Govt U P S Kuzhivila :: പഠനോൽസവത്തിളക്കത്തിൽ കുഴിവിള യു.പി.എസ്



പഠനോത്സവം 2019-2020

അധ്യയന വർഷത്തിലെ ഏറെക്കുറെ അവസാന ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗുണാത്മകമായ ഒരു അക്കാദമിക തിരിഞ്ഞുനോട്ടം... എന്നതിന്റെ ആവശ്യകതയിലൂന്നി രൂപം നൽകപ്പെട്ടതാണ് പഠനോത്സവം എന്ന ആശയം.

പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെയ്ക്കുകയാണ് പഠനോത്സവം ലക്ഷ്യമിടുന്നത്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിൽ ഒരു വർഷം എന്തെല്ലാം പഠിച്ചു എന്ന് ജനകീയമായി വിലയിരുത്തുകയാണ് പഠനോത്സവത്തിലൂടെ ചെയ്യുന്നത്.

ഗവ.യു.പി.എസ് കുഴിവിളയുടെ 2019-20 അധ്യയന വർഷം, വിദ്യാലയത്തിന് അകത്തും പുറത്തുമായി  ഒട്ടനവധി പഠനാനുഭവങ്ങളിലൂടെയും പാഠ്യപ്രവർത്തനങ്ങളിലൂടെയും ആണ് കടന്നുപോയത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെ വളരെ സമ്പുഷ്ടമായ ഒരു വർഷം തന്നെയാണ് കുട്ടികൾക്ക് പ്രദാനം ചെയ്തത്...

20 ഫെബ്രുവരി 2020 നാണ് കുട്ടികളുടെ മികവ് ഉത്സവത്തിന് വേദിയുയർന്നത്. കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും തെളിവുകൾ സഹിതം അവതരിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകലക്കും പരിശീലനങ്ങൾക്കും ശേഷമായിരുന്നു അത്.

ബഹുമാന്യനായ വാർഡ് കൗൺസിലർ ശ്രീ.എസ് ശിവദത്ത്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രാഥമിക ആരോഗ്യ പ്രവർത്തകനായ ശ്രീ. സന്തോഷ്കുമാർ ബി.ആർ.സി പരിശീലകരായ ശ്രീമതി. ബിനു, ശ്രീ.സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു... കുട്ടികൾ തന്നെ അധ്യക്ഷനും സ്വാഗത പ്രാസംഗികയും കൃതജ്ഞത പ്രാസംഗികനും ഒക്കെ ആയിരുന്നു എന്നതായിരുന്നു മുഖ്യ ആകർഷണം...

തുടർന്ന് കുട്ടികളുടെ വിവിധ പഠനപരിപാടികൾ അരങ്ങേറി... നാടകങ്ങൾ, വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, സംഘഗാനങ്ങൾ, ദൃഷ്യാവിഷ്‌കാരങ്ങൾ തുടങ്ങിയവ ആയിരുന്നു പ്രധാന ഇനങ്ങൾ.

പഠനോൽപ്പന്ന പ്രദർശനം, ജൈവ വൈവിധ്യപാർക്ക്‌ സന്ദർശനം, കൊയ്ത്തുത്സവം, ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, ഉല്ലാസഗണിതം, തുടങ്ങിയ നിരവധി വൈവിധ്യം തുളുമ്പുന്ന പ്രവർത്തനങ്ങൾ പഠനോത്സവത്തിന്റെ പകിട്ട് കൂട്ടി.

പരിപാടിയിൽ എല്ലാപേർക്കും സംഭാരവും ഉച്ചഭക്ഷണവും പായസവും വിതരണം ചെയ്തു.

ഒരു വർഷക്കാലം തന്റെ കുട്ടി ഏതെല്ലാം മേഖലകളിൽ... എന്തെല്ലാം കഴിവുകളിൽ... എത്രത്തോളം പ്രാവീണ്യം നേടി എന്ന് നേരിട്ട് കണ്ട് തിരിച്ചറിയുവാൻ ഓരോ രക്ഷിതാവിനും അവസരമുണ്ടായി....

കുട്ടികൾക്ക് അത് സ്വയം തിരിച്ചറിവിന്റെയും കൂടതൽ മികവിലേക്ക്‌ എത്തുവാനുള്ള പ്രോത്സാഹനത്തിന്റെയും നിമിഷങ്ങളായിരുന്നു...

രക്ഷിതാക്കളുടെ മനസ്സിന്റെ നിറവും ....കുട്ടികളുടെ പ്രസരിപ്പും വീണ്ടും വീണ്ടും എടുത്തു കാട്ടുന്നതും അത് തന്നെയായിരുന്നു.








റിപ്പോർട്ട്,

Vidhu Prakash :: പരമേശ്വർ ജി


പരമേശ്വർ ജി.
*************
വർഷങ്ങൾക്കു മുൻപ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ യാദൃശ്ചികമായെത്തിയതായിരുന്നു ഞാൻ.
പരമേശ്വർ ജി സ്ഥലത്തുണ്ടെന്നറിഞ്ഞു.
വിചാര കേന്ദ്രത്തിന്റെ വർക്കിൽ അത്ര സജീവമല്ലാതെ നിൽക്കുന്നതിന്റെ ജാള്യതയിൽ പരമേശ്വർ ജിയെ കാണാനേ ആഗ്രഹിച്ചിരുന്നില്ല.
പക്ഷേ അതാ വരുന്നു... രണ്ടാം നിലയുടെ ഗോവണിയിറങ്ങി വിചാര കേന്ദ്രം ഡയറക്ടർ .
മുകളിൽ ഓഫീസിൽ നിന്നും താഴെ അടുക്കള ഭാഗത്ത് ഊണ് കഴിക്കാനുള്ള വരവാണ്.
എന്നെക്കണ്ടതും ചോദ്യഭാവത്തിൽ നോക്കി.
എന്താ .. എന്നു ചോദിച്ചു.

വെറുതേ... ലൈബ്രറി ഭാഗത്തേക്ക് പോവുകയാണെന്ന് ഞാൻ വിനയാന്വിതനായി വഴിയൊതുങ്ങി നിന്ന് പരമേശ്വർ ജിയോട് പറഞ്ഞു.

ഒരു നിമിഷം നോക്കി നിന്നിട്ട് ''വരൂ .." എന്ന് പറഞ്ഞ് അദ്ദേഹം തിരികെ പടിക്കെട്ടുകൾ ചവിട്ടിക്കയറി. പിന്നാലെ ഞാനും. വന്ന ദൂരമൊക്കെത്താണ്ടി വാർദ്ധക്യ ക്ലേശശരീരനായ അദ്ദേഹം വീണ്ടും ഓഫീസ് മുറിയിലേക്ക് എന്നേയും കൂട്ടി നടക്കുകയാണ്.
ഞാൻ വല്ലാത്തൊരങ്കലാപ്പിലും..

കസേരയിലിരുന്ന് എനിക്ക് ഇരിപ്പിടവും ചൂണ്ടി അദ്ദേഹം കാര്യത്തിലേക്ക് കടന്നു.

''ഉഴുത് പരുവപ്പെടുത്തിയിരിക്കുകയാണ്.
എല്ലാം പാകത്തിൽ.... വിത്തെറിഞ്ഞ് പ്രവർത്തനമാരംഭിച്ചു കൂടെ.
ഇനിയും കാത്തിരിക്കണോ?''

അര മണിക്കുർ സമയം കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പുത്തൻ പ്രവണതകളെപ്പറ്റി ലളിതസുന്ദര വാക്കുകളിൽ, പതിഞ്ഞതും മുഴക്കമുള്ളതുമായ ശബ്ദത്തിൽ ഒരു 'ബൗദ്ധിക്''

കാലം തെറ്റി വിചാര കേന്ദ്രം സംസ്കൃതി ഭവനിൽ വന്നു കയറിയ വെറും നിസ്സാരനായ ഒരു വിദ്യാർത്ഥിക്ക് വേണ്ടി ഉച്ചയൂണിന്റെ സമയവും ഇറങ്ങി വന്ന കയറ്റവും ലാഘവത്തോടെ പിൻതളളാൻ മടിയില്ലാത്ത വ്യക്തിത്തം....സാധ്യതയുടെ തുരുമ്പു പോലും കരുതലോടെ എടുത്തു വെച്ച് പരിപാലിച്ച അങ്ങേയറ്റത്തെശുഭാപ്തി വിശ്വാസി..... അതായിരുന്നു പരമേശ്വർ ജി.

അന്ന് തിരികെപ്പോരുമ്പോൾ പരമേശ്വർ ജി യുടെ സന്തത സഹചാരിയായ സുരേന്ദ്രൻ ചേട്ടനോട് യാത്ര പറയാൻ അടുക്കള ഭാഗത്തെത്തി.

പരമേശ്വർ ജി ഊണുകഴിക്കുന്നതിന്റെ അവസാന ഭാഗം.

''ഊണ് കഴിച്ചിട്ട് പോകാം..... ''

ഞാൻ കഴിച്ചു പരമേശ്വർ ജി....

'' എന്നാൽ പായസം കഴിക്കാം.... "

അദ്ദേഹം കഴിക്കാതെ മാറ്റി വെച്ച പായസം അടുത്തിരുന്ന് കഴിക്കുമ്പോൾ ഒരു അപ്പൂപ്പന്റെ വാത്സല്യം നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പുൽകുന്നത് നമ്മളറിയും.

കേരളത്തിലെ ഏറ്റവും മുതിർന്ന സംഘ പ്രചാരകനോടൊപ്പമാണിരിക്കുന്നതെന്നെ ചിന്ത ഒരിക്കൽ പോലും നമ്മെ ജാഗ്രതപ്പെടുത്തില്ല.

മാറി നിന്ന് കണ്ടു പഠിക്കാൻ കഴിയുന്ന മികച്ച ഒരു വ്യക്തിത്വത്തിന്റെ ഭാഷയായിരുന്നു പരമേശ്വർ ജി.

- വിധു പ്രകാശ്

കൂടെ ചേർത്തു നടത്തിയ ഗുരുവര്യന് ആദരാഞ്ജലികൾ


വെടിയുകില്ല ഞാനീ വഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ

Raji Chandrasekhar :: (പഴ)മൊഴിമാറ്റം



പൊട്ടനെ ചട്ടൻ ചതിച്ചാൽ
ചട്ടനെ ദൈവം വിധിക്കും
ദൈവത്തെ ചട്ടൻ ചതിച്ചാൽ
ചട്ടനെ പൊട്ടൻ ചതിക്കും



Raji Chandrasekhar :: ഭാഗ്യം


നിൻ രൂപമെന്തു കണ്ടാലും
ഭാഗ്യമെന്നേ ധരിപ്പു ഞാൻ
അനഘം ദിവ്യമാം സത്യം
ശിവം സൗന്ദര്യമാണു നീ

നിന്നെയെന്നുള്ളിൽ നിത്യം
സദാ ധ്യാനിച്ചു മൗനമായ്
ജ്വലിപ്പിച്ചു ഭദ്രാർത്ഥങ്ങൾ 
വാക്കിൽ സ്നേഹം പകർന്നിടാം

ചിന്താഭാസുരം സൂര്യം
കാലകാന്തക്കരുത്തുകൾ
ബോധ്യമായുള്ളിലും ചുറ്റും
തൂവുന്നൂ ധ്വനിഭംഗി നാം







Raji CHANDRASEKHAR :: കുരുന്നു പൂവ്

ഉരുണ്ട കല്ലുകള്‍ക്കിടയില്‍ നിന്മുഖ-
ക്കുരുന്നു പൂവൊന്നു ചിരിക്കും ചിത്രവും
വെറുതെ, കൈകളാക്കവിളില്‍ ചേര്‍ത്തു നിന്‍
നിറുകയിലുമ്മ പകരും സൂര്യനും...

കരിമഷിക്കടമിഴിത്തിളക്കത്തിൻ
വരിയരയന്ന നടപ്പെരുക്കമാം
കവിത നിന്നിരുള്‍മുടിയിഴകളായ്
കവിഞ്ഞൊഴുകുന്നുണ്ടിളംവയല്‍ക്കാറ്റില്‍

ഒതുങ്ങി മാറാതെ,യെഴുതു വീണ്ടും നിൻ
കുതൂഹലങ്ങളെയുണർത്തിത്തോറ്റുക
പതുക്കെ ജീവിതപഥങ്ങളില്‍ നിറം
പതഞ്ഞുയരട്ടെ, വിടരും താളമായ്....

Vinitha V N :: The Fairy Touch



Photo by Yoann Boyer on Unsplash

The Fairy Touch

It was an ordinary life 
Until when the angel of love came in.
Once in a summer eve
Ringing the bells of happiness 
To change my life into a fairy tale 

He spread several colours every where
Even in my dream 
Oh!  Ya I began to dream then
Shadows strode away as the 
Rain clouds move away from the sky
And the blue tent appeared
He touched my soul with his icy fingers
Then the drizzling cooled my days


Vinitha V N



മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

Vinitha

Vinitha Poems



Sidheek Subair :: ഗന്ധം


ഗന്ധം

കടവിന്‍റെ ഓരത്തെ മാമരച്ചില്ലയിൽ
കനിവായ് പൂത്തൊരു നേരു കണ്ടോ,
കടലെടുത്തീടാത്ത കാരുണ്യമൊക്കെയും
കനലിൻ ചുവപ്പായ് വിടർന്നതാണ്...

മാമകക്കൊമ്പത്തു വീണ്ടുമൊരു കിളി
മാദകതാരുണ്യ കവിത മൂളീ...
മാണിക്യ വീണാതരംഗമായ് വാഴ് വിന്‍റെ
മാധുരി ചേർത്തതോ നിന്‍റെ രാഗം...

നീ പറയാതെ വിടർന്നതറിഞ്ഞു ഞാൻ,
നീറുമെന്‍ ഹൃത്തടം തേന്‍ സുഗന്ധം...
നീലനിലാവല എങ്ങോ പൊഴിഞ്ഞിട്ടും,
നീരോടുമോർമയാണിന്നു ഞാനും...."