അധ്യാപക കലാ സാഹിത്യ അവാർഡ് 2017 മന്ത്രി മെഴ്സിക്കുട്ടിയമ്മയിൽ നിന്നും ഏറ്റുവാങ്ങുന്നു
തീക്കാലം :: ശിവപ്രസാദ് പാലോട്
പണ്ടിരുന്നിട്ടുണ്ടു നാം പകലിരവ്
തമ്മിലത്രമേലടുപ്പമുണ്ടാകയാൽ
മുള്ളുമൂർച്ചകൾ കനൽക്കല്ലുകളന്നു
നമ്മൾക്കു പൂവിരിപ്പായപ്പോൾ
ചന്തമേകാന്തമക്കോണിൽ നിൽക്കുന്ന
പൊന്ത നമ്മെയൊളിപ്പിച്ചു പച്ചയിൽ
ഗാഢമെന്തോ ചിന്തിച്ചു നിൽക്കയാ-
മാഴമായിക്കൊതിപ്പിച്ച ജലാശയം.
വയ്യ, വനശബ്ദതാരാവലി മൂളും
ചില്ലുജാലകമോർക്കാതിരിക്കുവാൻ
ഘനമിരുണ്ടുറച്ച പർവ്വതശിഖിര-
മന്നു മറ്റൊലിക്കൊണ്ടു നമ്മളെ.
ഇടറി വീഴുമാ മിഴിനീരരുവിയിൽ
ഇടയിലെപ്പോഴോ നീയിറങ്ങി നിന്നതും
മോദമന്ദസ്മിതമോതി നിന്നൊരാ
മധുരപുഷ്പം നിനക്കായ് പറിച്ചതും,
പിന്നെയേതോ കിനാവിൽ പിരിഞ്ഞു
നാമൊട്ടു കണ്ടാലുമന്യരായ് തീർന്നതും
അഗ്നിശൈലം പഴുത്തൊഴുകി കാലം
ഹൃദ്കുടീരങ്ങളെപ്പൊതിഞ്ഞിരിക്കവേ,
വിജനവീഥിയിൽ മാമരക്കൊമ്പുകൾ
ശിഥില സ്വപ്നമായ് കരിഞ്ഞുണങ്ങവേ
അന്തിമേഘം കലങ്ങിയ വിണ്ണിൽ
തൊട്ടു ഞാനെൻ മിഴി തുടയ്ക്കട്ടെ...
ശിവപ്രസാദ് പാലോട്
ശ്രീ.മോഹൻ ഡി കല്ലമ്പള്ളിയുടെ കഥാസമാഹാരം - "നൊമ്പരം" പ്രകാശനം.
" മാവേലി വന്നപ്പോൾ " :: ഹരിലാൽ, നന്ദിയോട്
(എന്റെ ആദ്യ കവിത - 1985)
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.,
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാർക്കുമൊട്ടില്ല താനും.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം...
കാലം കഴിഞ്ഞു മാവേലി വന്നു,
കാലത്തിൻ മാറ്റം കണ്ടമ്പരന്നു...!
മാലോകർ മാവേലി നാൾ മറന്നു,
മാവേലി നാടിന്നു പാടേ മാറി!
സ്തബ്ധനായ് നിന്നു മാവേലിനൊന്തു,
തൻ നാടിന്നെന്തേ ദരിദ്രമായി?
ഓണത്തിൻ മാറ്റുകുറഞ്ഞു വന്നു,
ഓണക്കളികള ദൃശ്യമായി
പൂവിളിപ്പാട്ടുകൾ കേൾക്കാനില്ല,
പൂക്കളം പോലും വിരളമായി!
ഊഞ്ഞാലിലാടുന്ന പൈതലില്ലാ,
ഊഞ്ഞാല് കൺകൊണ്ടു കാൺമാനില്ല...!
വീണ്ടും വരുന്നു മാവേലി ഇന്നും
ദുഃഖവും ദുരിതമേറ്റുവാങ്ങാൻ!
തൻ തിരുമാനസം നൊന്തു നൊന്ത്
മാവേലി പോലും ക്ഷയിച്ചു പോയി!
മാവേലി നാടിന്നു സങ്കൽപ്പമായ്
ഓണമെന്നുള്ളതും സങ്കൽപ്പമായ്...!
വിദ്യാരംഗം ചെറുകഥ അവാർഡ്
ഓണക്കവിതകൾ :: ശിവപ്രസാദ് പാലോട്
.............
പൂക്കളുടെ
മഹാ ബലി
.........
എന്നും
പാച്ചിലാണ്
അതിന് ഇതിന്
അവിടേക്ക് ഇവിടേക്ക്
ഇത് മാറ്റിയെടുക്കാൻ
അത് തിരുത്താൻ
ഇത് ബന്ധിപ്പിപ്പിക്കാൻ
അത് ഹാജരാക്കാൻ
അവിടെ വരിനിൽക്കാൻ
ഒരിടത്ത് കൊല്ലാൻ
ഒരിടത്ത് ചാവാൻ
ശീലപ്പെട്ടു പോയല്ലോ
പൊന്നോണമേ.
........
പുഷ്പചക്രങ്ങളല്ലേ..?
മണ്ണടിഞ്ഞ
സമത്വ മഹാപ്രഭുവിൻ
വിരിമാറിൽ
സദ്യയുണ്ണുകയല്ലേ
ശ്രാദ്ധം
ജീവനോടെ
കുഴിച്ചുമൂടപ്പെട്ട-
യാത്മാവിന്നോർമ്മയിൽ...
9249857148