നീയെന്തിനെത്തീ....


നീയെന്തിനെത്തീ,
    വിലങ്ങിട്ടു നിർത്തുവാ-
നീയാത്ര തീരും
    വരേക്കെൻ മനസ്സിനെ...!

പാലാഴിത്തിര


പാലാഴിത്തിര നിന്റെ പുഞ്ചിരിച്ചേലൊത്തു
പാടുന്ന ശംഖമാണെന്റെയുള്ളം
ശ്രീലക്ഷ്മി കാരുണ്യധാരയായ് ചാരത്തു-
ചേരും നിന്‍ രൂപമാണെന്റെ ഭാഗ്യം.

നാരദവീണയിലുണരും നിന്‍ നാമങ്ങള്‍
നാരായണാ നിത്യപുണ്യനാദം
നാവിലും കാതിലും കോശാണുതോറുമേ
നാരായണാ തുള്ളിത്തുളുമ്പിടുമ്പോള്‍

പാഴ് മുളം തണ്ടല്ല, നിന്‍ രാഗവിസ്മയ-
രോമാഞ്ചമണിയും മുരളിക ഞാന്‍
കാകോളകാളിയനല്ലല്ല, നിന്‍ പാദ-
മാടുന്നൊരാനന്ദവേദിക ഞാന്‍...

പ്രകടനം


കൂമ്പിയ മിഴികളിലൊരുമ്മ,
ഇതു സ്‌നേഹമാണ്.

തടയണകളില്‍ തീവെള്ളം

ഇനി,
മുഖപടവും
മൂടുപടവും
വേണ്ട

ഓര്‍ക്കാപ്പുറത്ത്


ഓര്‍ക്കാപ്പുറത്ത്
ഒരു മഴപോലെ
നീ പെയ്തു നിറയുന്നു.

നനഞ്ഞ മണ്ണിന്റെ പൂമണം,
ഇലപ്പടര്‍പ്പുകളുടെ നടനഹ്ലാദങ്ങള്‍,
പുല്‍നാമ്പുകളിലെ രോമഹര്‍ഷം,

ഒരു നിമിഷം
ഭൂതവും ഭാവിയും വര്‍ത്തമാനവും
ഒന്നായിഴുകിച്ചേരുന്നു.

ഓര്‍ക്കാപ്പുറത്ത്
ഒരു മഴപോലെ
നീ പെയ്‌തൊഴിയുന്നു.

ഉലഞ്ഞുവോ..


ഇളകവെ,
    മഞ്ഞിന്‍ തുകില്‍
    മലകള്‍ തന്നിളം തനു
    മുന്നില്‍ നിറഞ്ഞു നില്‍ക്കവെ,

ഇളം കാറ്റിന്‍ മൂള-
    ലണഞ്ഞു പുല്‍കവെ,
    മുളം തണ്ടുന്മദ-
    മുണര്‍ന്നുലഞ്ഞുവോ...

ചേര്‍ച്ച


എത്ര പൂക്കളാണ്
ചുറ്റിലും വിരിയുന്നത് !
ഏതെല്ലാം ശലഭങ്ങളാണ്
പാറിപ്പറക്കുന്നത് !

ആഹ്ലാദമേ
നീയും
എന്നോടൊപ്പം കൂടുക.

നവനീതം


കവിയുന്നു കണ്ണാ കരള്‍ച്ചൂടു നീ രാഗ-
നവനീതചോരനായ് പുഞ്ചിരിക്കൂ,
യമുനയുടെ മോഹപുളിനങ്ങളില്‍ നീ സ്‌നേഹ-
യദുകുലകാംബോജിയോളമാകൂ.

നീയകന്നാല്‍ നീറുമഴലിരുള്‍ ഞാന്‍, നിന്റെ
മായയില്‍ മതിമറക്കുന്ന രാധ.
നീയണഞ്ഞാല്‍ നിന്റെ നിഴലാണു ഞാന്‍, ശ്യാമ-
നീലയില്‍ മതിമയങ്ങുന്ന രാധ.

പാഴ് മുളം തണ്ടാകുമിവളു നിന്‍ പാട്ടുകള്‍
പാടുന്ന മുരളിയായ് മാറിടേണം.
കണികാണുവാന്‍ പുതിയസ്വപ്‌നങ്ങള്‍ കോര്‍ത്തു പൊന്‍-
കണിയായി മിഴിയില്‍ നീ വാണിടേണം.

തേന്‍നിലാവള്ളികളാലോലമാടുന്നൊ-
രോര്‍മ്മയില്‍ രാക്കിളിപ്പാട്ടിനൊപ്പം
പീതാംബരാ നിന്റെ വേണുവും മൂളുന്നൊ-
രാര്‍ദ്രമാം ഗാനമാകട്ടെ ജന്മം.

പരസ്പരം


എനിക്കു തണുക്കുന്നു
നീയെന്റെ പുതപ്പാവുക

നിനക്കു തണുക്കുമ്പോള്‍
ഇതാ
മനസ്സിനൊരറ്റം
നീ വലിച്ചെടുത്തോളൂ...

പുതച്ചുറങ്ങുവാന്‍
പരസ്പരം.

വിളക്ക്


നിന്നെക്കുറിച്ചുള്ള ചിന്തകള്‍ക്ക്
തിരശ്ശീലകളും
വേലിക്കെട്ടുകളുമില്ലാത്ത
പുത്തന്‍ തുറസ്സുകള്‍...

ഹരിതയാഥാര്‍ത്ഥ്യങ്ങളെ
ആശ്ലേഷിക്കുന്ന
നിലയില്ലാക്കയങ്ങളില്‍
നാണിക്കുന്നതെന്തിന് ?

മാംസത്തിന്റെ
ആവരണങ്ങളുരിഞ്ഞ മനസ്സില്‍
എണ്ണ തീരാറായ
ഒരു വിളക്ക്,

നീയതില്‍
സ്‌നേഹം പകര്‍ന്ന്
ജ്വലിപ്പിക്കുക...

കാത്തരുളുക നീ





കാത്തരുളുക നീ

എല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.

കടവും കടമയുമഴലും കൈകോര്‍-
ത്തിടവും വലവും കടയുമ്പോള്‍
കരിവരവീരാ ഗംഗണപതയെ-
ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍
കരകയറാനൊരു കൈത്താങ്ങായുട-
നരികെത്തുമ്പിക്കരമെത്തും.

മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍
കൊക്കയില്‍ വീഴാതെപ്പോഴും
കാക്കുക ഗജമുഖ, തുമ്പിക്കരമതി-
ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ.
തീക്കാറ്റും പേമഴയും തീണ്ടാ-
തീക്കാട്ടില്‍ കാത്തരുളുക നീ.






Read in Amazone Kindle

ചുറ്റിലും


അമ്പലക്കൈവിള-
    ക്കന്തിക്കു ദൂരത്തെ-
യംബരമുറ്റത്തു
    തൂക്കുന്നൊരമ്പിളി,
രാഗലഹരിത-
    ന്നോണനിലാവല
രാഗം പകര്‍ന്നു
    നിറയ്ക്കട്ടെ ചുറ്റിലും.

കൊടും തീയിലെന്നപോല്‍


തങ്കക്കിനാവുകള്‍
    കണ്‍പീലികള്‍പോലെ
തമ്മിലിഴകോര്‍ത്തു നിന്നു,

തളച്ചിട്ട നിശ്വാസ-
    നിര്‍വാണമന്ത്രം
തുളയ്ക്കുന്ന നിശ്ശബ്ദതയുടെ
    ചേലാഞ്ചലത്തിലും

ധീരമായേകാഗ്രമാ-
    യൊന്നു തൊട്ടുവോ
നീരവമേതോ
    കൊടും തീയിലെന്നപോല്‍...

അമ്പാടിക്കണ്ണന്‍


അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ-
മുറ്റത്തുമോടിക്കളിച്ചിടേണം
അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍-
ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം.

അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍
അച്ഛാ... വിളിച്ചുമ്മ നല്കിടേണം.
കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു-
വാതുറന്നെപ്പൊഴും കൊഞ്ചിടേണം.

വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ
നാടിന്റെ നന്മയായ് വാണിടേണം
ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന-
ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം.

അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ-
യുള്ളിലും വന്നു നിറഞ്ഞിടേണം.
ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും
തങ്കപ്രകാശം ചൊരിഞ്ഞിടേണം.

ഇനിയുമെത്ര നാള്‍...!


ഇവിടെ നമ്മള്‍ പരസ്പരം മ്ണ്ടാതെ
ഇനിയുമെത്ര നാളെത്രനാളിങ്ങനെ

മെഴുകു ദീപങ്ങളാകണം കാണുമ്പോള്‍
വഴുതി നീങ്ങും നിഴലുകളാകണം...

ഭക്തിതരംഗിണി


 ഭക്തിതരംഗിണി

ഭക്തിതരംഗിണി മാത്രാലോപ-
    ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു.
മുക്തി തരും നവ ഗീതികളില്‍ തവ-
    ശക്തിയുമിഴുകിച്ചേരുന്നു.

ഗണഗണ ഗണഗണ ഗണപതിയെന്നൊരു
    ഗമകം കരളിലുമുയരുന്നു.
ഗുണഗണപതിയും ധനഗണപതിയും
    പ്രണവപ്പൊരുളെന്നറിയുന്നു.

ജീവിതമെഴുതുമെഴുത്താണിത്തല-
    യെന്നുടെ തലയിലുമമരുന്നു.
കാവ്യാനന്ദതരംഗാവലികളി-
    ലരുണിമയമലം പുലരുന്നു.

തുമ്പിക്കരമതിലന്‍പിന്‍ കുംഭം
    കുംഭോദര നീയേന്തുന്നു.
തുമ്പപ്പൂമൃദുവരമായറിവി-
    ന്നിതളുകളെങ്ങും ചൊരിയുന്നു.





Read in Amazone Kindle

നൈമിഷികം


ജനാലയില്‍
    കരമുരുമ്മി തെല്ലിട
മനസ്സിലാരു മുള്‍-
    ക്കുക്കെറിയുന്നു...

മടിച്ചു നിന്നതു
    നിമിഷങ്ങള്‍ മാത്രം
കുടിച്ചു തീര്‍ത്തതോ
    യുഗപ്രവാഹവും....

പുതിയ Version Download ചെയ്യാം




രജി മാഷിന്റെ രചനകൾ - ദൃഢം ഭദ്രദീപ്തം ശുഭം


Malayala Masika Free Android Apps
  1. രജി മാഷിന്റെ രചനകൾ - Free Malayalam Android App
  2. Malayala Masika Free Android App 






അറിയിപ്പുകൾ

01-04-2016

പ്രിയപ്പെട്ടവരേ, 

ദൃഢം ഭദ്രദീപ്തം ശുഭം എന്ന പേരിൽ തയ്യാറാക്കിയിട്ടുള്ള Mobile Application ഔപചാരികമായി സഹൃദയമക്ഷം സമർപ്പിക്കുകയാണ്.  ഔദാര്യത്തോടെയും സ്നേഹത്തോടെയും സ്വീകരിച്ച് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു. 

രജി മാഷിന്റെ രചനകൾ, സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ദൃഢം ഭദ്രദീപ്തം ശുഭം (Mobile Application) നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പംതന്നെ പരമാവധി സമാനഹൃദയരിലേക്ക് ഷെയർ ചെയ്യുക വഴി ഗ്രന്ഥദാനം എന്ന മഹാദാനത്തിന്റെ പുണ്യഫലം കൂടി നിങ്ങൾക്കു ലഭിക്കട്ടെ... 

സസ്നേഹ
രജി മാഷ്



സൂക്ഷിപ്പ്



വിരഹമുള്ളുകളില്‍
    പിടയുന്ന ഹൃദയം,
നിമിഷങ്ങളില്‍
    ഞെരിഞ്ഞമരുന്ന
    ജീവന്‍.

കരളിന്റെ
    നിലവറകളില്‍ നിറയെ
    നിന്നെത്തേടുന്ന
    നിലവിളികള്‍...

ശാന്തിപർവം :: മനോജ് പുളിമാത്ത്



ഇരവിൻ നിശബ്ദതയിലറിയാതെ തേങ്ങുമീ-
മലിന സംസ്കാരത്തിനരികിൽ
വ്യഥയോടെ വന്നുനിന്നരുതുകളെരിക്കുവാൻ
മണിവീണ മീട്ടി നീ നിന്നൂ
അലിവോടെ അവനിയെ പ്രണയിക്കുവാനായ്
അറിവിൻ പ്രകാശം പകർന്നു തന്നൂ

അക്ഷരമരികയിൽ ജീവിതത്തിൻ നീറു-
മുപ്പുചാലിച്ചൊരാ കാവ്യസൂര്യൻ
ലോലഗാനങ്ങൾ തന്നിഴകളിൽ കോമള -
ത്തൂലികത്തുമ്പാൽ  നിറം പിടിപ്പിച്ചവൻ
ആവണിപ്പാടത്തു കാഴ്ചകളോരോന്നു -
മാവോളം തന്നു മനം നിറച്ചോൻ
പാടാൻ മറന്ന കിളിയുടെ രോദന -
മീണത്തിൽ കാതിൽ നിറച്ചു തന്നോൻ
ആസന്നമരണയായ് കേഴുന്ന ഭൂമിക്ക്
മൃതിശാന്തിഗീതം കുറിച്ചു വച്ചോൻ
പെയ്യുവാൻ മേഘങ്ങളൊരുപാടു ബാക്കി വ-
ച്ചെവിടേക്കെവിടേക്കു യാത്രയായി

ജന്തുതമാത്രം ജയിക്കുന്ന ഭൂമിയിൽ
ഉണ്ണിക്കഥകൾ കേൾപ്പിച്ചു കുഞ്ഞേടത്തി
പെങ്ങളായ് അമ്മയായ് കാവ്യരേണുക്കൾ
വെൺതിങ്കളായ് കാവ്യനഭസ്ഥലത്തിൽ

മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടത്തിലീ
ദുന്ദുഭി മംഗളഘോഷമായ് വന്നതും
നിൻ ഗാനകല്ലോലമിളകുമീ പൊയ്കയിൽ
നീന്തിത്തുടിക്കട്ടെ ഗന്ധർവഗായകാ

ഇനിയും വിടർത്തുവാനൊരുപാടു സൂനങ്ങൾ
ഇവിടെ വച്ചിട്ടു നീ യാത്രയായി
പെയ്യുവാൻ മേഘങ്ങളൊരുപാടു ബാക്കി വ-
ച്ചെവിടേക്കെവിടേക്കു യാത്രയായി
വേറെയേതു ലോകത്തിന്റെ സൂര്യനായി!

മനോജ് പുളിമാത്ത്

മനോജ്, പുളിമാത്ത്

ആരോമലുണ്ണി


നീയാടിയോടിയീ മണ്ണില്‍ കളിക്കുക
നീയെന്റെയാരോമലുണ്ണിയല്ലെ,
നീര്‍മുകില്‍ പെയ്യും സുധാമോദമല്ലെ,
നീരൊഴുക്കല്ലെ, കുളിര്‍മയല്ലെ.

നീറും മനസ്സുകള്‍ക്കാശ്വാസ തീര്‍ത്ഥമായ്
നീളുന്ന ഗംഗാതരംഗമല്ലെ,
നീ രാധ തേടും നിരാനന്ദമല്ലെ,
നീലാഭയല്ലെ, കുറുമ്പനല്ലെ.

നീയുള്ളുണര്‍ത്തും കിനാക്കണിപ്പൂവുകള്‍
നീട്ടുന്ന രാഗത്തിമിര്‍പ്പുമല്ലെ,
നീ നാദവേദം തുളുമ്പും ഘനശ്യാമ-
നീരദമല്ലെ, നിലാവുമല്ലെ.

നീ കുഴല്‍പ്പാട്ടിനാല്‍ വള്ളിക്കുടില്‍ പ്രാണ-
നീഢമായ് മാറ്റുന്ന താളമല്ലെ,
നീ കേളിയാടുമീ മണ്‍പുറ്റിതാകെയും
നീയല്ലെ, നിന്നുടെ ലീലയല്ലെ.

സ്‌നേഹധൂളികള്‍


ഇരു ഹൃദയത്തി-
    ന്നൊരു വികാരം നാം
ഒരുമിച്ചു ചേരും
    പ്രണയത്തിന്‍
  
മിന്നല്‍പ്പിണരുകള്‍...

അനുരാഗാഗ്നിയില്‍
    തപിച്ചിറങ്ങിയ
    ശരീരങ്ങള്‍,
    വിഭൂതിധൂളികള്‍,
    നാം
സ്‌നേഹധൂളികള്‍....

Pooiiiiii9p09ljf

IjjjjjUse this code to verifyklfokl9olooo jjkjko9kkkkk9ol WhatsAppu messages and calls to yolpofppp0pppp0ogpooooooou ffh9o9loolooareo end-to-end encrypted: 77098looki 64590ffttffttffftffftft 79098 89513 03587 77274 19478 99304 49991 47521fffftffflff k

നിനക്കു മാത്രമായ്...


കരളിലെ വർണസുഗന്ധങ്ങൾ
രാഗം
തിരക്കുകൾ
താളക്കൊഴുപ്പുകൾ
മൗനമിടിപ്പുകൾ
ഒക്കെ
നിനക്കു മാത്രമായ്...

ഗജമുഖഹരഹര


ഗജമുഖഹരഹര

ഹരഹര ശിവശിവ ശംഭോ ഗണപതി
ധനപതി നിധിപതി ഗജമുഖഹരഹര.
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി
തിരുമിഴിചിമ്മിത്തെല്ലു ചിരിക്കൂ.
ഇടവും വലവും തലയൊന്നാട്ടി-
ത്തുമ്പിക്കരമതിലോളമിളക്കി-
ക്കുടവയറില്‍ത്തിരയലയടി മലരിന്‍
തരികളുയിര്‍ക്കും കതിരൊളി വീശി-
ക്കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.

ഹരഹര ശിവശിവ ശംഭോ ഗണപതി-
യര്‍ത്ഥത്തെളിമയിലുണരും താമര-
മലരിതളും നറുചന്ദന തീര്‍ത്ഥം
നിറയും മധുരക്കനികളുമിവനുടെ
നെറുകയിലെന്നും ചൊരിയുക കലിയുഗ
കരിനാളങ്ങളടക്കുക, കരിവര
കരുണാവരമായുമശിവസുതനെന്‍
കരളിലുയിര്‍ക്കുക ഗജമുഖഹരഹര.







Read in Amazone Kindle

എങ്ങു പോയ് നീ...


ചന്ദന നേര്‍വര കുങ്കുമപ്പൊട്ടുമാ-
യന്തമെഴാത്തതാം കാന്തി ചിന്നി,
അമ്പിളി,യന്തിക്കതിരവന്‍, വിണ്ണില്‍ നി-
ന്നന്‍പിയന്നേറെ വരങ്ങളേകെ,,

അന്തിയാവോളവും നിന്നടുത്താമൊഴി-
ച്ചന്തങ്ങളുണ്ടു തനിച്ചിരിക്കാന്‍
ആര്‍ത്തിയോടിങ്ങിവനെത്തവെയെങ്ങേതു
തേര്‍ത്തടമേറിപ്പ
ന്നുപോയ് നീ

വീഥിയിലാവേഗമേറ്റിടും വേദന
വേഷപ്പകര്‍ച്ചയിലാളിടുന്നൂ...
നീറിപ്പിടഞ്ഞുള്ളുരുകുമ്പോഴാശ്വാസ-
നീരൊഴുക്കും വറ്റി മാഞ്ഞിടുന്നൂ...

നിന്നോടു ഞാനിനിയെന്തു ചൊല്ലാന്‍...


എന്നുമുരുകിജ്ജവലിക്കുമെന്‍ സ്വപ്‌നമേ,
നിന്നോടു ഞാനിനിയെന്തു ചൊല്ലാന്‍,
നിന്നോടു ഞാനിനിയെന്തു ചൊല്ലാന്‍...

എന്നും കിനാക്കളില്‍ പൊന്നിന്‍ ചിറകുമായ്
കിന്നാരം മൂളി നീ വന്നിടുമ്പോള്‍
നിന്മണിച്ചുണ്ടിലും താരകക്കണ്ണിലും
പുഞ്ചിരി പൂവിതള്‍ നീര്‍ത്തിടുമ്പോള്‍...

എന്നില്‍ നിറയും പരിഭവമാകെയും
നിന്‍ഗൂഢസുസ്മിതം മായ് ചിടുമ്പോള്‍
നീറും മനസ്സില്‍ കുളിര്‍മയേകുന്നതാ-
മീണം മൊഴികളിലൂറിടുമ്പോള്‍...

സഹയാത്രിക



വളരെ നീണ്ടതാണീ വഴിത്താര
തളരുന്നു പാദങ്ങള്‍ കണ്ണാ
കളിവാക്കു ചൊല്ലിയെന്‍ കൂടെ,യീ യാത്രയില്‍
തോളോടു ചേര്‍ന്നു നടക്കൂ.
കല്ലുണ്ടു മുള്ളുണ്ടു നോക്കി നടക്കെന്നു
ചൊല്ലിത്തിരുത്തി നയിക്കൂ.

അതിമദമേറും കുറുമ്പുകള്‍ കാട്ടി
മതിമറക്കുമ്പൊഴെന്‍ കണ്ണാ
പതിയെ നീയെന്നെപ്പുണര്‍ന്നു നിന്നുള്ളിലെ
ഗതിവേഗമെന്നില്‍ നിറയ്ക്കൂ.
ഉമ്മകള്‍ നല്കിയെന്‍ ചുണ്ടിലും നീ രാഗ-
സമ്മതം മൂളിത്തുടുക്കൂ.

 

ഇനി മതി,യാകെത്തളര്‍ന്നു ഞാനാ മിഴി-
ക്കനിവിലെ കനവുണ്ടു കണ്ണാ
പനിമതി മധുനിലാവേകിടുന്നു, പകല്‍
പനി തിങ്ങിയെങ്ങുമുറങ്ങിടുന്നു.
വിരിമാറിലഭയം തിരഞ്ഞൊതുങ്ങിയെന്റെ
തരിവെട്ടമിന്നും തിളങ്ങിടുന്നു.


എന്നോ


താരകളിനിയാ നീലാകാശെ
    നിന്നു ചിരിക്കുവതെന്നോ,
ചുരുളുകള്‍ നീര്‍ത്തി വിരിച്ചു നിലാവിന്‍
    തല്പമൊരുക്കുവതെന്നോ...

പൂവിളിപൊങ്ങും സ്‌നേഹത്തിന്‍ തിരു-
    വോണം പുലരുവതെന്നോ,
മാവിന്‍ മകരക്കൊമ്പില്‍ കനിവിന്‍
    കിളിമകള്‍ പാടുവതെന്നോ...

ധൂമത്താലൊരു യവനിക തീര്‍ക്കും
    ചിന്തകളഴിയുവതെന്നോ,
ദീപ്തികളേറെച്ചൊരിയാനുള്ളില്‍
    സൂര്യനുദിക്കുവതെന്നോ...

നീ വരും


നീ വരില്ലെന്നു ബുദ്ധി ചൊല്ലുമ്പൊഴും
നീ വരുമെന്നു മോഹം മൊഴിയുന്നു
നീ വരില്ലെ, വരില്ലെയെന്നോര്‍ത്തു ഞാന്‍
നീരവം പൊന്‍നിമേഷങ്ങളെണ്ണുന്നു.

എന്നെയാകെക്കുരുക്കിടും പാഴ് വല-
ക്കെട്ടില്‍ നിന്നെന്റെ ചേതനയിന്നിതാ
നിന്റെ കാരുണ്യ പീയൂഷധാരയാല്‍
ബന്ധമോചനം നേടിയെന്നോമലേ.

എന്മനസ്സിലെ മോഹമാം പാല്‍ക്കടല്‍
നന്മതിന്മകളപ്പുറമിപ്പുറം
രണ്ടു തീരത്തു നിന്നും കടയവെ
നല്കിയോമലേ നീ ചിരസ്സാന്ത്വനം.

Sreejith Sreekumar :: വിലക്കപ്പെട്ട സ്വാതന്ത്ര്യം



അവന്റെ ജീവിതത്തിലെ
ഏറ്റവും വെറുക്കപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു അത്.

അന്ന് ആണ്
അവൾ ആദ്യമായി അവന്റെ അരികിൽ വരുന്നത്.
കനലെരിയുന്ന നെഞ്ചിലേക്ക്
കുളിർകോരിനിറയ്ക്കുന്നതുപോലെയാണ്
അവളുടെ സാനിധ്യം അവനനുഭവപ്പെട്ടത്.

അവളുടെ കരുതലും ലാളനയും
സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു കടന്നുപോയി.
പതിയെ അവൻ ദുഖങ്ങളെല്ലാം മറന്നു തുടങ്ങി ..

സൗഹൃദത്തിന്റെ തുലാസിൽ അളന്നാൽ
മറ്റാർക്കും
പൂർണമായും മനസ്സിലാക്കിയെടുക്കാനാവാത്ത സൗഹൃദം.

സമൂഹത്തിന്റെ സദാചാരക്കണ്ണിൽ
അവരും ക്രൂശിക്കപ്പെട്ടു.
ഉറ്റ സുഹൃത്തുക്കൾ പോലും
അവരുടെ സൗഹൃദത്തെ പ്രണയമായി കണ്ടു.
സദാചാരത്തിന്റെ ചൊറിച്ചിൽ
ഒരനുഗ്രഹമാവുകയായിരുന്നു.

ജീവിതം കൈവിട്ടുപോകുമ്പോൾ
ചേർത്തുപിടിക്കുമെന്നുറപ്പുള്ള കരങ്ങളെ
സൗഹൃദത്തിനപ്പുറത്തേക്കു
അവർ കൂട്ടികൊണ്ടു പോയി.

പ്രണയത്തിന്റെ ഒറ്റത്തുരുത്തിൽ
വസന്തകാലത്തു വിരിഞ്ഞ
മന്ദാപ്പൂവുകളായി,
സ്വപ്നച്ചിറകുള്ള ചിത്രശലഭങ്ങളായി
അവർ പാറിനടന്നു.

കഴുകൻ കണ്ണുകൾ അവരെ പിന്തുടർന്നു..
കപടസദാചാരക്കാർ കല്ലുമഴ ചൊരിഞ്ഞു..
കൂട്ടുകാരും സമൂഹവും
അവരെ
പുച്ഛവെയിലിലുണക്കി.

പിറന്നു വീണതും
വളർന്നതും
ഒരേ മണ്ണിൽ
പക്ഷെ
രണ്ടു മതനിറങ്ങൾ...
അതായിരുന്നു അവരുടെ കുറ്റം.

ആർക്കും മനസ്സിലാകാത്ത
അല്ലെങ്കിൽ മനസ്സിലായില്ലെന്ന് നടിക്കുന്ന
ഒരു സത്യമുണ്ട്..
"അവരുടെ മതം ഒന്നാണെന്ന സത്യം"
സ്നേഹം എന്ന മതം.

ആരോക്കൊയോ പിന്തുടർന്നുവന്ന
അബദ്ധാചാരപൂർത്തിക്കായി..
സമൂഹത്തിന്റെ സംതൃപ്തിക്കായി..
കുടുംബത്തിന്റെ സൽപേരിനായി...
അവർ സ്വന്തം പ്രണയത്തെ
മറക്കാൻ നിർബന്ധിതരായി..

സമൂഹത്തിന്റെ ദുശ്ശാഠ്യങ്ങളെ മാനിച്ചും
മാതാപിതാക്കളുടെ അനിഷ്ടത്തോടെ
മറ്റൊരു സുഖജീവിതം വേണ്ട
എന്നുള്ള ത്യാഗബുദ്ധിയാലും
സ്നേഹിച്ച പെണ്ണിനെ കൂടെക്കൂട്ടാനാവാതെ
നട്ടെല്ലില്ലാത്തവനായി അവൻ മാറി...

പ്രണയത്തിന്റെ ഒറ്റത്തുരുത്തിലെ
മന്ദാരകുസുമങ്ങൾ കൊഴിഞ്ഞു വീണു..
ചിത്രശലഭങ്ങളുടെ ചിറകുകളറ്റു...

എല്ലാം മറന്നെന്നു്
കൂട്ടുകാരോട് പറയാൻ ശ്രമിക്കുമ്പോഴും
ഉള്ളിൽ ഒരു മുറിവ് നീറ്റുന്നുണ്ട്..

പ്രതീക്ഷയുടെ
ഒരു മഴവിൽത്തുണ്ടിനെ
ആരും കാണാതെ ഉള്ളിൽ ഒളിപ്പിച്ചു്
മരണത്തിനും ജീവിതത്തിനുമിടയിൽ
ഒരു നൂല്പാലത്തിലൂടെ
സഞ്ചരിക്കുകയാണ് അവർ...
തോറ്റുപോയ പ്രണയവുമായി ...

ജയിച്ചത് ആരാണ്..?

കാലപ്പഴക്കത്താൽ ദുഷിച്ച ആചാരങ്ങൾ...
മനുഷ്യന്റെ സ്നേഹത്തെപ്പോലും
അരുതിന്റെ അതിരുകൾ തോണ്ടി,
അകറ്റിനിർത്തുന്ന മതവും ജാതിയും...

അവരെപ്പോലെ
തകർക്കപ്പെട്ട
ആയിരക്കണക്കിന് പ്രണയങ്ങളുണ്ടാകാം...
നാടുവളർന്നു..
സമ്പൂർണ്ണസാക്ഷരത എന്നൊക്കെ പറഞ്ഞിട്ടും
സ്വാതന്ത്ര്യം കിട്ടി 69 വർഷങ്ങൾ പൂർത്തിയായിട്ടും
ആരും തിരിച്ചറിയുന്നില്ലല്ലോ,
എന്റെ ചോരയും നിന്റെ ചോരയും ഒന്നാണെന്ന്...
നിന്റെ മുത്തച്ഛനും എന്റെ മുത്തച്ഛനും
ഒരുമിച്ചു തോളിൽ കയ്യിട്ടു നടന്നവരാണെന്നു്....

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ
വെറുതെയെങ്കിലും ഓർത്തുപോവുകയാണ്..

പ്രായപൂർത്തിയായ
യുവാവിനും യുവതിക്കും മുന്നിൽ,
ജാതിയുടെയും മതത്തിന്റെയും പേരിൽ
സമൂഹം എന്തിനൊരു തടസ്സം ആകുന്നു. 

മാറേണ്ടത് നമ്മൾ എല്ലാവരും അല്ലെ!..
നമ്മുടെ ചിന്തകൾ അല്ലെ!..
ജാതിക്കും മതത്തിനും ഉപരിയായി പലതുമില്ലെ!..
ഓർക്കുക വല്ലപ്പോഴും...

ശ്രീജിത്ത് ശ്രീകുമാർ

നൂറ്റെട്ടു തേങ്ങ


നൂറ്റെട്ടു തേങ്ങ

നൂറ്റെട്ടു തേങ്ങ നടയിലുടച്ചു ഞാന്‍
നോറ്റുന്നു നോമ്പു, നീ നോക്കുകെന്നെ.
നൂറ്റെട്ടു നാമങ്ങള്‍ നിത്യം ജപിച്ചുള്ളു-
നീററുന്നു പോറ്റി, നിന്നെഴുത്താണി ഞാന്‍.

അമ്മയ്ക്കു കാവലായ് നില്ക്കും ഗണപതി
അച്ഛനും സംപ്രീതിയേകുന്നു നീ.
വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന മന്ത്രം ഗണപതി
ക്ഷിപ്രപ്രസാദിയാം ദേവനും നീ.

മൂഷികവാഹന നിന്നെസ്സുരാദികള്‍
മൂവലം വച്ചു നമിച്ചിടുന്നു.
ഏത്തമിട്ടുണ്ണി ഞാന്‍ തൊഴുതെഴുതുമ്പോള്‍
ഏറുന്നു മോദമെന്നുള്ളിലെന്നും.






Read in Amazone Kindle

വരണ്ട


വരണ്ടവാതമായ് കളിചിരികളായ്
വരണ്ട, നീയിനി വിളിച്ചു
ര്‍ത്തുവാന്‍.
ഇരുണ്ട രാത്രിയിലൊളിച്ചിരിക്കവാന്‍
തരണ്ട, കൂരിരുള്‍ ചികുരഭാരവും.

പാടാം


പാടാം ഗാനമിനിക്കുമാറുയിരതില്‍-
        ച്ചേരാന്‍ കൊതിക്കുന്ന ഞാന്‍
തേടാം ലോകമതേഴിലും തവഹിതം
        കല്യാണസൗഗന്ധികം
കോടക്കാറണി കൂന്തലില്‍ തിരുകുവാന്‍
        വാടാത്ത പുഷ്പങ്ങളും
നേടാം മാമകഹൃത്തടത്തിലെ നറും
        പൂവായ് ലസിച്ചീടുവാന്‍.

ദൃഢം ഭദ്രദീപ്തം ശുഭം


നീ മാത്രമാണെന്റെ ദൈവം
നീ വിശ്വവിശ്വാസധാമം
ജഗത്പ്രാണതാളം പ്രപഞ്ചാര്‍ത്ഥസാരം
ദൃഢം ഭദ്രദീപ്തം ശുഭം.

നിന്മന്ത്രമുഗ്ദ്ധം വിശുദ്ധം
ഉന്മുക്തമാശ്വാസഭാവം
മോക്ഷപ്രദം ദിവ്യ കല്പാന്തസായൂജ്യ-
സാക്ഷ്യം പരബ്രഹ്മരൂപം.

സ്വര്‍ഗം സുഖം സ്വപ്‌നരാഗം
സര്‍വ്വം തരും നാമപുണ്യം
സന്താപമൊക്കെയടക്കും സദാനന്ദ-
സന്താനവാത്സല്യപൂരം.

കിനാവ്


തിങ്ങും കാന്തികലര്‍ന്നുഷസ്സിലൊരു പൂ-
        വെന്നോണമെന്നോമലാള്‍
തങ്ങും കാനനവും കടല്‍ക്കരകളും
        പൂവാടിയാണെന്നൊരാള്‍.
എങ്ങും കാമമയൂഖമാല തിരളും
        വൃന്ദാവനം പോലെ, ഞാന്‍
മുങ്ങും കാവ്യസരിത്തിലായ് വിരിയുമെന്‍-
        തങ്കക്കിനാവെന്നു ഞാന്‍.

മുത്ത്


ചാരത്തായഴകിന്‍ സുമങ്ങള്‍ വിരിയി-
        ച്ചേണാക്ഷിയെത്തീടവെ,
ആരീ ഞാന്‍, സുരപുഷ്പമേ, മധു നുകര്‍-
        ന്നുന്മുക്തനായീടുവാന്‍ !
മാരിക്കാറണിപോലെ ശത്രു നികരം
        നേര്‍ത്തെങ്കില്‍ നേരിട്ടിടാം,
പോരാ ശേഷിയെനിക്കു നിന്മിഴികളില്‍-
        ത്തങ്ങുന്ന മുത്താകുവാന്‍.

Leela M Chandran


മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള 
ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക.

"എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി.

ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി. 

ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ് മലയാളമാസിക ഓൺലൈൻ.

തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അത് ഏതാണ്ട് സാധ്യമാക്കാൻ മലയാളമാസികക്കായി എന്ന് കരുതുന്നു.

കാവ്യം  താളാത്മകവും ആശയബദ്ധവും ആകണമെന്നുറപ്പിച്ച് ചെറു കവിതകൾ എഴുതി, കാവ്യലോകത്ത് തനതുശൈലി രൂപീകരിച്ച ശ്രീ രജിചന്ദ്രശേഖർ, പുത്തൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു. ആ പ്രയത്നസാഫല്യമാണ് മലയാളമാസിക,  ഞങ്ങൾ പരിചയപ്പെടുത്തുന്ന എഴുത്തുകാരും...."

(ചെമ്പട്ടിൻ ചിലമ്പൊലികൾ - എന്ന പുസ്തകത്തിന്‍റെ അവതാരികയിൽ നിന്ന്)

ലേഖകർക്കു വേണ്ടി പ്രത്യേകം പ്രൊഫൈൽ പേജുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ അതതു ലേഖകരുടെ രചനകൾ ക്രോഡീകരിക്കപ്പെടുന്നു. 
Link കൾ click ചെയ്ത് ഓരോന്നും വായിക്കാം.

കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക ..
9995361657



Leela M Chandran

എന്റെ കൊച്ചുഗ്രാമം



ഞെട്ടലോടെയാണ് ഞാൻ കേട്ടതാ വാർത്ത, എന്റെ
കൊച്ചുഗ്രാമവും കെട്ട വഴിയിൽ  ചരിക്കുന്നു.

മദ്യവിമുക്തമൊരു  നാടിനായ് സ്വപ്നം കണ്ട്
ധീരമാം  പരിശ്രമം രാപകൽ തുടരുമ്പോൾ,

മറ്റൊരു വൻ വിപത്ത് വായ്പിളർന്നടുക്കുന്നു
സത്യമാവരുതെന്ന്  മോഹമുണ്ടെങ്കിൽ പോലും.
 
മയക്കു മരുന്നിന്റെ  ദുരിതം പേറി  എന്റെ
മക്കളും ? നെഞ്ചിടിപ്പിൻ വേഗമതേറീടുന്നു.

 
ഒട്ടു നാളായി ശങ്ക തോന്നിയ വിഷയമാ-
ണെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ലിന്നേ വരെ.
അനഘയാണ് സത്യം വിശദമായിച്ചൊന്ന -
തെന്നത്‌ തന്നെ വിശ്വാസത്തിനു മാറ്റേറ്റുന്നു

അന്യയല്ലനഘ,യെൻ മകളാണവൾ, എന്റെ
മാതൃസങ്കല്പ്പത്തിനു പൂർണ്ണത നല്കിയവൾ

പ്രാണനായിരുന്ന തൻ  ഭാവി വരനെപ്പോലും
നീതിപീഠത്തിൻ മുന്നിൽ  നിർത്തി, ധീരയായവൾ
കണ്ണുമൂടിയ നീതിദേവത നിസ്സഹായ,
ദുർബലം വ്യവസ്ഥകൾ കുറ്റവാളിതൻ പക്ഷം...

.
ദുർവഴികളിലൂടെ  നേടിയ  കോടികളാൽ
രക്ഷപ്പെട്ടീടുമവർ പ്രതികാരേച്ഛയുമായ്

കൂട്ടമായ്‌ ചെന്ന് ക്രൂരം കൊന്നൊടുക്കീടാം, കെണി
വെച്ചിടാം, ചതിച്ചിടാം മാർഗ്ഗമൊട്ടേറെ  മുന്നിൽ 

തൊട്ടു മുന്നിൽ ചോരയിൽ ഒരുവൻ പിടഞ്ഞാലും
എത്തി നോക്കുകില്ലാരും എന്തിനീ വയ്യാവേലി...?

അത്രമേൽ പ്രതികരിച്ചീടുവാൻ കഴിയാതെ
കഷ്ടമെങ്ങിനെ ദയ അറ്റവരായി നമ്മൾ..?!!

ഞാനെന്ന ഭാവം പേറി  ചുരുങ്ങിച്ചുരുങ്ങി  നാം
കൂപമണ്ഡൂപങ്ങളായ് മയങ്ങിക്കിടപ്പവർ ....

സത്യധർമ്മങ്ങൾ കാറ്റിൽപ്പറത്തി ആർക്കോ വേണ്ടി
അച്ഛനെപ്പോലും കൊല്ലാൻ മടിക്കാത്തവർ ചുറ്റും

മുന്നിലായ്ത്തെളിയുന്ന ദുർവിധികളെൻ നെഞ്ചിൽ
പടഹധ്വനി മുഴക്കങ്ങൾ സൃഷ്ടിച്ചീടുമ്പോൾ 

 ആപത്തു വരും വഴിയോർക്കാതെ പ്രതികരി-
ച്ചെന്തിനീ ഭോഷത്തരം? എന്ന് ഞാൻ ചോദിച്ചു പോയ്.

പാവമീ മാതാവിന്റെ വ്യാകുല ചിന്തകളിൽ
മകൾ തൻ സുരക്ഷയ്ക്കാണുന്നതസ്ഥാനം നിത്യം...!
.
എങ്കിലും അവളുടെവാക്കുകൾ  കേൾക്കേ  മുഖം
നമ്രമായ്, മൊഴിമുട്ടി നിന്നു ഞാൻ ഖിന്നയായി.
"അമ്മ,യെന്നമ്മമാത്രം, എന്നേപ്പോൽ നൂറായിരം
മക്കൾതൻ അമ്മയാണെൻ ഭാരത മാതാവവൾ,

നല്ലമക്കളെപ്പെറ്റ വയറിൻ തണുപ്പവൾക്കേകുവാൻ
ഞാനും മുന്നിട്ടിറങ്ങാൻ കൊതിക്കുന്നു.

കേൾപ്പതില്ലേ, ദുരന്തവാർത്തകൾ നിത്യം, നാടിൻ
സംസ്കാരത്തകർച്ചകൾ, പീഡനത്തുടർക്കഥ 

മദ്യവും ലഹരിയും  മയക്കുമരുന്നുമി-
ന്നെത്രയൊ മനസ്സിന്റെ സ്ഥിരത തെറ്റിക്കുന്നു.?
എന്തിനാണെൻ സോദരർ മക്കളെ, ബന്ധുക്കളെ
മന്ദബുദ്ധികളാക്കാൻ സൗകര്യമൊരുക്കുന്നു?

നഷ്ടമാക്കുന്നു ഉറ്റ ബന്ധങ്ങൾ, സൗഹൃദങ്ങൾ
നിത്യവും നടക്കുന്നു തെരുവിൽ കലഹങ്ങൾ...!

സ്വന്തം എന്നൊരു ബോധം നമ്മളിൽ വളർന്നീടിൽ
തിന്മകൾ ഉണ്ടാകുമോ? ദുഷ്ടത  പെരുകുമോ?

പട്ടിണി, ഒടുങ്ങാത്ത കഷ്ടത, നൈരാശ്യങ്ങൾ,
കഞ്ഞിയല്ലെന്നും കണ്ണീർ കുടിപ്പിക്കുന്നു വിധി...!

എത്രയോ പീഡനങ്ങൾ ഏറ്റു വാങ്ങുന്നീ നാട്ടിൽ
പെണ്ണിനും സ്വന്തം മാനം കാക്കുവാൻ കഴിയേണ്ടേ..?
അമ്മതൻ തലമുറയ്ക്കന്യമാണിന്നിൻ സർവ- 
തിന്മയും അതുണ്ടാക്കും വിപത്തിൻ വലിപ്പവും
കുടുംബത്തിന്റെ നാശം മാത്രമല്ലത് പുതു-
തലമുറയെ മന്ദബുദ്ധികളാക്കും മൊത്തം.

ഇതിനു മാറ്റം വേണം ശക്തമാം തലമുറ
നാടിന്റെ രക്ഷയ്ക്കായിട്ടിവിടെ വളരണം.

അതിനായ് മടിക്കാതെ ഒരു കാൽ മുന്നോട്ടു ഞാൻ
വെയ്ക്കയാണത് വൻ മുന്നേറ്റമായ് വളരുവാൻ .

കൊച്ചിയല്ലിതെൻ കൊച്ചു സ്വർഗ്ഗമാണിവിടെ വേ-
ണ്ടിത്തരം തോന്ന്യാസങ്ങൾ, ഒത്തെതിർക്കണം നമ്മൾ.''

നിന്നുപോയ് നിശ്ശബ്ദയായ്, അവൾ തൻ വാക്കിൻ മുന്നിൽ
ഒന്നുമല്ല ഞാനെന്ന  ചിന്തയാൽ ഒരു മാത്ര.
 
കത്തി നില്ക്കുമൊരഗ്നിനാളമവളിൽ കാണ്‍കെ
എന്മനം അഭിമാനപൂരിതമായീടുന്നു.

വന്നിടും വിപത്തുകൾ എന്തുമാകട്ടെ ധീരം
പൊരുതൂ ...നാടിൻ  നന്മ ലക്ഷ്യമായ് കരുതൂ  നീ....

ഒന്ന് ഞാൻ പുണരട്ടെ മകളെ, നിന്നെപ്പെറ്റ-
തെൻ മഹാഭാഗ്യം, നിനക്കെന്നുമെന്നാശീർവ്വാദം...!!!




Leela M Chandran

കൊട്ടത്തേങ്ങയുമവലും മലരും


കൊട്ടത്തേങ്ങയുമവലും മലരും

കൊട്ടത്തേങ്ങയുമവലും മലരും
കൊട്ടത്തേങ്ങയുമവലും മലരും
മുട്ടാതുള്ളിലൊരുക്കീടാം.
മുട്ടും തട്ടും മന്ദതയും കടു-
കട്ടിയിരുട്ടും നീക്കീടു...

കറുക പറിച്ചൊരു മാല കൊരുക്കാം
കളഭക്കൂട്ടുമൊരുക്കീടാം.
കുടവയറുണ്ണിക്കപ്പം മോദക-
മടയും കരളില്‍ കരുതീടാം...

കാടുകള്‍ കാട്ടി കാട്ടിലിടഞ്ഞടി-
തെറ്റിപ്പോകാതെന്നാളും
കുട്ടികളെത്തിരുതുമ്പിക്കരമതി-
ലൊട്ടുപിടിച്ചു നടത്തീടൂ...






Read in Amazone Kindle

ഇതു വെറും സ്നേഹം...


ഇതു വെറും സ്നേഹം...
ഇനിയുമോരോരോ 
മിഴിമുനകളിൽ
മൊഴിപ്പിണക്കത്തിൽ
നിനക്കു ഞാനിതു
പകർത്തി വയ്ക്കുന്നു.

ത്രസിക്കും കോശങ്ങൾ-
ക്കകത്തളങ്ങളിൽ
മനസ്സിൽ, പ്രാണന്റെ
പ്രണയതന്ത്രിയിൽ
നിനക്കു ഞാനിതു
പകർന്നു നൽകുന്നു.
 

എന്തിനിങ്ങനെ...


എന്തിനിങ്ങനെ നിന്റെ ചുറ്റിലു-
        മെന്നെ നീറ്റിടുമോര്‍മപോ-
ലന്തിയോളവുമാര്‍ത്തലയ്ക്കണ-
        മെന്ന ചിന്തകള്‍ ചോദ്യമായ്.
പന്തിയല്ലിതു നിര്‍ത്തി നിന്നുടെ
        വാഴ് വിനെക്കരകേറ്റുകെ-
ന്നന്തിയെത്തി വിളിച്ചിടുന്നിനി
        മെല്ലെ ഞാന്‍ വിടവാങ്ങിടാം.

നുമ്മ പറഞ്ഞ നടൻ


---   ഷംനാദ്, Orbit
സുരാജിന്,

വെഞ്ഞാറമൂട് School ലെ 1991 ബാച്ചിലെ ഒരംഗമാണ് ഞാൻ. 
ഗ്രൂപ്പുണ്ടാക്കുമ്പോള്‍ ആരും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രയും പേര്‍ ഇതിലേക്ക് ജോയിന്‍ ചെയ്യുമെന്ന്. 
ലോകത്തിന്റെ പല കോണുകളിലിരുന്ന് "ചക്കപ്പഴത്തില്‍ ഈച്ച"  പറ്റുന്നതുപോലെ 75 ഓളം പേര്‍ ജോയിന്‍ ചെയ്യുന്നു. 

ഏതെല്ലാം വേഷങ്ങള്‍ കെട്ടി നിന്നാലും ഗ്രൂപ്പിലേക്ക് 15 വയസ്സിന്റെ ചെറുപ്പത്തിലേക്ക്, പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ജോയിന്‍ ചെയ്തത് നീ കാണുന്നില്ലേ?

പക്ഷേ നമ്മളൊക്കെ ഏറ്റവും സന്തോഷിച്ചത് എപ്പോഴന്നറിയോ? ...

നീ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തപ്പോള്‍............

ഒരുപാട് കാരണങ്ങള്‍ ഉണ്ട് ആ സന്തോഷത്തിന്...

വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന മലയാള സിനിമയുടെ അവിഭാജ്യ ഘടകമായല്ല "സുരാജെ"ന്ന പേര് നമ്മൾ ഗ്രൂപ്പില്‍ നിന്റെ പേര് തെളിയുമ്പോൾ വായിക്കുന്നത്.....

പിന്നെ,
മലയാളക്കര മുഴുവന്‍ നിന്റെ പേര് ഉച്ചരിച്ചുതുടങ്ങുന്നതിന് മുൻപേ തന്നെ നീ നമ്മുടെ താരമായിരുന്നില്ലേ. 

നീ കേരളത്തിന്റെ ലക്ഷോപലക്ഷം മനസ്സുകളില്‍ തമാശയുടെ അമിട്ട് പൊട്ടിക്കുന്നതിന് മുമ്പേ നിന്റെ തമാശകള്‍ കേട്ട് തലയറഞ്ഞ് ചിരിച്ച് നിന്റെ ഫാന്‍സുകാര്‍ ആയവര്‍ നമ്മളല്ലേ. 

നീ സ്റ്റേജിന്റെ തട്ടിന്‍പുറത്ത് ടൈമിംഗിന്റെ മായാജാലം തീര്‍ത്ത്, 
മലയാളികള്‍ ഉള്ള നാടെല്ലാം പോയി അത്ഭുതങ്ങള്‍ തീര്‍ത്തപ്പോള്‍, 
അതിനും മുമ്പേ തന്നെ ഞങ്ങള്‍ നിന്റെ കഴിവ് വിളിച്ച് പറഞ്ഞില്ലേ....

ക്ലാസിനുള്ളില്‍ നീയുണ്ടാക്കുന്ന തമാശകള്‍ കാരണം പൊങ്ങുന്നതും പുറത്താക്കപ്പെടുന്നതും നമ്മളായിരുന്നല്ലോ..

അന്ന് ടീച്ചറോട് നമ്മൾ പറഞ്ഞതാ....

" ടീച്ചറേ ചിരിച്ചത് നമ്മളാണെങ്കിലും ചിരിപ്പിച്ചത് അവനാ ... ആ സുരാജ് " 
(പക്ഷേ അന്ന് ടീച്ചർ ആ വലിയ സത്യത്തിന് ചെവികൊടുത്തില്ലല്ലോ). 

നിന്നെ വളര്‍ത്തി വലുതാക്കിയവരുടെ കൂട്ടത്തില്‍ നീ ആവര്‍ത്തിച്ചു പറയുന്ന പേരുകളില്‍ മമ്മൂക്കയ്ക്കും, കൈരളി ചാനലിനും ഒപ്പം പറയേണ്ടതല്ലേ, ഡിസ്കോ ശാന്തി ടീച്ചർ, ലീല ടീച്ചര്‍, കാച്ചില്‍, ബംബ്ള്‍ തുടങ്ങിയവരുടെ പേരുകള്‍. 
അവരല്ലേ നിന്റെ, നമ്മുടെയും ക്ലാസ് മുറികളില്‍ നമ്മോടൊപ്പം നിന്ന്, നിന്നെ വളര്‍ത്തിയത്.

130 കോടി ജനങ്ങളുടെ മികച്ച നടന്‍ എന്ന് നിന്റെ പേര് വിളംബരം ചെയ്തപ്പോള്‍
ചായക്കൊപ്പം പത്രം വായിക്കുന്ന മുഴുവന്‍ മലയാളികളും, 
മലയാളം എന്ന ഭാഷ എന്തെന്നറിഞ്ഞുകൂടാത്തവരും 
സുരാജെന്ന പേര് വായിച്ച് കണ്ണുതള്ളിയിരുന്നപ്പോള്‍, 
എത്രയോവട്ടം നീ പറഞ്ഞ തമാശകളില്‍, 
നീ ചെയ്തുകൂട്ടിയ തമാശകളില്‍, 
ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതെ കണ്ണുംതള്ളി ഞങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഇരുന്നില്ലേ.

ഇന്ന് നിന്റെ പ്രശസ്തിയിൽ, 
വെള്ളിവെളിച്ചത്തില്‍, 
നിന്നെ അവകാശമാക്കാന്‍, 
പങ്കുപറ്റാന്‍‌ 
കാത്ത് നില്‍ക്കുന്നവര്‍ ഒരുപാട് പേരുണ്ടാവും. 

വെഞ്ഞാറമൂട് എന്ന നാട്, 
നിന്നെ അവകാശമായി ചോദിക്കുന്നു, 

നീ പഠിച്ച സ്കൂള്‍, (എത്ര തലമുറകള്‍ ഇനിയിവിടെ പഠിച്ചാലും നീ അവരുടെയൊക്കെ അവകാശമായിരിക്കും.... എന്തൊരു ഭാഗ്യമാണ്.) 
മലയാള സമിനിമ മുഴുവന്‍ നിന്നെ അവകാശമായി ചോദിക്കുമ്പോഴും ഒരു ലാഭേച്ഛയുമില്ലാതെ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നത് നമ്മളല്ലേ....

ലോകത്തിന്റെ പല കോണുകളിലിരുന്ന് നിന്നെപ്പറ്റി എത്രയോ തവണ നമ്മള്‍ പറഞ്ഞിരിക്കുന്നു. 
നമ്മുടെ കൂട്ടുകാരോട്, 
പ്രിയപ്പെട്ടവരോട് ...
അഹങ്കരിച്ചിരിക്കുന്നു.

നിന്റെ അഭിനയത്തെപ്പറ്റി ചാനല്‍ ചര്‍ച്ചകളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്ന ബുദ്ധിജീവികളെ നമ്മള്‍ ടീവിയില്‍ കാണുമ്പോള്‍ രഹസ്യമായും പരസ്യമായും നമ്മളവരെ പ്രാകിയില്ലേ.... 

അവനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് വിളിച്ചുപറഞ്ഞില്ലേ. 
അതുകേട്ട് നമ്മുടെ വീട്ടിലുള്ളവര്‍, 
കൂട്ടുകാർ ഒക്കെ‍ ചിരിച്ചിട്ടുണ്ട്. 
പക്ഷേ നമ്മള്‍ അഭിമാനിച്ചില്ലേ അപ്പോഴും. 

ലൈംലൈറ്റില്‍ നിന്ന് ഒരിക്കല്‍ നീ ഇറങ്ങിപ്പോവുമായിരിക്കും. (അങ്ങനെ പോവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയുള്ളവരാണ് നമ്മള്‍). 
അങ്ങനെ വെള്ളിവെളിച്ചത്തില്‍ ഇല്ലാത്തപ്പോഴും നിന്നെ ഒരേ അളവില്‍ സ്നേഹിക്കാന്‍ നമ്മള്‍ അല്ലാതെ വേറെ ആര്‍ക്ക് കഴിയും. 
നീ താര രാജാക്കന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍, 
സുരാജേ പഴയകാലങ്ങളില്‍ നമ്മുടെ നോട്ടുബുക്കിലും പുസ്തകങ്ങളിലും പൊതിയായി ഇട്ടുകൊണ്ട് നടന്ന താരരാജാക്കന്മാര്‍, 
മമ്മൂക്കയും ലാലേട്ടനും...
നിന്നോട് ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ തീയേറ്ററിന്റെ ഇരുട്ടിലിരുന്ന് നമ്മള്‍ സന്തോഷം കൊണ്ട് കരഞ്ഞില്ലേ. 

ബാല്യകാലത്ത് നമ്മള്‍ കണ്ട സ്വപ്നങ്ങളുമൊത്തല്ലേ അവരുടെ കൂടെ സ്ക്രീനില്‍ നീ നിന്നത്. 

ആവര്‍ത്തിച്ചാവര്‍ത്തിച്ച് നീ തമാശകള്‍ പറഞ്ഞപ്പോള്‍, സ്റ്റോക്ക് തീര്‍ന്നു എന്ന് പറഞ്ഞ് ചര്‍ച്ചകളില്‍ ആളുകള്‍ വന്നപ്പോള്‍, സുഹൃത്തുക്കള്‍ വന്നപ്പോള്‍, 
നിന്നെ കൈയൊഴിഞ്ഞപ്പോള്‍ (ആ പ്രേക്ഷകര്‍, നമ്മുടെ സുഹൃത്തുക്കള്‍, വീട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ ഒക്കെ) 
നമ്മള്‍ അവരെ തിരുത്തിയത് നീയറിഞ്ഞില്ലേ. 
നമ്മള്‍ കണ്ട സുരാജിനെ, 
ബാല്യകാലത്ത് നമ്മളെ വിസ്മയിപ്പിച്ച സുരാജിനെ, നിങ്ങള്‍ സ്ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല.... 
വരും അവന്‍, 
നിങ്ങളെ അത്ഭുതപ്പെടുത്താനായി വരും - എന്ന് നിന്റെ പക്ഷംപ്പിടിച്ചത് നമ്മളല്ലേ. 

നിനക്ക് അവാര്‍ഡ് കിട്ടിയ പത്രങ്ങള്‍ വീട്ടില്‍ വായിച്ചിട്ടും വായിച്ചിട്ടും മതിവരാതെ മേല്‍പ്പറഞ്ഞവര്‍ക്ക് മുമ്പില്‍ 
പത്രവും പിടിച്ച് ഡാന്‍സ് കളിച്ചതും, 
ചിലപ്പോള്‍ മതിവരുവോളം വെള്ളമടിച്ചും, വെള്ളം വാങ്ങിക്കൊടുത്തും സന്തോഷിച്ചതും 
നീ കണ്ടിട്ടില്ലല്ലോ.

..15- വയസ്സിലേക്ക് ചുരുങ്ങിപ്പോയി 
സുരാജേ... നമ്മള്‍. 
1991 ന്റെ വര്‍ഷത്തിലേക്ക്... 

ആര് പറഞ്ഞു ബാല്യത്തിലേക്ക് തിരികെ പോരാന്‍ കഴിയില്ലെന്ന്... 
നീ കാണുന്നില്ല, 
ലോകത്തിന്റെ ഏതെല്ലാം കോണുകളിലിരുന്ന് ഇരട്ടപ്പേരും വിളിച്ച് പൊട്ടിച്ചിരിച്ച് 
അവര്‍ തിരിച്ചുവന്നത്. 

നിന്നെ കണ്ടപ്പോള്‍ നമ്മള്‍ ആഹ്ലാദം നിറഞ്ഞ് പൊട്ടിപ്പൊട്ടിച്ചിരിച്ചത്.

നീ ഗ്രൂപ്പില്‍ വന്നപ്പോള്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ നിര്‍‌ത്തി നിന്നെ അതിരുകളില്ലാതെ സ്നേഹം നല്‍കി സ്വീകരിച്ചവര്‍, 
നിന്നോട് സംസാരിക്കാന്‍ കൂടെ കൂടിയവര്‍...

മികച്ച താരമെന്നും മികച്ച നടനെന്നും നാട് നിന്നെ വിളിച്ചപ്പോള്‍ 'ഞുണീ' എന്ന് വിളിച്ചും 'അളിയാ' എന്ന് വിളിച്ചും കൂടെ കൂടാനും നിന്നെ ബാല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും നമ്മളെന്നും ഇവിടെ കാത്തിരിക്കുന്നത് നീയറിഞ്ഞില്ലേ. 

നമുക്ക് നിന്റെ ഡേറ്റ് വേണ്ട, 
നമുക്ക് നിന്റെ ഓട്ടോഗ്രാഫ് വേണ്ട, 
നമുക്ക് നിന്നോടൊപ്പമുള്ള സെല്‍ഫി വേണ്ട, 

പക്ഷെ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും 
നീ ഗ്രൂപ്പില്‍ വന്നൊന്ന് 'ഹായ്' പറയണം. 

അതുകേട്ട് 
ചെയ്തുകൊണ്ടിരിക്കുന്ന പണി നിര്‍ത്തി ഓണ്‍ലൈനില്‍ വന്ന് നമ്മള്‍ ബാല്യത്തിലേക്ക് തിരികെ വരണം. 

"ഷെമീറെ കലാമേ കുമാറെ" എന്നൊക്കെ നീ പേരെടുത്ത് വിളിച്ചപ്പോള്‍ 
അവരുടെ മുഖത്തെ സന്തോഷങ്ങൾ നീ കണ്ടില്ല, "ക്ണാച്ചി "യെന്നും "ചാക്കാണി"യെന്നും നീ വിളിച്ചപ്പോള്‍ അവരുടെയുള്ളില്‍ ഒരു കടലിളകിമറിഞ്ഞിരുന്നത് നീ അറിഞ്ഞോ? 
അവര്‍ സന്തോഷം സഹിക്കാനാവാതെ ആ സൗണ്ട് ക്ലിപ്പ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടത് നീയറിഞ്ഞിട്ടുണ്ടാവില്ല. 

നീ ഇരട്ടപ്പേര് വിളിച്ചത് നമ്മള്‍ എത്ര തവണ കൂട്ടുകാരെ കേള്‍പ്പിച്ചു എന്നറിഞ്ഞോ.. 
സന്തോഷം സഹിക്കാനാവാതെ ആ ഫോണും കൊണ്ടുപോയി ഒറ്റക്കിരുന്ന് കരഞ്ഞതും, 
ആരും കാണാതെ കണ്ണുകള്‍ തുടച്ചതും നീയറിഞ്ഞോ? 

നോക്കൂ... 
നീ നല്‍കുന്നത് അതിരുകളില്ലാത്ത സന്തോഷമാണ്.... 

എന്ന് ഒരു മെമ്പർ

⁠⁠⁠പിണറായി വിജയൻ,
കണ്ണടകൾ വേണ്ടാത്ത കാഴ്ചകൾ


---   ഷംനാദ്, Orbit

Pinarayi Vijayan


⁠⁠⁠പിണറായി വിജയൻ ഫാൻസുകാർ കാരണം വഴി നടക്കാൻ വയ്യാതായിരിക്കുന്നു. ഈ പിണറായി ആരാണെന്ന് പഠിയ്ക്കാനോ പഠിച്ചിട്ട് ഡോക്ടർ പട്ടം വാങ്ങാനോ ഞാനില്ല.പക്ഷെ കണ്ട ഒരു കാര്യം പറയാം, അതെ കണ്ടത് തന്നെ...

എല്ലാ മലയാളികളെയും പോലെ വോട്ടെണ്ണൽ ദിവസം പ്രബുദ്ധത നിറഞ്ഞ ഒരു പൊതി കപ്പലണ്ടിയും കൊണ്ട് ഞാനും TV യുടെ മുന്നിലുണ്ടായിരുന്നു. വൈകുന്നേരം മൂന്ന് മണിയാവുന്നു. കേരളം ചുവന്ന് കഴിഞ്ഞു.

പത്രക്കാർ പിണറായിയുടെ വാക്കുകൾക്ക് ചുറ്റും കൂടുന്നു. മഴ പോലെ നാലുഭാഗത്ത് നിന്നും ചോദ്യങ്ങൾ. നിശ്ശബ്ദം ചോദ്യങ്ങൾ കേട്ട് നിന്നതിന് ശേഷം വൈകാരികത അന്യംനിന്ന ആ മുഖത്ത് നിന്ന് ഇത്രയും വാക്കുകൾ പിറന്നു..

"നന്ദി'. LDF നെ വിജയിപ്പിച്ചവർക്കും വിശ്വസിച്ചവർക്കും" ...

പിറകെ ചോദ്യങ്ങൾ വീണ്ടും... 
മൂക്കിനകത്തേക്ക് വരെ കയറി പോയി ചില മൈക്കുചാനലുകൾ..

"അടുത്ത മുഖ്യമന്ത്രി, വിഭാഗീയത.. VS വെറും MLAയോ... " ഇങ്ങനെ ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നൊന്നായി...

ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിക്കുന്നു. 
"വഴി മാറിൻ" 
ശാന്തമെങ്കിലും ആജ്ഞ പോലെ വാക്കുകൾ പിണറായിയിൽ നിന്നും പുറത്തേക്ക് വന്നു.... 
പറഞ്ഞു തീരും മുമ്പേ നിശ്ശബ്ദത വീണു ചിതറിയ മാധ്യമ പടയുടെ നടുക്ക് വഴി രൂപപ്പെട്ട് കഴിഞ്ഞിരുന്നു..

ടി.വി. കണ്ടിരുന്ന എന്റെ സുഷുമ്നയിൽ ഒരു മിന്നൽ പതിച്ചു... ഞാനെന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് വഴി മാറിക്കൊടുത്തു..

നേതാക്കൻമാർ ഒരുപാട് പേർ പിന്നെയും TV യിൽ വന്നു, കൂടെ മാധ്യമക്കൂട്ടവും.. മങ്ങിയ കാഴ്ചകളായിരുന്നു...
പക്ഷേ, കണ്ണടകൾ വേണ്ടാത്ത കാഴ്ചകൾ

paid newട ന്റെ കെട്ടകാലത്ത് ...
മാധ്യമങ്ങളെ വെച്ച് സ്വയം Market ചെയ്യുന്നവരുടെ വർത്തമാനകാലത്ത്...
Ethics എന്നത് പഠിച്ചിരുന്ന കാലത്തെഴുതിപ്പഠിച്ച ഒരു വാക്ക് മാത്രമായി ചുരുങ്ങിയകാലത്ത്...
മാധ്യമങ്ങൾക്കുള്ള നിയന്ത്രണ രേഖ വരച്ച ഒരാളെ കണ്ടപ്പോൾ സന്തോഷം തോന്നി.. 
ഒരിത്തിരി അഭിമാനവും...

എന്താണ് പൊതിയിലുള്ളതെന്ന് കാത്തിരുന്ന് കാണാം..