K V Rajasekharan :: ചൈനാ ചങ്ങാത്തവുമായി രാഹുലും കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്



ചൈനാ ചങ്ങാത്തവുമായി രാഹുലും  കമ്യൂണിസ്റ്റു വഴിയേ കുഴിയിലേക്ക്
കെ വി രാജശേഖരൻ

രാമായണത്തിലെ ബാലിക്ക് പോരിനിറങ്ങിയാൽ എതിരാളിയുടെ ശക്തിയുടെ പകുതിയും കൂടി ലഭിക്കുമെന്ന ഒരു വരദാനമുണ്ടായിരുന്നു.  അതായിരുന്നു ബാലിപ്രഹരത്തിന്‍റെ  പ്രഭാവരഹസ്യം. ഭാരതത്തിന്‍റെ ശത്രുക്കൾക്കും അങ്ങനെയൊരു വരദാനം ഉണ്ടോയന്നതാണ് ഇപ്പോഴുയരുന്നൊരു ചോദ്യം!
ഭാരതത്തിലേക്ക് കടന്നാക്രമിച്ച ഇസ്ളാമിക സാമ്രാജ്യത്വ ശക്തികൾക്ക് ഇവിടെനിന്ന് ചതിയുടെ ശക്തിപകരാനാളുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികൾക്കും ഈ രാജ്യദ്രോഹികളിൽ നിന്നും ആ ശക്തിയുടെ സഹായം ലഭിച്ചു.  
ഏറ്റവും ഒടുവിൽ ജനാധിപത്യ ഭാരതത്തിനെതിരെ കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈന സാമ്രാജ്യത്വ കടന്നാക്രമണത്തിന് ആയുധമെടുത്ത് ഭീഷണി ഉയർത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹിന്ദു വിരുദ്ധ വർഗീയതയുടെ നിലപാടുതറയിൽ നിന്നുകൊണ്ടൊരു ദേശവിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ ആവേശപൂർവ്വം ചൈനയോടു ചേർന്ന് നിൽക്കുന്നു.
(പക്ഷേ ശിഖണ്ഡിയെ മുന്നിൽ നിർത്തി പോരിനിറങ്ങിയാൽ തിരിച്ചടിക്കാൻ ആയുധമെടുക്കില്ലെന്ന ഭീഷ്മർ അർജ്ജുനനു നൽകിയ ഉറപ്പൊന്നും നരേന്ദ്രമോദി ചൈനയ്ക്കു കൊടുത്തിട്ടില്ലാത്തതുകൊണ്ടും മറു പക്ഷത്തു നിൽക്കുന്നത് അധർമ്മത്തിന്‍റെ ശക്തികളായതുകൊണ്ടും ഭാരതം ഈ വെല്ലുവിളിയെയും അതിജീവിക്കും എന്നത് മറ്റൊരു കാര്യം).

ശത്രുക്കൾക്ക് ലഭിക്കുന്ന ഈ അധികബലം രാജ്യമെന്ന നിലയിൽ ഭാരതം എന്നും നേരിട്ടു വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭാരതത്തിന് അതിർത്തിക്കപ്പുറത്തു നിന്ന് ആക്രമം ഉണ്ടായാൽ രാജ്യത്തിനുള്ളിൽ ഒരു വിഭാഗം  ശത്രുവിനോടൊപ്പം ചേരും!
  • കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ കടന്നാക്രമണം ഉണ്ടായാൽ നഗര(അർബൻ) നക്സലൈറ്റുകളും കാടൻ നക്സലൈറ്റുകളും കമ്യൂണിസ്റ്റുകളും സിപിഎമ്മും, സിപിഐയ്യും, മാവോയിസ്റ്റുകളും എല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റു പരിവാർ ചൈനയുടെ പക്ഷം ചേരും. 
  • പാക്കിസ്ഥാനോ ഇസ്ലാമിക തീവ്രവാദികളോ ഒളിഞ്ഞോ തെളിഞ്ഞോ പോരിനിറങ്ങിയാൽ ഇൻഡ്യയിലെ ഒരു വിഭാഗം അവരോടു ചേരും.  
  • അമേരിക്കയോ ഇംഗ്ളണ്ടോ പാശ്ചാത്യരാജ്യങ്ങളോ ഏതെങ്കിലും മേഖലയിൽ കടന്നാക്രമണത്തിനു തയാറായാൽ മത വിശ്വാസത്തിന്‍റെ പേരിൽ ഒരൂ വിഭാഗം അവരോടു ചേരും. 
സ്വതന്ത്ര ഭാരതം തുടക്കം മുതലേ തന്ത്രപരമായ പ്രതിരോധ തയ്യാറെടുപ്പുകളിൽ നേരിടുന്ന വെല്ലുവിളിയാണിത്.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുണ്ടായിരുന്നു. പാക്കിസ്ഥാൻ കടന്നാക്രമിച്ചപ്പോഴും പാക്പ്രേരണയിലോ സംരക്ഷണയിലോ നടക്കുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങളുണ്ടായാലും പാക്പക്ഷം പിടിക്കുന്നവരെയും നേരിടേണ്ട ഗതികേടിലാണ് ഭാരതം.  1962ലെ ചൈനീസ് കമ്യൂണിസ്റ്റു കടന്നാക്രമണ പദ്ധതി തന്നെ ഇൻഡ്യയിലെ കമ്യൂണിസ്റ്റ് സഖാക്കളും കൂടി ചേർന്നു നടത്തിയ ഗൂഢാലോചനയിലൂടെയാണ് രൂപമെടുത്തതെന്നതിന് കൃത്യമായ സൂചനകളുണ്ട്.

ടിബറ്റ് ചൈന പിടിച്ചെടുത്തതോടെ കമ്യൂണിസ്റ്റ് ചൈന ഭാരതത്തെ കടന്നാക്രമിച്ചു കയ്യേറി ഭരണാധികാരം ഇൻഡ്യൻ കമ്യൂണിസ്റ്റുകളിലേക്ക് നൽകി തൊഴിലാളികളുടെ സർവ്വരാജ്യ ഭരണവ്യവസ്ഥയിലേക്കുള്ള വിപ്ളവവഴി വിപുലമാക്കുമെന്ന അതിമോഹത്തിന് അടിമകളായിരുന്നു ഇൻഡ്യയിലെ കമ്യൂണിസ്റ്റു നേതാക്കളും താത്വികാചാര്യന്മാരും. കമ്യൂണിസ്റ്റു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ 1959ൽ ചൈനയുടെ അംബാസിഡറെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് ചൈനയുടെ കടന്നു കയറ്റം ആരംഭിച്ചതെന്നതു തന്നെ കമ്യൂണിസ്റ്റു കുതന്ത്രങ്ങളുടെ ചുരുളഴിക്കുന്നു. ഇന്നത്തെ കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ 1962ലെ ചൈനീസ് ആക്രമണകാലത്ത് കേംബ്രിഡ്ജിലെ (ഇംഗ്ലണ്ട്) വിദ്യാർത്ഥിയും അവിടത്തെ കമ്യൂണിസ്റ്റ്  ഘടകത്തിന്‍റെ (ഫ്രാക്ഷൻ) നേതാവുമായിരുന്നു. അയ്യർ യുദ്ധ സഹായ ഫണ്ടു പിരിച്ചു. അയച്ചു കൊടുത്തത് ചൈനയ്ക്കാണെന്നു മാത്രം!

ചൈനാ പാക്ക് പാശ്ചാത്യ വിധേയത്വം പുലർത്തിയിരുന്ന  ഓരോ കൂട്ടരും, തങ്ങളുടെ യജമാനന്മാർ ഭാരതത്തെ കടന്നാക്രമിച്ചാൽ മാത്രം ആക്രമണകാരികളുടെ ചാരന്മാരായി മാറുന്ന അവസ്ഥയാണ് നിലനിന്നത്.  പക്ഷേ ഇതിൽ ഏതെങ്കിലും ഒരു വിദേശ ശക്തി ഭാരതത്തെ ആക്രമിച്ചാലും രാജ്യത്തിനുള്ളിലെ മൂന്നു വിഭാഗം രാഷ്ട്ര വിരുദ്ധ ശക്തികളും കൂട്ടമായി മറുപക്ഷം ചേരാൻ തുടങ്ങിയത് ഇറ്റാലിയൻ വനിത സോണിയാ ഗാന്ധി കോൺഗ്രസ്സിലെ മഹാറാണിയായി മാറുകയും ജനം അവരെ ജനാധിപത്യപരമായി  തിരസ്കരിക്കുകയും ചെയ്തശേഷമാണ്. അടൽജി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഉണ്ടായ കാർഗിൽ യുദ്ധവേള മുതലാണ് അത്തരത്തിലുള്ള രാഷ്ട്രദ്രോഹികളുടെ കൂട്ടുമുന്നണി അട്ടിമറിക്ക് കൂട്ടായ ശ്രമം നടത്തുന്നത് രീതിയായി മാറിയത്.. സോണിയാ കോൺഗ്രസ്സ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള രണതന്ത്രത്തിന്‍റെ ഭാഗമായി രാജ്യത്തിനുള്ളിലുള്ള കമ്യൂണിസ്റ്റ് പരിവാറിനെയും ഇസ്ലാമിക തീവ്രവാദി ശക്തികളെയും കൂടെ കിട്ടാൻ വേണ്ടി അവരുടെ യജമാനന്മാരായ ചൈനയോടും പാക്കിസ്ഥാനോടും സ്വയം കൂട്ടിക്കെട്ടുകയാണൂ ചെയ്ത്.  പാശ്ചാത്യ ശക്തികളും അവരുടെ ഭാരതത്തിനുള്ളിലുള്ള വിനീതവിധേയരും സ്വാഭാവികമായും സോണിയക്കൊപ്പം നിന്നു. 2004ൽ അങ്ങനെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ചൈനയും പാക്കിസ്ഥാനും അടങ്ങുന്ന വിദേശ ശക്തികളും അവരോടു വിധേയത്വം പുലർത്തുന്ന ഭാരതത്തിനുള്ളിലുള്ള മതപരിവർത്തന ലോബിയും ഇസ്ലാമിക മതമൗലികവാദികളും തീവ്രവാദികളും നഗര(അർബൻ) നക്സലൈറ്റുകളും കാടൻ നക്സലൈറ്റുകളും സിപിഎമ്മും, സിപിഐയ്യും, മാവോയിസ്റ്റുകളും എല്ലാം അടങ്ങുന്ന കമ്യൂണിസ്റ്റു പരിവാറും കൂട്ടായി നടത്തിയ കുതന്ത്രങ്ങളിലൃടെയാണ് ദേശീയ പക്ഷത്തെ അട്ടിമറിച്ച് സോണിയാ പക്ഷം വീണ്ടും ഭരണ പിടിച്ചത്.    ആ കൂട്ടു കെട്ടിന്‍റെ ഹിന്ദുവിരുദ്ധ വർഗീയതയും ദേശവിരുദ്ധ രാഷ്ട്രീയവും മറനിനീക്കി പുറത്തൂ വന്നതോടെയാണ് 2014ൽ ജനം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ പക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. അന്നുമുതൽ സോണിയയും രാഹുലും അതിർത്തിക്കകത്തും പുറത്തുമുള്ള ആ രാജ്യവിരുദ്ധ കൂട്ടു കെട്ടുകൾ ശക്തിപ്പെടുത്തി അധികാരം പിടിക്കുവാനുള്ള പടയൊരുക്കം തുടങ്ങി. ജനം അവരോട് മുഖം തിരിച്ചു നിന്നതുകൊണ്ട് 2019 ആയപ്പോൾ രാഹുൽ ഗാന്ധിക്കൊന്ന് ലോകസഭയിലെത്തണമെങ്കിൽ രാഷ്ട്ര വിരുദ്ധ ശക്തികളുടെ സഹായം തേടി വയനാട്ടിലേക്ക് ഓടിയണയേണ്ട സ്ഥിതിയായി.

കോവിഡ് 19 നെ ആയുധമാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ഫാസിസ്റ്റു ചൈന ഭരണകൂട സാമ്രാജ്യത്വ അജണ്ടയുമായി  ലോകം പിടിച്ചടക്കാനിറങ്ങി തിരിച്ചപ്പോൾ ഭാരതത്തിൽ അവരുടെ ദൗത്യം നിർവഹിക്കാൻ രാഹുൽ കൂട്ടായ്മയുടെ സഹായം തേടിയിട്ടുണ്ടാകാമെന്നതിലേക്കാണ് പുറത്തു വരുന്ന പുതിയ വെളിപ്പെടുത്തലുകൾ സൂചന നൽകുന്നത്.  2019 സെപ്റ്റംബറിൽ തന്നെ ചൈനയിൽ കോവിഡ് 19 വ്യാപനം തുടങ്ങിക്കഴിഞ്ഞുയെന്നതാണ് വുഹാനിലുള്ള മെഡിക്കൽ കോളേജുകളിൽ 2018ലെയും 2019ലെയും ആ മാസത്തിൽ എത്തിച്ചേർന്ന കാറുകളുടെ സംഖ്യ താരതമ്യം ചെയ്ത് ചികിത്സയ്ക്കെത്തിയവരുടെ വർദ്ധിച്ച സംഖ്യയും മറ്റും കണക്കിലെടുത്തു നടത്തിയ അന്തർദേശീയ പഠനങ്ങൾ വെളീപ്പെടുത്തുന്നത്.  കോവിഡ് 19 ചൈന ജൈവായുധ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും ചൈനയിൽ യാദൃശ്ചികമായി ഉണ്ടായിപ്പോയ വൈറസ്സാണെങ്കിലും അതിന്‍റെ വ്യാപനത്തിന്‍റെ ആരംഭവും മറ്റും ലോകാരോഗ്യ സംഘടനയെ സ്വാധീനം ചെയ്ത് പുറത്തറിയിക്കാൻ ബോധപൂർവം വൈകിച്ച് ലോകത്തെ കടന്നാക്രമിക്കുവാൻ പുതിയ പോർമുഖങ്ങൾ തുറക്കുകയായിരുന്നൂയെന്ന് അന്താരാഷ്ട്രസമൂഹം കണ്ടെത്തിക്കഴിഞ്ഞു.

ധോക്ക്ലാം സംഭവത്തിന്‍റെ അന്തരീക്ഷത്തിൽ പോലും മുൻ ദേശീയ സുരക്ഷാ ഉപദേശകനെയും കൂട്ടി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ദുരൂഹസാഹചര്യത്തിൽ രഹസ്യ ചർച്ച നടത്തിയ ചരിത്രമുള്ള രാഹുൽ ഗാന്ധിയെയും ചൈനീസ് ഭരണാധികാരികൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു തന്നെയാണ് പിൽക്കാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.  കോവിഡ്, രോഗവും മരണവും വിതയ്ക്കുകയും ഭാരതത്തിലും സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും പട്ടിണിയും വെല്ലുവിളികളായി മാറുകയും ചെയ്യുമ്പോൾ സമാന്തരമായി രാഷ്ട്രീയ സംഘർഷങ്ങളും സമരങ്ങളും പാക്കിസ്ഥാൻ സഹായത്തോടെയുള്ള ഇസ്ളാമിക തീവ്രവാദവും ശക്തമാക്കി ഭാരതഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ പണിയെടുക്കുക. അവസരം അനുകൂലമാകൂമ്പോൾ ചൈനയും പാക്കിസ്ഥാനും സൈനിക നടപടികളിലൂടെ പിൻതൂണ നൽകുകയും ചെയ്യാം. അങ്ങനെ രാഹുലിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ച് ദില്ലിയിൽ ഒരു ചൈനാ സൗഹൃദഭരണകൂടത്തെ അരിയിട്ടു വാഴ്ത്താനുള്ള പദ്ധതിയായിരിക്കണം അണിയറയിലൊരുക്കിയിട്ടുണ്ടാകുക.

അങ്ങനെ ചൈനീസ് പക്ഷത്തു നിന്നും ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചു കൊണ്ട് കോവിഡ് കാലത്ത്  മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരുന്നതായിരുന്നു രാഹുൽ പക്ഷത്തുനിന്നും പിന്നീട് ഉണ്ടായ പ്രവർത്തികൾ.

ഒരുതരത്തിലും ഭാരതത്തിനുള്ളിലുള്ള ഒരൂ പൗരനും പരാതിയുണ്ടാകേണ്ട കാര്യമില്ലായിരുന്ന പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ പേരിൽ വർഗീയശക്തികളെയും മാവോയിസ്റ്റുകളെയും വരെ കൂടെ കൂട്ടിക്കൊണ്ട് നാട്ടിൽ കലാപം അഴിച്ചുവിടാൻ നടത്തിയ സമരവൈകൃതങ്ങൾ! ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ!  ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിയ വർഗീയധ്രുവീകരണശ്രമം! സുഹ്രുത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! ചിക്കൻ നെക്ക് എന്ന പ്രദേശം പിടിച്ചെടുത്ത് ആസാമിനെ ഭാരതത്തിൽ നിന്ന് മുറിച്ച് മാറ്റണമെന്ന ആഹ്വാനം വരെ രാഹുൽ സഹയാത്രികരായ 'ബ്രേക്ക്  ഇൻഡ്യാ' (ഇൻഡ്യയെ കഷണം കഷണമാക്കുക) കൂട്ടായ്മയിൽ നിന്നുയർന്നു വന്നു! 

കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ നടപ്പിലാക്കിയ ലോക്ക് ഡൗണിനോടായിരുന്നു രാഹുൽ കൂട്ടർക്ക് ശക്തമായ വിരോധം. കാരണം കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നതിനോടൊപ്പം തന്നെ രാജ്യത്ത് ആന്തരിക സംഘർഷത്തിന് വഴി നോക്കി നടന്നവരുടെ കാലുകളിലും ലോക്കു വീണതാണ് രാഹുലിന്‍റെയും കൂട്ടരുടെയും ഉറക്കം തീർത്തും കെടുത്തിയത്.

പിന്നീട് ലോകരാജ്യങ്ങളെല്ലാം ചൈനയ്ക്കെതിരായിത്തുടങ്ങി.  ഭാരതവും ആസ്ട്രേലിയയും തമ്മിൽ തന്ത്രപരമായ സഹകരണത്തിന് ഉടമ്പടിയായി. ജി 7 കൂട്ടായ്മയിലേക്ക് ഭാരതം ക്ഷണിക്കപ്പെട്ടു.  ജനസംഖ്യയുടെ വലിപ്പവും കൊറോണാ ബാധിതരുടെയും ചികിത്സിച്ചു ഭേദപ്പെട്ടവരുടെയും മരണപ്പെട്ടെവരുടെയും സംഖ്യകൾ കണക്കിലെടുക്കുമ്പോളും രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ട അടിസ്ഥാന സാമഗ്രികളുടെയും സ്ഥാപനങ്ങളുടെയും  വളർച്ച പരിഗണിക്കുമ്പോഴും ഭാരതം ശരിയായി വഴിയിലാണ് പോകുന്നതെന്ന് വ്യക്തമായി. ഇരുപത്തിയൊന്നു ലക്ഷം കോടിയുടെ ഉത്തേജക പദ്ധതികളുടെ പ്രഖ്യാപനത്തോടെ സാമ്പത്തിക രംഗം തിരിച്ചുവരുമെന്നുറപ്പായി. ആ സാഹചര്യത്തിലാണ് കടന്നാക്രമണ ഭീഷണിയുമായി ചൈനയെത്തിയത്.  ഝാർഖണ്ഡിലേ കോൺഗ്രസ്സ് നിയന്ത്രിത സർക്കാർ ഭാരതത്തിന് സംഘർഷമേഖലയിൽ തടസ്സമുണ്ടാക്കുന്ന നടപടികളെടുക്കുന്നു. കോൺഗ്രസ്സും കൂട്ടു കക്ഷികളും രാഹുലും ചൈനയുടെ പക്ഷത്ത് പ്രകടമായി ചേർന്നുനിന്ന് ഇൻഡ്യൻ ഭരണകൂടത്തെയും സൈന്യത്തെയും അധിക്ഷേപിച്ച് മാനസികമായി തളർത്തി ചൈനയ്ക്കു മേൽകൈ നൽകുവാൻ പാടുപെടുന്നു. ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങൾ തന്ത്രപുർവ്വം നടത്തുന്ന പ്രചരണ സാമഗ്രികൾ രാഹുൽ പക്ഷം അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിക്കുന്നു, പുന:പ്രചരിപ്പിക്കുന്നു. 

പക്ഷേ രാഹുലോർക്കണം, ശത്രുക്കളെ നേരിട്ട  ഘട്ടങ്ങളിൽ ജവാഹർലാൽ നെഹ്രുവോ ലാൽ ബഹദുർ ശാസ്ത്രിയോ ഇന്ദിരാ ഗാന്ധിയോ അടൽ ബിഹാരി വാജ്പേയിയോ ആരു പ്രധാനമന്ത്രിയായിരുന്നപ്പോഴും സൈന്യത്തോടും ഭരണകൂടത്തോടും രാജ്യത്തോടും കൂറു പുലർത്തി കൂടെ നിന്ന ഭാരതീയ ദേശീയതയുടെ കർമ്മഭടന്മാർ അവരിലൊരാൾ പ്രധാനമന്ത്രിയായിരിക്കുമ്പോൾ ജന്മഭൂമിക്ക് കാവൽ നിൽക്കില്ലായെന്ന് കണക്കു കൂട്ടണ്ട.  അവരുടെ ജീവനും സ്വത്തും അവർക്കുള്ളതെല്ലാം അമ്മ ഭാരതത്തിന്‍റെ പാദങ്ങളിൽ സമർപ്പിക്കും.

ചൈനയും പാക്കിസ്ഥാനും കോമ്രേഡും കോൺഗ്രസ്സും പരാജയപ്പെടും. 

1962ൽ ചൈനയുടെ ചാരപ്പണിചെയ്ത് ഇൻഡ്യയിലെ കമ്യൂണിസ്റ്റുകൾ രാജ്യത്തെ രാഷ്ട്രീയ ധാരയിൽ നിന്നകന്ന് അവർ തന്നെ കഴിച്ച തെമ്മാടിക്കുഴിയിലിടം തേടിയതു മറക്കണ്ട. യച്ചൂരിയോട് പറഞ്ഞ് ആ കുഴിയിലിത്തിരി ഇടം ഇപ്പഴേ ഉറപ്പാക്കാമെങ്കിൽ രാഹുലിന് പുതിയ ഒരു കുഴി കുഴിക്കുന്ന പണി ഒഴിവാക്കാം.  ഏൽപ്പിച്ച പണിയിൽ പരാജയപ്പെട്ടശേഷം ചൈനയിലോട്ടു ചെന്നാൽ അവിടെയും വാതിൽ അടഞ്ഞേ കിടക്കൂയെന്നു കൂടി ഓർത്തുവെക്കുക. നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഭാരതം ജഹർലാൽ നെഹ്രുവിന്‍റെ കാലത്തു നിന്ന് എവിടം വരെ വളർന്നുയെന്ന് ഇടയ്ക്കൊന്നു പഠിച്ചെടുക്കുക.


(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)

Aravind S J :: കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ




കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ
നാടിന്‍റെ കപടതകളോർത്തില്ല ഞാൻ
ഉള്ളിലെന്നോമന വിശന്നു കരഞ്ഞപോൽ
പൊള്ളിയെൻ നെഞ്ചം മറ്റെല്ലാം മറന്നുപോയ്‌

ഓർമ്മയുണ്ടച്ഛൻ പറഞ്ഞൊരാ വാക്കുകൾ
"ഓർമ്മയിൽ തങ്ങേണമെന്നുമീ പൊരുളുകൾ
കാട്ടിലെ ക്രൂര മൃഗങ്ങളല്ലോമനേ
നാട്ടിലെ മാനവർ ഏറെ ഭയങ്കരർ..

കാടിന്‍റെ സീമകൾ താണ്ടിയാലെപ്പൊഴും
പേടിക്കവേണമാ നീചന്‍റെ ചതികളെ..
വൈദ്യുതി പായുന്ന വേലിയുണ്ടെങ്ങുമെ
കൈകൾ മുറിഞ്ഞുപോം വാളുണ്ട് ചുറ്റിലും

നിലതെറ്റി വീഴാതെ നീങ്ങേണമെപ്പൊഴും
ഇലമൂടും വാരിക്കുഴികളുണ്ടെങ്ങുമേ"
അടിവച്ചു നീങ്ങിഞാൻ വാക്കുകൾ ഓർത്തുകൊ-
ണ്ടടിമുതൽ തലവരെ ഭയമാൽ വിറച്ചുപോയ്

കണ്ടു ഞാനൊരു കനി തെല്ലൊരു മോദമായ്
ചുണ്ടിലേക്കതിനെയടുപ്പിച്ചു വേഗമായ്
അന്നമെന്നല്ലോ നിനച്ചമ്മയോമനേ
ചിന്നിച്ചിതറുമെന്നാരുണ്ടു കരുതുവോർ

എന്തിനീ ക്രൂരത ചെയ്യുന്നു മാനവർ
വെന്തു മരിക്കയായ് ഞാനുമെൻ പൈതലും
അച്ഛനന്നെന്നോടു ചൊല്ലിയതല്ലയോ
മർത്യരീ ഭൂമിയിൽ നീചർ ഭയങ്കരർ...
                                                         
അരവിന്ദ് S J
                                                   '

K V Rajasekharan :: രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക്




രാഹുലിലൂടെ കമ്യൂണിസ്റ്റ് ചൈനയുടെ കുതന്ത്രങ്ങളിലേക്ക് 
കെ വി രാജശേഖരൻ

ആരായാലും പറയുന്നതിൽ പലതിലും പതിരേയുള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ അവഗണിക്കാം. കഥയില്ലാത്തവനെന്ന ലേബൽ കൊടുത്ത് പിഴച്ചുപോകട്ടെയെന്ന് കരുതുകയുമാകാം. പക്ഷേ പലരും അങ്ങനെയുള്ളവരെക്കൊണ്ട് പലതും പറയിപ്പിക്കാറുണ്ട് എന്നത് കൂടി കണക്കിലെടുക്കാതെയിരിക്കുന്നത് ബുദ്ധിപൂർവ്വമാകണമെന്നില്ല. അവർ വിളിച്ചറിയിക്കുന്ന വെല്ലുവിളികൾ എപ്പോഴും കഥയില്ലാത്തതാകണമെന്നുമില്ല. വെളിപ്പെടുത്തലുകൾ മറ്റാരെങ്കിലും പുറത്തുവിടുന്ന കരുതിക്കൂട്ടിയുള്ള മുന്നറിയിപ്പുകളാകാം..

2020 ഫെബ്രുവരി അഞ്ചിന് രാഹുൽ വെല്ലുവിളിച്ചു, 
  1. ആറു മാസങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരുവിൽ തല്ലാൻ ആരോക്കയോ തയാറെടുക്കുകയാണെന്ന്.  
  2. ഫെബ്രുവരി 12നൊരു ട്വിറ്റർ സന്ദേശവും. കോവിഡ് 19 ഭാരതത്തിൽ മഹാമാരിയായി പടരുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക മേഖല തകരുമെന്നും!.  
അങ്ങനെയുണ്ടാകുന്ന തൊഴിലില്ലായ്മയിലുള്ള 'പ്രതീക്ഷ' ആയിരിക്കാം ആദ്യം നടത്തിയ വെല്ലുവിളിക്ക് ഉശിര് പകർന്നത്. ഉടൻ തന്നെ നരേന്ദ്രമോദിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വന്നു:  തന്നെ തല്ലാൻ നീണ്ട തയാറെടുപ്പുവേണമെന്ന് രാഹുലിനും കൂട്ടർക്കും ബോദ്ധ്യമായതിൽ സന്തുഷ്ടനാണെന്നും തല്ലാൻ വരുന്നവരെ വെല്ലാനായി സാധാരണ അനുഷ്ഠിക്കുന്ന സൂര്യനമസ്കാരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് തയാറായിരിക്കാമെന്നും!  ഇരുട്ടുണ്ടാകുന്നിടത്ത് ലക്ഷദീപം കൊളുത്തി പ്രകാശം പരത്താനുള്ള പ്രതിഭയും കരുത്തമുള്ളയാളിനോടാണ് തീപ്പെട്ടിക്കൊള്ളി ഉരയ്ക്കാൻ പര സഹായം തേടേണ്ടയാളിന്‍റെ കുട്ടിക്കളി!

ചീനവലയിലെ കമ്യൂണിസ്റ്റ് വൈറസ്സാണ് കോവിഡ് 19.   

ജൈവായുധ സാങ്കേതിക വിദ്യയിൽ ലോകത്തിനു മുന്നിൽ നിൽക്കുന്ന കമ്യൂണിസ്റ്റു ചൈന അതിന്‍റെ വുഹാനിലുള്ള അത്യന്താധുനിക പരീക്ഷണ ശാലയിൽ വികസിപ്പിച്ചെടുത്തതാകാം. മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് ജൈവായുധ പ്രയോഗം അവിടെ നിന്നും തുടങ്ങിയതാകാം. അബദ്ധവശാൽ ജൈവായുധ പരീക്ഷണശാലയിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമയക്രമത്തിനു മുമ്പ് മനുഷ്യനിലേക്ക് പകരുകയെന്ന അപകടം സംഭവിച്ചതാകാം. അതുമല്ലെങ്കിൽ, വൈറസ്സ് യാദൃച്ഛികമായി അവിടെ നിന്ന് പ്രഹരം തുടങ്ങിയതാകാം.  അതൊക്കെ ശാസ്ത്രലോകവും ലോകരാഷ്ട്രങ്ങളും അന്വേഷിച്ചറിയേണ്ടതുണ്ട്. പക്ഷേ വൈറസ്സിന്‍റെ കടന്നാക്രമണം തിരിച്ചറിഞ്ഞിട്ടും അതിന്‍റെ പ്രഹരശേഷി ലോകത്തോട് വെളിപ്പെടുത്തുന്നതിൽ ബോധപൂർവ്വമായ കാലതാമസം വരുത്തി, അതിനെ തങ്ങളുടെ സാമ്രാജ്യ വികസനത്തിനും തങ്ങൾക്ക് ലോക സമ്പദ് വ്യവസ്ഥയുടെ മേൽകൈ പിടിച്ചെടുക്കുന്നതിനുമുള്ള ആയുധമായി ഉപയോഗിക്കുവാൻ ചൈനീസ് ഭരണകൂടം ഇറങ്ങിത്തിരിച്ചൂയെന്നത് ഇന്ന് അന്തർദേശീയ സമൂഹം മനസ്സിലാക്കുന്നു.  ചൈനയിലെ കമ്യൂണിസ്റ്റ്-ഫാസിസ്റ്റ്-ഏകാധിപത്യ ഭരണകൂടത്തോട് അന്ധമായ ആരാധന പുലർത്തുന്നവരും അവർക്ക് സാർവ്വദേശീയരംഗത്ത് പൊതുവെയും ഭാരതത്തിൽ വിശേഷിച്ചുമുള്ള പിണിയാളുകളും ഒഴികെയുള്ള ലോക ജനത ഇക്കാര്യത്തിൽ ചൈനയെ പ്രതിക്കൂട്ടിൽ നിർത്തിക്കഴിഞ്ഞിരിക്കുന്നു.

സംശയത്തിന്‍റെ കുന്തമുന തങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ആദ്യ കൊറോണാ രോഗിയെ ചികിത്സിക്കുകയും പുതിയ രോഗത്തിന്‍റെ വരവും ഗൗരവവും ലോകത്തെ അറിയിക്കുകയും ചെയ്ത ഡോക്ടറുടെ ശബ്ദം തന്നെ ഇല്ലാതാക്കിയത് ചൈനയ്ക്ക് മറച്ചുവെക്കുവാനേറെ ഉണ്ടെന്ന സൂചനയും നൽകുന്നുണ്ട്. കൃത്രിമമായ വൈറസ്സ് സൃഷ്ടി സ്വന്തം ലാബിൽ നടത്തുന്നതിനോടൊപ്പമോ യാദൃച്ഛികമായുണ്ടായ വൈറസ്സ് ബാധ തിരിച്ചറിഞ്ഞതിനും ലോകത്തെ അറിയിച്ചതിനും ഇടയിൽ ലഭിച്ച കാലയളവിലോ രോഗത്തിനു മറുമരുന്നും പ്രതിരോധത്തിനുള്ള വൈദ്യശാസ്ത്രപരമായ ഉപാധികളും വികസിപ്പിച്ചിട്ടുണ്ടായിരിക്കുവാനുള്ള സാദ്ധ്യതകൾ  നിലനിൽക്കുന്നു. അതും കൂടി പരിഗണിച്ചിട്ടു വേണം രോഗത്തെയും സംക്രമണ സാദ്ധ്യതകളെയും താരതമ്യേന വേഗത്തിൽ ഫലപ്രദമായി പിടിച്ചു നിർത്തുവാൻ ചൈനയ്ക്ക് കഴിഞ്ഞുയെന്ന അവകാശവാദത്തിന്‍റെ രഹസ്യം തിരിച്ചറിയേണ്ടതെന്നു പറയുന്നതും ശരിയാണ്. അങ്ങനെയുണ്ടാക്കിയെടുത്ത രോഗപ്രതിരോധ വൈദഗ്ധ്യം ലോകത്തോട് പങ്ക് വെക്കാതെ ചൈനീസ് ഭരണകൂടത്തിന്‍റെ സാമ്രാജ്യത്വ ലക്ഷ്യം നേടാനുള്ള കുതന്ത്രമായി ഉപയോഗിച്ചിട്ടുമുണ്ടാകാം.

ചൈനീസ് സാമ്രാജ്യത്വ അജണ്ടയിൽ നിർണായക സ്ഥാനം ഉള്ള രണ്ടു രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ ഭരണകൂടമായ അമേരിക്കൻ ഐക്യനാടുകളും  ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഭാരതവും.
  • ഇതിൽ ഭാരതത്തിലേക്ക് കടന്നു കയറുവാനുള്ള രണതന്ത്രത്തിലെ ഒരു കുതന്ത്രമാണ്  ഇൻഡ്യയുടെ ശത്രുവായ പാക്കിസ്ഥാനെ, ശത്രുവിന്‍റെ ശത്രു മിത്രമെന്ന കണക്കു കൂട്ടലോടെ കൂടെ നിർത്തിയിരിക്കുന്നത്. 
  • മറ്റൊരു കുതന്ത്രമാണ് കൂടുതൽ പഴക്കമുള്ളത്. 1950കൾ മുതൽ ഭാരതത്തിനുള്ളിലെ കമ്യൂണിസ്റ്റുകാരെ ചാരന്മാരുടെ റോളിൽ കൂടെ കൂട്ടുന്നതായിരുന്നു അത്.  
  • പിന്നീട് പാക്കിസ്ഥാനോട് പ്രതിബന്ധതയുള്ള, ഭാരതത്തിനുള്ളിലേ മുസ്ലീങ്ങളിലെ വർഗീയവാദികളെയും ചൈനാ ചാരന്മാരായ കമ്യൂണിസ്റ്റുകളുടെ കൂടെ കൂട്ടി. 
  • അതിനിടെ ദശകങ്ങളോളം കോൺഗ്രസ്സിന്‍റെ ലേബലിൽ കുടുംബാധിപത്യം അനുഭവിച്ചിരുന്ന നെഹ്രു-ഗാന്ധി കുടുംബത്തിലെ അധികാരം നഷ്ടപ്പെട്ട രാഹുൽ ഗാന്ധിയും കൂടെയുള്ളവരും ഭരണം തിരിച്ചു പിടിക്കാൻ വേണ്ടി ചൈനയുടെയും പാക്കിസ്ഥാന്‍റെയും സഹായം തേടാൻ തയാറായതോടെ ഭാരതത്തിനുള്ളിൽ നിന്ന് ചൈനാ-പാക്ക് പക്ഷത്തോട് പട ചേരുവാൻ തയാറുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ അംഗബലം വർദ്ധിച്ചു.
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടൊപ്പം ഭാരതത്തിനുള്ളിലെ രാജ്യവിരുദ്ധകൂട്ടുകെട്ടിനെയും ചൈനീസ് ഭരണകൂടം തങ്ങളുടെ ഭാരതത്തിനെതിരെയുള്ള പടയൊരുക്കങ്ങൾക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്ന് ഗൗരപൂർവ്വമായ അന്വേഷണം ഉണ്ടാകേണ്ടതിലേക്കാണ് ഈ ലേഖനത്തിന്‍റെ ആദ്യം സൂചിപ്പിച്ച രാഹുലിന്‍റെ വെല്ലുവിളിയും വെളിപ്പെടുത്തലും ശ്രദ്ധ ക്ഷണിക്കുന്നത്.

രാഹുൽ കുടുംബത്തിന്‍റെ സംശയാസ്പദമായ നീക്കങ്ങളെ തിരിച്ചറിയുന്നതിൽ വീഴ്ച വന്നാൽ ഭാരതീയ ജനാധിപത്യം വലിയ വില കൊടുക്കേണ്ടിവരും.
  • നരേന്ദ്രമോദിയെ ഒഴിവാക്കി അധികാരം പിടിക്കുവാൻ സഹായം തേടി പാക്കിസ്ഥാനിലേക്ക് മണിശങ്കർ അയ്യരെ പറഞ്ഞു വിട്ട കൂട്ടരാണിവരെന്നത് ഇത്തരുണത്തിൽ ഓർക്കണം.  
  • നിർണ്ണായക സന്ദർഭത്തിൽ ദുരൂഹ സാഹചര്യത്തിൽ രാഹുലും കൂട്ടരും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും അതിന് മൻമോഹൻ സിംഗിന്‍റെ ഭരണകാലത്തെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കിയതുമൊക്കെ 
വളരെ ഗൗരവമുള്ള ഓർമ്മപ്പെടുത്തലുകളാണിപ്പോൾ നടത്തുന്നത്.

അവിടെ ഒരുകാര്യം ഓർത്തുവെക്കേണ്ടതുണ്ട്.

1962 ലെ കടന്നാക്രമണത്തിനു മുന്നോടിയായി ചൈനീസ് എംബസിയുമായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവെ നടത്തിയ കൂടിക്കാഴ്ചയിലോ ധോക്ക്ലാം സംഭവത്തിനു മുമ്പ് കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇൻഡ്യ(മാക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി ചൈനീസ് അംബാസിഡർ നടത്തിയ കൂടിക്കാഴ്ചയിലോ അവരോടൊപ്പം ശ്രദ്ധേയരായ പ്രമുഖരാരെങ്കിലും പങ്കെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  ഒരു പക്ഷേ ഇങ്ങോട്ടു പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനും അങ്ങോട്ട് ഗൗരവമുള്ള ചർച്ചകൾ നടത്തുന്നതിനുമാകാം ഭാരതത്തിന്‍റെ മുൻ സുരക്ഷാ ഉപദേഷ്ടാവിനെയും രാഹുൽ-ചൈനീസ് അംബാസിഡർ രഹസ്യകൂടിക്കാഴ്ചയ്ക്ക് കൂടെ കൂട്ടിയത്. ലാഭം കൊയ്യുന്ന കച്ചവടത്തിനു പേരുകേട്ട റോബർട്ട് വധേരയും അവിടെ രാഹുലിനെ സഹായിക്കാനുണ്ടായിരുന്നു താനും.

ശ്രദ്ധാപൂർവ്വം ആനുകാലിക സംഭവങ്ങളെ വിലയിരുത്തിയാൽ  കൊറോണയുടെ വ്യാപന സാദ്ധ്യതയും ഭാരതത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് അതുയർത്തുന്ന ഭീഷണിയും ഫെബ്രുവരിയിൽ ഒരു ട്വിറ്റർ സന്ദേശത്തിൽ രാഹുൽ സൂചിപ്പിച്ചുയെന്നൊക്ക എടുത്തു കാണിച്ചു കൊണ്ടുള്ള വീമ്പ് പറച്ചിലുകൾ ചില മറുചോദ്യങ്ങൾക്ക് സ്വാഭാവികമായും ഇടവരുത്തും.
  1. ഇന്നുവരെ ഏതെങ്കിലും കാര്യത്തിൽ പക്വതയും തിരിച്ചറിവും പ്രകടമാക്കുന്ന ഏതെങ്കിലും പരാമർശം രാഹുൽ നടത്തിയതായി പൊതുസമൂഹത്തിന് ഓർത്തെടുക്കാനാകാത്തതുകൊണ്ട് അദ്ദേഹത്തിന് അങ്ങനെയൊരു സൂചന എവിടെ നിന്നു  ലഭിച്ചുയെന്ന് വ്യക്തമാക്കണം. 
  2. ട്വിറ്ററിന് അനൂബന്ധമായി കൊടുത്ത സൂചനയിൽ (ഹർവാർഡ് ഗസറ്റ് ഫെബ്രുവരി 7) നിന്ന് ലഭിക്കാവുന്ന ആരോഗ്യസംബന്ധമായ വെല്ലുവിളികൾക്കപ്പുറം സാമ്പത്തിക പ്രതിസന്ധിയുടെ സാദ്ധ്യത രാഹുലോ സഹായികളോ എങ്ങനെ കണക്കാക്കിയെന്നു വ്യക്തമാക്കണം. 
  3. ഒരു ട്വിറ്ററിനപ്പുറം ഭാരത ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധയിലിതുകൊണ്ടു വരുവാൻ അദ്ദേഹം എന്തു ചെയ്തുയെന്ന് വ്യക്തമാക്കണം. 
  4. ട്വീറ്റു ചെയ്തിട്ട് അടുത്ത ദിവസം തന്നെ ഇറ്റലിയിലേക്ക് പോയതും ദിവസങ്ങളോളം അവിടെ കഴിഞ്ഞതും പുതിയ സാഹചര്യത്തിൽ അധികാരത്തിലേക്കുള്ള വഴി തേടാൻ അതിർത്തിക്കു പുറത്തുള്ള ബന്ധങ്ങളിലൂടെ സാദ്ധ്യതകൾ തേടാനായിരുന്നോയെന്ന പൊതു സമൂഹത്തിന്‍റെ സ്വാഭാവിക ചോദ്യത്തിനുത്തരം നൽകണം. 
  5. പൊതു ആരോഗ്യ മേഖല സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വങ്ങളിൽ പെടുന്ന സാഹചര്യത്തിൽ കോൺഗ്രസ്സും കൂട്ടു കക്ഷികളും ഭരണത്തിലുള്ള മദ്ധ്യപ്രദേശ് (അന്ന്), രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങൾക്കെങ്കിലും വിശേഷാൽ സൂചനകൾ നൽകിയോയെന്നും അവരും രാഹുലിനെ അവഗണിച്ചോയെന്നും സ്പഷ്ടമാക്കണം.  
  6. സ്വന്തം കുടുംബത്തെയും കോൺഗ്രസ്സ് കുടുംബത്തെയും വേണ്ട സൂചന നൽകി സുരക്ഷിതമാക്കിയോ എന്നും ചോദ്യം ഉയരുന്നു. 
  7. ഊഹക്കച്ചവടത്തിലും മറ്റും സോണിയാ ഭരണകാലത്ത് കോടികൾ നേടിയ പ്രിയങ്കാ-റോബർട്ട് കുടുംബത്തെ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു പറഞ്ഞു മനസ്സിലാക്കിയിരുന്നോ? 
  8. സ്വകാര്യതയിൽ പോലും സുതാര്യത ആവശ്യപ്പെടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൊറോണയുടെ ഭീകരതയുടെ സൂചന രാഹുൽ തിരിച്ചറിഞ്ഞ ശേഷം രാഹുലിന്‍റെ സഞ്ചാരപഥങ്ങൾ സ്വയം വ്യക്തമാക്കി താൻ സ്വയം സ്വീകരിച്ച നിയന്ത്രണങ്ങുളും പൊതുസമൂഹത്തിനു നൽകണം. അവിടെയാണ് 2019നവംബറിനു ശേഷമുള്ള രാഹുലിന്‍റെ യാത്രകളെ സംബന്ധിച്ച വിശദീകരണങ്ങൾ ചോദിക്കേണ്ടതിന്‍റെ ആവശ്യമുണ്ടാകുന്നത്.
'അടിയനിതു പണ്ടേ കണ്ടൂ'എന്നു പറയുന്നതിന്‍റെ ആധികാരികത വ്യക്തമാകുവാൻ അത്രയും വിശദീകരണങ്ങൾ അനിവാര്യമാണ്..

അത്തരം കാര്യങ്ങളിൽ തൃപ്തികരമായ വിശദീകരണങ്ങളുമായി മുന്നോട്ടു വരാൻ രാഹുലിനു കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ ഏതോ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള സൗഹൃദ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച സൂചനകളും നിർദ്ദേശങ്ങളും അനുസരിച്ചുകൊണ്ട് മോദിസർക്കാരിനെ കുരുക്കിലാക്കാനുള്ള തിരക്കിലായിരുന്നൂ കോൺഗ്രസ്സിന്‍റെ രാജകുമാരനെന്ന് കരുതേണ്ടിവരും.
  • ഒരുതരത്തിലും ഭാരതത്തിനുള്ളിലുള്ള ഒരൂ പൗരനും പരാതിയുണ്ടാകേണ്ട കാര്യമില്ലായിരുന്ന പൗരത്വ (ഭേദഗതി) നിയമത്തിന്‍റെ പേരിൽ വർഗീയശക്തികളെയും മാവോയിസ്റ്റുകളെയും വരെ കൂടെ കൂട്ടിക്കൊണ്ട് നാട്ടിൽ കലാപം അഴിച്ചുവിടാൻ നടത്തിയ സമരവൈകൃതങ്ങൾ! 
  • ഷാഹിൻ ബാഗിലുൾപ്പടെ നടന്ന അട്ടിമറിസമരങ്ങൾ! ദില്ലിയിൽ ഹിന്ദുവിനെതിരെ ആക്രമണം അഴിച്ചുവിട്ട് നടത്തിയ വർഗീയധ്രുവീകരണശ്രമം!   
  • സുഹ്രുത്ത് ഇമ്രാൻ ഖാൻ അതിർത്തിയിൽ നടത്തുന്ന അരുതാത്ത പണികൾ! 
  • തഖ്ലീബീ ജമാഅത്ത് നിസ്സാമുദീനിലും മറ്റും അണിയറയിലൊരുക്കിക്കൊണ്ടിരുന്ന പടയൊരുക്കം! 
  • ഇതൊക്കെ കത്തിനില്ക്കുമ്പോൾ കൊറോണയും കൂടി എത്തുക! 
എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ രാഹുലും കൂട്ടരും നരേന്ദ്രമോദിക്കെതിരെ സാഹചര്യം മുതലെടുത്ത്, ചൈനയുടെ തിരക്കഥയ്ക്കനുസരിച്ച് പടയൊരുക്കത്തിനു കളമൊരുക്കുകയായിരുന്നോയെന്ന് സംശയം തോന്നിയാൽ കുറ്റം പറയാനാകുമോ?

അതല്ലാ, ഭാരതത്തിലെ പൊതുജനങ്ങളുടെ ജീവനും രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയ്ക്കും കൊറോണാ വരുത്താനിടയുള്ള ഭീഷണിയുടെ തോത് ശാസ്ത്രീയമായി തിട്ടപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നൂ ഫെബ്രുവരി 12ന്‍റെ ട്വീറ്റെങ്കിൽ ഈ വക സംശയങ്ങൾക്കിടം നൽകുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു സകാരാത്മക സമീപനം രാഹുലിനാകാമായിരുന്നു. 
  • പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ പ്രമുഖനേതാക്കളുമായി താൻ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിന് ഒരു ആശയ വിനിമയത്തിനു മുൻകൈ എടുക്കാമായിരുന്നു. 
  • സമാന്തരമായി, വിവിധ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ആളുകളോട് (ഷാഹിൻ ബാഗിലെ ആൾക്കൂട്ടത്തോടുൾപ്പടെ) പ്രത്യക്ഷ സമരപരിപാടികൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ ആവശ്യപ്പെടാമായിരുന്നു. 
  • അങ്ങനെ ആവശ്യപ്പെടുമ്പോൾ തന്നെ സ്ഥിതിഗതികൾ മാറിക്കഴിയുമ്പോൾ താൻ തന്നെ സമരങ്ങൾക്കു മുന്നിലുണ്ടാകുമെന്ന് ഉറപ്പു കൊടുക്കാമായിരുന്നു.  
  • അതോടൊപ്പം തന്നെ സമരങ്ങൾക്ക് ഇടയായ കാര്യങ്ങൾ രമ്യമായി പരിഹരിക്കുകയോ പുനർ നടപടികൾ മാറ്റിവെക്കുവാൻ പ്രധാനമന്ത്രിയോടും ഭരണകൂടത്തോടും ആവശ്യപ്പെടുകയോ ചെയ്യാമായിരുന്നു. 
  • താനും തന്‍റെ പാർട്ടിയുടെ ബഹുജന അടിത്തറയും രാജ്യം തുനിഞ്ഞിറങ്ങേണ്ട രോഗപ്രതിരോധ/രോഗിപരിപാലന ശ്രമങ്ങൾക്കും സാമ്പത്തിക പുനർനിർമാണ ശ്രമങ്ങൾക്കും മുന്നിലുണ്ടാകുമെന്നും ഉറപ്പു നൽകാമായിരുന്നു. 
അത്തരം സകാരാത്മക സമീപനം പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നിരസിക്കാനാകുമായിരന്നില്ല. രാഷ്ട്രം പൂർണ്ണ മനസ്സോടെ സ്വീകരിക്കുമായിരുന്നു,  രാഹുൽ ഗാന്ധി ജനാധിപത്യ ഭാരതത്തിന്‍റെ തിളങ്ങുന്ന പ്രതീക്ഷയുമാകുമായിരുന്നു.

പക്ഷേ എന്തു ചെയ്യാം? അങ്ങനെയൊക്കെ പ്രവർത്തിക്കുവാനായിരിക്കില്ലല്ലോ ചൈന രാഹുൽ ഗാന്ധിക്കു നൽകിയിട്ടുണ്ടാകാനിടയുള്ള നിർദ്ദേശം.





(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)