അക്ഷരപ്പുര
പഠനം
വായനാമുറി
ആനുകാലികങ്ങളിലൂടെ
നിരീക്ഷണങ്ങള്
XXXX YOUR CONTENT HERE XXXX
---000---
ബിസ്മില്ലാഹി റഹുമാനി റഹീം.ഒരു മാസത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിനു സമാപനം കുറിച്ച് കൊണ്ട് ശവ്വാൽ പിറ ദൃശ്യമാകുന്നു. പിന്നെ പെരുന്നാളിന്റെ ഒരുക്കങ്ങളായി.'അള്ളാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹൻ മറ്റാരുമില്ല. അല്ലാഹുവിനാണ് സർവ സ്തുതിയും."തക്ബീർ വിളികളുയരുകയായി.ആദ്യ പടി ഫിത്വർ സക്കാത് വിതരണം ചെയ്യുകയാണ്.. പെരുന്നാൾ ദിനത്തിൽ ഒരാളും പട്ടിണി കിടക്കരുത് എന്നതിനാണ് ഈ നിർബന്ധ ദാനം. വീടുകളിൽ പെരുന്നാൾ വിഭവങ്ങൾ തയ്യാറാക്കുകയും മറ്റു മതസ്ഥർക്ക് പങ്കിടുകയുംചെയ്യുന്നു.സാമുദായികൈക്യവും മത സൌഹാർദവും പരസ്പര സ്നേഹവും കാത്തു സൂക്ഷിക്കാൻ ജനങ്ങൾക്കുള്ള ഒരവസരം കൂടിയാണ് പെരുന്നാൾ. മാനവ സമൂഹത്തിന്റെ ശാന്തിയും സമാധാനവുമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്.ചിട്ടയോടെയും സൂക്ഷ്മതയോടും കൂടി വ്രതം പൂർത്തിയാക്കിയതിന്റെ സന്തോഷവുമായി എത്തുന്ന ഈദുൽ ഫിതറിനെ ഐക്യത്തോടെയാണ് വരവേൽക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആഘോഷമായി ഒതുങ്ങാതെ എല്ലാ മതസ്ഥരും ഒരുമിച്ചു ചേർന്ന് സാഹോദര്യത്തോടെ ആഘോഷിക്കണം.മനസ്സുകൾക്കിടയിലെ മതിലുകളകറ്റി മനുഷ്യബന്ധങ്ങൾ സുദൃഢമാക്കാനുള്ള അവസരങ്ങളാവണം എതൊരാഘോഷവും. ബന്ധുഭവനങ്ങൾ സന്ദർശിക്കുകയും ഉപഹാരം നൽകുകയുമൊക്കെ പെരുന്നാളിന്റെ പ്രത്യേകതകളാണ്.പെരുന്നാളിന്റെ പ്രാധാന്യം ഹദീസുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.പെരുന്നാൾ ദിവസത്തിലെ ഏറ്റവും പ്രധാനമായ സംഗതി പെരുന്നാൾ നമസ്ക്കരമാണ്. ഖുർആൻ പെരുന്നാൾ നമസ്ക്കാരം നിർബന്ധമാണെന്നു ആജ്ഞാപിക്കുന്നു. ജമഅത് ആയി വേണം നമസ്കരിക്കാൻ. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്ക്കാരത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കും. നമസ്ക്കാരത്തി"പെരുന്നാൾ ദിനത്തിൽ മലക്കുകൾ വഴികളിലെല്ലാം നിലയുറപ്പിക്കും. എന്നിട്ടവർ വിശ്വാസികളോട് പറയും. നിങ്ങൾ നിങ്ങളുടെ നാഥന്റെ അടുത്തേക്ക് പോകൂ. നിങ്ങൾക്കവൻ പ്രതിഫലം നല്കും. രാത്രി ആരാധനാ കർമം നിർവഹിക്കാനും പകൽ നോമ്പനുഷ്ടിക്കാനും നിങ്ങളോടവൻ ആജ്ഞാപിച്ചു. നിങ്ങൾ അത് ശിരസ്സാവഹിക്കുകയും ചെയ്തു. ഇനി പോയി നിങ്ങളുടെ സമ്മാനങ്ങൾ ഏറ്റു വാങ്ങുക. പെരുന്നാൾ നമസ്ക്കാരത്തിനു ശേഷം അല്ലാഹുവിന്റെ പക്കൾ നിന്ന് അറിയിപ്പുണ്ടാകും. നിങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു തന്നിരിക്കുന്നു."നു ശേഷം പരസ്പരം ആശ്ലേഷിച്ചു പിരിയുന്നു.
പരിശുദ്ധ റമദാനിലെ നോമ്പും നമസ്ക്കാരവും സൽപ്രവൃത്തികളും കൊണ്ട് നേടിയ മഹത്വം നില നിർത്താൻ ഓരോ വിശ്വാസിയേയും റബ്ബുൽ ആലമീനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ.
ബിസ്മില്ലാഹി റഹുമാനി റഹീം.അള്ളാഹു തന്റെ വിശ്വാസികളുടെ മേൽ റംസാൻ വ്രതം പൂർത്തിയാക്കിയതിന്റെ സന്തോഷ സൂചകമായി നിശ്ചയിച്ചിട്ടുള്ള ദാനമാണ് ഫിത്വർ സക്കാത്ത്. ശാരീരികവും ആത്മീയവുമായ ശുദ്ധീകരനമാണ് ഇതിന്റെ ലക്ഷ്യം. റമദാൻ നോമ്പിലെ അപാകതകൾ പരിഹരിക്കാൻ ഫിത്വർ സക്കാത്ത് സഹായകമാവുന്നു. റമദാനിലെ ഏറ്റവും അവസാനത്തേതും ശവ്വാലിലെ ഏറ്റവും ആദ്യത്തെയും ദിവസമാണ് ഇത് നൽകേണ്ടത്. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയിലും നിർബന്ധമാക്കപ്പെട്ട ഒന്നാണിത്."എത്ര നിർദ്ധനരായവർക്കും പെരുന്നാൾ ആഘോഷിക്കാൻ അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. റംസാൻ വ്രതാനുഷ്ഠാനത്തിൽ സംഭവിച്ച പോരായ്മകളെയും പാകപ്പിഴകളേയും ഫിത്വർ സക്കാത്ത് മായ്ചു കളയും. അതിലൂടെ നോമ്പ് കാരന്റെ നോമ്പ് പരിശുദ്ധമാക്കപ്പെടും അവൻ നിർമ്മലനുമായിതീരും. " (നബി വചനം)ഫിത്വർ സക്കാത്ത് നല്കാൻ ബാധ്യതയും കഴിവുമുള്ളവർ കൊടുക്കാതിരുന്നാൽ നോമ്പിന്റെ പ്രതിഫലം പൂർണമായി ലഭിക്കില്ല. തനിക്കു വേണ്ടിയും താൻ ചെലവ് കൊടുക്കാൻ ബാധ്യസ്തരായവർക്ക് വേണ്ടിയും ഒരാൾ ഫിത്വർ സക്കാത്തു നല്കണം. ശവ്വാൽ മാസപ്പിറ ദൃശ്യമായാൽ നോമ്പ് അവസാനിക്കുന്നു. ആ സമയം മുതലാണ് ഈ സക്കാത്തിന്റെ സമയം. പെരുന്നാൾ നമസ്ക്കാരത്തിനു മുമ്പ് കൊടുത്തു തീർക്കുകയും വേണം. ഇനി ഒരു പ്രത്യേക വ്യക്തിയെ കരുതി നിയ്യത് ചെയ്ത സക്കാത്ത് നിശ്ചിത സമയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അല്പം പിന്നീടാക്കുന്നതിൽ തെറ്റില്ല.ഓരോ നാട്ടിലെയും പ്രധാന ധാന്യമാണ് സക്കാത്തായി നൽകേണ്ടത്. ഒരാൾ ഏകദേശം 2.480 കി. ഗ്രാം നല്കണം."റമദാനിലെ നോമ്പ് ആകാശ ഭൂമികൾക്കിടയിൽ തടഞ്ഞു നിർത്തപ്പെടുന്നു. ഫിത്വർ സക്കാത്തിലൂടെയല്ലാതെ അത് ഉയർത്തപ്പെടുകയില്ല." (നബി വചനം)
സഹ ജീവികളോടുള്ള കാരുണ്യവും ബാദ്ധ്യതയും ഓരോ മനുഷ്യനും എത്രത്തോളം പാലിക്കണമെന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഫിത്വർ സക്കാത്ത് വെളിപ്പെടുത്തുന്നത്.
"നിങ്ങളിൽ ധനികനാണ് അത് കൊടുക്കുന്നതെങ്കിൽ അള്ളാഹു അവനെ പരിശുദ്ധനാക്കും. നിങ്ങളിൽ ദരിദ്രനാണ് അത് കൊടുക്കുന്നതെങ്കിൽ കൊടുത്തതിനെക്കാൾ കൂടുതൽ അള്ളാഹു അവനു തിരിച്ചു നല്കും."
നോമ്പിന്റെ പുണ്യവും പ്രതിഫലവും ഇരട്ടിപ്പിക്കുകയും പൂർണതയിലെത്തിക്കുകയും ചെയ്യുന്ന ഈ ഫിത്വർ സക്കാത്ത് നല്കാൻ ഓരോ വിശ്വാസിയും സന്തോഷത്തോടെ തയ്യാറാകട്ടെ എന്ന് അല്ലാഹുവിന്റെ നാമധേയത്തിൽ ആശംസിക്കുന്നു.ആമീൻ.
ബിസ്മില്ലാഹി റഹുമാനി റഹീം.റംസാൻ വ്രതാനുഷ്ഠാനത്തിലൂടെ ദൈവപ്രീതിയും അനുഗ്രഹവും ആഗ്രഹിക്കുന്ന യാതൊരു വിശ്വാസിയും മുറുകെപ്പിടിക്കേണ്ടത് വ്യക്തിയെന്നതിലുപരി താൻ സമൂഹനന്മയെ ലാക്കാക്കി പ്രവർത്തിക്കുമെന്നും ആദർശശുദ്ധിയോടെ ജീവിക്കുമെന്നുമുള്ള ദൃഢനിശ്ചയം തന്നെയാണ്. തനിക്കു വേണ്ടിയെന്നു കരുതുമ്പോൾ ഓരോന്നും സ്വാർത്ഥതയുടെ മുൾവേലിക്കെട്ടിനുള്ളിലൊതുങ്ങുന്നു"മനുഷ്യൻ ഒരു ചീപ്പിന്റെ പല്ല് പോലെയാണ്. ഒരുവന് മറ്റൊരാളെക്കാളും തരിമ്പും ശ്രേഷ്ടതയില്ല."റമദാനിലെ ഓരോ കർമ്മാനുഷ്ഠാനങ്ങളും വിരൽ ചൂണ്ടുന്നത് സാഹോദര്യത്തിലേക്കും സമത്വത്തിലേക്കും വിനയത്തിലേക്കുമാണ്. അത് മഹത്തായ പരലോക വിജയം വാഗ്ദാനം ചെയ്യുന്നു. റമദാനിലെ നിർബന്ധ കർമ്മമായ സക്കാത് തന്നെ ഉത്തമോദാഹരണമാണ്. സമൂഹത്തിലെ അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവർക്ക് വേണ്ടിയാണത്. ഇത്തരത്തിൽ ചിന്തിച്ചാൽ ഏറ്റവും നല്ല ജനസേവനമാകുന്നു റമദാനിലെ സക്കാത്."സത്യവിശ്വാസികളെ കൊടുത്തത് എടുത്തു പറഞ്ഞും അതിന്റെ പേരിൽ ദ്രോഹിച്ചും നിങ്ങളുടെ ദാനധർമ്മങ്ങൾ നിങ്ങൾ നിഷ്ഫലമാക്കി കളയരുത്, അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കാതെ ആളുകളെ കാണിക്കാൻ വേണ്ടി തന്റെ സ്വത്ത് ചെലവഴിക്കുന്നവനെപ്പോലെ." (ഖുർ ആൻ)ഓരോ വ്യക്തിയും സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. അന്യന്റെ ദുഖങ്ങളും പ്രാരാബ്ധങ്ങളും ഹൃദയം കൊണ്ട് തൊട്ടറിയാൻ ഓരോ വ്യക്തിക്കും കഴിയണം..തന്നാലാവുന്ന സഹായം ചെയ്യാൻ സന്മനസ്സുണ്ടാവുകയും വേണം. വിശുദ്ധ റംസാനിലെ മഹനീയമായ രാപ്പകലുകളിൽ സർവലോക രക്ഷിതാവായ അല്ലാഹുവിനോട് പാപമോചനം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവർക്ക് വേണ്ടിയും യാചിക്കാൻ സന്മനസ്സുണ്ടാവണം.സമൂഹനന്മ ലക്ഷ്യമാക്കി ഐക്യവും സാഹോദര്യവും നിലനിർത്താൻ ഓരോ വ്യക്തിയും യത്നിക്കെണ്ടതുണ്ട്.റബ്ബുൽ ആലമീനായ തമ്പുരാൻ എല്ലാ വിധത്തിലും സകലരെയും അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.
2.06 രാമസീതാതത്ത്വംശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല് താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്.
കായേന വാചാമനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
2.04 വിച്ഛിന്നാഭിഷേകംശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല് താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്.
കായേന വാചാമനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
2.01 നാരദ രാഘവ സംവാദംശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല് താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്.
കായേന വാചാമനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല് താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്.
കായേന വാചാമനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല് താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്.
കായേന വാചാമനസ്സേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്
കരോമിയദ്യത് സകലം പരസ്മൈ
നാരായണായേതി സമർപ്പയാമി
സഹജീവികളോടു പൊറുക്കുവാനും ക്ഷമിക്കുവാനും സഹായിക്കുവാനും കഴിയുമ്പോൾ ഒരുവൻ അത്യുന്നതിയിലെത്തുന്നു.
ചിട്ടകളോടും മര്യാദയോടും കൂടി റംസാൻ വ്രതം അനുഷ്ഠിക്കുന്ന ഒരു വിശ്വാസിക്ക് അവശ്യം വേണ്ട ഗുണം സഹാനുഭൂതിയാണ്.
"അസത്യ വർത്തമാനങ്ങളും തെറ്റായ പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ ഒരു വ്യക്തി തയ്യാറാകുന്നില്ലെങ്കിൽ അവൻ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിനു നിർബന്ധമൊന്നുമില്ല."
ബിസ്മില്ലാഹി റഹുമാനി റഹീം.ഇസ്ലാം മതം സത്യ സന്ധതയ്ക്ക് വളരെയധികം പ്രാധാന്യം നല്കുന്നു.
"അല്ലയോ സത്യ വിശ്വാസികളെ" എന്നാണു ഖുർആൻ അനുയായികളെ സംബോധന ചെയ്യുന്നത്, അല്ലാത്തവരെ സത്യനിഷേധികൾ എന്നും.
കപടമായ ഭക്തി പ്രകടനങ്ങൾ അല്ലഹുവിനാവശ്യമില്ല എന്നാണു നബി തിരുമേനി അരുളി ചെയ്തിരിക്കുന്നത്.
ഖുർആൻ സത്യസന്ധതയും നീതിയും പാലിക്കാൻ ആഹ്വാനം ചെയ്യുന്നു.ആവശ്യക്കാരന് കടം കൊടുക്കണമെന്ന് പറയുമ്പോൾ പലിശ വാങ്ങരുതെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അന്യന്റെ മുതൽ അപഹരിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്.
മറ്റൊരാളുടേതായി എന്തെങ്കിലും നമ്മുടെ കൈവശം ഉണ്ടെങ്കിൽ അത് തിരിച്ചേല്പിക്കുകയോ അയാളുടെ അനുവാദത്തോടെ സൂക്ഷിക്കുകയോ വേണം. ആരുടെതെന്നറിയാത്ത എന്തെകിലും ധനം കൈ വശം വന്നു ചേർന്നാൽ ഉടമസ്ഥനെത്താത്ത പക്ഷം അത് ദാനം ചെയ്യണം. സ്വന്തമാക്കരുതെന്നർത്ഥം.അറിയാതെ സംഭവിക്കുന്ന തെറ്റുകൾ സ്വയം വിലയിരുത്തി തിരുത്താൻ തയ്യാറാകണം. മറ്റൊരാളുടെ കുറ്റങ്ങൾ ക്ഷമിക്കാനും സഹിക്കാനുമുള്ള വിശാല മനസ്കത ഓരോ വ്യക്തിക്കുമുണ്ടാവനം. അത് ബന്ധങ്ങളെ ഊട്ടിയുരപ്പിക്കും.പൊള്ളയായ ഭക്തി അല്ലാഹുവിന്റെ മുമ്പിൽ തിരസ്കരിക്കപ്പെടും. സ്വർഗ്ഗ കവാടങ്ങൾ മലർക്കെ തുറക്കുന്ന റംസാനിൽ പിശാചു കെട്ടിയിടപ്പെടും എന്നതിനർത്ഥം തിന്മകൾ തടയപ്പെടുന്നു എന്നത് തന്നെയാണ്.
മനസ്സുകളിൽ നിന്നും തിന്മയുടെ തമസ്സകറ്റി നന്മയുടെയും സത്യത്തിന്റെയും പ്രകാശം പരത്താൻ ഓരോ വിശ്വാസിക്കും ഈ പുണ്യ മാസത്തിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ..
ആമീൻ.
വിശുദ്ധ റംസാൻ കാരുണ്യത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കു വയ്ക്കലിന്റെയും നാളുകളാണ്. കഴിവില്ലാത്തവരെ നോമ്പ് തുറപ്പിക്കുന്നതിലൂടെ തങ്ങളുടെ നോമ്പിന്റെ പ്രതിഫലം ഇരട്ടിക്കുകയാണ്.
പുതു വസ്ത്രങ്ങളും മറ്റും വാങ്ങുമ്പോൾ അതു വാങ്ങാൻ കഴിവില്ലാത്തവർക്ക് ഓരോരുത്തരുടെയും കഴിവനുസരിച്ച് നല്കാൻ ശ്രമിക്കണം.പ്രപഞ്ചനാഥന്റെ സൃഷ്ടികൾക്കെല്ലാം ഒരേ നിയമമാണ് പ്രാബല്യത്തിലുള്ളത്. അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണ്. ഈ റംസാൻ മാസത്തിൽ അതോർമ്മിക്കേണ്ടത് സാമൂഹ്യജീവിയെന്ന നിലയിൽ ഓരോ പൌരന്റെയും കർത്തവ്യമാണ്.
അവശരും ദരിദ്രരും ആലംബഹീനരുമായ ജനവിഭാഗങ്ങൾക്ക് നേരെയാവണം കാരുണ്യത്തിന്റെ കരങ്ങൾ നീളേണ്ടത്.അവനവനു കഴിയുന്ന രീതിയിൽ പ്രയത്നിച്ചാൽ മതി അളവറ്റ പ്രതിഫലം അള്ളാഹു അവനു നല്കുന്നതാണ്. നാം ആഡംബരത്തിന് വേണ്ടി ചെലവഴിക്കുന്നവ മറ്റൊരുവന്റെ ആവശ്യത്തിനു വേണ്ടി ചെലവഴിക്കുമ്പോഴാണ് അതിനു മികവുണ്ടാകുന്നത്.
ബിസ്മില്ലാഹി റഹുമനി റഹീം.
സകല മതഗ്രന്ഥങ്ങളും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായി മനുഷ്യന്റെ നന്മയെ ലാക്കാക്കി ജീവിത വിജയത്തിന്നാവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നു. വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യന് ഐഹികവും പാരത്രികവുമായ നേട്ടങ്ങൾ ലഭിക്കുന്നു എന്ന് ഖുർആൻ അനുശാസിക്കുന്നു.
അചഞ്ചലമായ ഭക്തിയിലൂടെ സ്രഷ്ടാവുമായി വിശ്വാസികൾ അടുക്കുന്നു. എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞു പരമമായ സത്യത്തിൽ വിലയം പ്രാപിക്കുന്നു.
വിശ്വാസികളുടെ ആത്യന്തികമായ ലക്ഷ്യം സ്വർഗ്ഗമാണ്. പാപ ഭാരങ്ങൾ വെടിഞ്ഞു പരിശുദ്ധമായ മനസ്സോടെ സ്വർഗ്ഗം നേടാനാണ് ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത്.
നോമ്പ് പരലോക വിജയം വാഗ്ദാനം ചെയ്യുന്നു. തിന്മയുടെ പ്രേരക ശക്തികളെ വർജ്ജിക്കാനും ആഹ്വാനം ചെയ്യുന്നു. അധമമായ വികാരങ്ങളെ ചങ്ങലയ്ക്കിടാനും ഏകാഗ്ര ചിത്തനാകാനും മുപ്പതു നാൾ കൊണ്ട് ഒരുവന് കഴിയുന്നുവെങ്കിൽ അത് അവന്റെ നന്മയുടെ മഹത്ത്വമാണ്.
അഗതികളോടും അനാഥരോടും സഹാനുഭൂതി ഉണ്ടാകുന്നത് വഴി അവന്റെ മേന്മ പതിന്മടങ്ങ് വർദ്ധിക്കുന്നു. സൽപ്രവൃത്തികൾ മാത്രമേ നോമ്പിൽ പാടുള്ളൂ എന്ന് ഓരോ വിശ്വാസിയും നിയ്യത് ചെയ്യുന്നു.
നോമ്പ് സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാകരുത്. സാമൂഹിക നന്മക്കും മാനവ ക്ഷേമത്തിനും വേണ്ടിയാകണം ഓരോ നോമ്പുകാരന്റെയും പ്രവൃത്തി. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ടോ, മറ്റുള്ളവരുടെ ശ്രദ്ധയ്ക്ക് വേണ്ടിയോ, ആർഭാടത്തിനു വേണ്ടിയോ നോമ്പനുഷ്ഠിക്കുന്നതിൽ കാര്യമില്ല. അത് അല്ലാഹുവിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിനും അന്യന്റെ വേദനകളെ തിരിച്ചറിയുന്നതിനും അവനു വേണ്ട സഹായം ചെയ്യുന്നതിനുമുള്ള മനോഭാവം സൃഷ്ടിക്കണം.
ശാസ്ത്ര ലോകം നോമ്പിന്റെ ഗുണ മേന്മകൾ നിരവധിയാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പരമായ നേട്ടങ്ങളാണ് അതിൽ പ്രധാനം. ഉപവാസം മനുഷ്യ ശരീരത്തിനും മനസ്സിനും ഉണർവ് നൽകുന്നു. വൈദ്യ ശാസ്ത്രം നോമ്പിന്റെ ഗുണങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
സാമൂഹികവും സാംസ്കാരികവുമായ ഐക്യവും ഉന്നതിയും നേടാൻ ഈ വിശുദ്ധ മാസം സഹായിക്കുന്നു. അന്യമതസ്ഥരെ പങ്കെടുപ്പിച്ചു് ഇഫ്താർ നടത്തുന്നതൊക്കെ നമുക്കറിയാവുന്ന വസ്തുതകളാണ്.
ജാതി മത ചിന്തകൾ വെടിഞ്ഞു ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ പ്രേരണ നല്കുന്ന ഒരസുലഭ സന്ദർഭമായി ഈ റംസാൻ മാറട്ടെ എന്ന് പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആശംസിക്കുന്നു.
ആമീൻ.
ബിസ്മില്ലാഹി റഹുമാനി റഹീംഅനുഗ്രഹങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട റംസാൻ മാസം വിശ്വാസികൾക്കു വേണ്ടി അള്ളാഹു നൽകിയിരിക്കുന്ന വലിയൊരു സമ്മാനമാണ്. അതിന്റെ വിലയറിഞ്ഞ് ആ മഹാഭാഗ്യത്തെ നേടാൻ കഴിയുമ്പോഴാണ് ഒരു സത്യവിശ്വാസിക്ക് പൂർണ്ണത കൈവരുന്നത്.
മനുഷ്യരാരും തന്നെ പൂർണ്ണരല്ല എന്നാൽ തിന്മകളിൽ നിന്നകന്നു നന്മകൾ മനസ്സിലാക്കി പെരുമാറുന്നവർക്ക് ഉന്നതങ്ങളിലെത്താൻ കഴിയും.
റംസാനെ വരവേൽക്കാൻ വീടും പരിസരവും വൃത്തിയാക്കൽ ഉൾപ്പെടെ ധാരാളം തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ഈ വൃത്തിയാക്കൽ മനസ്സുകളിലേക്ക് കൂടി വരുത്തണം. എങ്കിൽ മാത്രമേ നോമ്പിന് ഫലം കിട്ടുകയുള്ളു.
ആഡംബര ജീവിതത്തിൽ നിന്നും ഒരു വിട്ടു നിൽക്കൽ കൂടിയാണ് റംസാൻ.നോമ്പ് ഒരാഘോഷമല്ല മറിച്ച് ആത്മനിയന്ത്രണത്തിന്റെയും ചിട്ടയുടെയും കാലമാണ്. ഓരോ നോമ്പുകാരനും വിനയാന്വിതനാവണംനിയ്യത് ചെയ്യൽ നോമ്പിൽ നിർബന്ധമാണ്"ഈ വർഷത്തെ റംസാൻ മാസത്തെ ഫർളായ അദാ ആയ നാളത്തെ നോമ്പിനെ അള്ളാഹു ത ആലക്ക് വേണ്ടി പിടിച്ചു വീട്ടുവാൻ ഞാൻ കരുതി"എന്നാണ് നിയ്യത്.
നമസ്ക്കാരവും ഖുർആൻ പാരായണവും കൊണ്ട് സംപുഷ്ടമാക്കേണ്ട നാളുകളാണ് റംസാൻ.
പ്രായപൂർത്തിയാവുകയും ബുദ്ധിസ്ഥിരതയുണ്ടായിരിക്കുകയും ചെയ്യുന്ന മുസ്ലീമിന് നോമ്പ് നിർബന്ധമാണ്. തീരെ ചെറിയ കുട്ടികൾക്കും രോഗികൾക്കും ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നിർബന്ധമില്ല.
സൂര്യനസ്തമിച്ചാൽ ഉടൻ തന്നെ നോമ്പ് തുറക്കെണ്ടതാണ്."അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ടിക്കുകയും നിന്നിൽ ഞാൻ വിശ്വസിക്കുകയും നീ നല്കിയ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറക്കുകയും ചെയ്യുന്നു."എന്നതാണ് നോമ്പ് തുറക്കുമ്പോഴുള്ള ദുആ.
നോമ്പ് തുറക്കുമ്പോൾ വളരെക്കുറച്ചു ഭക്ഷണം മാത്രം കഴിച്ചാൽ മതി. ഈ സമയം പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്ന സമയമാണ്.
പാപങ്ങളുടെ വിഴുപ്പു ഭാണ്ഡം മാറ്റി നന്മയുടെ പൂന്തോട്ടമൊരുക്കുവാൻ ഓരോ വ്യക്തിക്കും ഈ റംസാൻ സഹായകമാവട്ടെ. നോമ്പിന്റെ നിഷ്ഠകൾ കൃത്യമായി പാലിക്കാനും അതിന്റെ പുണ്യം നേടാനും കരുണാനിധിയായ തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ.
ബിസ്മില്ലാഹി റഹുമാനിറഹീം
എത്ര തന്നെ പുകഴ്ത്തിയാലും മതിയാകാത്തവണ്ണം ശ്രേഷ്ഠമായ മാസമാണ് റംസാൻ. റംസാൻ മാസം ആഗതമായപ്പോൾ നബി(സ.) അരുളിച്ചെയ്തു."ജനങ്ങളെ, വളരെയധികം അനുഗൃഹീതമായ റംസാൻ മാസം ആഗതമായിരിക്കുന്നു. ഈ മാസത്തിൽ അള്ളാഹു തന്റെ സവിശേഷമായ അനുഗ്രഹത്തോടെയും ഔദാര്യത്തോടെയും നിങ്ങളുടെ നേരെ തിരിയും. അവൻ തന്റെ പ്രത്യേകമായ അനുഗ്രഹങ്ങൾ വർഷിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും. നിങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കും. നിങ്ങൾ നന്മയുടെയും അനുസരണത്തിന്റെയും കാര്യത്തിൽ താല്പര്യമെടുക്കുന്നതു കണ്ടു സന്തോഷപൂർവ്വം മലക്കുകൾക്കതു കാണിച്ചു കൊടുക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ നിങ്ങൾ നന്മകൾ മാത്രം ചെയ്തു കാണിക്കുക. കാരുണ്യത്തിന്റേതായ ഈ മാസത്തിൽ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെടുന്ന മനുഷ്യൻ അങ്ങേയറ്റം നിർഭാഗ്യവാനാകുന്നു"
വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസത്തിൽ റബ്ബിന്റെ മുമ്പിൽ സകല ചരാചരങ്ങളും തല കുമ്പിടുകയാണ്. പരിശുദ്ധ റംസാനെ എതിരേൽക്കുവാൻ സ്വർഗ്ഗത്തിൽ വർഷാരംഭം മുതൽ അവസാനം വരെ സുഗന്ധവസ്തുക്കൾ പുകയ്ക്കപ്പെടുകയും സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും ചെയ്യുന്നതാണ്.
റംസാനിലെ ആദ്യത്തെ രാത്രിയിൽ തന്നെ അവിടെ ഒരു കാറ്റ് വീശും. വളരെ പ്രത്യേകതകളുള്ള ആ കാറ്റിൽ സ്വർഗ്ഗത്തിലെ വൃക്ഷങ്ങളുടെ ഇലകളും മറ്റും ഉരസി കർണ്ണാനന്ദകരമായ ഒരു ഗാനം ശ്രവിക്കാവുന്നതാണ്. ആ രാത്രി സ്വർഗ്ഗ വാതിലുകളെല്ലാം മലർക്കെ തുറക്കപ്പെടും.. എല്ലാ രാത്രികളിലും മനുഷ്യരുടെ ചേഷ്ടകൾ വീക്ഷിക്കാൻ മലക്കുകൾ ഭൂമിയിലേയ്ക്കിറങ്ങും. നന്മ ചെയ്യുന്നവർക്കും തെറ്റുകുറ്റങ്ങളിൽ നീന്നു പശ്ചാത്തപിച്ചു മടങ്ങുന്നവർക്കും (തൗബ) സ്വർഗ്ഗം നിർബന്ധമാക്കപ്പെടും.
പുണ്യങ്ങളുടെ കൊയ്ത്തു കാലമായ റംസാനിൽ തെറ്റുകുറ്റങ്ങളുടെ കള പറിച്ചെറിഞ്ഞു നന്മയുടെയും ശുദ്ധിയുടെയും വിളകൾ കൊയ്തെടുക്കാൻ എല്ലാവർക്കും സ്രഷ്ടാവായ അള്ളാഹുവിന്റെ കടാക്ഷമുണ്ടാവട്ടെ.
ഓരോ മുസ്ലിമിന്റെയും ആത്യന്തികമായ ലക്ഷ്യം പരലോകവിജയം തന്നെയാണ്. ഇഹലോക ജീവിതത്തിലെ ചിട്ടകളും പെരുമാറ്റങ്ങളുമാണ് അതിനു വഴിയൊരുക്കുന്നത്, എന്ന് ഖുർആൻ വെളിപ്പെടുത്തുന്നു.
ആയിരം മാസങ്ങളേക്കൾ പുണ്യമുള്ള റംസാനിൽ അതിലുമെത്രയോ പുണ്യമുള്ള ലൈലത്തുൽ ഖദിർ എന്ന മഹനീയ രാവുണ്ട്. അതിന്റെ നന്മ നഷ്ടപ്പെടുത്തുന്നവർക്ക് ജീവിതത്തിൽ സകല അനുഗ്രഹങ്ങളും നഷ്ടമാകുന്നു.
പരസ്പരസ്നേഹവും സാമുദായിക ഐക്യവും മതമൈത്രിയും കാത്തു സൂക്ഷിക്കുവാൻ ഈ റംസാൻ ഏവർക്കും സഹായകമാവട്ടെ എന്ന് അല്ലാഹുവിന്റെ നാമത്തിൽ ആശംസിക്കുന്നു..ആമീൻ.