K V Rajasekharan :: ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്

Views:


ചൈനാ ചങ്ങാത്തവുമായി രാഹുലും  കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്
കെ വി രാജശേഖരൻ

രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാൽ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു വരദാനമുണ്ടായിരുന്നു.  അതായിരുന്നു ബാലിപ്രഹരത്തിന്‍റെ  പ്രഭാവരഹസ്യം. ഭാരതത്തിന്‍റെ ശത്രുക്കൾക്കും അങ്ങനെയൊരു വരദാനം ഉണ്ടോയന്നതാണ് ഇപ്പോഴുയരുന്നൊരു ചോദ്യം!
ഭാരതത്തിലേക്ക് കടന്നാക്രമിച്ച ഇസ്ളാമിക സാമ്രാജ്യത്വ ശക്തികൾക്ക് ഇവിടെനിന്ന് ചതിയുടെ ശക്തിപകരാനാളുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കും ഈ രാജ്യദ്രോഹികളിൽ നിന്നും ആ ശക്തിയുടെ സഹായം ലഭിച്ചു.  
ഏറ്റവും ഒടുവിൽ ജനാധിപത്യ ഭാരതത്തിനെതിരെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈന സാമ്രാജ്യത്വ കടന്നാക്രമണത്തിന് ആയുധമെടുത്ത് ഭീഷണി ഉയർത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹിന്ദു വിരുദ്ധ വർഗീയതയുടെ നിലപാടുതറയിൽ നിന്നുകൊണ്ടൊരു ദേശവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ ആവേശപൂർവ്വം ചൈനയോടു ചേർന്ന് നിൽക്കുന്നു.
(പക്ഷേ ശിഖണ്ഡിയെ മുന്നിൽ നിർത്തി പോരിനിറങ്ങിയാൽ തിരിച്ചടിക്കാൻ ആയുധമെടുക്കില്ലെന്ന ഭീഷ്മർ അർജ്ജുനനു നൽകിയ ഉറപ്പൊന്നും നരേന്ദ്രമോദി ചൈനയ്ക്കു കൊടുത്തിട്ടില്ലാത്തതുകൊണ്ടും മറു പക്ഷത്തു നിൽക്കുന്നത് അധർമ്മത്തിന്‍റെ ശക്തികളായതുകൊണ്ടും ഭാരതം ഈ വെല്ലുവിളിയെയും അതിജീവിക്കും എന്നത് മറ്റൊരു കാര്യം).

ശത്രുക്കൾക്ക് ലഭിക്കുന്ന ഈ അധികബലം രാജ്യമെന്ന നിലയിൽ ഭാരതം എന്നും നേരിട്ടു വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭാരതത്തിന് അതിർത്തിക്കപ്പുറത്തു നിന്ന് ആക്രമം ഉണ്ടായാൽ രാജ്യത്തിനുള്ളിൽ ഒരു വിഭാഗം  ശത്രുവിനോടൊപ്പം ചേരും!
  • കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ കടന്നാക്രമണം ഉണ്ടായാൽ നഗര(അർബൻ) നക്സലൈറ്റുകളും കാടൻ നക്സലൈറ്റുകളും കമ്യൂണിസ്റ്റുകളും സിപിഎമ്മും, സിപിഐയ്യും, മാവോയിസ്റ്റുകളും എല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റു പരിവാർ ചൈനയുടെ പക്ഷം ചേരും. 
  • പാക്കിസ്ഥാനോ ഇസ്ലാമിക തീവ്രവാദികളോ ഒളിഞ്ഞോ തെളിഞ്ഞോ പോരിനിറങ്ങിയാൽ ഇൻഡ്യയിലെ ഒരു വിഭാഗം അവരോടു ചേരും.  
  • അമേരിക്കയോ ഇംഗ്ളണ്ടോ പാശ്ചാത്യരാജ്യങ്ങളോ ഏതെങ്കിലും മേഖലയിൽ കടന്നാക്രമണത്തിനു തയാറായാൽ മത വിശ്വാസത്തിന്‍റെ പേരിൽ ഒരൂ വിഭാഗം അവരോടു ചേരും. 
സ്വതന്ത്ര ഭാരതം തുടക്കം മുതലേ തന്ത്രപരമായ പ്രതിരോധ തയ്യാറെടുപ്പുകളിൽ നേരിടുന്ന വെല്ലുവിളിയാണിത്.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുണ്ടായിരുന്നു. പാക്കിസ്ഥാൻ കടന്നാക്രമിച്ചപ്പോഴും പാക്പ്രേരണയിലോ സംരക്ഷണയിലോ നടക്കുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുണ്ടായാലും പാക്പക്ഷം പിടിക്കുന്നവരെയും നേരിടേണ്ട ഗതികേടിലാണ് ഭാരതം.  1962ലെ ചൈനീസ് കമ്യൂണിസ്റ്റു കടന്നാക്രമണ പദ്ധതി തന്നെ ഇൻഡ്യയിലെ കമ്യൂണിസ്റ്റ് സഖാക്കളും കൂടി ചേർന്നു നടത്തിയ ഗൂഢാലോചനയിലൂടെയാണ് രൂപമെടുത്തതെന്നതിന് കൃത്യമായ സൂചനകളുണ്ട്.

ടിബറ്റ് ചൈന പിടിച്ചെടുത്തതോടെ കമ്യൂണിസ്റ്റ് ചൈന ഭാരതത്തെ കടന്നാക്രമിച്ചു കയ്യേറി ഭരണാധികാരം ഇൻഡ്യൻ കമ്യൂണിസ്റ്റുകളിലേക്ക് നൽകി തൊഴിലാളികളുടെ സർവ്വരാജ്യ ഭരണവ്യവസ്ഥയിലേക്കുള്ള വിപ്ളവവഴി വിപുലമാക്കുമെന്ന അതിമോഹത്തിന് അടിമകളായിരുന്നു ഇൻഡ്യയിലെ കമ്യൂണിസ്റ്റു നേതാക്കളും താത്വികാചാര്യന്മാരും. കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ 1959ൽ ചൈനയുടെ അംബാസിഡറെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് ചൈനയുടെ കടന്നു കയറ്റം ആരംഭിച്ചതെന്നതു തന്നെ കമ്യൂണിസ്റ്റു കുതന്ത്രങ്ങളുടെ ചുരുളഴിക്കുന്നു. ഇന്നത്തെ കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ 1962ലെ ചൈനീസ് ആക്രമണകാലത്ത് കേംബ്രിഡ്ജിലെ (ഇംഗ്ലണ്ട്) വിദ്യാർത്ഥിയും അവിടത്തെ കമ്യൂണിസ്റ്റ്  ഘടകത്തിന്‍റെ (ഫ്രാക്ഷൻ) നേതാവുമായിരുന്നു. അയ്യർ യുദ്ധ സഹായ ഫണ്ടു പിരിച്ചു. അയച്ചു കൊടുത്തത് ചൈനയ്ക്കാണെന്നു മാത്രം!

ചൈനാ പാക്ക് പാശ്ചാത്യ വിധേയത്വം പുലർത്തിയിരുന്ന  ഓരോ കൂട്ടരും, തങ്ങളുടെ യജമാനന്മാർ ഭാരതത്തെ കടന്നാക്രമിച്ചാൽ മാത്രം ആക്രമണകാരികളുടെ ചാരന്മാരായി മാറുന്ന അവസ്ഥയാണ് നിലനിന്നത്.  പക്ഷേ ഇതിൽ ഏതെങ്കിലും ഒരു വിദേശ ശക്തി ഭാരതത്തെ ആക്രമിച്ചാലും രാജ്യത്തിനുള്ളിലെ മൂന്നു വിഭാഗം രാഷ്ട്ര വിരുദ്ധ ശക്തികളും കൂട്ടമായി മറുപക്ഷം ചേരാൻ തുടങ്ങിയത് ഇറ്റാലിയൻ വനിത സോണിയാ ഗാന്ധി കോൺഗ്രസ്സിലെ മഹാറാണിയായി മാറുകയും ജനം അവരെ ജനാധിപത്യപരമായി  തിരസ്കരിക്കുകയും ചെയ്തശേഷമാണ്. അടൽജി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഉണ്ടായ കാർഗിൽ യുദ്ധവേള മുതലാണ് അത്തരത്തിലുള്ള രാഷ്ട്രദ്രോഹികളുടെ കൂട്ടുമുന്നണി അട്ടിമറിക്ക് കൂട്ടായ ശ്രമം നടത്തുന്നത് രീതിയായി മാറിയത്.. സോണിയാ കോൺഗ്രസ്സ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള രണതന്ത്രത്തിന്‍റെ ഭാഗമായി രാജ്യത്തിനുള്ളിലുള്ള കമ്യൂണിസ്റ്റ് പരിവാറിനെയും ഇസ്ലാമിക തീവ്രവാദി ശക്തികളെയും കൂടെ കിട്ടാൻ വേണ്ടി അവരുടെ യജമാനന്മാരായ ചൈനയോടും പാക്കിസ്ഥാനോടും സ്വയം കൂട്ടിക്കെട്ടുകയാണൂ ചെയ്ത്.  പാശ്ചാത്യ ശക്തികളും അവരുടെ ഭാരതത്തിനുള്ളിലുള്ള വിനീതവിധേയരും സ്വാഭാവികമായും സോണിയക്കൊപ്പം നിന്നു. 2004ൽ അങ്ങനെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ചൈനയും പാക്കിസ്ഥാനും അടങ്ങുന്ന വിദേശ ശക്തികളും അവരോടു വിധേയത്വം പുലർത്തുന്ന ഭാരതത്തിനുള്ളിലുള്ള മതപരിവർത്തന ലോബിയും ഇസ്ലാമിക മതമൗലികവാദികളും തീവ്രവാദികളും നഗര(അർബൻ) നക്സലൈറ്റുകളും കാടൻ നക്സലൈറ്റുകളും സിപിഎമ്മും, സിപിഐയ്യും, മാവോയിസ്റ്റുകളും എല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റു പരിവാറും കൂട്ടായി നടത്തിയ കുതന്ത്രങ്ങളിലൃടെയാണ് ദേശീയ പക്ഷത്തെ അട്ടിമറിച്ച് സോണിയാ പക്ഷം വീണ്ടും ഭരണ പിടിച്ചത്.    ആ കൂട്ടു കെട്ടിന്‍റെ ഹിന്ദുവിരുദ്ധ വർഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും മറനിനീക്കി പുറത്തൂ വന്നതോടെയാണ് 2014ൽ ജനം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ പക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. അന്നുമുതൽ സോണിയയും രാഹുലും അതിർത്തിക്കകത്തും പുറത്തുമുള്ള ആ രാജ്യവിരുദ്ധ കൂട്ടു കെട്ടുകൾ ശക്തിപ്പെടുത്തി അധികാരം പിടിക്കുവാനുള്ള പടയൊരുക്കം തുടങ്ങി. ജനം അവരോട് മുഖം തിരിച്ചു നിന്നതുകൊണ്ട് 2019 ആയപ്പോൾ രാഹുൽ ഗാന്ധിക്കൊന്ന് ലോകസഭയിലെത്തണമെങ്കിൽ രാഷ്ട്ര വിരുദ്ധ ശക്തികളുടെ സഹായം തേടി വയനാട്ടിലേക്ക് ഓടിയണയേണ്ട സ്ഥിതിയായി.

കോവിഡ് 19 നെ ആയുധമാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഫാസിസ്റ്റു ചൈന ഭരണകൂട സാമ്രാജ്യത്വ അജണ്ടയുമായി  ലോകം പിടിച്ചടക്കാനിറങ്ങി തിരിച്ചപ്പോൾ ഭാരതത്തിൽ അവരുടെ ദൗത്യം നിർവഹിക്കാൻ രാഹുൽ കൂട്ടായ്മയുടെ സഹായം തേടിയിട്ടുണ്ടാകാമെന്നതിലേക്കാണ് പുറത്തു വരുന്ന പുതിയ വെളിപ്പെടുത്തലുകൾ സൂചന നൽകുന്നത്.  2019 സെപ്റ്റംബറിൽ തന്നെ ചൈനയിൽ കോവിഡ് 19 വ്യാപനം തുടങ്ങിക്കഴിഞ്ഞുയെന്നതാണ് വുഹാനിലുള്ള മെഡിക്കൽ കോളേജുകളിൽ 2018ലെയും 2019ലെയും ആ മാസത്തിൽ എത്തിച്ചേർന്ന കാറുകളുടെ സംഖ്യ താരതമ്യം ചെയ്ത് ചികിത്സയ്ക്കെത്തിയവരുടെ വർദ്ധിച്ച സംഖ്യയും മറ്റും കണക്കിലെടുത്തു നടത്തിയ അന്തർദേശീയ പഠനങ്ങൾ വെളീപ്പെടുത്തുന്നത്.  കോവിഡ് 19 ചൈന ജൈവായുധ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും ചൈനയിൽ യാദൃശ്ചികമായി ഉണ്ടായിപ്പോയ വൈറസ്സാണെങ്കിലും അതിന്‍റെ വ്യാപനത്തിന്‍റെ ആരംഭവും മറ്റും ലോകാരോഗ്യ സംഘടനയെ സ്വാധീനം ചെയ്ത് പുറത്തറിയിക്കാൻ ബോധപൂർവം വൈകിച്ച് ലോകത്തെ കടന്നാക്രമിക്കുവാൻ പുതിയ പോർമുഖങ്ങൾ തുറക്കുകയായിരുന്നൂയെന്ന് അന്താരാഷ്ട്രസമൂഹം കണ്ടെത്തിക്കഴിഞ്ഞു.

ധോക്ക്ലാം സംഭവത്തിന്‍റെ അന്തരീക്ഷത്തിൽ പോലും മുൻ ദേശീയ സുരക്ഷാ ഉപദേശകനെയും കൂട്ടി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ദുരൂഹസാഹചര്യത്തിൽ രഹസ്യ ചർച്ച നടത്തിയ ചരിത്രമുള്ള രാഹുൽ ഗാന്ധിയെയും ചൈനീസ് ഭരണാധികാരികൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു തന്നെയാണ് പിൽക്കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.  കോവിഡ്, രോഗവും മരണവും വിതയ്ക്കുകയും ഭാരതത്തിലും സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും പട്ടിണിയും വെല്ലുവിളികളായി മാറുകയും ചെയ്യുമ്പോൾ സമാന്തരമായി രാഷ്ട്രീയ സംഘർഷങ്ങളും സമരങ്ങളും പാക്കിസ്ഥാൻ സഹായത്തോടെയുള്ള ഇസ്ളാമിക തീവ്രവാദവും ശക്തമാക്കി ഭാരതഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ പണിയെടുക്കുക. അവസരം അനുകൂലമാകൂമ്പോൾ ചൈനയും പാക്കിസ്ഥാനും സൈനിക നടപടികളിലൂടെ പിൻതൂണ നൽകുകയും ചെയ്യാം. അങ്ങനെ രാഹുലിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച് ദില്ലിയിൽ ഒരു ചൈനാ സൗഹൃദഭരണകൂടത്തെ അരിയിട്ടു വാഴ്ത്താനുള്ള പദ്ധതിയായിരിക്കണം അണിയറയിലൊരുക്കിയിട്ടുണ്ടാകുക.

അങ്ങനെ ചൈനീസ് പക്ഷത്തു നിന്നും ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചു കൊണ്ട് കോവിഡ് കാലത്ത്  മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരുന്നതായിരുന്നു രാഹുൽ പക്ഷത്തുനിന്നും പിന്നീട് ഉണ്ടായ പ്രവർത്തികൾ.

ഒരുതരത്തിലും ഭാരതത്തിനുള്ളിലുള്ള ഒരൂ പൗരനും പരാതിയുണ്ടാകേണ്ട കാര്യമില്ലായിരുന്ന പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ പേരിൽ വർഗീയശക്തികളെയും മാവോയിസ്റ്റുകളെയും വരെ കൂടെ കൂട്ടിക്കൊണ്ട് നാട്ടിൽ കലാപം അഴിച്ചുവിടാൻ നടത്തിയ സമരവൈകൃതങ്ങൾ! ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ!  ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിയ വർഗീയധ്രുവീകരണശ്രമം! സുഹ്രുത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! ചിക്കൻ നെക്ക് എന്ന പ്രദേശം പിടിച്ചെടുത്ത് ആസാമിനെ ഭാരതത്തിൽ നിന്ന് മുറിച്ച് മാറ്റണമെന്ന ആഹ്വാനം വരെ രാഹുൽ സഹയാത്രികരായ 'ബ്രേക്ക്  ഇൻഡ്യാ' (ഇൻഡ്യയെ കഷണം കഷണമാക്കുക) കൂട്ടായ്മയിൽ നിന്നുയർന്നു വന്നു! 

കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നടപ്പിലാക്കിയ ലോക്ക് ഡൗണിനോടായിരുന്നു രാഹുൽ കൂട്ടർക്ക് ശക്തമായ വിരോധം. കാരണം കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നതിനോടൊപ്പം തന്നെ രാജ്യത്ത് ആന്തരിക സംഘർഷത്തിന് വഴി നോക്കി നടന്നവരുടെ കാലുകളിലും ലോക്കു വീണതാണ് രാഹുലിന്‍റെയും കൂട്ടരുടെയും ഉറക്കം തീർത്തും കെടുത്തിയത്.

പിന്നീട് ലോകരാജ്യങ്ങളെല്ലാം ചൈനയ്ക്കെതിരായിത്തുടങ്ങി.  ഭാരതവും ആസ്ട്രേലിയയും തമ്മിൽ തന്ത്രപരമായ സഹകരണത്തിന് ഉടമ്പടിയായി. ജി 7 കൂട്ടായ്മയിലേക്ക് ഭാരതം ക്ഷണിക്കപ്പെട്ടു.  ജനസംഖ്യയുടെ വലിപ്പവും കൊറോണാ ബാധിതരുടെയും ചികിത്സിച്ചു ഭേദപ്പെട്ടവരുടെയും മരണപ്പെട്ടെവരുടെയും സംഖ്യകൾ കണക്കിലെടുക്കുമ്പോളും രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ട അടിസ്ഥാന സാമഗ്രികളുടെയും സ്ഥാപനങ്ങളുടെയും  വളർച്ച പരിഗണിക്കുമ്പോഴും ഭാരതം ശരിയായി വഴിയിലാണ് പോകുന്നതെന്ന് വ്യക്തമായി. ഇരുപത്തിയൊന്നു ലക്ഷം കോടിയുടെ ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനത്തോടെ സാമ്പത്തിക രംഗം തിരിച്ചുവരുമെന്നുറപ്പായി. ആ സാഹചര്യത്തിലാണ് കടന്നാക്രമണ ഭീഷണിയുമായി ചൈനയെത്തിയത്.  ഝാർഖണ്ഡിലേ കോൺഗ്രസ്സ് നിയന്ത്രിത സർക്കാർ ഭാരതത്തിന് സംഘർഷമേഖലയിൽ തടസ്സമുണ്ടാക്കുന്ന നടപടികളെടുക്കുന്നു. കോൺഗ്രസ്സും കൂട്ടു കക്ഷികളും രാഹുലും ചൈനയുടെ പക്ഷത്ത് പ്രകടമായി ചേർന്നുനിന്ന് ഇൻഡ്യൻ ഭരണകൂടത്തെയും സൈന്യത്തെയും അധിക്ഷേപിച്ച് മാനസികമായി തളർത്തി ചൈനയ്ക്കു മേൽകൈ നൽകുവാൻ പാടുപെടുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങൾ തന്ത്രപുർവ്വം നടത്തുന്ന പ്രചരണ സാമഗ്രികൾ രാഹുൽ പക്ഷം അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിക്കുന്നു, പുന:പ്രചരിപ്പിക്കുന്നു. 

പക്ഷേ രാഹുലോർക്കണം, ശത്രുക്കളെ നേരിട്ട  ഘട്ടങ്ങളിൽ ജവാഹർലാൽ നെഹ്രുവോ ലാൽ ബഹദുർ ശാസ്ത്രിയോ ഇന്ദിരാ ഗാന്ധിയോ അടൽ ബിഹാരി വാജ്പേയിയോ ആരു പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യത്തോടും ഭരണകൂടത്തോടും രാജ്യത്തോടും കൂറു പുലർത്തി കൂടെ നിന്ന ഭാരതീയ ദേശീയതയുടെ കർമ്മഭടന്മാർ അവരിലൊരാൾ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ജന്മഭൂമിക്ക് കാവൽ നിൽക്കില്ലായെന്ന് കണക്കു കൂട്ടണ്ട.  അവരുടെ ജീവനും സ്വത്തും അവർക്കുള്ളതെല്ലാം അമ്മ ഭാരതത്തിന്‍റെ പാദങ്ങളിൽ സമർപ്പിക്കും.

ചൈനയും പാക്കിസ്ഥാനും കോമ്രേഡും കോൺഗ്രസ്സും പരാജയപ്പെടും. 

1962ൽ ചൈനയുടെ ചാരപ്പണിചെയ്ത് ഇൻഡ്യയിലെ കമ്യൂണിസ്റ്റുകൾ രാജ്യത്തെ രാഷ്ട്രീയ ധാരയിൽ നിന്നകന്ന് അവർ തന്നെ കഴിച്ച തെമ്മാടിക്കുഴിയിലിടം തേടിയതു മറക്കണ്ട. യച്ചൂരിയോട് പറഞ്ഞ് ആ കുഴിയിലിത്തിരി ഇടം ഇപ്പഴേ ഉറപ്പാക്കാമെങ്കിൽ രാഹുലിന് പുതിയ ഒരു കുഴി കുഴിക്കുന്ന പണി ഒഴിവാക്കാം.  ഏൽപ്പിച്ച പണിയിൽ പരാജയപ്പെട്ടശേഷം ചൈനയിലോട്ടു ചെന്നാൽ അവിടെയും വാതിൽ അടഞ്ഞേ കിടക്കൂയെന്നു കൂടി ഓർത്തുവെക്കുക. നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഭാരതം ജഹർലാൽ നെഹ്രുവിന്‍റെ കാലത്തു നിന്ന് എവിടം വരെ വളർന്നുയെന്ന് ഇടയ്ക്കൊന്നു പഠിച്ചെടുക്കുക.


(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)



No comments: