചേർന്നുള്ള ചായ്പിലായിരുന്നു സണ്ണി താമസിച്ചിരുന്നത്. ഓട് പാകിയ ചായ്പ്പിന്‍റെ വരാന്തയിലെ തിട്ടയിൽ നിരയായി വെച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള മൺചട്ടികൾ നിറയെ കുറ്റിമുല്ലച്ചെടികൾ തഴച്ചു നിൽക്കുന്നു. വെളുത്ത കുഞ്ഞിപ്പൂക്കൾ നിറഞ്ഞപുഞ്ചിരി സമ്മാനിച്ച് പരിസരമാകെ നറുമണം പരത്തുന്നു.

കല്യാണക്കുറി വാങ്ങി തെല്ല് നേരം നിശബ്ദനായി നിന്ന സണ്ണി ചുണ്ടിലെ ചിരി മായാതെ നോക്കാൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. ക്ഷണക്കത്ത് തുറന്നു നോക്കുകയോ തന്‍റെ വരൻ ആരാണെന്നോ അന്വേഷിച്ചില്ല. എന്നെന്നും മീരക്ക് നല്ലത് മാത്രം വരട്ടെയെന്ന് അനുഗ്രഹിച്ചപ്പോൾ സണ്ണിയുടെ ശബ്ദം ഇടറിയിരുന്നോ? പിന്നെ തിരിഞ്ഞൊരുനടത്തമായിരുന്നു. ഒന്നും ഉരിയാടാതെ, എങ്ങോട്ടെന്നില്ലാതെ ഒറ്റപ്പെട്ടവനെപ്പോലെ സണ്ണി വരാന്തയിലെ ഇടനാഴിയിലൂടെ നടന്നകലുകയായിരുന്നു. അല്ലേലും സണ്ണി എന്നും ഒറ്റക്കായിരുന്നല്ലോ.

രണ്ട് മണിക്കൂർ നീണ്ട് നിന്ന സണ്ണി തോമസിന്‍റെ മോട്ടിവേഷൻ ക്ലാസ് സമാപിച്ചത് നീണ്ട കരഘോഷത്തോടെയാണ്. ഒന്നു നേരിൽ കാണാനും സംസാരിക്കാനും മീരയുടെ ഉള്ളം തുടിച്ചു. ക്ലാസ് കഴിഞ്ഞിറങ്ങിയ സണ്ണി ധൃതിയിൽ കാറിൽ കയറിപ്പോകുന്നത് ട്രെയിനിംഗ് ഹാളിന്‍റെ വരാന്തയിലെ തൂൺ കട്ടിയുടെ മറവിൽ നിന്ന് മീര ടീച്ചർ നിർനിമേഷയായി നോക്കി നിന്നു.

ബസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഡിയം റോഡിലേക്ക് നടക്കുന്ന വഴിയിൽ കൂടെയുണ്ടായിരുന്ന സൗദ ടീച്ചറാണ് മൊഴിഞ്ഞത് 

“സണ്ണിസാർ ആളൊരു സംഭവം തന്നെ..ല്ലേ.. ടീച്ചറേ ... അപാര അറിവ് തന്നെ ... പുള്ളിക്കാരൻ ഇതുവരേയും പെണ്ണ് കെട്ടീട്ടില്ലെന്നാ പറയണത്. പഠിക്കുന്ന സമയത്ത് കോളേജിൽ ഏതോ പെണ്ണുമായി കട്ട പ്രണയത്തിലായിരുന്നുപോലും. ജാതി വേറെയായതുകൊണ്ട് പെണ്ണിന്‍റെ വീട്ടുകാര് എതിരായി. പെണ്ണിനെ വേറെ കെട്ടിക്കുകയും ചെയ്തു..... " 

സൗദ ടീച്ചറിന്‍റെ തോരാമൊഴി കർണപുടങ്ങളിൽ താണ്ഡവനൃത്തം ചവിട്ടുന്നത് പോലെ. മീര ടീച്ചറിന്‍റെ മനക്കോണിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകൾക്ക് കൂടുതൽ കനം വെക്കാൻ തുടങ്ങി. ഉരുണ്ട് കൂടിയ വിങ്ങലുമായി തെക്കോട്ടുള്ള ചുവപ്പും മഞ്ഞയും ചായം തേച്ച തിരക്കേറിയ സൂപ്പർ ഫാസ്റ്റ് ബസിനുള്ളിൽ കയറിക്കൂടി. തന്‍റെ തോളിൽ വിശ്രമിക്കുകയായിരുന്ന ലതർ ബാഗിലെ പുറത്തെ അറയിൽ ടിക്കറ്റിനായി ചില്ലറ പരതുന്നേരം മുറ്റത്തെ മുല്ലവള്ളിയിൽ നിന്നും രാവിലെ ഇറുത്തിട്ട കുഞ്ഞിപ്പൂക്കൾ കൈവെള്ളയിൽ മൃദുമുത്തം നൽകാൻ തിരക്കുകൂട്ടുകയായിരുന്നു.


Arya Sumesh. കാത്തിരിപ്പിന്‍റെ നെടുനീളൻ അധ്യായങ്ങൾ...


കാത്തിരിപ്പിന്‍റെ  നെടുനീളൻ അധ്യായങ്ങൾ...
(കവിത)

കാത്തിരിപ്പിന്‍റെ  നെടുനീളൻ പകലുകളിലൊന്നിൽ ഒരു മഴ...
ദീർഘമായവ പെയ്തിറങ്ങിയത് 
ഇന്നലെകളിലേക്കോ മറ്റോ ആയിരുന്നിരിക്കാം...

മഴ നേർത്തുനേർത്തൊടുവിലെത്തുള്ളിയും തോർന്നീടവേ 
നെടുനീളൻ പാതയോരങ്ങളിലൊന്നിൽ നീ 
പ്രത്യക്ഷയായതുമിന്നലെകളിലോ മറ്റോ ആയിരുന്നിരിക്കാം..
ഇളം വെയിലൊന്നിൽ നീ ചിരിച്ചതും 
നനവാർന്ന മുടിയിഴകൾ 
വെയിലിൽ വിരിച്ചുണക്കിയതു- 
മെത്രയോ യുഗങ്ങൾക്കു പിന്നിലായിരിക്കാം...

നീലമിഴിയാഴങ്ങളിൽ വീണുഴറവേ 
നീ തന്നൊരാദ്യ ചുംബനം വീണു പൊള്ളിയ പാടുകളു-
മേതോ ഇന്നലെകളിലേ 
നെടുനീളൻ രാവുകളിലേതാവാം..
നിലാവുറങ്ങവേയുറങ്ങാതിരുന്നൊരാ 
വെള്ളിനക്ഷത്രങ്ങൾ 
നമ്മെ നോക്കുന്നുവെന്നാധിപൂ-
ണ്ടെൻ നെഞ്ചിൽ മെല്ലെയൊളിച്ചവളേ...

നിന്നെത്തിരയവേ കണ്ടു
ഞാൻ പിന്നോട്ട് വായിച്ച
നെടുനീളനധ്യായങ്ങളിലൊന്നിലായ് 
മാനം കാണാതൊളിപ്പിച്ചൊരാ മയിൽപ്പീലിയൊന്ന്....
എഴുതിത്തീർന്നൊരാ നെടുനീളനധ്യായങ്ങൾ 
തിരുത്തുവാനാവാത്തവണ്ണ-
മെന്നേയ്ക്കുമായാ തൂലികയെന്നിൽ നിന്നുമടർന്നിരിക്കുന്നു..
കാത്തിരിപ്പിന്റെ 
നെടുനീളൻ പുതിയൊരധ്യായമൊന്നു 
ഞാനെൻ രക്തവർണ്ണം നിറച്ച തൂലിക 
കൊണ്ടെഴുതിത്തുടങ്ങിയിരിക്കുന്നു..

വരികളിലേക്കു നീ നിറയുന്നതും കാത്ത്....


Risha Sheikh :: മാനസീകാരോഗ്യം വ്യക്തികളിൽ

 

മാനസീകാരോഗ്യം വ്യക്തികളിൽ 


എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട്,  പ്രാർത്ഥനയോടെ  തുടങ്ങട്ടെ.

ഒരു വ്യക്തിയെ പരിപൂർണ്ണ ആരോഗ്യവാൻ എന്ന് വിളിക്കുന്നത് എപ്പോഴാണ്? അയാളുടെ ശരീരം അസുഖങ്ങൾ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ നിലകൊള്ളുമ്പോൾ എന്ന് നമ്മൾ കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാനസികാസ്വാസ്ഥ്യം വന്നവരെ പരിപൂർണ ആരോഗ്യവാന്മാരായി നമ്മൾ കണക്കാക്കാറുണ്ടോ. ഒരു വ്യക്തിക്ക്  ശാരീരികമായി ആരോഗ്യം ഉണ്ടാകുകയും   മാനസികമായി ആരോഗ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തെ നമുക്ക് പൂർണ്ണ ആരോഗ്യവാൻ എന്ന് പറയാൻ ആകുമോ. ഇല്ല എന്നാണെന്‍റെ വിശ്വാസം. മാത്രവുമല്ല അവിടെ ചികിത്സ ആവശ്യമെന്നും നമ്മൾ മനസിലാക്കുന്നു. അപ്പോൾ ശരീരത്തിനു ചികിത്സ വേണ്ടതുപോലെ മനസ്സിനും ചികിത്സ വേണമെന്ന് നമുക്കറിയാം. എന്നാൽ ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നത് പോലെ തന്നെ മനസ്സിന്‍റെ ആരോഗ്യവും നിലനിർത്തുന്നത് പ്രധാനമാണെന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കുന്നുണ്ട്.

ആരോഗ്യം എന്നാൽ എന്താണ്?

നമ്മുടെ ശരീരത്തിനും മനസ്സിനും ഒട്ടും ഭാരമില്ലാത്ത പോലെ അനുഭവപ്പെടുകയും അതിനനുസരിച്ച് വളരെ എളുപ്പത്തിൽ കാര്യങ്ങളും മറ്റും ചെയ്യാനാകുകയും പറ്റുന്ന സ്ഥിതി വിശേഷത്തെയാണ് ആരോഗ്യം എന്നു പറയുന്നത്. അല്ലാതെ രോഗമൊന്നുമില്ലാത്ത ഒരു അവസ്ഥയെ അല്ല. ശാരീരികം, മാനസികം  എന്നിങ്ങനെ രണ്ടു രീതിയിലാണ് ഒരു വ്യക്തിക്ക് ആരോഗ്യവാനായി മാറാൻ സാധിക്കുക.അങ്ങനെ ഒരു അവസ്ഥയിൽ നമ്മൾ എത്തിച്ചേരണം എന്നുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.നമ്മുടെ ഇന്നത്തെ ചിന്താവിഷയം മാനസികാരോഗ്യം എങ്ങിനെ കൈവരിക്കാനാകും എന്നുള്ളതാണ്.

മാനസികാരോഗ്യം എന്നാൽ...

മാനസികാരോഗ്യം എന്നാൽ മനസിനെ സമ്പൂർണ ആരോഗ്യത്തിൽ നിലനിർത്തുക എന്നാണ് ഉദ്ദേശിക്കുന്നത്. 

ഇനി എന്താണ് മനസ്സ്? അതിന്‍റെ ആരോഗ്യം നമ്മൾ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? അത് എവിടെ നിന്നാണ് തുടങ്ങേണ്ടത്? തീർച്ചയായും ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക വളരെ ബുദ്ധിമുട്ടുള്ളതും സങ്കീർണമായതുമായ കാര്യം തന്നെ. അതിനേക്കാൾ സങ്കീർണം ആണല്ലോ നമ്മുടെ മനസ്സ്. അപ്പോൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്.

എന്താണ് മനസ്സ് ?

എന്താണ് മനസ്സ് എന്ന ചോദ്യത്തിൽ നിന്ന് തന്ന ആരംഭിക്കാം. ചില വ്യക്തികളോട് നമ്മൾ എന്തെങ്കിലും സഹായം ആവശ്യപ്പെടുമ്പോൾ അവർ തമാശയ്ക്ക് പറയാറുണ്ട് ചെയ്തു തരാൻ എനിക്ക് മനസ്സില്ല എന്ന്. ചിലരെ ചൂണ്ടിക്കാണിച്ചു എത്ര മഹാമനസ്കൻ ആണ് അദ്ദേഹം എന്നും. മനസ്സ് എന്ന ഒരു അവയവം നമ്മുടെ ശരീരത്തിൽ ഇല്ല എന്നുണ്ടെങ്കിൽ പോലും അതിന് അസ്തിത്വമുണ്ട് എന്ന് നമ്മൾ എല്ലാവരും വിശ്വസിക്കുന്നു. അതിനുള്ള ഉദാഹരണങ്ങളാണ് മേൽ പറഞ്ഞവ. നമ്മുടെ വികാരവിചാരങ്ങളും ചിന്തകളും അതിനെ ആസ്പദമാക്കി പല കാര്യങ്ങളും ചെയ്യാനും ചെയ്യാതിരിക്കാനും ഉള്ള ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അങ്ങിനെ എല്ലാം ഉൾക്കൊള്ളുന്ന മായാ പ്രപഞ്ചത്തെ  നമുക്ക് മനസ്സെന്ന് വിളിക്കാം. അതിനെ നമ്മുടെ ബുദ്ധി എന്ന് പറയാൻ വയ്യ. കാരണം അത് കുടികൊള്ളുന്നത് നമ്മുടെ തലച്ചോറിൽ അല്ല. നമ്മുടെ ഉടലിലും അല്ല. മറിച്ച് നാം എന്ന വ്യക്തിയിൽ ആണ്. അപ്പോൾ അങ്ങനെയുള്ള മനസ്സിന്‍റെ ആരോഗ്യം  ഉറപ്പു വരുത്താനായി ചെയ്യേണ്ട പ്രവർത്തികൾക്ക് നാം എവിടെ നിന്നു തുടക്കംകുറിക്കും. അതിനുത്തരം വളരെ ലളിതമാണ്. മനസ്സിന്‍റെ ആരോഗ്യം നിലനിർത്തുവാൻ ആയി ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങേണ്ടത് നമ്മുടെ മനസ്സിൽ നിന്ന് തന്നെയാണ്. ആ തീരുമാനം എടുക്കേണ്ടത് നമ്മുടെ മനസ്സു തന്നെ എന്നർത്ഥം. നേരത്തെ പറഞ്ഞ പോലെ നമ്മുടെ ബുദ്ധിയും അറിവും ഉപയോഗിച്ച് നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ  നാം തീരുമാനങ്ങളെടുക്കുന്നത് മനസ്സ് കൊണ്ടാണ്. ഏറ്റവും സങ്കീർണത നിറഞ്ഞത് പോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും മനസ്സ് സുശക്തവും  ആണെന്ന് സാരം.

മാനസികാരോഗ്യവും ശാരീരികാരോഗ്യവും

മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെ ബന്ധപെട്ടു  കിടക്കുന്നു. ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ മനസ്സിന് സുഖം ഇല്ലാതായാൽ നമുക്ക് പെട്ടെന്ന് തന്നെ തലവേദന വരുന്നതും, അതുപോലെ ചെറിയൊരു വേദന വലിയ വേദനയായ് അനുഭവപ്പെടുന്നതും. അതെല്ലാം നമുക്ക് തോന്നുന്നത് നമ്മുടെ ശരീരവും മനസ്സും തമ്മിൽ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണ്. ആരോഗ്യമുള്ള ശരീരത്തിൽ ആണ് ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നത് എന്ന് നമ്മൾ പറയാറുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്‍റെ ആരോഗ്യത്തെ നിലനിർത്തുവാനായി പാലിച്ചുപോരേണ്ട കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. ചിട്ടയായ ദൈനംദിന രീതിയും ഭക്ഷണ ക്രമീകരണങ്ങളും ഉണ്ടെങ്കിൽ അത് വളരെ എളുപ്പമാണ്. എളുപ്പമാണ് എന്ന് പറഞ്ഞത് കൊണ്ട് തെറ്റിദ്ധരിക്കരുത്. ആപേക്ഷികമായി അങ്ങിനെ പറഞ്ഞെന്നു മാത്രം. മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം നൽകുന്ന ഒന്നാണ് വ്യായാമം. ദിവസവും അല്പം വ്യായാമം ചെയ്യുന്നത് ശരീരത്തിനെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.

മനസ്സിന്‍റെ ആരോഗ്യത്തിൽ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. 

വീടിനകത്ത് ആയാലും പുറത്തായാലും വൃത്തിയും വെടിപ്പും  അടുക്കും ചിട്ടയുമുള്ള ഒരു അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത് എങ്കിൽ, അതിനു നമ്മുടെ മനസ്സിന് ഒരു പരിധിവരെ സുഖകരവും ശാന്തവുമായ ഒരനുഭൂതി പ്രദാനം ചെയ്യാനാകും. നമ്മൾ ചെയ്യുന്ന തൊഴിൽ, ഇടപഴകുന്ന ആളുകൾ, സംസാരിക്കുന്ന വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പോലും ഒരു പോസിറ്റീവ് എനർജി (അനുരോധ ഊർജ്ജം) പരിപാലിക്കാൻ ശ്രമിച്ചാൽ അത് നമ്മുടെ മനസ്സിന് ഏറെ ഗുണം ചെയ്യും. അതുകൊണ്ടാണ് നമുക്ക് ഇഷ്ടമുള്ള മേഖലയിൽ ജോലി തിരഞ്ഞെടുക്കാനും, ഇഷ്ടമുള്ള ആളുകളുമായി നല്ല വിഷയങ്ങൾ ചർച്ച ചെയ്യുവാനും മനശാസ്ത്ര വിദഗ്ധർ നിർദ്ദേശിക്കുന്നത്. നമ്മൾ സംസാരിക്കുന്നതും  പ്രവർത്തിക്കുന്നതുമായ കാര്യങ്ങൾ നന്മനിറഞ്ഞതാകാൻ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

നമ്മുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ഊർജ്ജം എന്താണോ, അതാണ് നമ്മിലേക്ക് തിരിച്ചുവരുന്നത്. 

ഒരു കാര്യം നടക്കില്ല നടക്കില്ല എന്ന് ചിന്തിച്ചു വീട്ടിൽനിന്നിറങ്ങി അത് നടക്കാതെ  വീട്ടിലേക്ക് തന്നെ തിരിച്ചെത്തുന്ന ചില സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ. അതിനു പിന്നിലെ കാരണം പ്രപഞ്ചത്തിൽ പരന്നു കിടക്കുന്ന ഈ അദൃശ്യ ശക്തിയാണ്.
ഇങ്ങനെയുള്ള പല കാര്യങ്ങൾ ചെയ്താലും ജീവിതത്തിൽ ചില വെല്ലുവിളികളെ നേരിടാനും തരണം ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.  അപ്പോൾ അത്തരത്തിലുള്ള സാഹചര്യങ്ങളെ മറികടക്കാനുള്ള ഏക മാർഗം അവയെ ഓരോന്നിനെയും സന്ദർഭങ്ങൾ ആയി കണ്ടു അഭിമുഖീകരിക്കുക എന്നുള്ളതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ തീരുമാനമെടുക്കാനുള്ള ചിന്താശേഷി ശക്തിപ്രാപിക്കും. അതുപോലെ എടുത്ത തീരുമാനങ്ങളെ ദൃഢമാക്കാനും അതിൽ തന്നെ ഉറച്ചുനിൽക്കുവാനും നമ്മുടെ ബുദ്ധി നമ്മെ പ്രേരിപ്പിക്കും. മാത്രവുമല്ല  ഭാവിയിൽ ഇത്തരത്തിലുള്ള സന്ദർഭങ്ങൾ വരുമ്പോൾ അതിനെ നേരിടാൻ നാമറിയാതെ തന്നെ നമ്മുടെ തലച്ചോർ പരിശീലിക്കും. അത്തരം കാര്യങ്ങളെപ്പറ്റി ബോധവാന്മാർ ആകുമ്പോൾ നമ്മളിലെ ഭയം മെല്ലെമെല്ലെ കുറഞ്ഞു വരാൻ തുടങ്ങും. അതുകൊണ്ടുതന്നെ ജീവിതത്തിൽ അങ്ങനെയുള്ള പരിതസ്ഥിതികൾ വരുമ്പോൾ അതിനെക്കുറിച്ച് ബോധവാന്മാരായി ചിന്തിച്ചു പ്രവർത്തിക്കുക എന്നുള്ള ഒരു ധർമ്മമാണ് നമ്മൾ ചെയ്യേണ്ടത്. അല്ലാതെ പിന്തിരിഞ്ഞ് ഓടുകയല്ല. നല്ല വ്യക്തിബന്ധവും സുഹൃത്ത്ബന്ധവും നമുക്കുണ്ടെങ്കിൽ, അതും പ്രയോജനപ്പെടുക ഇത്തരം അവസരങ്ങളിലാണ്.

മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഉള്ള ഏറ്റവും നല്ല വഴി 

മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഉള്ള ഏറ്റവും നല്ല വഴി സംസാരിക്കുകയാണ്. ഇത് രണ്ട് തരത്തിൽ ചെയ്യാവുന്നതാണ്.
ഒന്ന് അവനുമായി സ്വയം സംസാരിക്കുക. ഇതെന്തു ഭ്രാന്താണ് പറയുന്നത് എന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ദിവസവും അല്പം നേരം അവനവനുമായി ചിലവിടുകയും നമ്മുടെ പ്രതിബിംബത്തോട് സംസാരിക്കുകയും, ചെയ്യുന്നത് മനസിലെ അടഞ്ഞുകിടക്കുന്ന വാതായനങ്ങളെ തുറന്നിടുന്ന പോലെയാണ്. അവ നമുക്ക് ഉണർവു നൽകുകയും പുത്തൻ ആശയങ്ങങ്ങളെ മനസിലേക്ക് കടത്തി വിടുകയും ചെയ്യും. നമ്മുടെയൊക്കെ ഉള്ളിൽ ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിന്‍റെ പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിനൊരു പോംവഴി കണ്ടെത്തുകയും അവന് ആശ്വാസം പകരുകയും ചെയ്യുമ്പോൾ അത് നമുക്ക് തന്നെ ആശ്വാസജനകമാകുകയും തന്മൂലം നമ്മിലെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സ്വയം തൃപ്തിപ്പെടുത്താൻ ആകാത്തവർക്ക് സ്വയം സ്നേഹിക്കുവാനും അങ്ങിനെ ചെയ്യാൻ കഴിയാത്തവർക്ക് മറ്റൊന്നിലും സന്തോഷം കണ്ടെത്താൻ ആവുകയും ഇല്ലെന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ആശയവിനിമയത്തിന്‍റെ  രണ്ടാമത്തെ രീതി അടുത്ത സുഹൃത്തുക്കളോടോ നല്ല വ്യക്തിത്വങ്ങളോടോ  സംസാരിക്കുക എന്നതാണ്. 

പോസിറ്റീവ് ആയ വ്യക്തികളോട് സംസാരിക്കുമ്പോൾ നാമറിയാതെ അവരിലെ ആ പോസിറ്റീവ് എനർജി നമ്മുടെ ഉള്ളിലേക്കും പ്രവഹിക്കുന്നു. 

നമ്മുടെ വിഷമങ്ങൾ, ആകുലതകൾ ഇതെല്ലാം ചർച്ച ചെയ്യപ്പെടുമ്പോൾ നമുക്കുള്ളിലെ  ഭാരം പാതിയായി കുറയുകയും, ചില സമയങ്ങളിൽ നമ്മുടെ ഉള്ളിൽ ഇഴ കുഴഞ്ഞു കിടക്കുന്ന പ്രശ്നങ്ങൾക്ക് അത് ഉത്തരം നൽകുകയും ചെയ്യുന്നു. ഒരു വിഷമം വരുമ്പോൾ നമ്മുടെ വളരെ അടുത്ത ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമുക്ക് തന്നെ തോന്നാറില്ലേ. അത്തരത്തിലുള്ള കാര്യങ്ങൾ ഒരിക്കലും മനസ്സിൽ ചുമന്നുകൊണ്ട് നടക്കുന്നത് നമുക്ക് ഗുണകരമല്ല. അത് മറ്റൊരാളിനോട് തുറന്നുപറയുകയാണ് ഏറ്റവും നല്ലത്.  അവരുമായി ആരോഗ്യപരമായ സംവാദത്തിൽ ഏർപ്പെടുന്നതുകൊണ്ടും തെറ്റൊന്നുമില്ല. എന്നാൽ അവ അതിരു കടക്കാതെ ശ്രദ്ധിക്കണം എന്ന് മാത്രം.

മാനസിക പിരിമുറുക്കം ഒരു പരിധിയിൽ കൂടുതലായാൽ അവ നമുക്ക് തീർത്തും ദോഷം ചെയ്യും. ഡിപ്രഷൻ, ഉന്മാദം പോലുള്ള മാനസികസ്വാസ്ഥ്യങ്ങളിലേക്ക് അത് നമ്മെ കൊണ്ടെത്തിക്കും. ആത്മഹത്യാ പ്രവണത പോലുള്ളവ വളരെ ഗുരുതരമായ മാനസിക പ്രശ്നമാണ്.അത്തരം അവസ്ഥകൾ വരാതെ നോക്കുക എന്നുള്ളത് വളരെ അത്യാവശ്യവുമാണ്. അവനവനെ പറ്റിയുള്ള ബോധം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം. അങ്ങിനെയെങ്കിൽ ഇത്തരം സാഹചര്യങ്ങളിലേക്ക് ചെന്നെത്തുന്നതിന് വളരെ മുൻപേ തന്നെ അത് തിരിച്ചറിയാനും സ്വയം ഒരു  പരിഹാരം കണ്ടെത്താനും നമുക്ക് തന്നെയാകും. ഇനി അതിന് മറ്റൊരാളുടെ സഹായം കൂടിയേതീരൂ എന്നുണ്ടെങ്കിൽ നമുക്കൊരു മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്. നമുക്ക് ചുറ്റുമുള്ളവർക്കാണ് ഇത്തരത്തിൽ ഒരു അനുഭവം വരുന്നതെന്ന് മനസ്സിലാക്കിയാൽ അവരെ സഹായിക്കുക എന്നതും നമ്മുടെ കടമയാണ്. ഇനി നമുക്ക് അതിന് ആകുന്നില്ല എന്നുണ്ടെങ്കിൽ കുറഞ്ഞപക്ഷം അവരുടെ ബന്ധുക്കളെ ഈ കാര്യത്തെപറ്റി ബോധവാന്മാർ ആക്കുകയോ നല്ലൊരു മനശാസ്ത്ര വിദഗ്ദ്ധന്‍റെ  അടുത്തു  എത്തിക്കുകയോ ചെയ്തിരിക്കണം. നമ്മൾ അറിഞ്ഞുകൊണ്ട് ഒരു ജീവനും പൊലിഞ്ഞു പോകാൻ ഇടവരരുത് എന്ന് എപ്പോഴും ഓർക്കുക.

അങ്ങനെ നമ്മൾ സ്വയവും നമുക്കുചുറ്റുമുള്ളവരെയും നല്ല ചിന്തകളാലും നല്ല പ്രവർത്തികളാലും നിറയ്ക്കുമ്പോൾ, ജീവിതം കൂടുതൽ മനോഹരമാകുന്നു.  നാം നമ്മെ തന്നെ സ്നേഹിക്കാൻ പഠിക്കുന്നു. അതിലൂടെ മറ്റുള്ളവരെയും. അപ്പോൾ നമ്മുടെ ശ്രദ്ധാകേന്ദ്രം നമുക്ക് ചുറ്റുമുള്ള അവസരങ്ങളും  പരിഹാരങ്ങളുമായി മാറുന്നു.മാത്രവുമല്ല നമ്മുടെ മനസ്സിൽ നന്മ നിറക്കുമ്പോൾ സത്യത്തിൽ നാം നമ്മിൽ സ്നേഹമാണ് നിറയ്ക്കുന്നത്. അവിടെ ദൈവമാണ് കുടികൊള്ളുന്നത്. ദൈവം സ്നേഹമല്ലോ എന്ന തത്വശാസ്ത്രത്തെ പിന്തുടർന്ന് ആരോഗ്യമുള്ള നല്ലൊരു മനസിനുടമയാവാൻ ഉള്ള ശ്രമം തുടങ്ങാൻ ഓരോ വ്യക്തിക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.


Cherukavi Ami :: ഓർമ്മയായ പുഴ

 



ഓർമ്മയായ പുഴ

ചെറുകവി ആമി


ഓർമ്മയുണ്ടോ,

ഇവിടെയൊരു പുഴ ഒഴുകിയിരുന്നു

മീൻമുട്ടിയിൽ തലകുത്തി, 

കുന്നിന്നരയിലൊരു അരമണിയായി 

ചിരിച്ചൊഴുകിയിരുന്നു

വെള്ളികൊലുസണിഞ്ഞാ-

നന്ദനൃത്തമാടി

എന്‍റെ പാദങ്ങളെ ചുംബിച്ചവൾ

പൊട്ടിച്ചിരിച്ചിരുന്നു

വേനലിലും നേർത്തുപോകാ-

തൊരുറവയായി പൂഴി നനച്ചിരുന്നു


മഴവെട്ടിയ വഴിയല്ലൊരു പുഴ! 

ജീവനുള്ളൊരരുവിയായി 

തീരം തഴുകിയിരുന്നു

മണലൂറ്റിയൂർന്നുപോയൊരു 

പാവം ജലനിധി!

അവളൊഴുകിയ വഴിയാണതിന്നു

മണൽകുഴികൾ മാത്രം...


ഇന്നവൾ, 

വർഷകാലത്ത് വഴിതെറ്റി-

യെത്തുന്നൊരതിഥി മാത്രം,

തറവാട്ടിലതിഥിയായെത്തിയ 

പെണ്ണിനെ പോലെ,

എന്നെപോലെ-

യൊരഥിതി മാത്രം...


ചിറ്റാറേ, നീ ഓർക്കുമോ എന്നെ

ഞാനും നിന്‍റെ കൂട്ടുകാരി, 

എന്‍റെ ബാല്യവും 

നിന്‍റെ ബാല്യവും

ഒന്നുപോലെ...

--- Cherukaviaami

Cherukavi Ami :: ഹൃദയഗീതങ്ങള്‍

 



ഹൃദയഗീതങ്ങൾ


 

യുവർക്വോട്ടിലൂടെയാണ് രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട  കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.

അദ്ദേഹത്തിന്റെ 36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ  അനുചരണങ്ങളായി ഏതാനും  വരികൾ കൂടി കുറിക്കട്ടെ.

അനുഭവിക്കുന്നവനും എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു വായനാനുഭവമാണ് തനിച്ചു പാടാൻ എനിക്ക് സമ്മാനിച്ചത്, കവിതകളോടുള്ള ഇഷ്ടവും ഒരു കാരണമാകാം.

പ്രണയം മൊട്ടിട്ടു വിടർന്ന് പരിലസിച്ച്, മോഹിപ്പിച്ച്, പലഭാവങ്ങളിലൂടെ വളർന്നു പടരുകയാണ് ഓരോ ഗീതങ്ങളിലായ്. 

പുന്നാരപൂങ്കിളിയെ, ഒരു മന്ദഹാസമെറിഞ്ഞ് തന്റെ പ്രണയരാഗവാനത്തിലേക്ക് ഇന്നും എന്നും തുണയായ്, പ്രണയിനിയായ് ആഗ്നേയവീണയായ് ക്ഷണിക്കുകയാണ് കാമുകഹൃദയം. മരിച്ചാലും മരിക്കാത്ത രാഗങ്ങൾ വയൽക്കാറ്റേറ്റ് കൊടുങ്കാറ്റായ് വളരുകയാണ്. താളാത്മകവും പ്രാസനിബദ്ധവുമായി വാക്കുകൾ അടുക്കി, ആശയചോർച്ചയില്ലാതെ മനോഹരമായ ബിംബങ്ങളിലൂടെ പ്രണയത്തിന്റെ ആത്മാവിലേക്ക് വായനക്കാരനെ കവി എത്തിക്കുന്നു. കാണുന്ന കടലും നനയുന്ന മഴയും പൊള്ളുന്ന വെയിലുമെല്ലാം തടം തല്ലിയൊഴുകുന്ന പ്രണയഗംഗയായ് മാറുന്ന വായനാനുഭവം.

കാമിനിയുടെ ഒരു മന്ദഹാസത്തിൽ, ഒരുനോട്ടത്തിൽ, ഒരു കളിവാക്കിൽ തന്നെ നിഴൽമൂടിയ, ദുഖിതനായ കാമുകഹൃദയത്തിൽ സന്തോഷം കളിയാടുമെന്ന് കവി

ഓർക്കുന്നു. ഇരുൾ നിറഞ്ഞ മനസിൽ അവളുടെ പുഞ്ചിരി പ്രതീക്ഷകളാവുകയാണ്.

സ്നേഹവും കരുതലും മാത്രമല്ല, പരിഭവവും പിണക്കവും വാക് യുദ്ധങ്ങളും മത്സരങ്ങൾ പോലും ഉള്ളിലെ പ്രണയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു, അതേ സത്യമായ ശക്തിയാണ് വീണപ്പോൾ താങ്ങായും വഴിതെറ്റുമ്പോൾ വഴികാട്ടിയായും തനിക്കൊപ്പമുള്ളതെന്ന് തിമിർക്കുകെന്നിൽ, രൗദ്രമാടാം, തുണ എന്നീ ഗീതങ്ങൾ പറയുന്നു.

കരയ്ക്കെത്തുമോയെന്ന് ശങ്കിച്ചു തുഴയെറിയുമ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോട് തന്നെയാണ് പ്രണയമെന്ന് വയൽക്കാറ്റ് കൊള്ളാം എന്ന ഗീതവും മരണം മണിത്താലി ചാർത്തിയാലും അണയുന്നില്ല പ്രണയജ്യോതിയെന്ന്, ആനന്ദജ്യോതിയും ആവർത്തിക്കുന്നു. 

മണമുള്ള വാക്കും ഉള്ളിൽ അലയടിക്കുന്ന രാഗക്കടലും നമ്മുടെ പ്രണയമാണ്. നമ്മൾ പ്രണയമാണ്. ഒരു വാക്കിനാൽ പോലും പങ്കുവയ്ക്കപ്പെടാതെ, ഒരു നോട്ടത്തിന്റെ ഓർമ്മയിൽ ജീവിതം തനിയെ തുഴയാനുള്ള, തനിച്ചു പാടാനുള്ള ശക്തിയേകുന്ന വികാരം,

പ്രായവും കാലവും കടന്നു പോയ്, ഇനിയെന്തു പ്രണയമെന്നോ, ഇനിയും പ്രണയം അവശേഷിക്കുന്നുണ്ട്.

ജരാനരകളില്ലാത്ത ചമയങ്ങളില്ലാത്ത പ്രണയമെന്ന സത്യത്തെ പ്രപഞ്ചനാദമായി ആസ്വദിച്ച് മാഷിന്റെ ഗീതങ്ങളെ താളം പിടിച്ച് ചൊല്ലിത്തുടങ്ങാമിനി. മാഷിനും പുസ്തകത്തിനും ആശംസകളോടെ.

 

Cherukavi Ami



https://www.amazon.in/dp/B08L892F68

Aparna Radhika

 

അപർണ രാധിക

 കടുങ്ങലൂർ 
ആലുവ


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. 
അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657




കവിതകള്‍

ലേഖനങ്ങൾ


Sheeja Varghese



Sheeja Varghese
 
Edathiparambil 
Koratty, 
Thrissur district


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകൾ

ലേഖനങ്ങൾ


Jayasree C K

 

Jayasree C K

Kailas 
Panamattam P O 
Kottayam 686522


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകള്‍

ലേഖനങ്ങൾ


Sreejith P

 





മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കഥകള്‍

ലേഖനങ്ങൾ


Rose

 

Rose, 
Mambilly. House, 
Kunnukara P. O., 
Kuttipuzha. 
Ernakulam Dist.



മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





കവിതകൾ

ലേഖനങ്ങൾ


Rose :: മിന്നൽ പിണർ പോലെ വരികളെന്നിൽ!

 

മിന്നൽ പിണർ പോലെ വരികളെന്നിൽ!

റോസ്‌

 

പ്രണയം ഏതൊരു ജീവിയിലും കുടികൊള്ളുന്ന ഉദാത്തമായ ഭാവം. വർണ്ണനകൾക്കതീതമായ സ്ഥായീഭാവം അതിനുണ്ട്. താളത്തിനൊത്തു ചൊല്ലുവാനുതകും വിധം നിരത്തിയ വാക്കുകൾ! ശ്രീ രജിമാഷിന്റെ വരികൾ, മരണം വരെ പ്രണയിക്കണം എന്ന ചിന്തയാണ് എന്നിൽ നിറച്ചിരിക്കുന്നത്.

ആസ്വാദനത്തിന്റ അങ്ങേയറ്റത്തു എത്തിക്കാൻ കഴിയുന്ന മാഷിന്റെ രചനകളെ കുറിച്ചെഴുതുവാൻ, എനിക്ക് യോഗ്യത ഇല്ലെന്നു വിനീതമായി നിങ്ങളോട് പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ.

പ്രണയം അതിന്റെ പാരമ്യതയിൽ എത്തണമെങ്കിൽ, മനസ്സുകൾ ഒന്നാകണം, അതിൽ നമ്മുടെ മാഷിന്റെ വരികൾ കൂടി ഉണ്ടെങ്കിൽ, പ്രണയം ഇല്ലാത്തവർ കൂടി പ്രണയിക്കുവാൻ ഇഷ്ടപ്പെടും എന്നതാണ് വാസ്തവം. ഓരോ വരികളിലും രോമങ്ങളെ തൊട്ടുണർത്തുവാൻ മാത്രം ആഴത്തിൽ പ്രണയം നിറഞ്ഞു നിൽക്കുന്നു.

എന്നെന്നുമെന്നരികിൽ, ഇരുന്നു നീ

കിന്നാരം ചൊല്ലീടേണം,

എന്നുടെ ആരാമത്തിൽ, കൂടു കൂട്ടി

പുന്നാര പൂങ്കിളിയേ.....

ഇത് എന്റെ മനസ്സാണ്. ഞാൻ ആഗ്രഹിക്കുന്നത്, എന്റെ കാമുകനും ഇത് പോലെ വേണമെന്നാണ്.

അതേ... കവി ആരായുകയാണ് എന്താണ് നിൻ പുഞ്ചിരിക്ക് അർത്ഥമെന്ന്?

എന്നുമീയേകനാം പാന്ഥനു കൂട്ടിനാ-

യെത്തീടും പുഞ്ചിരിക്കർത്ഥമെന്തെ?

കവി കാണുന്ന പുഞ്ചിരികളിൽ എന്നും തിളങ്ങുന്നൊരു മിന്നൽ പിണരായി ഉണ്ട്, അവൾ. ആരാദ്യം മിണ്ടും എന്ന ചോദ്യത്തിന് നാണമാർന്നൊരു വിളിയിൽ അവൾ മറുപടി നൽകി കഴിഞ്ഞു.

എന്നുമുരുകി ജ്വാലിക്കുമെൻ സ്വപ്നമേ.... ഈ വരികളിൽ തിളങ്ങി നിൽക്കുന്നു, ഓരോ പ്രണയിതാവിന്റെ മനതാരിൽ തെളിയുന്ന ഭാവം! കാതരമാം പ്രണയ ഭാവം.

പ്രണയം അതിന്റെ ഉത്തുംഗശ്രുംഗത്തിലെത്തി നിൽക്കുന്ന, രഹസ്യാത്മകത്തിന്റെ രാഗസർപ്പങ്ങളായി അഹസ്സന്തിരാവായി തിമിർത്തു വാഴാം നാം എന്ന വരികളിൽ ഒളിഞ്ഞു കിടക്കുന്നു കവിയുടെ ഗൂഡപ്രേമം.

തുണയായി എത്തും വരെ, കാത്തിരിക്കുന്ന കവിയുടെ അക്ഷമ ഭാവങ്ങളെ നമ്മിലേക്ക്‌ എത്തിക്കുന്നു എന്നു നീ വന്നു ചേരും എന്ന കവിതയിലെ വരികൾ!

നമ്മൾ പ്രണയമാണ് എന്ന വരികളിലൂടെ വെളിപ്പെടുത്തുന്നത് കവിക്കു എന്തൊക്ക കാണാൻ കഴിയുമോ അതിലൊക്കെയും തന്റെ പ്രണയത്തെ കാണാൻ കഴിയുന്നു എന്നതാണ്. ഏതൊരു കാമിനിയാണ് അങ്ങനൊരു കാമുകനെ ആഗ്രഹിക്കാത്തത്? സർവ്വതിലും തന്നെ കാണുന്നവനെ!!!

പരമശിവനെ പോലെ തന്റെ പാതിയായി കാണുന്ന ഒരുവനെ ആഗ്രഹിക്കാത്തവൾ ആരുണ്ട്? ഏതൊരു പെണ്ണിന്റെയും ഇഷ്ട ദൈവം ശിവനായതും അത് കൊണ്ട് തന്നെയാകും. രൗദ്രമാടുവാൻ നീ ശിവനായി തന്നെ കൂടെ വേണം എന്നു ഏതൊരു സ്ത്രീയും ആഗ്രഹിക്കും. ഒരുപാടിഷ്ടമായ വരികളാണിത്. പിന്നോട്ട് പോകേണ്ട, നോക്കേണ്ട, നിന്നെ ഞാനെന്നുമെൻ നെഞ്ചോടു ചേർക്കാം. അതേ എന്നും ആ നെഞ്ചിലുറങ്ങുവാൻ ഏതൊരു പ്രണയിനിയും ആഗ്രഹിക്കും.

ചുട്ടുപൊള്ളുന്ന സൂര്യനാകുമ്പോൾ, ചുണ്ടിലൂറും തേൻ കണങ്ങളാലാകെ മൂടുവാനാണല്ലൊ, ഈ വരികൾ വായിക്കുന്ന പ്രണയിനി കാത്തിരിക്കുക.

മറ്റൊരാൾ എന്ന കവിതയിൽ എനിക്ക് ഓർമ വന്നൊരു കാര്യമുണ്ട്. ഛായാമുഖിയുടെ കഥ... ആ കണ്ണാടിയുടെ കഥ... എവിടെയെങ്കിലും അത് കിട്ടുവാണെങ്കിൽ നമ്മൾ സ്നേഹിക്കുന്നവർക്ക്‌ കൊടുത്തു നോക്കണം. അവരും നമ്മെ സ്നേഹിക്കുന്നുണ്ടോ എന്ന്!

എല്ലാ കവിതകളും ഒന്നിനൊന്നു മെച്ചം... ശീർഷകം തന്നെ കവിതയായതോ.... തനിച്ചു പാടാൻ... എത്ര മനോഹരമാണത്! തനിച്ചാകുന്നതിന്റെ മനോവ്യഥയുണ്ടതിൽ.....

എന്റെ പ്രണയം കൊടുങ്കാറ്റു പോലെ എന്ന് വ്യക്തമാക്കും വരികളാണ്.... ഈ കവിതളിലെല്ലാം.

കണ്ണിമ ചിമ്മാതെ കാവലായ്, പ്രാണന്റെ കണ്ണല്ലേ, സൗഭാഗ്യധാരയല്ലേ?

അതേ കണ്ണിമ ചിമ്മാതെ തന്നെ വായിക്കപ്പെടട്ടെ അങ്ങയുടെ കവിതകളും...

ചിരകാലം നില നിൽക്കട്ടെ ഈ പ്രണയ ഗീതികൾ,

എല്ലാവരുടെയും മനസ്സുകളിൽ!

എല്ലാ വിധ ഭാവുകങ്ങളും!!

റോസ്‌

തനിച്ചു പാടാന്‍


https://www.amazon.in/dp/B08L892F68

Madhu M R :: ഭാര്യയോട് സ്നേഹപൂര്‍വം

Sreejith P സാഗരത്തിലൂടെ ഒരു പ്രയാണം

 സാഗരത്തിലൂടെ ഒരു പ്രയാണം

 ശ്രീജിത്ത് പി

 

അന്നൊരു ഞായറാഴ്ച പുറത്ത് തകർത്തു പെയ്യുന്ന മഴ. വീട്ടിൽ ഒറ്റക്കിരിക്കുന്ന നേരം. സമയം പോകാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോൾ ഒടുവിൽ അവളെ തന്നെ അഭയം പ്രാപിച്ചു. എന്റെ പ്രിയപ്പെട്ടവളെ. എന്റെ റെഡ്മി കുട്ടിയെ. അവളെ കൈയിലെടുത്തൊന്ന് തലോടിയപ്പോൾ അവൾ തെളിച്ചം വരുത്തി പുഞ്ചിരിച്ചു. പിന്നെ അവളുടെ മേനിയിൽ പതുക്കെ സ്പർശിച്ചപ്പോൾ എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാൻ അവൾ അനുവാദം നൽകി.

അവളുടെ സമ്മതത്തോടെ യുവർ കോട്ടിലേക്ക്  കയറി. ഓരോ പ്രൊഫൈലുകൾ മറിച്ചു നോക്കുമ്പോൾ അതാ വരുന്നു നമ്മുടെ രജി മാഷിന്റെ അക്കൗണ്ടിൽ ഒരു തട്ടുപൊളിപ്പൻ പോസ്റ്റ്. മാഷിന്റെ പ്രണയ കവിതകളുടെ ആദ്യ ഭാഗമായ മുപ്പത്താറ് കവിതകൾ ചേർന്ന തനിച്ചു പാടാൻ എന്ന കവിതാ പുസ്തകം. അതു കണ്ടപ്പോഴാണ് അതിനൊരു ആസ്വാദന കുറിപ്പ് എഴുതാം എന്ന് കരുതിയത്.

            ഈ ആസ്വാദന കുറിപ്പ് എന്നുപറയുന്നത് കടിച്ചാൽ പൊട്ടാത്ത മലയാള പദങ്ങൾ കുത്തി നിറച്ചുള്ള സാഹിത്യ രചനയല്ല, നാട്ടുമ്പുറത്ത് ലുങ്കിയുടുത്ത് തെക്കോട്ടും വടക്കോട്ടും നടക്കുന്ന ഒരു സാധാരണക്കാരൻ ആ കവിതകൾ വായിച്ചപ്പോൾ, അവന്റെ മനസ്സിൽ തോന്നിയ വികാരങ്ങൾ കലർപ്പോ അതിശയോക്തിയോ ചേർക്കാതെ 916 ആയി പകർത്തിയതാണ്.

പ്രണയത്തിന്റെ സാഗരമായ രജി മാഷിന്റെ തൂലികയിൽ പിറവി എടുത്ത തനിച്ചു പാടാൻ എന്ന പ്രണയ കവിതാസാഗരത്തിലൂടെ ഒരു പ്രയാണം...

പുന്നാര പൂങ്കിളിയെ കവിതയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്

നാളുകൾ എണ്ണിയെണ്ണി എൻ കരളേ

നീ വരും നാളണയെ

എന്ന വരികളായിരുന്നു. ഈ വരികൾ എന്നെ ഒരു പാട് കാലം പുറകിലേക്ക് നടത്തി. പ്രണയകാലത്ത് ഓണത്തിൻ കുടുംബവീട്ടിൽ പോയ പ്രണയിനിയെ കാത്തിരുന്ന ആ പഴയ പതിനേഴുകാരനായ എന്നെത്തന്നെ ആ കവിതയിൽ ഞാൻ കണ്ടു. ആ കവിത വായിച്ചതോടെ എന്നുള്ളിൽ മുളക്കാതെ ബാക്കിയായ പ്രണയത്തിന്റെ വിത്തുകൾ വീണ്ടും മുളപൊട്ടി. പിന്നീട് മാഷിന്റെ കവിതകൾക്കായി എന്നും കാത്തിരിപ്പ്.

ഈറൻ നിലാവിന്റെ പൂവാടയാലെന്റെ

നീറും ഹൃദന്തരം വീശി വീശി

എന്ന വരികളിൽ തുടങ്ങുന്ന പുഞ്ചിരിക്കർത്ഥമെന്തേ എന്ന കവിത നീറുന്ന ഹൃദയത്തിന്റെ വേദനകൾ മറക്കാൻ എന്നെ സഹായിച്ചു.

ഇലയിട്ടു  സ്വപ്നം വിളമ്പി വയ്‌ക്കും

പലവട്ടം വഴിയിലേക്കെത്തി നോക്കും

എന്ന വരികൾ ഉൾകൊള്ളുന്ന ഇന്നും എന്ന കവിത എന്റെ മനസ്സിൽ ആഴത്തിൽ സ്പർശിച്ചതായിരുന്നു.

ഒരു മന്ദഹാസം കൊണ്ട് ഇരുൾവീണ മനസ്സിൽ നിറദീപങ്ങൾ തെളിയിച്ച ഒരു മന്ദഹാസം എന്ന കവിത, പ്രണയം കൊണ്ട് ഇരുളടഞ്ഞ എന്റെ മനസ്സിലേക്ക് അല്പം  പ്രകാശം പരത്തുന്നതായിരുന്നു.

താരകളിനിയും പ്രണയച്ചിരിമിഴി ചിമ്മിയുണർത്തുവതെന്നോ

എന്ന വരികളിൽ തുടങ്ങിയ എന്നോ... എന്ന കവിത പഴയകാല ഓർമ്മകളുടെ നനവ് കണ്ണുകളിൽ പടർത്തി.

എന്നും കിനാക്കളിൽ പൊന്നിൻ ചിറകുമായി

കിന്നാരം മൂളി നീ വന്നീടുമ്പോൾ

എന്ന വരികൾ ഉൾക്കൊള്ളുന്ന സ്വപ്നമേ എന്ന കവിത വായിച്ചപ്പോൾ ഒരിക്കലെങ്കിലും നീ സ്വപ്നങ്ങളിൽ പൊന്നിൻ ചിറകുമായി വന്നെങ്കിലെന്ന് ആശിച്ചു പോയി.

രണ്ടു കൈയ്യിലും തുമ്പമലരുമായി

പണ്ടു നീ വന്നു നിന്നതോർക്കുന്നുവോ

എന്ന ഹൃദയസ്പർശിയായ വരികളിൽ ആരംഭിക്കുന്ന താളം എന്ന കവിത അതിമനോഹരം എന്ന് വിശേഷിപ്പിച്ചാൽ പോലും കുറഞ്ഞുപോകും.

അനുരാഗമൂർച്ചകൊണ്ടണുവണുവായി നീ

കുനുകുനെ കുത്തി മുറിക്കുകെന്നെ

എന്ന വരികളിൽ ആരംഭിക്കുന്ന രഹസ്യാമ്മകം എന്ന കവിത രണ്ടുവട്ടം മനസ്സിരുത്തി വായിച്ചപ്പോഴാണ് ഓർത്തത്, ഇതുപോലെ ഒന്ന് വായിച്ചിരുനെങ്കിൽ പണ്ട് മലയാളം പരീക്ഷയെങ്കിലും പാസ്സായേനെ.

പ്രണയത്തിൻ വിഭ്രമാന്തം നാവിൻതുമ്പിലിറ്റുന്നൊരു

നിണരസത്തുള്ളിയായി മാറട്ടെ ഞാനും

എന്ന വരികളിൽ അവസാനിക്കുന്ന തിമിർക്കുകെന്നിൽ, വായനക്കാരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.

മണലാഴി മൂടാത്ത കുഞ്ഞോളമേളം

തണലേകി നീയെന്നുമെൻ ജീവതാളം

ഈ വരികളിൽ ആരംഭിക്കുന്നു തുണ. 

സിന്ദൂര സന്ധ്യക്ക്‌ പൊന്നാട ചാർത്തുവാൻ എന്നു നീ വന്നു ചേരും’ എന്ന വരികളിൽ ആരംഭിച്ചു, മാറിൽ ചേർന്നുറങ്ങാൻ എന്നു നീ വന്നു ചേരും എന്ന വരികളിലൂടെ കടന്നു പോകുമ്പോൾ (എന്നു നീ വന്നുചേരും) ഇതുവരെ പ്രണയിക്കാത്തവർവരെ പ്രണയിച്ചുപോകും.

തീവ്ര അനുരാഗത്തെ നമുക്കുള്ളിലെ കടലായിക്കാണുന്ന നമ്മൾപ്രണയമാണ് എന്നെ ഏറെ മോഹിപ്പിച്ച ഒരു കവിതയാണ്. അല്ലേലും ഞമ്മക്ക് പണ്ടേ പ്രണയത്തോട് വല്ലാത്തൊരു ഇതാണ്. ഇത് എന്ന് പറഞ്ഞാൽ അതെന്നെ...

ധന്യജന്മം കവിതയുടെ തലക്കെട്ടും ഞമ്മളെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തത് കൊണ്ട് ഇതിലെ ജീവൻ തുടിക്കുന്ന രണ്ട് വരികളാണ് എന്റെ മനസ്സിൽ തുളഞ്ഞു കയറിയത്

പ്രണയമാണെപ്പോഴും നെഞ്ചേറ്റു വാഴുവാൻ

തുണയുണ്ട് ശ്രീ മയം ധന്യജന്മം

പ്രണയവും ഞമ്മളും തമ്മിൽ വൈകാരികമായ ബന്ധം ഉണ്ട്.  അത് കവിക്ക് അറിയാം.....

പട്ടുപാവാട തെല്ലൊന്നൊതുക്കി നീ

ഒട്ടുവേഗത്തിലേറുന്നു ഗോവണി.

(നമ്മളൊന്നെന്ന മിഥ്യ)

പട്ടുപാവാട എന്നുപറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് പ്രണയം തന്നെ ആയിരിക്കും. അത് പതിനേഴുകാരനായാലും എഴുപതുകാരനായാലും...

ജടവിടർത്തി ഞാനിവിടെയുണ്ടു, നീ     ഇടതടവില്ലാതൊഴുകിയാഴുവാൻ...

ശിവഗംഗയുടെ കഥയൂറുന്ന കവിത, രൗദ്രമാടാം. ‘നിന്നെ ഞാനെന്നുമെൻ നെഞ്ചോട് ചേർത്തുറക്കാം’ എന്ന മനോഹരമായ വരിയിൽ അവസാനിക്കുന്നു. പരമശിവന്റെ പ്രണയം കാണുമ്പോൾ ചിലപ്പോഴൊക്കോ അസൂയ തോന്നിപ്പോകാറുണ്ട്. ഞാനൊരു ശിവഭക്തനായതും അതുകൊണ്ട് തന്നെ ആണ്.

തേന്മഴക്കൂട്ടു കൂടാം, സിന്ദൂരകാന്തിയാം സന്ധ്യയാകാം,

സിന്ധുവിൻ വെള്ളിക്കൊലുസ്സുചാർത്താം... മനോഹരമായ വരികൾ കോർത്തിണക്കിയ മറ്റൊരു രചന.

ചുട്ടുപൊള്ളിടും സൂര്യനായി ഞാൻ

നിന്നു കത്തീടുമ്പോൾ

എന്റെയുള്ളിലെ തീ കെടുത്തുവാൻ ഓടിയെത്തുമെന്നോ

നിന്നിലിന്നു ഞാൻ എന്ന കവിതയിലെ വരികൾ. പ്രണയം കൊണ്ട് ഉള്ളു നീറുന്ന കാമുകമനസ്സിന്റെ പൊള്ളൽ തീർക്കാൻ ഓടിയെത്തുന്ന കാമുകിയുടെ ദർശനം കൊണ്ട് സാധിക്കുമെന്ന് മനസ്സിലാക്കിത്തരുന്നു.

ദേഷ്യപ്പെടല്ലേ. നീ ഭാഗ്യമാണെൻ

സ്നേഹഭാഷ്യമാണെൻ, കാവ്യഭാവമാണ്

മാപ്പൊന്നു നൽകു നീ....

ദേഷ്യപ്പെടല്ലേ-യിലെ മനോഹരമായ ഈ വരികൾ പ്രണയത്തിലെ കൊച്ചു കൊച്ചു പിണക്കങ്ങളെ നമുക്ക് വരച്ചു നൽകുന്നു.

എൻ കരൾ ചില്ലയിൽ കൂടുകൾ കൂട്ടുമെൻ... സാന്ദ്രം എന്ന കവിതയിലെ വരികളിൽ ഒന്നാണിത്. കരളിൽ കൂടു കൂട്ടിയ പ്രണയിനിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുകയായിരുന്നു ആ കവിത വായിച്ചപ്പോൾ.

പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ വരച്ചുകാട്ടുന്ന കണ്ടു എന്ന കവിതയിലെ

തെന്നിയകന്നൊരു വിരഹം കണ്ടു

വന്നണയുന്നൊരു പ്രണയം കണ്ടു

ഈ വരികൾ ഒന്നുകൂടി പ്രണയിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

മറ്റൊരാൾക്കും പകരമായെല്ലാതെ

മറ്റൊരാൾ നിന്റെയുള്ളു തൊടുന്നവൻ

അർത്ഥസമ്പുഷ്ടമായ വരികൾ കൊണ്ട് അനുഗൃഹീതമായ മറ്റൊരാൾ എന്ന കവിത.

പനിക്കൊണ്ട് വിറയാർന്ന ചുണ്ടിലെ മധുരമാം

കനിയുണ്ടു വീണ്ടും നമുക്കുറങ്ങാം

ക്ഷമിക്കു പെണ്ണേ എന്ന കവിതയിലെ ഈ വരികൾ ഒരു പനിരാത്രിയിൽ അവളുടെ ചുണ്ടിൽ നിന്നും കവർന്നെടുത്ത ചുംബനത്തിന്റെ മധുരം വീണ്ടും ചുണ്ടുകളിലേക്ക് പകർന്നു തന്നു.

പണമില്ല, പണിയില്ലയെങ്കിലുമിന്നെന്റെ 

പ്രണയവും കവിതയും ബാക്കിയുണ്ട്.

ഈ വരികൾ ദിവ്യ യജ്ഞമല്ലേ എന്ന കവിതയിലേതാണ്. പണവും പണിയും നോക്കി പ്രണയിക്കുന്ന ഒരു തലമുറ അറിയണം, കവിതയോടുള്ള പ്രണയം കവിയോടായി മാറിയിരുന്ന ഒരു നല്ല പ്രണയം എന്നുമുണ്ടായിരുന്നു.

എനിക്കൊരു ഫ്രണ്ടുണ്ട് എന്ന കവിത പൂർണമായും ഭാവനകളാൽ സമ്പുഷ്ടമാണ്.

വെറുക്കല്ലെ, നിന്റെ ഖൽബിൽ ഇരിപ്പില്ലെ ഞാൻ

എന്ന വരികളിൽ ആരംഭിക്കുന്ന പ്രണയമേ നീ എന്ന കവിത പ്രണയത്തെക്കുറിച്ചുള്ള നിറവർണ്ണനകളാണ്.

ഇവിടെ നാമെഴുതുന്ന വാക്കുകൾ കരളിലെ

കവിയുന്ന കയ്യൊപ്പ് ചേർന്ന സത്യം.

ആനന്ദജ്യോതി എന്ന മനോഹരമായ കവിതയിലെ വരികളാണിത്.

ഇഴതോർന്നു പേക്കാറു പെയ്‌തൊഴിഞ്ഞെൻ രാഗ- മഴമേലെ മരം പെയ്യുമെന്നു തോഴി?

സുന്ദരമായ വരികളിൽ ആരംഭിക്കുന്ന ജന്മകവിത, തനിച്ചു പാടാൻ എന്ന കവിതാസാഗരത്തിലെ മനോഹരമായ കവിതകളിൽ ഒന്നാണ്.

വെറുതെ മിഴികോർത്തു നിന്നിടാമൊന്നുമേ പറയാതെയെന്തോ പറഞ്ഞുപോകാം.

ഇനി നമ്മൾ കാണുമോ...  (തനിച്ചു പാടാൻ)

ഈ കവിത വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞുവന്നത്. സ്കൂളിലെ അവസാനദിനം. തമ്മിൽ വിടപറയുമ്പോൾ മനസ്സിലെ ഒളിപ്പിച്ചുവച്ച പ്രണയം തുറന്നു പറയാൻ ആകാതെ, മനസ്സ് നീറിക്കൊണ്ട്, ഇനിയൊരിക്കലും കാണില്ലെന്നറിഞ്ഞിട്ടും മനസ്സിലെ വേദന മറച്ചുപിടിച്ചു വിട പറയുന്ന കൗമാരക്കാരെ ആണ്. മനോഹരം എന്നല്ലാതെ  മറ്റൊരു വാക്കില്ല.

പറയുവാനേറെയുണ്ടെങ്കിൽ നീയിന്നു നിൻ

നിറമൗന പൊയ്മുഖം കീറിമാററൂ.

പറയുവാനേറെയുണ്ടാകണം എന്ന കവിതയില വരിയാണിത്. പറയുവാനുണ്ടെങ്കിൽ മൗനം കൊണ്ട് തീർത്ത പൊയ്മുഖം എടുത്തുമാറ്റാനാണ് കവി പറയുന്നത്‌. സുന്ദരം.

‘തേടിവന്നെന്നാലിടഞ്ഞു മാറും’ എന്നാരംഭിക്കുന്ന കവിത കാലവും സ്വന്തമാക്കൂ, റോസാദളക്കൂട്ടു വർണ്ണത്തിൽ വാസന്ത മാസങ്ങൾ ചാലിച്ച നേർത്ത രാഗം ആഗ്നേയവീണ, കൊടുങ്കാറ്റു പോലെ, ‘കരിമ്പിന്റെ മാധുര്യമോലുന്ന വാക്കിൻ വരമ്പത്തൊരൽപം വയൽക്കാറ്റു കൊള്ളാ’ൻ ക്ഷണിക്കുന്ന വയൽക്കാറ്റുകൊള്ളാം, ‘എഴുതണം വായിച്ചുരുകുന്ന വരികളിലൊഴുകണം പ്രണയത്തിൻ സെൽഫിയായി’ എന്നാഹ്വാനം ചെയ്യുന്ന കവിത പ്രണയത്തിൻ സെൽഫിയായി, ‘ഞാനുണ്ട്, നിയുണ്ട്, തോൽക്കാത്ത വാശിയും കാമവും കത്തും കയങ്ങളുണ്ട്’ എന്നോർമ്മപ്പെടുത്തുന്ന ഇനിയെന്തു പ്രണയമെന്നോ, രാതികൾ കേട്ടു സഹികെട്ടു കാളിയെത്തേടുന്ന  എനിക്കു നീയും എന്നിവപോലെയുള്ള മുത്തും പവിഴവുമാണ് ഇതിലെ മുപ്പത്തിയാറു കവിതകളും. ആ കവിതാസാഗരത്തിൽ നിന്നും കോരിയെടുത്ത ഒരു കുമ്പിൾ ജലം മാത്രമാണ് എന്റെ ഈ കുറിപ്പ്. ഇനിയും കാമ്പുള്ള കവിതകളുമായി നമുക്ക് മുന്നിലേക്കെത്താൻ മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്,  തനിച്ചു പാടാൻ എന്ന കവിതാപുസ്തകത്തിൻ ആശംസകൾ നേർന്നുകൊണ്ട്, ഈ കവിതാസാഗരത്തിലൂടെയുള്ള കൊച്ചു പ്രയാണം അവസാനിപ്പിക്കുന്നു. സ്നേഹത്തോടെ... 

ശ്രീ.



https://www.amazon.in/dp/B08L892F68