Views:
ഫാത്തിമ മെഹബൂബ്
(G & VHSS, Pirappancod-ലെയും അക്ഷര-യിലെയും
ഒന്‍പതാം തരം വിദ്യാര്‍ഥിനി)
"മഴയായി ഞാൻ കണ്ട സ്വപ്നങ്ങളൊക്കെയും
വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണു വയ്യ, പുറത്തിറങ്ങാനെന്റെ
വീടിന്നകത്തും വിയർപ്പു ഗന്ധം.
കിണറും കുളവും കരയും മിഴികളും
കനിവിനായ് തേങ്ങിക്കരഞ്ഞിടുന്നൂ.
മീനമായ് മേടമായിടവമായെന്നിട്ടും
മഴയിത്ര വൈകുവതെന്തുകൊണ്ടോ !
പെട്ടെന്നു വന്നിതാ, ഭൂമിതന്നാത്മാവിൽ
നിദ്രയായ് പൊയ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹമടക്കുവാനെത്തിയ
കരിമുകിൽമേഘങ്ങളമ്പരന്നു.
എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ ?
എവിടെയാണിവിടുള്ള പച്ചപ്പിതൊക്കെയും
മീനവും മേടവും തിന്നു തീർത്തോ ?
താഴത്തൊരു കൂട്ടം മാനവരൊക്കെയും
നില്ക്കുന്നൊരു തുള്ളി നീരിനായി.
ഇല്ലില്ലെനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം...
അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി"
വേനലിൽ വറ്റി വരണ്ടിരുന്നു.
ചൂടാണു വയ്യ, പുറത്തിറങ്ങാനെന്റെ
വീടിന്നകത്തും വിയർപ്പു ഗന്ധം.
കിണറും കുളവും കരയും മിഴികളും
കനിവിനായ് തേങ്ങിക്കരഞ്ഞിടുന്നൂ.
മീനമായ് മേടമായിടവമായെന്നിട്ടും
മഴയിത്ര വൈകുവതെന്തുകൊണ്ടോ !
പെട്ടെന്നു വന്നിതാ, ഭൂമിതന്നാത്മാവിൽ
നിദ്രയായ് പൊയ്പോയ പൊൻവസന്തം.
ഭൂമിതൻ ദാഹമടക്കുവാനെത്തിയ
കരിമുകിൽമേഘങ്ങളമ്പരന്നു.
എന്തേ ഇവിടിത്ര നാശമായ് തീരുവാൻ
മീനവും മേടവും കൊന്നതാണോ ?
എവിടെയാണിവിടുള്ള പച്ചപ്പിതൊക്കെയും
മീനവും മേടവും തിന്നു തീർത്തോ ?
താഴത്തൊരു കൂട്ടം മാനവരൊക്കെയും
നില്ക്കുന്നൊരു തുള്ളി നീരിനായി.
ഇല്ലില്ലെനിക്കിതു താങ്ങുവാനാകില്ല
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു മേഘം...
അലിയും മനസ്സിന്റെ മഴനാരിലായിരം
കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങി"
No comments:
Post a Comment