Sidheekh Subair എനിക്കെന്താണ്
Sandhya Devadas :: പ്രയാണം
Baby Sabina ഏകാന്തത
കവിത
ഏകാന്തത
നനുനനെ കുളിർന്ന മൗനത്തിൻ
എന്നുള്ളം പിടഞ്ഞു മരയ്ക്കെ,
വ്രണിതമാമൊരു ശാഖിയിൽ
സ്വച്ഛന്ദമായി വിരിയുന്നുനൊമ്പരം!
ഉലയും മനസ്സിന്നുമ്മറപ്പടിയിലായ്
ചിന്തതൻ തീരം തഴുകി തലോടവേ,
സന്തതസഹചാരിയെന്ന പോൽ
വന്നണയുന്നു നീയെന്നിലും!
പുംഗലംതന്നിലായ്, നിറയും
ഗഹനം മറച്ചുകൊണ്ടീ യാമം
ഞാൻ നോക്കി കാൺകേ,
രാക്കനവിലും എൻ ചാരേ നീ.
മാനസം പുണരും തരളമാം
തെന്നൽപോലെയും,
എന്നുടെ പന്ഥാവിൽ ചരിയ്ക്കും
നിഴലായ് നീയൊന്നുമാത്രം!
ഊഷരഭൂവിൽ ഈറൻ തുഷാരമെന്നപോലെ
പതിതമാനസ കല്പടവിൽ
വന്നണയുന്നുഏകാന്തതയും!
Ameer Kandal നോവ്
കഥ
നോവ്
അന്നേരം ടീച്ചറിന്റെ കൺതടത്തിൽ കുമിഞ്ഞ് കൂടിയ കണ്ണീർ കുമിളകൾ മൊബൈൽ സ്ക്രീനിലേക്ക് ഇറ്റ് വീഴാൻ തുടങ്ങി.സ്ക്രീനിന്റെ നീലവെട്ടത്തിൽ തെളിഞ്ഞ് നിന്ന പട്ടുപാവാടക്കാരിയെ മറച്ച് മൂടൽമഞ്ഞ് കണക്ക് കണ്ണീർക്കണം സ്ക്രീനിലാകെ പരന്നൊഴുകി.
'ബീനടീച്ചറേ... ഒക്കെ വിധിയാണ് .. ഒന്നും നമ്മൾ വിചാരിക്കണ പോലെയല്ല കാര്യങ്ങൾ.. പിന്നെ ഒരു കണക്കിന് നോക്കിയാൽ... ഇത് നല്ലതിനായിരിക്കും .. കിടന്ന് വേദന തിന്നുന്നതിനേക്കാൾ.. ഭേദമല്ലേ...എല്ലാം ദൈവത്തിന്റെ നിശ്ചയമെന്ന് കരുതി സമാധാനിക്കുക....' ഓട്ടോയിൽ തൊട്ടടുത്തിരുന്ന രേണുക തന്റെ ഇടത് കൈ കൊണ്ട് ബീനയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
'കാൻസറായിരുന്നല്ലേ.. ഇപ്പം എവിടെ നോക്കിയാലും ഈ സൂക്കേടേ കേൾക്കാനുള്ളൂ... ചെറുപ്പന്നോ വലുപ്പന്നോ..ന്നില്ല.. ആർസിസിയിലൊക്കെ പോയി നോക്കിയാ.. കൊച്ചു കുട്ടികളാ അധികവും...' ഡ്രൈവിംഗിനിടയിൽപിന്നിലെ കാഴ്ചകൾ തുറക്കുന്ന ചതുര കണ്ണാടിയിൽ കണ്ണെറിഞ്ഞും ഇരുവശങ്ങളിലേക്ക് തലചരിച്ചും ഓട്ടോ ഡ്രൈവർ പറഞ്ഞു.
സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് ഉള്ളിലെ വിങ്ങലൊതുക്കി ബീന പുറത്തേക്ക് കണ്ണുകൾ പായിച്ച് സീറ്റിൽ ചാരിയിരുന്നു.
കോവിഡ് കാരണം സ്കൂൾ തുറക്കാതെയായതിൽ പിന്നെ പഠനം മാത്രമല്ല, സ്കൂൾ പ്രവർത്തനങ്ങൾ മൊത്തവും ഓൺലൈനായി മാറുകയായിരുന്നല്ലോ. ഗാന്ധിജയന്തിയും പരിസ്ഥിതി ദിനാചരണവും രക്ഷകർതൃ യോഗമൊക്കെ വാട്സ്ആപ്പിലും സൂമിലുമൊക്കെയായി മാറി. കുട്ടികൾ വീട്ടിലിരുന്ന് അവതരിപ്പിച്ചയക്കുന്ന പടങ്ങളും വീഡിയോകളും ചേർത്ത് വെച്ച് സ്കൂൾ പരിപാടിയായി അണിയിച്ചൊരുക്കുന്നത് മിക്കവാറും ബീനടീച്ചറാന്ന്. ഇക്കഴിഞ്ഞ കേളപ്പിറവി ദിനാചരണത്തിന്റെ സ്കൂൾ വീഡിയോ തയ്യാറാക്കലും ടീച്ചർ സ്വയം ഏൽക്കുകയായിരുന്നു. നിശ്ചയിച്ച സമയത്തിന് മുമ്പേ എഡിറ്റിംഗും മിക്സിംഗുമൊക്കെ പൂർത്തിയാക്കി നിറമനസോടെയാണ് സ്കൂൾ ഗ്രൂപ്പിലും മറ്റും വീഡിയോ പോസ്റ്റ് ചെയ്തത്.ഉച്ചയുറക്കത്തിന്റെ മുഷിപ്പ് മാറ്റാനായി മൊബൈൽ കയ്യിലെടുത്ത് വാട്സ് ആപ്പിലേക്ക് ചേക്കേറിയപ്പോഴാണ് ബീന തന്റെ സഹപ്രവർത്ത സുലു ടീച്ചറിന്റെ കമൻറും തൊട്ടു താഴെ ഒരു കുട്ടിയുടെ ചിത്രവും കാണുന്നത്.'ടീച്ചർ.. ഈ ഫോട്ടോയും കൂടി കേരളപ്പിറവി വീഡിയോയിൽ ഉൾപ്പെടുത്തണം. ഇന്ന് രാവിലെയാ ഫോട്ടോ അയച്ച് കിട്ടിയത്.' ടെക്സ്റ്റ് മെസേജിന് താഴെ തലയിൽ മുല്ലപ്പൂ ചൂടി പട്ട്പാവാടയും ജാക്കറ്റും അണിഞ്ഞ് നൃത്തം ചെയ്യുന്ന ആറ് ബി ക്ലാസിലെ രജിതമോളുടെ ചിത്രമാണ്.
'സുലു... വീഡിയോ കംപ്ലീറ്റാക്കി രാവിലെ പത്ത് മണിക്ക് തന്നെ എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു കഴിഞ്ഞല്ലോ. ഇത് നമുക്ക് അടുത്ത ഏതെങ്കിലും പ്രോഗ്രാമിൽ ആഡ് ചെയ്യാം.. ' ബീന ടീച്ചർ വോയ്സ് മെസേജായാണ് മറുപടി ഇട്ടത്.
സ്കൂളിലെത്തി പാഠപുസ്തവിതരണ ലിസ്റ്റും മറ്റും തയ്യാറാക്കാമെന്നുള്ള നിശ്ചയത്തിൽ ഇന്ന് രാവിലെ വാതിൽ പൂട്ടി വീട്ടുമുറ്റത്തേക്കിറങ്ങിയ നേരമാണ് ബീനയുടെ മൊബൈൽ വീണ്ടും ചിലച്ചത്. വാട്സ്ആപ്പ് തുറന്ന് സ്കൂൾ ഗ്രൂപ്പിലെത്തിയപ്പോൾ കാണുന്നത് മുല്ലപ്പൂ ചൂടിയ പട്ടുപാവാടയണിഞ്ഞ രജിതമോളുടെ അതേ ഫോട്ടോ .ചുവട്ടിൽ ഇറ്റാലിക് ഫോണ്ടിലുള്ള കറുത്ത അക്ഷരങ്ങൾ ടീച്ചറിന്റെ കണ്ണുകളിൽ ഇരുട്ട് കോരിയിട്ടു.'ആദരാഞ്ജലികൾ....' മനസ് ഒന്നു പിടഞ്ഞു. 'അയ്യോ.... രജിത മോളേ.....' കാലുകൾ നിലത്തുറക്കാതെ പാറി നടക്കുന്നത് പോലെ. ബീന ടീച്ചർ വരാന്തയിലെ ഇരുമ്പ് ഗ്രില്ലിൽ പിടിയുറപ്പിച്ച് പുറത്തെ വാതിൽപടിയിൽ ഇരുന്നു.
കഴിഞ്ഞ രണ്ടാഴ്ച മുമ്പത്രേ കടുത്ത പനിയുമായി രജിതയെ സമീപത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ഡോക്ടർ രജിതയുടെ അഛനെ രഹസ്യമായി അറിയിച്ചത് 'മോൾക്ക് കാൻസറാണ്...
സ്വല്പം പഴക്കമുണ്ട്. മജ്ജ മാറ്റിവെക്കേണ്ടിവരും...'
ഇടിത്തീ പോലെയായിരുന്നു ആ വാക്കുകൾ അയാളിൽ പതിച്ചത്. ഓൺലൈൻ പഠനത്തിന് സ്കൂളിലെ ടീച്ചർമാർ വാങ്ങി നൽകിയ മൊബൈലിൽ മുഖമമർത്തി ആശുപത്രി കിടക്കയിൽ പുഞ്ചിരിച്ച് കിടക്കുന്ന മകളെ നോക്കി അയാൾ നെടുവീർപ്പിട്ടു. തന്റെ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് ഒട്ടിയ കവിൾ തടത്തിലൂടെ ഒലിച്ചിറങ്ങിയ മനസ്സിന്റെ പിടച്ചിലിനെ അയാൾ മകൾ കാണാതെ തോർത്ത് കൊണ്ട് ഒപ്പി.
'എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണം... കഴിവതും രണ്ട് മാസത്തിനകം ...' ഡിസ്ചാർജ് ചെയ്യുന്നേരം ഡോക്ടർ ഓർമ്മപ്പെടുത്തി.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ അവൾ പതിവിലും കവിഞ്ഞ് ഉഷാറായിരുന്നത്രേ. സ്കൂളിലെ ഹരിത ക്ലബ്ബിൽ അംഗമാകാൻ വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിന്റെ ഫോട്ടോയെടുത്തയക്കണമെന്ന് ടീച്ചർ അറിയിച്ച ദിവസം തന്നെ താൻ മതിലിനരികിൽ ചിരട്ടയിലും പ്ലാസ്റ്റിക് ഡബ്ബയിലും നട്ടുനനച്ച് വളർത്തിയിരുന്ന പത്ത് മണിപൂക്കളുടേയും പയർചെടിയുടേയും ഫോട്ടോകളെടുത്ത് എല്ലാവർക്കും മുമ്പേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ കേരളപ്പിറവി പരിപാടിക്ക് കേരളീയ വേഷത്തിൽ ഫോട്ടോയെടുത്ത് അയക്കണമെന്ന ടീച്ചറിന്റെ അറിയിപ്പ് രജിത കാണാതെ പോയതല്ല. ചുവന്ന ബോർഡറുള്ള കടുംപച്ച പട്ടുപാവാട പണയിലെ ഷീജാന്റിയുടെ വീട്ടിൽ നിന്ന് തുന്നി കിട്ടാൻ വൈകിയതായിരുന്നല്ലോ സമയത്ത് ഫോട്ടോ അയക്കാൻ കഴിയാതിരുന്നത്.
'ങാ... ടീച്ചർമാരേ... കൊച്ചിന്റെ വീട് എത്തിയേ... ദാ... ഈ ഇടവഴി കേറി ലേശം ഉള്ളിലോട്ട് പോണം... ഓട്ടോ കയറത്തില്ല...'
കരിങ്കൊടി കെട്ടിയ ഇലക്ട്രിക് പോസ്റ്റിന് സമീപം ഓട്ടോ ഒതുക്കി നിർത്തി ഡ്രൈവർ പറഞ്ഞു.കരിങ്കൊടിക്ക് ചുവട്ടിൽ രജിതയുടെ ചിരിച്ച മുഖം ഇളം വെയിലേറ്റ് തിളങ്ങുന്നു.
മുറ്റത്തെ ചിതറിയ ആൾക്കൂട്ടത്തിനിടയിലൂടെ ബീനടീച്ചർ രേണുകയുടെ കൈ പിടിച്ച് ചായംതേക്കാത്ത
താബൂക്ക് പാകിയ വാടകവീടിനകത്തേക്ക് കയറി.
അടക്കിപ്പിടിച്ചതേങ്ങലുകൾക്ക് നടുവിൽ നിലത്ത് വെള്ളപുതച്ച് കണ്ണ് ചിമ്മി കിടക്കുന്ന രജിതയുടെ കാൽച്ചുവട്ടിൽ ബീന നമ്രശിരസോടെ നിന്നു. പത്ത്മണി പൂക്കളെപോലെ അവളുടെ കുഞ്ഞ്മുഖത്ത് അപ്പോഴും പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.
'ക്ലാസിലെവാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞോടികൊണ്ടിരുന്ന കേരളപ്പിറവി വീഡിയോയിൽ തന്റെ പട്ടുപാവാടയണിഞ്ഞ് നൃത്തം ചെയ്യുന്ന ഫോട്ടോ കാണാൻ ആ കുഞ്ഞിളം കണ്ണുകൾ ഒത്തിരി കൊതിച്ചിട്ടുണ്ടാകും...'
ബീനയുടെ ഇടനെഞ്ചിനെ ഞെരുക്കിയ നോവ് ഒരു തേങ്ങലായി പുറത്തേക്ക് തള്ളി. നിറമിഴിയിൽ നിന്നുതിർന്ന കണ്ണീർ പൂക്കൾ രജിതയുടെ കാൽപാദം മൂടിയ തൂവെള്ളപുടവയിൽ പത്തുമണിപ്പൂക്കൾ വിതറിക്കൊണ്ടിരുന്നു.
K V Rajasekharan ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം!
കെ വി രാജശേഖരന് +91 9497450866 |
- തിരഞ്ഞേടുപ്പിനു തൊട്ടു മുമ്പ് ഇങ്ങനെയൊരു സുപ്രധാന കരാർ ഒപ്പിട്ടതിനെതിരെ ഡമോക്രാറ്റുകളുടെ പക്ഷത്തുനിന്ന് എന്തെങ്കിലും കാര്യമായ എതിർപ്പുണ്ടാതായി വാർത്തകളില്ല. (അങ്ങനെയൊരു എതിർപ്പു ദേശാഭിമാനിയുടെ പത്രാധിപക്കുറിപ്പിൽ (ഒക്ടോബർ 30) 'ശക്തമായി' രേഖപ്പെടുത്തിയിട്ടുണ്ട്! പക്ഷേ ആ പത്രം സിപിഐ(എം) മുഖപത്രമാണല്ലോ, അല്ലാതെ, യു എസ്സ് ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമല്ലല്ലോ!)
- കൊറോണയെ ചൈന അവരുടെ ആഗോള സാമ്രാജ്യത്വത്തിന്റെ ആയുധമായി ഉപയോഗിച്ചതിനെതിരെയുള്ള ശക്തമായ പൊതുവികാരം അമേരിക്കയിലുണ്ട്. കമ്യൂണിസ്റ്റു പക്ഷത്തിനു സ്വന്തക്കാരനാരയ ബർണി സാൻഡേഷ്സിനെയല്ല ജോ ബിദനെയാണ് ഡമോക്രാറ്റുകൾ അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നത് ഓർക്കൂക. ജോ ബിദൻ പറഞ്ഞത് ഡോണാൾഡ് ട്രംപ് ചൈനക്കെതിരെ വെറും വാചകമടി നടത്തുന്നതേയുള്ളെന്നും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ലോകരാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും വീണ്ടും കൂടെ കൂട്ടി ചൈനയെ നിയന്ത്രിക്കുമെന്നുമാണ് എന്നതും കണക്കിലെടുക്കുക. ചുരുക്കത്തിൽ ഡമോക്രാറ്റ് ഭരണമാണെങ്കിലും റിപ്പബ്ളിക്കൻ ഭരണമാണെങ്കിലും ചൈനയുടെ സാമ്രാജ്യത്വ വികസന കുതന്ത്രങ്ങളുടെ മേൽ പിടി മുറുകുവാനാണ് സാദ്ധ്യത.
- ആഗോള സമ്പത് വ്യവസ്ഥയുടെ വിതരണ ശൃംഖലയില് ചൈന നേടിയ മേൽകൈ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണമെന്ന പാഠം കൊറോണയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൊതുസമൂഹം പഠിച്ചു കഴിഞ്ഞു. ആ പൊതു ബോദ്ധ്യത്തെ അവഗണിക്കുവാൻ ആ ജനാധിപത്യ രാജ്യത്തെ ഒരു ഭരണാധികാരിക്കും കഴിയില്ല.
- മറ്റേതെങ്കിലും രാജ്യത്തെയോ രാജ്യങ്ങളെയോ സൈനികമായി ആക്രമിക്കുവാനുള്ള ഒരു കൂട്ടൂകെട്ടല്ല ക്വാഡ്
- ഈ കൂട്ടായ്മയിലെ ഏതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും ഒരു രാജ്യം സൈനികമായി ആക്രമിച്ചാൽ (ഉദാഹരണത്തിന് ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ചാൽ) സൈനിക സഹായം നൽകി പ്രതിരോധിക്കുവാനുള്ള ബാദ്ധ്യത ക്വാഡിനില്ല.
Jyothiraj Thekkuttu മായ്ച്ചും വരച്ചും
കവിത
മായ്ച്ചും വരച്ചും
സ്മൃതി പദത്തിലെവിടെയോ -
കൊളുത്തിയ ദീപനാളം പോലെ,
ഹൃദ്യമാം ആലിംഗനത്തിനൊടുവിലായ്,
പൂമരച്ചോട്ടിലെക്കെന്നെ തളച്ചിട്ട,
പുലരികൾ പൂച്ചൂടിയെന്നെ കൊതിപ്പിച്ച,
കാലമേ.. ഓർക്കുന്നു
നിന്നെ ഞാൻ ആർദ്രമായ്.
പകൽപൊള്ളി കടന്നു പോയ്
സന്ധ്യയുടെ ഉടൽ കീറിപ്പടർത്തിയ,
രാവിൻ്റെ നെറുകയിൽ.
അഗാധമൗനമാണിന്നുമെനിക്കു നീ ഓർമ്മയിൽ.
ഉള്ളം നുറുങ്ങും ദുഃഖരേണുക്കളിൽ
ആരോ പടർത്തി നിൻ ചിത്രം.
മായ്ച്ചും വരച്ചും ആശങ്കയാലുടെൻ,
വെട്ടിമാറ്റുന്നു ചേർത്തു വെയ്ക്കുന്നു നിരന്തരം.
വിരൽ തൊട്ടുണർത്തും സ്മരണതൻ വീണയിൽ,
ശ്രുതിയിട്ടു തെന്നലിൽ മൗനരാഗം.
അമർന്നു തേങ്ങിക്കരയും ശരത്കാല രാത്രികൾ,
ഇല പൊഴിയും കാലത്തിൻ്റെ മൗനസഞ്ചാരിണി.
പിന്നിട്ട വഴികളിൽ ഓർത്തോർത്ത് പടരുവാൻ,
നിന്നെ വരഞ്ഞിട്ട നിന്നെ കുടഞ്ഞിട്ട,
കാലത്തിൻ്റെ മൂകസാക്ഷിയായ്,
ഇന്നെൻ്റെ മറവിയിൽ പിറവിയായ്,
നീ വന്നു നിൽപ്പൂ... നീ വന്നു നിൽപ്പൂ...
K V Rqajasekharan അർണോബിന്റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു
Jyothiraj Thekkuttu. മറന്നിട്ടുപോന്ന പ്രണയം
Jyothiraj Thekkuttu
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.
Arneer Kandal സ്ഫടികത്തളികയിലെ മുല്ലമൊട്ടുകൾ
Arya Sumesh. കാത്തിരിപ്പിന്റെ നെടുനീളൻ അധ്യായങ്ങൾ...
Risha Sheikh :: മാനസീകാരോഗ്യം വ്യക്തികളിൽ
Cherukavi Ami :: ഓർമ്മയായ പുഴ
ഓർമ്മയായ പുഴ
ചെറുകവി ആമി
ഓർമ്മയുണ്ടോ,
ഇവിടെയൊരു പുഴ ഒഴുകിയിരുന്നു
മീൻമുട്ടിയിൽ തലകുത്തി,
കുന്നിന്നരയിലൊരു അരമണിയായി
ചിരിച്ചൊഴുകിയിരുന്നു
വെള്ളികൊലുസണിഞ്ഞാ-
നന്ദനൃത്തമാടി
എന്റെ പാദങ്ങളെ ചുംബിച്ചവൾ
പൊട്ടിച്ചിരിച്ചിരുന്നു
വേനലിലും നേർത്തുപോകാ-
തൊരുറവയായി പൂഴി നനച്ചിരുന്നു
മഴവെട്ടിയ വഴിയല്ലൊരു പുഴ!
ജീവനുള്ളൊരരുവിയായി
തീരം തഴുകിയിരുന്നു
മണലൂറ്റിയൂർന്നുപോയൊരു
പാവം ജലനിധി!
അവളൊഴുകിയ വഴിയാണതിന്നു
മണൽകുഴികൾ മാത്രം...
ഇന്നവൾ,
വർഷകാലത്ത് വഴിതെറ്റി-
യെത്തുന്നൊരതിഥി മാത്രം,
തറവാട്ടിലതിഥിയായെത്തിയ
പെണ്ണിനെ പോലെ,
എന്നെപോലെ-
യൊരഥിതി മാത്രം...
ചിറ്റാറേ, നീ ഓർക്കുമോ എന്നെ
ഞാനും നിന്റെ കൂട്ടുകാരി,
എന്റെ ബാല്യവും
നിന്റെ ബാല്യവും
ഒന്നുപോലെ...
--- Cherukaviaami
Cherukavi Ami :: ഹൃദയഗീതങ്ങള്
ഹൃദയഗീതങ്ങൾ
യുവർക്വോട്ടിലൂടെയാണ്
രജി ചന്ദ്രശേഖർ എന്ന കവിയെയും അദ്ദേഹത്തിന്റെ രചനകളെയും പരിചയപ്പെടുന്നത്. എല്ലാവരും
സ്നേഹത്തൊടെ രജി മാഷ് എന്ന് വിളിക്കുന്ന കവി. ഛന്ദസ്സും വൃത്താലങ്കാരങ്ങളുമൊന്നും അറിയാതെയും
പഠിക്കാതെയും പഠിപ്പിക്കാതെയും മാറ്റി നിർത്തപ്പെട്ട കാലത്തിലെ സൂര്യതേജസ്. പ്രാസാലങ്കാര ഭംഗിയോടെ പ്രണയവും
വിരഹവും ജീവിതവും രാഷ്ട്രീയവുമെല്ലാം വഴങ്ങുന്ന തൂലിക. പാരമ്പര്യസിദ്ധമായ എഴുത്തും
അറിവുകളും പുതിയ തലമുറയിലേക്ക് എത്തിക്കുവാനും അതിലൂടെ മലയാള ഭാഷാപഠനത്തിലെ താത്പര്യം
വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുവാനും നിരന്തരം ശ്രമിക്കുന്ന ഒരു റിട്ടയേർഡ് അദ്ധ്യാപകൻ.
അദ്ദേഹത്തിന്റെ
36 പ്രണയഗീതങ്ങൾ സമാഹരിച്ചു തനിച്ച് പാടാൻ
എന്ന പുസ്തകമാവുകയാണ്. ആശംസകൾക്കൊപ്പം എന്റെ വായാനാനുഭവത്തിന്റെ അനുചരണങ്ങളായി ഏതാനും വരികൾ കൂടി കുറിക്കട്ടെ.
അനുഭവിക്കുന്നവനും
എഴുതുന്നവനും അനുവാചകനും എന്നും ഒരുപോലെ ആസ്വാദ്യമായ വികാരമാണ് പ്രണയം. പ്രപഞ്ചത്തിലെ
ഓരോ അണുവിലും അത് കണ്ടെത്തുവാൻ കഴിഞ്ഞാലോ, അതിമനോഹരമായൊരനുഭവമായിരിക്കും. അത്തൊരമൊരു
വായനാനുഭവമാണ് തനിച്ചു പാടാൻ
എനിക്ക് സമ്മാനിച്ചത്, കവിതകളോടുള്ള ഇഷ്ടവും ഒരു കാരണമാകാം.
പ്രണയം മൊട്ടിട്ടു വിടർന്ന് പരിലസിച്ച്, മോഹിപ്പിച്ച്, പലഭാവങ്ങളിലൂടെ വളർന്നു പടരുകയാണ് ഓരോ ഗീതങ്ങളിലായ്.
പുന്നാരപൂങ്കിളിയെ,
ഒരു മന്ദഹാസമെറിഞ്ഞ് തന്റെ പ്രണയരാഗവാനത്തിലേക്ക് ഇന്നും എന്നും തുണയായ്, പ്രണയിനിയായ്
ആഗ്നേയവീണയായ് ക്ഷണിക്കുകയാണ് കാമുകഹൃദയം. മരിച്ചാലും മരിക്കാത്ത രാഗങ്ങൾ വയൽക്കാറ്റേറ്റ്
കൊടുങ്കാറ്റായ് വളരുകയാണ്. താളാത്മകവും പ്രാസനിബദ്ധവുമായി വാക്കുകൾ അടുക്കി, ആശയചോർച്ചയില്ലാതെ
മനോഹരമായ ബിംബങ്ങളിലൂടെ പ്രണയത്തിന്റെ ആത്മാവിലേക്ക് വായനക്കാരനെ കവി എത്തിക്കുന്നു.
കാണുന്ന കടലും നനയുന്ന മഴയും പൊള്ളുന്ന വെയിലുമെല്ലാം തടം തല്ലിയൊഴുകുന്ന പ്രണയഗംഗയായ്
മാറുന്ന വായനാനുഭവം.
കാമിനിയുടെ
ഒരു മന്ദഹാസത്തിൽ, ഒരുനോട്ടത്തിൽ, ഒരു കളിവാക്കിൽ തന്നെ നിഴൽമൂടിയ, ദുഖിതനായ കാമുകഹൃദയത്തിൽ
സന്തോഷം കളിയാടുമെന്ന് കവി
ഓർക്കുന്നു.
ഇരുൾ നിറഞ്ഞ മനസിൽ അവളുടെ പുഞ്ചിരി പ്രതീക്ഷകളാവുകയാണ്.
സ്നേഹവും
കരുതലും മാത്രമല്ല, പരിഭവവും പിണക്കവും വാക് യുദ്ധങ്ങളും മത്സരങ്ങൾ പോലും ഉള്ളിലെ പ്രണയത്തിന്റെ
പ്രതിഫലനങ്ങളായിരുന്നു, അതേ സത്യമായ ശക്തിയാണ് വീണപ്പോൾ താങ്ങായും വഴിതെറ്റുമ്പോൾ വഴികാട്ടിയായും
തനിക്കൊപ്പമുള്ളതെന്ന് തിമിർക്കുകെന്നിൽ,
രൗദ്രമാടാം,
തുണ
എന്നീ ഗീതങ്ങൾ പറയുന്നു.
കരയ്ക്കെത്തുമോയെന്ന് ശങ്കിച്ചു തുഴയെറിയുമ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോട് തന്നെയാണ് പ്രണയമെന്ന് വയൽക്കാറ്റ് കൊള്ളാം എന്ന ഗീതവും മരണം മണിത്താലി ചാർത്തിയാലും അണയുന്നില്ല പ്രണയജ്യോതിയെന്ന്, ആനന്ദജ്യോതിയും ആവർത്തിക്കുന്നു.
മണമുള്ള
വാക്കും ഉള്ളിൽ അലയടിക്കുന്ന രാഗക്കടലും നമ്മുടെ പ്രണയമാണ്. നമ്മൾ പ്രണയമാണ്. ഒരു വാക്കിനാൽ
പോലും പങ്കുവയ്ക്കപ്പെടാതെ, ഒരു നോട്ടത്തിന്റെ ഓർമ്മയിൽ ജീവിതം തനിയെ തുഴയാനുള്ള, തനിച്ചു
പാടാനുള്ള ശക്തിയേകുന്ന വികാരം,
പ്രായവും
കാലവും കടന്നു പോയ്, ഇനിയെന്തു
പ്രണയമെന്നോ, ഇനിയും പ്രണയം അവശേഷിക്കുന്നുണ്ട്.
ജരാനരകളില്ലാത്ത
ചമയങ്ങളില്ലാത്ത പ്രണയമെന്ന സത്യത്തെ പ്രപഞ്ചനാദമായി ആസ്വദിച്ച് മാഷിന്റെ ഗീതങ്ങളെ
താളം പിടിച്ച് ചൊല്ലിത്തുടങ്ങാമിനി. മാഷിനും പുസ്തകത്തിനും ആശംസകളോടെ.
Aparna Radhika
അപർണ രാധിക
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.