Ramesh Warrier S


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657




Ramesh Warrier S
Ganesh Bhavan
Vavakkavu P O
Karunagappally
 


Support a Writer

ലേഖനങ്ങള്‍

കഥകള്‍

Ramesh S Warrier :: വിചാരസന്ധ്യ - അര്‍ബന്‍ നക്സല്‍, അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും



ഭാരതീയ വിചാര കേന്ദ്രം കഴക്കൂട്ടം  
വിചാരസന്ധ്യ
പ്രതിമാസ പ്രബന്ധ സമ്മേളനം - 29-October-2018


വിഷയം : അര്‍ബന്‍ നക്സല്‍
അവതരണം : രമേശ്‌ എസ്

നക്സല്‍ എന്ന വാക്ക്....

പശ്ചിമ ബംഗാളിലെ നക്സല്‍ബാരി എന്ന ഗ്രാമം ലോകത്തിനു സമ്മാനിച്ച കുപ്രസിദ്ധമായ ഒരു ഭയമാണ് , “നക്സല്‍” എന്ന വാക്ക്. അടിസ്ഥാനപരമായി ചിന്താധാരകളില്‍ വലിയ അന്തരം ഒന്നും ഇല്ലാത്ത ഇന്ത്യയിലെ കമ്മുണിസ്റ്റു പാര്‍ട്ടിയില്‍ നിന്നും 1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം) ന്റെ ഒരു വിഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമെന നിലയ്ക്കാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ്  “നക്സലൈറ്റുകൾ” എന്ന് ഇവർക്ക് പേരു് വരുവാനിടയായത്.

1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്.  ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി.
ചൈനയിലെ മാവോ സെ ഡോങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, മാവോയുടെ കാലടികൾ പിന്തുടർന്നുകൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു.
അടിസ്ഥാന വിവരങ്ങള്‍...

ഇപ്പോഴത്തെ വിവരത്തില്‍, ഭാരതത്തില്‍ ഇരുപത്തിയൊന്‍പതോളം ജില്ലകളില്‍ വേരുറപ്പിച്ചിട്ടുള്ള 40% ഭൂവിസ്തൃതിയില്‍ പ്രവര്‍ത്തനം ഉള്ള വിധ്വംസകശക്തി ആണ് ഇക്കൂട്ടർ. ഭാരതവും അതിന്റെ ശത്രുരാജ്യങ്ങളമായി നടന്നിട്ടുള്ള യുദ്ധങ്ങളിലും കാര്‍ഗില്‍ പോലെയുളള മറ്റു യുദ്ധങ്ങളിലും കൂടി നഷ്ടപെട്ടതിനേക്കാള്‍  ജീവനുകള്‍ നക്സല്‍ ആക്രമണങ്ങളിലൂടെ നമുക്ക് നഷ്ടപെട്ടിട്ടുണ്ട്.

ഒരു താരതമ്യം കൊണ്ട് നമുക്കതിന്റെ ഭീകരത മനസ്സിലാക്കാം. 2011ല്‍ മാത്രം  ഭാരതത്തിന്റെ 142 സുരക്ഷാഭടന്‍മാരും, 469 സാധാരണ പൌരന്മാരും നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ആ വര്‍ഷം അതിര്‍ത്തി കടന്നുള്ളവയും (കശ്മീര്‍), വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ള സുരക്ഷാ ഭടന്മാര്‍ 67ഉം 144 സാധാരണ പൌരന്മരുമാണ് എന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഈ വിപത്തിന്റെ വ്യാപ്തി മനസ്സിലാകുുകയുള്ളൂ.

UPA സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി തുടര്‍ച്ചയായി ജപിച്ചു കൊണ്ടിരുന്നതും ഇതുതന്നെയായിരുന്നു. ജപം മാത്രമേ നടന്നിരുന്നുള്ളൂ എന്ന് വേണം മനസ്സിലാക്കാന്‍. 160 ല്‍ പരം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന, പലയിടങ്ങളിലും സമാന്തര ഭരണകൂടമായ് നിലകൊള്ളുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത.
  
അര്‍ബന്‍ നക്സല്‍...
 
സ്വാതന്ത്ര്യാനന്തരം നെഹ്രുവിയന്‍ കാലം തൊട്ടുതന്നെ കമ്മ്യൂണിസം, സോഷ്യലിസം എന്നുള്ളത് ഒരു പരിഷ്കാരമുള്ള  “വ്യവസയമായ്” രൂപപെട്ടിരുന്നു. ശ്രദ്ധിക്കുക “വ്യവസായം” എന്ന് തന്നെയാണ് ഞാന്‍ സൂചിപ്പിച്ചത്. എന്തെന്നാല്‍ പഞ്ചവല്‍സര പദ്ധതി തൊട്ടങ്ങോട്ടു പലവിധമായ പരിപടികള്‍ക്ക് അന്നത്തെ ലോകശക്തിയായിരുന്ന USSR ന്റെ സാമ്പത്തിക സഹായം നേടിയിരുന്നു. ഭരണം, കല, സംസ്കാരം, ചരിത്രം, ശാസ്ത്രം, സാഹിത്യം, മാധ്യമം എന്നുവേണ്ട പറ്റാവുന്നിടത്തല്ലാം അവരുടെ കൈകടത്തല്‍ ഉണ്ടായിരുന്നു. അവരുടെ എച്ചില്‍ പറ്റി തന്നെയാണ് ഇവിടുള്ള കൊട്ടിഘോഷിക്കപ്പെട്ട പലതും ജന്മം കൊണ്ടത്‌. അതു കലാകാരനായി, എഴുത്തുകാരനായി അങ്ങനെ പലതായി നമ്മുടെ മുന്‍പില്‍ കെട്ടി അവതരിപ്പിക്കപ്പെട്ടു. നാം കാണുന്ന കമ്മ്യൂണിസത്തിന്റെ ജനകീയ അഥവാ ജനാധിപത്യ മുഖം മഞ്ഞുപാളിയുടെ ഒരു അഗ്രം മാത്രമേ ആയിരുന്നുള്ളൂ. അതിന്റെ ശക്തമായ വേരോട്ടം സമൂഹത്തിന്റെ നാനാതുറകളില്‍ വ്യാപിച്ചു കിടക്കുന്നുണ്ട്.  നക്സലിസം അതിന്റെ ഒരു ഭാഗം മാത്രമായി വളര്‍ന്നു വന്നു.

സുസ്ഥിരമല്ലാത്തതിനാലും, അശാസ്ത്രീയമായതിനാലും, സോഷ്യലിസവും, കമ്മ്യൂണിസവും ഇന്ന് ഭൂമിയില്‍ സ്വയമേ തന്നെ നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട് തന്നെ മേല്‍ പറഞ്ഞ പഴയ “വ്യവസായങ്ങള്‍ക്കും” “വ്യവസായികള്‍ക്കും”  പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകണ്ടിവന്നു.
ഈ “അര്‍ബന്‍ നക്സല്‍” എന്ന സംജ്ഞ ഉടലെടുക്കുന്നത് തന്നെ 2004 ല്‍ സി. പി. ഐ. (മാവോയിസ്റ്റ്)ന്‍റെ 5 നേതാക്കളുടെ അറസ്റ്റുമായി ബന്ധപെട്ട റെയ്ഡില്‍ പിടിച്ചെടുത്ത “Urban Perspective” എന്ന രേഖയില്‍നിന്നുമാണ്. മാവോവാദികളുടെ അഥവാ നക്സലുകളുടെ  നേതൃത്വ ശോഷണം നടക്കുന്ന സമയം കൂടെയായിരുന്നു അത്. പുതുനിര നേതൃത്വം നഗരങ്ങളില്‍ നിന്നും, പുകള്‍പെറ്റ സര്‍വകലാശാലകളില്‍ നിന്നും, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ഉയര്‍ത്തികൊണ്ട് വരേണ്ടുന്നതിന്റെ ആവശ്യകതയായിരുന്നു ആ രേഖകളില്‍ ഉണ്ടായിരുന്നത്. അതു പ്രകാരം പുതിയ ഒരു “ബിസിനസ്‌ മോഡല്‍” ഉണ്ടായി.  നഗരങ്ങളില്‍ ഇരുന്നു വിധ്വംസക പ്രവര്‍ത്തനങ്ങള്‍  നിയന്ത്രിക്കുന്ന ഒരു പുതിയ നേതൃത്വം ഉണ്ടായി.

നാനാവിധങ്ങളായ വിദേശ ഫണ്ടിങ്ങോടു കൂടിയ NGO കളുടെയും കടലാസു കമ്പനികളുടെയും ധനസഹയമാണ് ഇക്കൂട്ടരുടെ മുതല്‍മുടക്ക്. അതിനു വേണ്ടി ഇവാഞ്ചലിസ്റ്റുകളുടെയും, മതം മാറ്റ ലോബികളുടെയും ധനസഹായം സ്വീകരിച്ച് അവര്‍ക്ക് വേണ്ടി പണി എടുക്കാനും തുടങ്ങി. ഒറിസയില്‍  മതം മാറ്റ ലോബികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനു സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചത് ഇതേ മവോവാദികളായിരുന്നു. അവരുടെ പിന്തുണ കാശ്മീരിലെ വിഘടനവാദികള്‍ക്കും ഉണ്ടായിരുന്നു.
ഭാരതത്തിന്റെ ഉള്ളില്‍ ഭാരതത്തിനെതിരേ പ്രവര്‍ത്തിക്കുന്ന അദൃശ്യശത്രുക്കള്‍ ആണ് ഇവര്‍. ചില സമയങ്ങളില്‍ അവരില്‍ ചിലര്‍ പോലീസിന്റെ വലയില്‍ പെടാറുണ്ട്, പലപ്പോഴും പോലീസിനു പിടി കൊടുക്കുകയാണ് പതിവ്. സമൂഹത്തില്‍ അവരുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരം ആയി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആണ് അവയെല്ലാം.
മഹാരാഷ്ട്ര ATS 2010 ല്‍ പൂനെയില്‍ ഇവരുടെ ഒരു 15 ദിവസ ക്യാമ്പ്‌ റെയ്ഡ് ചെയ്യുകയുണ്ടായി. Teachers Training camp എന്നായിരുന്നു അവര്‍ അതിനിട്ടിരുന്ന പേര്‍. സി. പി. ഐ. (എം) കേന്ദ്ര പോളിറ്റ്ബ്യൂറോ നേതാക്കള്‍ അടക്കമുള്ളവര്‍ ആണ് അന്ന് അറസ്റ്റിലായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ പ്രവര്‍ത്തനരീതി വേളിപ്പെടുകയുണ്ടായി.

അത്യാധുനികമായ പ്രവര്‍ത്തന രീതിയാണ്‌ അവര്‍ പിന്തുടര്‍ന്ന് വന്നിരുന്നത് . SAARC – survey, awareness, agitation, recruitment, resistance and control. (ഇതിനെ പറ്റി വിശദമായി പ്രതിപാദിക്കാം). ആസമയത്ത് തന്നെ ഈ സമരതന്ത്രത്തിന്റെ ആദ്യ ഘട്ടമായ സര്‍വേ കഴിഞ്ഞിരുന്നു. ഇതിനു വേണ്ടി അവര്‍ പലവിധത്തിലുള്ള സംഘടനകള്‍ രൂപികരിച്ചു കഴിഞ്ഞിരുന്നു.
  • Secret revolutionary mass organizations
  • Open and semi-open revolutionary mass organizations, and
  • Open legal mass organizations, which are not directly linked to the party.
Urban work within the third type of organizations can further be subdivided into three broad categories:
  1. Fractional work
  2. Partly-formed cover organizations
  3. Legal democratic organizations. 

  • രഹസ്യ വിപ്ലവ ബഹുജന സംഘടനകൾ.
  • അര്‍ദ്ധ രഹസ്യ സ്വഭാവത്തോട് കൂടിയ വിപ്ലവ ബഹുജന സംഘടനകൾ
  • തുറന്ന നിയമപരമായ ബഹുജന സംഘടനകൾ. 
മൂന്നാമത്തെ തരത്തിലുള്ള സംഘടനയില്‍ മൂന്ന് വിശാല വിഭാഗങ്ങളായി വിഭജിക്കപ്പെടാം:
  1. ഭാഗികമായ പ്രവര്‍ത്തനങ്ങള്‍, 
  2. ഭാഗികമായി രൂപീകൃതമായ രഹസ്യ  സംഘടനകൾ, 
  3. നിയമപരമായ ജനാധിപത്യ സംഘടനകൾ.
ഇതില്‍ തന്നെ നിയമപരമായ ജനാധിപത്യ സംഘടനകൾ രാജ്യ സുരക്ഷിതത്വത്തിനു തന്നെയാണ് അപകടമുണ്ടാക്കുന്നത്‌. ഭരണകൂടത്തിനെതിരെ നിരന്തരമായി പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കി കൊണ്ടാണ് ഇവര്‍ പ്രവര്‍ത്തനം. പ്രക്ഷോഭങ്ങള്‍ അഥവാ അസ്വസ്ഥതകള്‍  ഉണ്ടാക്കുക മാത്രമാണ് ഈ വിപ്ലവകാരികളുടെ ലക്ഷ്യം പരിഹാരം ഇവരുടെ കര്‍മ്മപഥത്തിലെ ഇല്ല. 

SAARC – survey, awareness, agitation, recruitment, resistance and control.

Survey:

അടിസ്ഥാന വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന. അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗ്ഗപരമായും, വര്‍ണ്ണപരമായും , മതപരമായും, സാമ്പത്തികമായും വിഘടിക്കാന്‍ പറ്റുന്ന ഭൂമിക ആണ് കണ്ടുപിടിക്കുന്നത്.

Awareness, Agitation: 

ജലം, വൈദ്യുതി, ടോയ് ലറ്റ്, മലിനജലം, റേഷൻകട ഉടമകളുടെ ചൂഷണം ചെയ്യൽ, കച്ചവടക്കാർ, കരിഞ്ചന്തക്കാര്‍, ഗുണ്ടകൾ എന്നിങ്ങനെ  പലവിധങ്ങളായ അടിസ്ഥാനസൗകര്യങ്ങൾക്കായി പോരാടുന്നു. ചേരിനിവാസികളുടെ  സംഘടനകളിലൂടെ ഈ സമരങ്ങള്‍ അവർ സംഘടിപ്പിക്കുന്നു. ഈ സമരങ്ങളിൽ മിക്കതിലും വനിതകൾക്കും തൊഴിലില്ലാത്ത യുവജനങ്ങൾക്കും ഒരു പ്രധാന പങ്കുവഹിക്കാനുളളതിനാൽ, മഹിളാ മണ്ഡലങ്ങൾ (വനിതാ സംഘടനകൾ), യുവജന ക്ലബ്ബുകൾ എന്നിവയോട് ഉൾപ്പെടാൻ ആവശ്യപ്പെടുന്നു.

The Recruitment.

നമ്മുടെ പുകള്‍പെറ്റ പല സര്‍വകലാശാലകളും ഇവറ്റകളെ അടവച്ച് വിരിയിക്കുന്ന ഹാച്ചറികളായി  പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിദ്യാര്‍ത്ഥികളാണ് ലക്ഷ്യം, കലുഷിതമായ ബുദ്ധിയോടു കൂടി ചെറു പട്ടണങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താന്‍ J N U മാതിരിയുള്ള സര്‍വകലാശാലകളില്‍ പ്രത്യേക അധ്യാപകക്കൂട്ടം ഉണ്ട്. അപകര്‍ഷതാബോധത്തില്‍ ആണ്ടിരിക്കുന്ന അവനെ തികഞ്ഞ ഒരു അരാജകവാദിയാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സംഗീതം, കല, സാഹിത്യം, ദളിതന്‍ എന്നുവേണ്ട പലതരങ്ങളായ സംഘടനകളെ വിലക്കെടുത്തിട്ടുണ്ട്. ലക്ഷ്യം വ്യക്തമാണ്‌!

ഉദാഹരണം : കബീര്‍ കലാ മഞ്ച്  (മഹാരാഷ്ട്ര), അംബേദ്‌കര്‍ പെരിയോര്‍ സ്റ്റഡി സര്‍ക്കിള്‍ (ഐ ഐ ടി (ചെന്നൈ), മാര്‍കസ് സ്റ്റഡി സര്‍ക്കിള്‍ (കേരളം).
വികലമായ ചരിത്രബോധം കുത്തിവക്കലാണ് മറ്റൊരു മാര്‍ഗം, ഭാരതത്തിലെ ഒട്ടുമിക്ക ചരിത്ര ഗവേഷണ സ്ഥാപനങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. അപകര്‍ഷതാബോധത്തില്‍ ആഴ്ത്തി യുവതയെ ബൌദ്ധിക അടിമത്വത്തില്‍ ആഴ്ത്തുക ആണ് ലക്ഷ്യം.
സമൂഹത്തിന്റെ നാനാതുറകളില്‍ അവരുടെ സ്വാധീനം ഉണ്ടാക്കുകയാണ് ഉന്നം. പൊതുമേഖലാ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, പ്രതിരോധ സംവിധാനം, പോലിസ്, അധികാരം, IT ,പ്രതിരോധനിര്‍മാണ മേഖലകള്‍, മുതലായവയില്‍ നുഴഞ്ഞു കയറുകയും അവിടെയെല്ലാം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഇവര്‍ തീറ്റിപോറ്റുന്ന വരേണ്യബുദ്ധിജീവിവര്‍ഗം നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് അവഗണിക്കാനാവാത്ത സത്യമാണ്.

ആലങ്കാരികമായ് മാത്രമല്ല തീറ്റി പോറ്റല്‍ എന്ന് വിവക്ഷിക്കേണ്ടത്. പുസ്തകപ്രസാധനം, അവാര്‍ഡ്, ഫെല്ലോഷിപ്പ്,  ഗ്രാന്റ്, പദവികള്‍, എന്ന് വേണ്ട പറ്റാവുന്ന അപ്പക്കഷ്ണങ്ങള്‍ എല്ലാം എറിഞ്ഞു കൊടുത്താണ് അവരുടെ ജിഹ്വ ആകാന്‍ “ബുദ്ധിജീവികളെ” വളര്‍ത്തി എടുക്കുന്നത്.
അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയില്‍ ആയിരിക്കവേ ഭാരതത്തില്‍ ഭരണമാറ്റം വന്നു.

പുതിയ ഭരണ, സാമ്പത്തിക പരിഷ്കരങ്ങളിലൂടെ  NGO കളുടെ വിദേശ ധനഗമാനത്തിനെ നിരീക്ഷിക്കുകയും, വിലക്കുകയും  ഭാരതത്തിന്റെ ഭരണ ഇടനാഴികളില്‍ കയറിയിറങ്ങി നടന്നു ഭരണനയങ്ങളില്‍ കൈ കടത്തിയിരുന്ന മാധ്യമ പിമ്പുകളെ വിലക്കുകയും ചെയ്തു. മാത്രമല്ല നക്സല്‍ബാധിത പ്രദേശങ്ങളില്‍ സ്വാതന്ത്ര്യാനന്തരം കണ്ടതില്‍ വച്ചേറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുവാന്‍ തുടങ്ങി. പിന്നീടങ്ങോട്ടാണ് ഈ പറയുന്ന അര്‍ബന്‍ നക്സലുകളുടെ സ്വാധീന വലയത്തില്‍ നിന്നും കെട്ടിച്ചമച്ച വാര്‍ത്തകളും വിവാദങ്ങളും പുറത്തിറങ്ങിയത്.

മാധ്യമം..

  • സുപ്രീം കോടതി ഗോവധം നിരോധിച്ചപ്പോള്‍ അതു മോഡി സര്‍ക്കാര്‍ ബീഫ് നിരോധിച്ചു എന്നാക്കി.
  • ആള്‍കൂട്ട കൊലപാതകങ്ങള്‍ - ഗോരക്ഷ സമിതി ആക്രമണം.
  • രോഹിത് വെമൂല ആത്മഹത്യ – ദളിത്‌.
  • സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് ജുനൈദ് കൊല്ലപ്പെട്ടപ്പോള്‍ - ബീഫ്‌ കൊല ആക്കി.
  • ദാദരിയില്‍ നടന്ന ആള്‍കൂട്ട കൊലപാതകം മോഡിയുടെ തലയില്‍ കെട്ടി വച്ചു.
  • കത്വ.- അവാര്‍ഡു വാപസി ഗാങ്ങ്.
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര വിവാദങ്ങള്‍ ഉണ്ടാക്കുന്ന ഫാക്ടറി ആയിമാറി നമ്മുടെ “മീഡിയ ഹൌസ്”. വാര്‍ത്ത‍ പടച്ചു വിടുന്ന മീഡിയഹൌസുകളില്‍ ഏകകാലികത്വം ദര്‍ശിക്കാം,

വിവാദങ്ങള്‍ ഉണ്ടാക്കി എടുക്കുകയാണ്.

ഉദാഹരണം: റാഫേല്‍ 
ദി പ്രിന്റ്‌ ഒരു വാര്‍ത്ത പുറത്തു വിടുന്നു അടിസ്ഥാനരഹിതമാണങ്കിലും ഒരു മണിക്കൂറിനുള്ളില്‍ ആ വാര്‍ത്ത കേരളത്തിലേതടക്കമുള്ള മാധ്യമങ്ങള്‍ ഏറ്റടുക്കുന്നു. ഇവിടെ പലപ്പോഴും ഒരേ വാക്കുകള്‍ പോലും ഉപയോഗിച്ചിരിക്കുന്നത് കാണാം. ദി പ്രിന്റ്‌ ആ വര്‍ത്തയുടെ അവലംബം എടുക്കുന്നതാകട്ടെ ഫ്രാന്‍സിലെ ദി പ്രിന്റ്‌ പോലെയുള്ള മറ്റൊരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടും. അപ്പോഴേക്കും ദേശീയ മാധ്യമങ്ങള്‍ അവ ഏറ്റെടുത്ത് കഴിഞ്ഞിരിക്കും.

നാലാം തലമുറ യുദ്ധതന്ത്രം (Fourth-generation warfare -4GW)?

കച്ചവട താത്പര്യത്തിനായി രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടു യുദ്ധം ചെയ്തിരുന്ന 1600 കള്‍ മുതല്‍ 1900 വരെ യുള്ള കാലഘട്ടത്തില്‍ പരമ്പരാഗത ആയുധങ്ങള്‍ കൊണ്ട് തീര്‍ത്ത യുദ്ധതന്ത്രത്തിനെ ഒന്നാം തലമുറ യുദ്ധതന്ത്രം എന്നും, രാജ്യങ്ങള്‍ കൂട്ടംകൂടി കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് ഒന്നും രണ്ടും  ലോകമഹായുദ്ധങ്ങള്‍  രണ്ടും മൂന്നും തലമുറ യുദ്ധതന്ത്രങ്ങളായി കരുതപ്പെടുന്നു. നേരിട്ടുള്ള യുദ്ധമുറകള്‍  ആയതുകൊണ്ട് തന്നെ ഈ വക യുദ്ധതന്ത്രങ്ങള്‍ക്ക് ഭീമമായ ധനനഷ്ടവും മനുഷ്യനഷ്ടവും നിശ്ചയമായിരുന്നു.

ഇതിനെ അതിജീവിക്കാനാണ്‌ പൂര്‍വാധികം ഭംഗിയായി കച്ചവടതാല്പര്യങ്ങള്‍
സംരക്ഷിക്കാനായി പുതിയ നാലാം തലമുറ യുദ്ധതന്ത്രങ്ങളുമായി സാമ്പത്തികശക്തികള്‍ മുന്നിട്ടിറങ്ങുന്നത്. രാജ്യത്തിനകത്തുനിന്നും ശത്രുക്കളെ വളര്‍ത്തിയെടുത്ത്  രാജ്യത്തിനെതിരെ യുദ്ധം ചെയ്യിക്കുന്ന തന്ത്രമാണത്. ആയുധം കൊണ്ടും അല്ലാതെയും യുദ്ധം നടന്നുകൊണ്ടേയിരിക്കും.

ഈ വിഘടനപ്രവര്‍ത്തനങ്ങക്ക് ഹേതു ആകാന്‍ മതം, ജാതി, വര്‍ണ്ണം , വര്‍ഗ്ഗം എന്ന് വേണ്ട ആ ഭൂമികയില്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കപ്പെടും. ലോകത്ത് ഇന്നുള്ള അശാന്തി പ്രദേശങ്ങളുടെ  കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന നഗ്നസത്യമാണിത്. അതുകൊണ്ട് തന്നെ “അര്‍ബന്‍ നക്സലിസം”  എന്ന ഈ വിപത്തിനെ കരുതിയിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

K B SHAJI


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



K B SHAJI
Geetha Bhavan
Chellamcode
Nedumangad PO
Mob. 994 802 5309
email: kbshaji002@gmail.com


ലേഖനങ്ങള്‍

Vipanchika Karthikeyan


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



എന്റെ കണ്ണാ....:: Vipanchika Karthikeyan

മെസ്സേജ് വന്ന ശബ്ദം കേട്ട് കണ്ണൻ തന്റെ വാട്സപ്പ് ഓപ്പൺ ചെയ്തു മുഖത്തൊരു ചിരി വന്നു. അവളാവും ആ പൊട്ടി പെണ്ണ്.. പരാതിപ്പെട്ടി.
കുറച്ചു ദിവസമായി അവളോട്‌ മിണ്ടിയിട്ട്.. നെറ്റ് ഓൺ ആക്കിയതേ ഉള്ളൂ.. ഇന്ന് പരിഭവത്തിന്റെ മഴയാവും...
മെസ്സേജ് നോക്കിയ അവനോർത്തു എഴുത്തു നിർത്തിയെന്നു പറഞ്ഞിട്ട് വീണ്ടും തുടങ്ങിയോ ഈ പെണ്ണ്.. ചിരിയോടെ അവനാ മെസ്സേജ് വായിച്ചു തുടങ്ങി...
പ്രണയം എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞ നാൾ മുതൽ ഞാനും  പ്രണയിച്ചിരുന്നു കണ്ണാ...
ഒരുപാട് ഒരുപാട് ഞാനയാളെ സ്നേഹിച്ചു അയാളെന്നെയും...
എന്റെ സന്തോഷങ്ങളും സങ്കടങ്ങളിലും അയാളെനിക്ക് താങ്ങും തണലുമായി.. പലപ്പോഴും ഞങ്ങൾ വഴക്കിടുമായിരുന്നു..
എങ്കിലും ഒരു നിമിഷം പോലും പിരിഞ്ഞിക്കാൻ വയ്യായിരുന്നു ഞങ്ങൾക്ക്.. അത്രമേൽ പ്രണയ മായിരുന്നു ഞങ്ങൾക്ക്...
എന്റെ കുറുമ്പുകളെ നെഞ്ചോട്‌ ചേർക്കുന്ന.. എന്റെ പരാതികളെയും പരിഭവങ്ങളെയും പുഞ്ചിരിയോടെ നോക്കുന്ന അയാളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു...
എന്റെ ജീവിത്തിലേക്ക് വന്ന ഓരോരുത്തരിലൂടെയും ഞാനയാൾക്ക് ജീവൻ കൊടുക്കാൻ ശ്രമിച്ചു.. ഇല്ല അയാളെപ്പോലെ ആരും വന്നില്ല.. എല്ലാവരും സ്വാർത്ഥരായിരുന്നു അവരുടെ ആവശ്യങ്ങൾ വേറെ ആയിരുന്നു..
ഞാനെന്റെ കാത്തിരിപ്പ് തുടർന്നു.. എന്റെ കഴുത്തിലെ താലിയുടെ ഉടമയിലും അയാളുണ്ടായിരുന്നില്ല കണ്ണാ...
നിന്നിലും ഞാനയാളെ തിരഞ്ഞു...
എനിക്ക് കണ്ടുകിട്ടിയില്ല...
കേൾക്കുന്നവർ ഒരുപക്ഷെ എന്നെ കല്ലെറിയുമായിരിക്കും.. ഞാനിപ്പോഴും പേരില്ലാത്ത മുഖമില്ലാത്ത ജീവൻപോലും ഇല്ലാത്ത അയാളെ പ്രണയിക്കുന്നു എന്നറിഞ്ഞാൽ.. എനിക്ക് ഭ്രാന്താണെന്ന് നീയും ചിന്തിക്കുകയാവും. സാങ്കല്പിക പുരുഷനെ ഇത്രമേൽ പ്രണയിക്കുന്നവൾ എന്ന് പുച്ഛം തോന്നുന്നുണ്ടാവും..
അയാളെന്റെ ആത്മാവാണ്..
എന്നിലെ സ്ത്രീയെ അറിഞ്ഞവനാണ്..
ഒരു പക്ഷെ അതെന്റെ മരണമാവാം..
നീ എന്നോട് ക്ഷമിക്കൂ കണ്ണാ..
എന്റെ ആത്മാവിൽ തൊടാൻ നിനക്കായില്ല..
എന്റെ ആത്മാവ് സ്വന്തമാക്കുന്നവന് മാത്രമേ എന്റെ ശരീരത്തിലും അവകാശമുള്ളൂ...
എന്റെ കാത്തിരിപ്പ് ഞാൻ അവസാനിപ്പിക്കുകയാണ്.. അങ്ങനെ ഒരാൾ ഇനി  കടന്നു വരില്ല.
ഞാൻ ആ സത്യം തിരിച്ചറിയുന്നു... ഇത്രയും കാലം ഞാൻ പ്രണയിച്ചതും കാത്തിരുന്നതും ഒരു പക്ഷേ എന്റെ മരണത്തിനെയാവുമോ, അവനായിരിക്കുമോ  എന്റെ പ്രണയം. ഞാനെന്നെ അവനു സമർപ്പിക്കുകയാണ്...
പെണ്ണെന്നാൽ ഒരു ശരീരം മാത്രമല്ല അതിനുള്ളിൽ ഒരു കുഞ്ഞു ഹൃദയമുണ്ട്...
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഹൃദയം..
ഈ മെസ്സേജ് നീ വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തിൽ നിന്ന് പോയിട്ടുണ്ടാവും..
നിനക്ക് നൽകിയ വാക്കുകളൊന്നും പാലിക്കാൻ എനിക്കാവില്ല കണ്ണാ..
എന്നെ നിനക്ക് നൽകാൻ എനിക്കാവില്ല...
നീ എന്നോട് ക്ഷമിക്കണം..
ഒരു നിമിഷം കണ്ണിൽ ഇരുട്ടുകേറുന്നപോലെ അവൻ മെസ്സേജ് വന്ന തീയതിയും സമയവും നോക്കി..
ഈശ്വരാ ഇന്നലെ രാത്രിയാണല്ലോ ഇനി എന്ത് ചെയ്യും...എങ്ങനെ അറിയും..
അവന്റെ മനസ്സിലേക്ക് അവളുടെ കണ്ണീരിൽ കുതിർന്ന മുഖം തെളിഞ്ഞു വന്നു..
അവളെ പരിചയപ്പെട്ടത് മുതൽ ഉള്ള കാര്യങ്ങൾ അവന്റെ ഓർമ്മയിലേക്ക് വരുകയായിരുന്നു..
തമാശക്കായിരുന്നു അവളോട്‌ സംസാരിച്ചു തുടങ്ങിയത് അവളെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ചിട്ടില്ല...
ഫേസ്ബുക് വഴി പരിചയപ്പെട്ടു..  പിന്നെ അത് ചാറ്റിങ്ങിലേക്ക് വഴിമാറി...
എപ്പോഴോ ഒരിഷ്ടം തോന്നിത്തുടങ്ങി..
അവൾക്കെപ്പോഴും  തമാശയായിരുന്നു...
എങ്കിലും തന്നെ കണ്ടില്ലെങ്കിൽ അവൾക്കു സങ്കടമായിരുന്നു... അവളാണ് തനിക്ക് കണ്ണനെന്ന വിളിപ്പേര് നൽകിയത്...
കൊച്ചു കുട്ടികളുടെ സ്വഭാവമായിരുന്നു പെണ്ണിന്..
തന്നെക്കാളും പ്രായക്കൂടുതൽ ഉണ്ടെന്നറിയാമായിരുന്നിയിട്ടും താനവളെ എടി പോടീ എന്നൊക്കെയാണ് വിളിച്ചിരുന്നത്...
ഒരു തൊട്ടാവാടി പെണ്ണ്..  ഈ ബന്ധം  ഈശ്വരനല്ലാതെ വേറെ ഒരാൾ അറിയരുതെന്ന് പറഞ്ഞതും അവളായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞവൾ...
താനവളെ സ്നേഹിച്ചിരുന്നില്ലേ..  ഉവ്വ് സ്നേഹിച്ചിരുന്നു... എന്നിട്ടും എന്തിനാണവൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. . 
തനിക്ക് അവളുടെ ശരീരം മാത്രമാണ് ആവശ്യം  എന്ന് താൻ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണോ
അവളെ വേദനിപ്പിച്ചത്.
എഴുതാപ്പുറം വായിക്കുന്നത് പെണ്ണിന്റെ ഹോബി ആണ്.. അതും പറഞ്ഞു എപ്പോഴും തല്ലു കൂടുമായിരുന്നു.. നീ എഴുതുന്നത് കൊണ്ടാണ് ഇങ്ങനെയെന്നു പറയുമ്പോൾ പെണ്ണിന് ദേഷ്യം വരുമായിരുന്നു..
അവൾ ആഗ്രഹിക്കുമ്പോഴൊക്കെ
ഓൺലൈൻ ചെല്ലണം ഇല്ലെങ്കിൽ പിന്നെ പരാതിയായിരുന്നു..
എത്ര പറഞ്ഞിട്ടും കാര്യമില്ല...
അവളുടെ സ്നേഹക്കൂടുതലാണ് ഇതിനു കാരണം എന്നറിയാവുന്നതുകൊണ്ട് താൻ എല്ലാം  ആസ്വദിക്കുകയായിരുന്നു...
എന്നിട്ടും എന്താണവൾക്ക് ഇങ്ങനെ തോന്നാൻ...
ആരോട് ചോദിക്കും...
വിളിക്കാനും പറ്റില്ലല്ലോ..
പെട്ടെന്ന് അവനു തോന്നി അവരുടെ രണ്ടുപേരുടെയും ഒരു ഫ്രണ്ട് ഉണ്ട് അവനെ വിളിക്കാം..
എവിടെ ആണെന്ന് ചോദിക്കാം.. ചിലപ്പോൾ അറിയാൻ കഴിഞ്ഞേക്കും..
ഓരോ സെക്കൻഡും അവനു മണിക്കൂറുകളായാണ് അനുഭവപ്പെട്ടത്..
ആദ്യം വിളിച്ചിട്ട് ഫോൺ എടുത്തില്ല.
രണ്ടാം വട്ടം ഫോൺ എടുത്ത സുഹൃത്ത് പറഞ്ഞു
എടാ ഞാൻ ഒരു മരണ വീട്ടിലാ വന്നിട്ട് വിളിക്കാം...
ആരാ മരിച്ചത് - വിറയാർന്ന സ്വരത്തിൽ അവൻ ചോദിച്ചു..
നീ അറിയും ചേച്ചിയെ...
പിന്നീട് പറഞ്ഞതൊന്നും അവൻ കേട്ടില്ല...
അവനു തന്റെ ശ്വാസം നിലയ്ക്കുന്നപ്പോലെ തോന്നി.. എല്ലാം അവസാനിച്ചിരിക്കുന്നു..
തന്റെ ചെറിയ വാശി അവളുടെ ജീവൻ കളഞ്ഞിരിക്കുന്നു...
ഭൂമി കീഴ്മേൽ മറിയുന്നതായി അവനു തോന്നി...
ചുറ്റും ഇരുട്ട് മാത്രം..
പിന്നെ, അവളുടെ കണ്ണാ എന്ന  തേങ്ങലും.

By വിപഞ്ചിക  കാർത്തികേയൻ


അമൽ എഴുതിയ വ്യസന സമുച്ചയം നോവലിന് ആണ് ഈ വര്ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

അമലിന് കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്കാരം.

https://timesofindia.indiatimes.com/life-style/books/features/sahitya-akademi-announces-bal-yuva-puraskar-for-2018/articleshow/64697812.cms

ശ്രീ. കീഴാറൂര് സുകുവിന്റെ ട്ടാവട്ടക്കവല - കവിതാസമാഹാരം





ശ്രീ. കീഴാറൂര് സുകുവിന്റെ ട്ടാവട്ടക്കവല - കവിതാസമാഹാരം
തിരു: പ്രസ് ക്ലബില് ശ്രീ. കുരീപ്പുഴ ശ്രീകുമാര്,  
സുധാകരന് ചന്തവിളക്ക് നല്കി പ്രകാശിപ്പിച്ചു.

നിത്യേ....

നിത്യേ, നിരാമയേ, നിസ്തുലേ, നിത്യവും
നീയുണർത്തുന്നതെൻ ജീവതാളം.
സുപ്രഭാതസ്മിതം, മദ്ധ്യാഹ്നതാണ്ഡവം,
സന്ധ്യാഭ, സ്വച്ഛന്ദഗാഢനിദ്ര.
നീ രാഗമുഗ്ദ്ധപ്രപഞ്ചം, നിഗൂഢാർത്ഥ-
മാനന്ദതത്ത്വം, വിമുക്തിപാഠം.

നിത്യേ, നിരാകൂലേ, നിർമ്മലേ, നിത്യവും
നീ കൊളുത്തുന്നതെൻ ജീവനാളം.
സൗരാഗ്നി, നക്ഷത്രകാന്തി, ക്ഷമാശാന്ത-
സൗഖ്യദം, സൗഹ്യദം, സൗമ്യദീപ്തി.
നീ സ്നേഹതപതപ്രഭാമൂർത്തി, വിശ്വാസ-
ദാർഢ്യം, സ്മൃതി, ശുദ്ധി, തീക്ഷ്ണബുദ്ധി..

നിത്യേ, നിരാദികേ, നിർഭയേ, നിത്യവും
നീ തുറക്കുന്നതെൻ ജീവനേത്രം.
പ്രാണൗഷധം, തീർത്ഥബിന്ദു, വാഗ് വൈഭവം,
പ്രൗഢം വരം, സ്വപ്നജന്മബന്ധം.
നീ ആത്മതന്മയീഭാവം, ധ്വനി, സന്ധി-
തന്മാത്ര, പ്രജ്ഞാനരൂപബ്രഹ്മം.

നിത്യേ, നിരാതപേ, നിർമ്മമേ, നിത്യവും
നീ മുഴക്കുന്നതെൻ ജീവനാദം.
സർഗ്ഗോത്സവം, സപ്തവർണ്ണോത്ഭവം, കാവ്യ-
സ്വർഗ്ഗം, ലയം, ദിവ്യമാന്ദോളനം.
നീ ആദിമന്ത്രാർത്ഥസാരം, ശ്രുതി, ധ്യാന-
ബോദ്ധ്യം, സഹസ്രാരസാക്ഷ്യം, ശുഭം.

Talent News



പറന്നുയരും Talent,,,
Total Talent Views

മേച്ചിൽപ്പുറം:: ശിവപ്രസാദ് പാലോട്

ഇടയനറിയാം
കൂട്ടത്തിലൊരാട്
കുറുക്കന്റെ കൂടെ
ഒളിച്ചോടിയിട്ടുണ്ടെന്ന്

കൂട്ടം തെറ്റിയ കുഞ്ഞാടുകൾ
കാട്ടരുവിയിലിറങ്ങി
സ്വന്തം മുഖങ്ങളെ
പ്രേമിച്ചു തുടങ്ങിയിട്ടുണ്ടെന്ന്

വിശപ്പിന്റെ വിഷം തീണ്ടിയ
ഇലച്ചോര കുടിച്ച്
ഒരു പെണ്ണാട്
പാതി ഗർഭത്തിൽ
സ്വയം അലസിപ്പോയെന്ന്

നിരാശയുടെ വള്ളി ചുറ്റി
കുരൽ കുറുകി
ഒരാണാട്  പാറയിടുക്കിൽ
ബലിമൃഗമായെന്ന്

ചിലപ്പോൾ
എല്ലാ ആടുകളും
ഇടയന്റെ ചാരന്മാരായി
തമ്മിൽ തമ്മിൽ
ഒറ്റിക്കൊണ്ടിരിക്കുന്നു

ഇടയനോടൊട്ടി
ഏതോ പാട്ടിൽ ലയിച്ചെന്നപോലെ
തഞ്ചം കൊണ്ട്
അയവെട്ടുന്ന ഒട്ടേറെ
ആടുകളുണ്ടെന്ന്

ഇടയനറിയാം
ഇവയൊന്നും ആടുകളല്ലെന്നും
ആട്ടിൻ തോലിട്ട
ചെന്നായ്ക്കളാണെന്നും

ഇടക്കിടക്ക് കൂട്ടിമുട്ടുന്ന
ദംഷ്ട്രകൾ ഇരുട്ടിൽ
തിളങ്ങുന്നത്
കണ്ടില്ലെന്ന് നടിക്കുന്നതാണ്
വേദമെന്നും

ഭ്രാന്തു പിടിച്ചോടുന്നവയുടെ
ചെവി മുറിച്ച ചോര
ചിറിയിലിറ്റിക്കുമ്പോൾ
ഇടയന്റെ തലച്ചോറിലും
കടന്നലുകൾ മുട്ടയിടാറുണ്ട്

ഇടയനറിയാം
താനൊരു ഇടയനല്ലെന്നും
ഇരമാത്രമാണെന്നും
ആസന്നമായ
മഞ്ഞിലുറഞ്ഞോ
സൂര്യാഘാതത്തിലോ
താനൊടുങ്ങിപ്പോകുമെന്നും

മുഖംമൂടി പിന്നെയും പിന്നെയും
മിനുക്കി
അയാൾ മേയ്ച്ചു കൊണ്ടേയിരിക്കുന്നു
മേഞ്ഞു കൊണ്ടേയിരിക്കുന്നു

വിരൽ കവിത പുരസ്കാരം

പ്രവേശനോത്സവം :: വിനയൻ

അയലത്തെച്ചെക്കാ
അറിയും ഞാൻ നിന്നെ
ചിരികൊള്ളാനല്ലേ
അരികിൽ നീ വന്നൂ .
ഇവിടെന്റെ കൂടെ
പൊതുപള്ളിക്കൂട-
ത്തണലിൽ തേനുണ്ണാൻ
വരികെന്റെ കണ്ണാ.
മിഴി രണ്ടും പൂട്ടി
പലതെണ്ണിത്തുള്ളാം
കളിയാടാം ,പാടാം
ഇനി നമ്മൾക്കൊന്നായ്.
"അറിയില്ലെൻ കൂട്ടേ, "
മനസ്സാകെപ്പൂക്കൾ
നനവേറ്റിക്കുനിയേ,
ഒരു തെന്നൽ തഴുകി.
"അറിയില്ലെൻ കൂട്ടേ, "
പുഴവെള്ളം ചാടേ,
അവനന്തിപ്പൊന്നിൽ
മിഴികൊണ്ടൊന്നൊപ്പി.
"അറിയില്ലെൻ കൂട്ടേ ,
പറയാനൊന്നുണ്ടേ"
നിറകണ്ണിൽ വിശ്വം
പലതായിച്ചിതറി.
"പറകെന്നുടെ കണ്ണാ "
ഇടിവെട്ടിപ്പെയ്യും
മഴയിൽ കുടചൂടി
കുടമുല്ല വിരിഞ്ഞൂ..
സുഖവാസന കൊള്ളാൻ
മലതാണ്ടിയ കുയിലിൻ
കളനാദം കേൾക്കാൻ
മഴതോർന്നൊരു മൗനം .
"പറയട്ടേ ഞാനെൻ
പ്രിയമാതാവോടീ-
യടികൊള്ളുംകാര്യം,
പറയും ഞാനെല്ലാം. "
"പൊതുപള്ളിക്കൂട-
ത്തികവിൽ നിന്നെന്നെ
വിലപേശുന്നോർക്കാ-
യെറിയല്ലേയമ്മേ."
"മറുനാടിൻവേർപ്പിൽ
വലുതാകും സ്വപ്നം
ഒരു യാതനയായെൻ
ചുമലിൽ ചാർത്തല്ലേ."
"മണ്ണപ്പം ചുട്ടും
കടലാസു മനഞ്ഞും
തെളിവാനത്തൂടെ
മഴവില്ലു തെളിയ്ക്കാം.
ചെറുവഞ്ചിയൊഴുക്കാം.
മഴയോടൊത്തൊഴുകാം.
കുളിർകൊണ്ടു ചിരിക്കാം
പൊതുനൻമകൾ കാക്കാം.
പൂമഞ്ചലിലേറാം
പൂമാനത്തോടാം
പൊന്നമ്പിളിമാമൻ
ചൊല്ലുംകഥ കേൾക്കാം.
നിറവാണെൻ നാട്ടിൻ
പൊതുപള്ളിക്കൂടം
വരികെൻ പ്രിയതോഴാ
കുളിർമുറ്റത്തേയ്ക്ക്."
"അറിയില്ലെൻ കൂട്ടേ,
വരുവാനുണ്ടാശ"
കഴിയില്ലെന്നുള്ളിൽ
കരിമാനം പെയ്തു.
ഇതളിൽ തേൻവഴിയും
ഇരുപൂക്കൾ വഴിയിൽ
മിഴിവാർന്നുവിരിഞ്ഞാൽ
വരുമാച്ചറുകാറ്റ്.
ഇവിടെക്കരിയുന്നൂ
അയൽപക്കക്കൂട്ട്,
അറിയേണ്ടവരസ്ഥി-
ത്തറകൾ പണിയുമ്പോൾ.
_________ വിനയൻ _________

പഴംപാട്ട്

ഏതൊരപൂര്‍വസ്വര മധുരിമയെന്നുമെന്‍ ഹൃത്തടം ധന്യമാക്കുന്നു,
ഏതു പഴംപാട്ടിന്നീണമെന്നില്‍ മധു മാരിയായ് പൊഴിയുന്നുവെന്നും,
ആ ദീപ്ത സ്മരണയെന്‍ മുത്തശ്ശിയേകയായ് തൊടിയിലെ മലര്‍വാകച്ചോട്ടില്‍
ഏതോ കിനാവിന്‍റെ ലോകത്ത് മൂകം ഉറങ്ങിക്കിടപ്പൂ.


(വീക്ഷണം വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല

ജീന്‍


ഹൃദയത്തില്‍ വിഷം കുത്തിവച്ചത്,
ചിന്തയില്‍ ഭ്രാന്തൊഴിച്ചത്.
ദൃഷ്ടിയില്‍ വെറുപ്പിന്‍റെ പരലുകള്‍ നിക്ഷേപിച്ചത്,
പുലരികള്‍ക്കു മുന്നില്‍ കണ്ണടക്കാന്‍ പഠിപ്പിച്ചത്.
അവന്‍റെ മുറിപ്പാടുകളില്‍ കണ്ണീരിന്റെ ഉപ്പു തേച്ച് ആഹ്ലാദിച്ചത്.
കാലത്തിന്‍റെ ചിറകടിയിലെവിടെയോ 

കൊഴിയുന്ന പ്രണയത്തിന്‍റെ പൊലിമ 
ഇരുളില്‍ അവശേഷിപ്പിച്ചത്.
ജന്മാന്തരങ്ങള്‍ നീളുന്ന അസുരവിത്തിന്‍റെ വേരുകള്‍.
ഞാന്‍...ഞാനല്ലാതെ...
ദേഹത്തിന് സാംഗത്യമില്ലാതെ...
ദേഹിക്ക് നിലനില്പില്ലാതെ ....
ഒഴുക്കില്‍...
 

(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
ശ്രീകുമാര്‍ ചേര്‍ത്തല

Parvathy Bhuparthy


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657

Parvathy Bhuparthy

സാഹിത്യം കല എന്നീ മേഖലകളിൽ 
വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പാർവ്വതി (Parvathy Bhuparthy)
ഇംഗ്ലീഷിലും തന്റെ രചനകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
അഭ്യുദയകാംക്ഷിയും സഹയാത്രികയുമാണ് കുമാരി പാർവ്വതി


രചനകള്‍



ബിന്ദുമതി

ആടലുകളെല്ലാമടക്കിയ രാജനശോകന-
പ്പാടലീപുത്രപുരത്തിന്‍ വീഥികളേറി.
സന്ധ്യയാല്‍ ചോന്ന ഗലി തന്‍ പാതകളിലമാത്യരും സൈന്യസമേതനായന്നു ഗമിക്കും നേരം.
സചിവന്മാരഖിലവും ദേവാനാം പ്രിയദര്‍ശി തന്‍റെ
ചടുലതയേറും കുതിരക്കു പിന്നാലെ.
മായികമാകുമന്തിയില്‍ സൗവര്‍ണ്ണ തേജസ്സിനാലേ,
നവ്യപ്രഭ നിറയുന്ന ഗംഗാതടവും.
ഏതലൗകിക കാന്തിയാല്‍ സ്വര്‍ഗ്ഗോപമമാകുന്നൊരാ
തീരത്തിന്‍റെ ചാരുതര ദൃശ്യങ്ങള്‍ കാണ്‍കെ,
കുതിരക്കുളമ്പൊന്നങ്ങു നിന്നൂ ശാന്ത സ്വരൂപമ-
സ്വച്ഛശീതളമാകുന്ന മധു നുകരാന്‍.
വെണ്ണുരക്കസവാടയണിഞ്ഞു വ്രീളാലോലം ഗംഗ
നവോഢയെപ്പോലെയാര്‍ത്തങ്ങൊഴുകിടുന്നു.
അശോകനപാരതയില്‍ കണ്ണുകളങ്ങയക്കവേ,
മരതകത്തുരുത്തുകള്‍, ശാദ്വലതീരം.
തോണിയേറുമരയന്മാര്‍, കുതിച്ചൊഴുകും ജാഹ്നവി, നൂപുര സ്വരധാരകള്‍, മൃദുഗീതങ്ങള്‍.
''ആര്‍ക്കൊഴുക്കുവാനാവുമീ, ഗംഗയെ ഇതുപോലങ്ങു
മേലേക്കു ഹിമവാനോളം, വിപരീതമായ്.''
ശബ്ദമുയര്‍ന്നൂ രാജന്‍റെ, ഗംഗയുമൊന്നു സ്തബ്ധയായ്
ആകെ മൂകമായി അനുചരവൃന്ദവും.
ചാരെ പരസ്പരം നോക്കിത്തല കുമ്പിട്ടു കൂപ്പുന്നു ,
സാധ്യമോ, വായു പോലങ്ങു ജലമുയരാന്‍ ?
'' എനിക്കാകും ഗംഗാദേവിയെ മേലോട്ടങ്ങോട്ടൊഴുക്കുവാന്‍''
നവമൊരു താരുണ്യത്തിന്‍ കോകിലനാദം.
പൗര്‍ണ്ണമി പോല്‍ ശോഭയെഴുമൊരു ലാവണ്യയുവതി,
നിറയന്തി ശോഭ പോലെയുണര്‍ത്തിക്കുന്നു.
''ബിന്ദുമതിയിവള്‍ '' ആരോ മൊഴിയുന്നു ,  ''പാപിനിയാം
ഗണികസുന്ദരിയിവള്‍ ഗലീ ചേരിയില്‍.''
'' ദുര്‍വൃത്തയിവള്‍, ധനാര്‍ത്തി മുഴുത്തവള്‍     മടിക്കുത്തങ്ങഴിക്കുന്നു, മടിശ്ശീല വീര്‍പ്പിക്കുവാനും.''
''മേലേക്കങ്ങോട്ടൊഴുകുക'', അബലയാം നാരീസ്വനം
പാര്‍ശ്വ വര്‍ത്തിനിയിവള്‍ തന്‍ അനുജ്ഞാസ്വരം.
ചെങ്കോലുമില്ല, ഖഡ്ഗവുമെന്നാലാശ്ചര്യമായ് ഗംഗ-
യൊഴുകുന്നു,
വിണ്ണതിലെ ഗംഗയോളവും.
അവഗണിക്കപ്പെട്ടവള്‍, തഴയപ്പെട്ടവളുടെ
സ്വരമേറ്റെടുക്കുന്നുവോ പ്രകൃതീമാതാ.
''നീ ദേവത,യാദി പരാശക്തി വിശ്വമായാദേവി,
ഗംഗ നിന്നനുജ്ഞ കേള്‍പ്പാന്‍ മൂലം ഭവതീ ? ''
രാജനതു ചോദിക്കവേ, '' എന്‍ സത്യവര്‍ത്തനത്താലേ,
യൊഴുകുന്നു ഗംഗ ഹിമഗോമുഖോളവും.''
'' ഞാന്‍ ബിന്ദുമതി,താരുണ്യം വിറ്റു പുലരും പെണ്‍കൊടി,
സത്യശക്തിയാലൊഴുകുന്നു ഗംഗാനദി.''
''വേശ്യയാമെനിക്കുമാവാം സത്യപ്രവര്‍ത്തനം, ചാതുര്‍വര്‍ണ്ണ്യ
ബഹു ജനമെല്ലാമെനിക്കു തുല്യര്‍.''
''പണമേകുന്നവനു ഞാന്‍ നല്കുന്നു തുല്യസേവനം,
അതാണെന്‍റെ സത്യം ,ഉണ്മ,
സമത്വബോധം ''
''ഉള്ളത്തിലുള്ള സത്യത്തെ വിശ്വമനുസരിക്കുന്നു,
സത്യവര്‍ത്തിയെല്ലാറ്റിനും യജമാന്‍ സ്വയം.''
***********************
ദേവാനാം പ്രിയന്‍, പ്രിയദര്‍ശി രാജന്‍- മഹാനായ അശോകചക്രവര്‍ത്തിയുടെ സ്ഥാനപ്പേരുകള്‍
*************
(ജീവ രാഗം മാസിക )
   ശ്രീകുമാര്‍ ചേര്‍ത്തല

Farha Art Gallery - School Magazine Cover

Farha Art Gallery


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657





Farha Art Gallery - Kathakali



സ്നേഹമുദ്ര

കരവിരലുകൾ  അരുമയായ് ചേർത്തും
കരമൂലം തൊട്ടും കൊരുത്ത മുദ്രയിൽ
കരൾ കവിയും നിൻ പ്രണയമു,ണ്ടതിൽ
കര തിരയുമെൻ തിരക്കുതിപ്പുണ്ട്.

കാത്തിരിപ്പ്


ഇരുളിന്‍ കരിമ്പടം മൂടുന്നു പിന്നെയും,
അരിയ കനവുകള്‍ കയങ്ങളില്‍ വീഴുന്നു,
ചേതനയില്‍ തമസ്സിന്‍റെ ജ്വാലകള്‍ തെഴുക്കുന്നു,
ഈ ശ്യാമ രാവിതില്‍, ആകാശച്ചെരിവില്‍ നി-

ന്നൊരു നേര്‍ത്ത താരകക്കതിരിറ്റു വീണെങ്കി,-
ലില്ല,യീ തപ്ത നിശ്വാസങ്ങളും, കാറ്റു,മെന്‍ 
സ്മൃതികളും, ജീവനും പുല്‍ത്തണ്ടിന്‍
പാട്ടുമീ, ഗഹനാന്ധകാരത്തിലേക്കാഴുന്നുവോ?
ഇതു മൃതിയോ, നിദ്രയോ, അന്ത്യ യാമങ്ങളോ, 

പുലരിത്തുടുപ്പിലേക്കെത്ര കാതം ? 
(സായാഹ്ന കൈരളി വാരാന്തം)
ശ്രീകുമാര്‍ ചേര്‍ത്തല

അപൂര്‍ണ്ണമൊരു മുരളീഗാനം


അന്തി ദീപത്തിന്നൊളി മങ്ങീടവേ,
നിരത്തിലൂടെ ഞാന്‍ പകച്ചു പായവേ,
കടുത്തൊരൊച്ചകള്‍ പ്രസവിക്കും ശര-
ശസ്ത്ര മാരിപോല്‍ ശകടങ്ങള്‍ നീങ്ങെ,


ക്ഷണിക ഭാവി പോല്‍ അനിശ്ചിതത്വത്തിന്‍
പ്രതീകഭംഗി പോല്‍ നിരത്തു നീളവേ,
കിടമാത്സര്യവും മുള്ളു വീഴുന്ന
ഭയപ്പേമാരിയും വികടഭാവിയും


മനസ്സിലാര്‍ത്തുവന്നലക്കും സാഗര-

ത്തിരകളെപ്പോലെ വിഷാദചിന്തകള്‍.
ഒരു വേള,വേട്ടമൃഗത്തെ മാതിരി
ആകുലതയാല്‍ തിരക്കിട്ടോടവേ,


ശാന്തസൗവര്‍ണ്ണം പകരുമര്‍ക്കനോ,
വഴിയോരത്തെഴും ചിരിക്കും പൂക്കളോ,
ഹൃദയജാലകം തുറന്നിടാന്‍ മൃദു-
സുഖദതെന്നലായകമൊന്നു പൂകാന്‍,


വഴി കാണാതെയിരന്നു നില്ക്കവേ,
വ്യഥിതചിത്തമങ്ങശാന്തി മൂടവേ,
ഒരു നിലാച്ചിന്തായ്, കുളിര്‍ മാലേയത്തിന്‍ 

തളിര്‍ തലോടലായ്, തരള മാരിയായ്,

ഒരു മുളന്തണ്ടിന്‍ മൃദുലഗീതികള്‍
അണി നിലാവുപോല്‍ എന്നെച്ചൂഴുന്നോ.?
ചുറ്റും നോക്കവേ, പാത തന്നോരം
മുരളി വില്ക്കുന്നൂ, ഒരു ചെറു ബാലന്‍.


കനത്ത വെയ്ലിന്‍റെ കരിവാളിപ്പുകള്‍
വര്‍ത്തമാനത്തിന്‍ ഭയ ചരിതങ്ങള്‍.
ശ്യാമസാന്ദ്രമാം വദനത്തില്‍ പൂത്ത
നിലാവൊളി പോലെ സ്മേരവിസ്മയം.


ഒരു വേള പിന്നെപ്പുനര്‍ജനിച്ചുവോ
യദുവംശത്തിന്‍റെ തിലകിത നാളം.?
ചൊടിമലര്‍ ചേരും കുറുങ്കുഴലില്‍ നിന്ന-
ഭംഗുരമായി സ്വരതടിനികള്‍.


വിയര്‍ത്തു പായുമീ വിശ്വത്തിന്‍ ദുര
കെടുത്തുവാന്‍ പോന്ന മഹാപ്രവാഹമായ്,
ഉയിരിടുന്നുവോ ഷഡ്ജപഞ്ചമ-
സ്വനമധുമയ ഹര്‍ഷ വീചികള്‍ .?


മുന്നില്‍ നീര്‍ത്തൊരു പായയില്‍ ഈറ-
ത്തണ്ടുകളൊരു ശ്വാസം തേടുന്നു ?
അമൃതവര്‍ഷിണി, ജോഗ്, കല്യാണി,
മധ്യമാവധി രാഗധാരകള്‍.


ഒരു കുയിലിന്‍റെ തരള ഗീതങ്ങള്‍,
മൃദുല തെന്നലിന്‍ സുഖദ ഗീതികള്‍,
കടലിന്‍ പാട്ടുകള്‍, നദി തന്‍ ശീലുകള്‍
വസന്ത ചിത്രങ്ങള്‍, മഴ തന്‍ മൂളലും
മുരളികയിലെ മധുരഗീതമായ്
പുനര്‍ജനിക്കുവാന്‍ കാത്തു നില്ക്കുന്നു.
ആദിയില്‍ പൂത്ത പ്രണവശാഖി പോല്‍,
ഹൃദയവാടിയില്‍ മലര്‍ ചൊരിയുന്നു.


ഞാനൊരു കോലക്കുഴലു വാങ്ങിയെന്‍
കനത്ത ചുണ്ടുകള്‍ അതില്‍ ചേര്‍ത്തീടവേ,
പൊഴിവൂ, ഗദ്ഗദം ,ഞരക്കങ്ങള്‍ എന്‍റെ,
ചിന്തകള്‍, വികൃത നാദമാകുന്നു.


അക്കിശോരന്‍ തന്‍ ചൊടി ചേര്‍ന്നീടുമ്പോള്‍
ചുരക്കും നാദത്തിന്‍ മഹാപ്രവാഹത്തില്‍
മയങ്ങിപ്പോകുന്നു, നാദനിര്‍ഝരി
ദേഹദേഹിയില്‍ പൂകിയാര്‍ക്കവേ,
പുളക നിര്‍വൃതി ഉയിര്‍ത്തെണീക്കുന്നു,
വിശ്വം വൃന്ദാവനിയായ് തീരുന്നു.


പതിവായന്തിയില്‍ നിരത്തിന്നോരത്തെ,
പാട്ടു കേള്‍ക്കുവാന്‍ വ്രണിതചിത്തങ്ങള്‍
ആര്‍ത്തു ചേരുമായിടം തന്നിലൊരു
വണ്ടു മാത്രമായ് ഞാനും നില്ക്കുന്നു.


ഒരു സായാഹ്നത്തില്‍, അലകളില്ലാത്ത
കടലൊന്നാകുവാന്‍ മനസ്സു വെമ്പി ഞാന്‍
പ്രകൃതി കാതോര്‍ക്കും പൈതല്‍, ഈറ തന്‍
വേണു വില്ക്കുന്നോരിടമങ്ങെത്തി ഞാന്‍.


എവിടെപ്പോയെന്‍റെ മുരളികാ നാദം ?
എവിടൊളിച്ചെന്‍റെ സാന്ദ്രസംഗീതിക.?
വഴിയോരത്തതാ തകര്‍ന്ന മുരളികള്‍
ഏതപൂര്‍ണ്ണമാം രാഗം തീര്‍ക്കുന്നു.?


തിരക്കിയെത്തിയേന്‍, ആശുപത്രിയില്‍ ,
വെട്ടി വീഴ്ത്തി പോല്‍ കൊലയാളിക്കൂട്ടം .
രാത്രി പാതകം സാക്ഷി ചൊന്നൊരാ
പാവം പൈതലെയരിഞ്ഞു തള്ളിയോ?


ആളു മാറി പോല്‍ തുളക്കും കഠാരകള്‍-
ക്കറിവീലല്ലോ അകൈതവങ്ങളെ.!
പഞ്ഞി മേലാപ്പാല്‍ മൂടിപ്പോയൊരെന്‍
പിഞ്ചു ബാലന്‍റെ മൃതദേഹം കാണ്‍കെ,
മുറിച്ചൊടികളില്‍ തങ്ങി നില്ക്കുന്ന
അറ്റു വീഴാത്ത സ്മിതദലങ്ങളും
ഉണര്‍ത്തും ചോദ്യങ്ങള്‍ക്കന്തമില്ലയോ,


അനാഥര്‍ക്കാരൊരു തുണ ലോകേശനോ ?,
സത്യവേതനം കഠോരമൃത്യുവോ?
കളങ്കമേശാത്ത ഹൃദ്ഫലമെന്തു,?
ചുറ്റും വീശുന്നോ അമരബാംസുരി.


(സുപ്രഭാതം വാരാന്തം)
 ശ്രീകുമാര്‍ ചേര്‍ത്തല

ഉറക്കു പാട്ട്

       
അലയും മുകിലോലും കാരുണ്യ വര്‍ഷം നീ-
യുലയാത്ത സാന്ത്വന സ്വപ്നേന്ദു കിരണം നീ...

പൊലിയാ നിലാവിന്‍റെ കുളിര്‍ ചിന്തു മധുരം നീ,
കലികയായ്, അജ്ഞാത സമസ്യാദ്രി കണിക നീ....

ഇടറുമ്പോള്‍ തണുവേകുും തണലിന്‍റെ ചിമിഴു നീ,
തൊടിയിലെ തുമ്പ തന്‍ നൈര്‍മല്യ തൂമ നീ,

മടുമലര്‍ മകരന്ദം, നിറയന്തി നാളം നീ,
തൊടുകുറിക്കുളിരു നീ,യൊരു നിശാഗന്ധി നീ,

തരളം, തഴുകുന്ന തെന്നലിന്‍ ശീതം നീ,
ഹരിതമാവനികയില്‍ കുയില്‍ തേടുമീണം നീ,

ഒരു ശരത് സന്ധ്യ നീ, പുലരിത്തുടുപ്പു നീ,
യരിയ മാഗന്ധ മൃദുസൂനസ്പര്‍ശം നീ....

നിറശ്യാമ മിഴികളെപ്പുണരുവാനായുമാ-
മുറ തേടും നിദ്രയെ, വരവേല്പു നിന്നിലെ,
മറയില്ലാ പ്രണയത്തിന്‍ പൊരുള്‍ തേടി നിസ്വനാ-
യുറക്കുപാട്ടിന്നീരടികളുമായി ഞാന്‍......

(കേരള ഭൂഷണം വാരാന്തം)


ശ്രീകുമാർ ചേർത്തല